കോട്ടയം: സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലചരക്കുസാധനങ്ങളും ന്യായവിലയില്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ചിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂണിറ്റുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകളാണു ഏറ്റവുമൊടുവില്‍ പൂട്ടിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിനുസമീപം മൊബൈല്‍ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവിടെ അധികൃതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിയാണിത്. മലയോര മേഖലകള്‍ക്കും പടിഞ്ഞാറന്‍ മേഖലകള്‍ക്കും ഒരേപോലെ പ്രയോജനമായിരുന്നു മൊബൈല്‍ യൂണിറ്റുകള്‍. ചെറിയ ഇടവഴികളില്‍കൂടി പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനത്തിലുള്ള കച്ചവടം ഏറെ ഉപകരിച്ചുവെന്നു മലയോര വാസികളും പടിഞ്ഞാറന്‍ നിവാസികളും പറയുന്നു. മലയോര മേഖലയില്‍ പലരും കിലോമീറ്ററുകള്‍…
Read MoreCategory: Edition News
നാലമ്പലമണഞ്ഞ് തൊഴുതുവണങ്ങി…രാമപുരം നാലമ്പലത്തിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ; അന്നദാനം വിളമ്പിയും കഴിച്ചും മടക്കം
രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്‍പ് മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നദാനം വിളമ്പിക്കൊടുത്തശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകര മന, പ്രദീപ് അമനകര മന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തജനങ്ങളെത്തിയതിനാല് മണിക്കൂറുകള്‍ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുമായി…
Read Moreഅയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം: ആക്രമണത്തിനു ശേഷം പ്രതി തൂങ്ങി മരിച്ചു
കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെയും ഭാര്യ മേരി(50)യുടെയും നിലയാണ് ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി…
Read Moreവിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; സ്കൂള്‍ മാനേജരോടു വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തേവലക്കര ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്ക്കെതിരേ നടപടിയെടുത്തു. കുടുംബത്തിനു സഹായം നല്കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്മെന്റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.
Read Moreദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ തെരുവുനായക്കൂട്ടം; രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ
അമ്പലപ്പുഴ: ആശുപത്രിക്കുള്ളിൽ തെരുവുനായകൾ അഴിഞ്ഞാടുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറി. രോഗികളും ജീവനക്കാരും ഭീതിയിൽ. ജെ ബ്ലോക്കിനുള്ളിലെ കെട്ടിടമായ കെ ബ്ലോക്കിലാണ് നായ്ക്കൾ പെറ്റുപെരുകി ശല്യമാകുന്നത്. ഈ വരാന്തയിൽക്കൂടിയാണ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് എത്തിക്കുന്നത്. എംആർഐ സ്കാനിംഗ് ലാബും ഈ കെട്ടിടത്തിലെ വരാന്തയിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ജെ ബ്ലോക്കിൽക്കൂടിയാണ് തെരുവുനായകൾ ഇവിടെ കയറിപ്പറ്റുന്നത്. ഇതേത്തുടർന്ന് ഒരാഴ്ച കാലമായി മൃദേഹം മോർച്ചറിയിലേക്കു മാറ്റേണ്ട ജീവനക്കാരും സ്കാനിംഗ് ലാബിൽ എത്തുന്ന രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഈ ഭാഗത്തുള്ള ലിഫ്റ്റിലൂടെ വേണം ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും നേരേ മുകളിലെ ഒന്നാം നിലയിലുള്ള പ്രസവവാർഡ്, സ്ത്രീകളുടെ അത്യാഹിത വിഭാഗം, രക്തബാങ്ക്, കേന്ദ്രീയലാബ് എന്നിവടങ്ങളിൽ എത്തേണ്ടത്.
Read Moreബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്സിംഗ് ഓഫീസർ ബിൻസി ആന്റണി; അഭിനന്ദിച്ച് ആശുപത്രി സൂപ്രണ്ട്
ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിംഗ് ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ സിപിആർ നൽകി രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്നു കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്കു പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽനിന്നു ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തുനിന്നു വന്ന ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽനിന്നു നിലവിളി കേട്ടാണ് മുൻ സീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്കു നോക്കിയത്. അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്കു മറ്റൊരു സ്ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ തറയിൽ കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആർടിസി ബസിൽത്തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര…
Read Moreഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറ്റ്; തിരുനാള്‍ 28 വരെ
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സന്നിഹിതനായിരിക്കും. തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും…
Read Moreചോറിനൊപ്പം ചിക്കൻ കറിയും; കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ: 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാരിപ്പള്ളി : കിഴക്കനേല ഗവ. എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 26 കുട്ടികളെ പാരിപ്പള്ളി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമായിരുന്നു സംഭവം. 26 ഓളം കുട്ടികള്‍ക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കൻ കറിയും നല്‍കിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് സ്കൂള്‍അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കുട്ടികൾക്ക് ഛർദിയും വയറു വേദനയുമനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ് ഈ സ്കൂൾ. രണ്ട് ജില്ലകളിലെയും കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. മൂന്ന് കുട്ടികൾ ഒഴികെ മറ്റെല്ലാവരുടെയും അസുഖം ഭേദമായതായി സ്കൂൾ സ്റ്റാഫ് സെക്രട്ടറി പറയുന്നു. സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും രോഗബാധ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Read Moreവള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.
Read More