കൂത്താട്ടുകുളം: ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ പിതാവ്. കൂത്താട്ടുകുളത്ത് ഒരു മകൻ പിതാവിന് ആവശ്യമായി തോന്നിയ ഉത്പന്നം കണ്ടുപിടിക്കുകയും അത് ഇപ്പോൾ ഒരു ഉപജീവന മാർഗവുമായി മാറിയിരിക്കുകയാണ്. യാത്രയ്ക്കിടയിൽ വാഹനത്തിനു പിന്നിൽനിന്നു വസ്ത്രം മാറുന്നതിനുള്ള ഉത്പന്നമാണ് കൂത്താട്ടുകുളം മംഗ്ലാവുങ്കൽ കെ.കെ.തങ്കപ്പന്റെ ഇളയ മകൻ ടി.രാകേഷ് കുമാർ കണ്ടുപിടിച്ചത്. രാകേഷിന്റെ പിതാവിന്റെ പ്രോസ്റ്റേറ്റ് സർജറിക്ക് ശേഷം പിതാവുമൊത്തുള്ള യാത്രകളിൽ രാകേഷ് നേരിട്ട ചില ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. അഡൾട്ട് ഡൈപ്പറിർ ഉപയോഗിച്ചിരുന്ന പിതാവിന് ഇടയ്ക്കിടെ ഡൈപ്പർ മാറേണ്ട സാഹചര്യം വരുമ്പോൾ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് വാഹനത്തിന്റെ പിന്നിൽ തന്നെ വസ്ത്രം മാറാനുള്ള സംവിധാനമായി കാർ വാർ എന്ന ഉത്പന്നം നിർമിക്കുന്നത്. കാറിന്റെ പിന്നിൽ കാന്തങ്ങളുടെ സഹായത്തോടെ ഉറപ്പിക്കാൻ കഴിയുന്ന താൽക്കാലിക മറയാണ് കാർ വാൾ. അനായാസം കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് നിർമാണം. കൂത്താട്ടുകുളത്തെ ഒരു തയ്യൽ യൂണിറ്റിൽ നിർമാണം ആരംഭിച്ചു.…
Read MoreCategory: Kochi
കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം! ഉണ്ണി മുകുന്ദൻ ഹൈക്കോടതിൽ; നടനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ വക്കീല്‍ ആരാണെന്ന് അറിയുമോ?
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. മാർച്ചിൽ തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. അതേസമയം കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹൈക്കോടതിയിൽ ഹാജരായത്.
Read Moreനടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനെന്ന് കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തെളിവുകളുടെ വിടവ് നികത്താനാണ്. കാവ്യാമാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനാണെന്നും ദിലീപ് പറയുന്നു. വിചാരണ കാലാവധി നീട്ടാനുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ വ്യാജമെന്നും ദിലീപ് സത്യവാംഗ്മൂലത്തിൽ ആരോപിച്ചു.
Read Moreലൈഫ് മിഷന് കോഴക്കേസ്; ശിവശങ്കര്‍ കുടുങ്ങിയത് സ്വപ്നയുടെ മൊഴിയില്‍
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുടുക്കിയത് സ്വപ്ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്ന സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് പിന്നീട് മൊഴി നല്‍കിയത് ശിവശങ്കറിന് തിരിച്ചടിയായി. ഇതാണ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രാവിലെ ഇഡി ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിനുശേഷം ഇദേഹത്തെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അതിനുശേഷമാകും കോടതിയില്‍ ഹാജരാക്കുക. ഇന്നു തന്നെ ഇഡി കസ്റ്റഡി അപേക്ഷ നല്‍കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി…
Read Moreപൂജാരി മൂന്നരവയസുകാരിയെ പീഡിപ്പിച്ചത് കല്‍ക്കണ്ടവും മുന്തിരിയും നല്കി! 83 കാരന് ഇനി 45 വര്‍ഷം തടവും പിഴയും
കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്. കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Read Moreവീടിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ; അന്വേഷ ണം നടക്കുന്നതിനിടെ ഗൃഹനാഥൻ കായലിൽ ചാടി മരിച്ചു; ചെറായിലെ സംഭവം ഇങ്ങനെ…
ചെറായി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ റോ റോ ജങ്കാറിൽനിന്നും കായലിൽ ചാടി മരിച്ചു. ചെറായി ദേവസ്വം നടയിൽ പള്ളിപ്പുറം പഞ്ചായത്താഫീസിനു വടക്ക് സിൽവർ ലൈൻ റോഡിൽ കുറ്റിപ്പിള്ളിശേരി ലളിത (57) യെ കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട ഭർത്താവ് ശശി (62) ആണ് കായലിൽ ചാടി മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകൻ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് ഇന്ന് പുലർച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽക്കാരെയും പോലീസിനെയും അറിയിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് വിവരമറിഞ്ഞ് മുനമ്പം സിഐ. എ. എൽ. യേശുദാസിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇതിനിടെ ഭർത്താവ് ശശിയെ കാണാതാകുകയായിരുന്നു. ഇയാളെ പുലർച്ചെ നാലോടെ ദേവസ്വം നട കവലയിൽ കണ്ടിരുന്നു. ചില പരിചയക്കാർ ചോദിച്ചപ്പോൾ…
Read Moreകുഞ്ഞിനെ മോഹിച്ചു, കുരുക്കിലായി; കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗ സംഘം ഇന്ന് വിവരം ശേഖരിക്കും. അന്വേഷണ സംഘം ഇന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയാകും വിവരങ്ങൾ ശേഖരിക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ, നഴ്സുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ജനുവരി 31ന് കുഞ്ഞ് പിറന്നുവെന്നു കാണിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനോടൊപ്പം ഓഗസ്റ്റ് 27ന് ജനിച്ച മറ്റൊരു കുഞ്ഞിന്റെ ജനനസംബന്ധമായ രേഖകളും മൂന്നംഗ സംഘം പരിശോധിക്കും. കുഞ്ഞിനെ ഇന്ന് ഹാജരാക്കിയേക്കുംവ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയേക്കും. തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ കുഞ്ഞിനെ കൈമാറുമെന്നു സൂചന ലഭിച്ചതായി സിഡബ്ല്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. കുട്ടിയെ സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ…
Read Moreകൊച്ചി ശക്തമായ നിരീക്ഷണത്തിലാണെന്ന് പോലീസ്; മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തെ നടുക്കി വീണ്ടും കൊലപാതകം
സ്വന്തം ലേഖികകൊച്ചി: കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ശക്തമായ പോലീസ് കാവലിലാണെന്ന് പോലീസ് ഉന്നതർ അവകാശപ്പെടുന്പോഴും നഗരത്തിൽ വീണ്ടും കൊലപാതകം ആവർത്തിക്കപ്പെടുന്നു. ഇന്നു പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പാലക്കാട് സ്വദേശി സന്തോഷ് (41) ആണ് കുത്തേറ്റു മരിച്ചത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നഗരത്തിൽ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ പോലീസുകാരും ബീറ്റ് ഓഫീസർമാർ ആകാനുള്ള പുതിയ പരിഷ്ക്കാരത്തിനൊരുങ്ങുന്ന കൊച്ചി സിറ്റി പോലീസ് വീണ്ടും ഉണ്ടായ കൊലപാതകത്തിൽ പകച്ചു നിൽക്കുകയാണ്. 2022 ഓഗസ്റ്റ് രണ്ടാം വാരം മുതൽ ഒടുവിൽ കഴിഞ്ഞ ഒക്ടോബറിൽ നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമിയുടെ കൊലപാതകം വരെ എത്തി നിൽക്കുന്നതായിരുന്നു നഗരത്തെ നടുക്കിയ കൊലപാതക പരന്പര. ഈ കേസുകളിലെല്ലാം പ്രതിയെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ലഹരിയും വാക്കു തർക്കവുമൊക്കെയായിരുന്നു പല കേസുകളിലും…
Read Moreബജറ്റ് ജനവിരുധം; എറണാകുളത്തെ അവഗണിച്ചു; ബജറ്റ് കോപ്പി കത്തിച്ച് എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം. ബജറ്റ് കോപ്പി കത്തിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. ബജറ്റ് ജനവിരുധമാണെന്നും എറണാകുളം ജില്ലയെ സർക്കാർ പൂർണമായി അവഗണിച്ചെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. നേരത്തെ, ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
Read Moreജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിന്റെ കേസ്പ രിഗണിക്കുന്നത് വിജിലൻസ് കോടതി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കേസ് വിജിലൻസ് കോടതി പരിഗണിക്കും. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറി. 2019 ജൂലൈ മുതൽ ഇയാൾ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിലുള്ളത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് അഡ്വ. സൈബിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘംകേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദർശൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാർ, ജോഷി സി.…
Read More