പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Read MoreCategory: Palakkad
സംസ്ഥാന ഭക്ഷ്യകമ്മീഷനംഗം അട്ടപ്പാടിയിലെ വിവിധ അങ്കണവാടികള്‍ സന്ദര്‍ശിച്ചു
അഗളി: സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം മുരുകേശ് ചെറുനാലി അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടി, തേക്കുപന അങ്കണവാടികള്‍ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരി 29 ന് നടത്തിയ സന്ദര്‍ശനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു. അങ്കണവാടികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു പഞ്ചായത്തുകള്‍ക്ക് കമ്മീഷൻ നിര്‍ദേശം നല്കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കമ്മീഷന് പ്രത്യേക നിര്‍ദേശം നല്കി. പൊതുവിതരണ, ഐസിഡിഎസ്, പട്ടികവര്‍ഗ വികസന വകുപ്പ്, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.
Read Moreഇതിനൊരു പരിഹാരം വേണം; പട്ടാമ്പിയിൽ ട്രെയിൻടിക്കറ്റെടുക്കാൻ യാത്രക്കാർ പൊരിവെയിലത്ത്
കൂറ്റനാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കു ഇനിയും പരിഹാരമാകുന്നില്ല. ദിവസേന യാത്രചെയ്യാൻ നൂറുക്കണക്കിനാളുകളാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ നിലവിൽ ഒരു എടിവിഎം ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ടിക്കറ്റ്കൗണ്ടർ റിസർവേഷൻ സേവനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ സാധാരണ ടിക്കറ്റ് എടുക്കുന്നതിനായി മുഴുവൻ യാത്രക്കാരും എടിവിഎമ്മിനെ ആശ്രയിക്കേണ്ടി വരുന്നു. ഇതോടെ സ്റ്റേഷന്റെ എൻട്രൻസിനു പുറത്തായി വെയിലത്തും നീണ്ട ക്യൂ രൂപപ്പെടുന്നതു പതിവായി. ഉച്ച സമയങ്ങളിൽ കടുത്ത വെയിലിൽ ക്യൂ നിൽക്കേണ്ടി വരുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ ഷെൽട്ടർ സൗകര്യമില്ലാത്തതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും യാത്രക്കാർ പറയുന്നു. സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുകയും, ക്യൂ നിൽക്കുന്നതിനായി മതിയായ ഷെൽട്ടർ സൗകര്യം ഒരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്. നിലവിലുള്ള എടിവിഎം കൗണ്ടർ സ്റ്റേഷനകത്തേക്കു മാറ്റണമെന്നും ആവശ്യപ്പെടുന്നു.
Read Moreപഠിക്കുന്നത് ആയിരത്തിലേറെ വിദ്യാർഥികൾ; അഗളി ഗവ. ഹൈസ്കൂളിൽ 14 വർഷമായി പ്രധാനാധ്യാപകരില്ല
അഗളി: പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയിലെ അഗളി ഗവ. ഹൈസ്കൂളിൽ 14 വർഷമായി പ്രധാനാധ്യാപകരില്ല. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന അട്ടപ്പാടിയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളിന്റെ ദുരവസ്ഥയാണിത്. ഹെഡ്മാസ്റ്റർ തസ്തിക നികത്താത്തതിനാൽ സ്കൂൾ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കുന്നില്ല. സ്കൂൾ സ്ഥാപിതമായ 1957 മുതൽ 2013 ജൂലൈ 31 വരെ ജനറൽ കാറ്റഗറിയിൽ നിന്നുള്ള അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ 2013 ഓഗസ്റ്റ് ഒന്നുമുതൽ സ്കൂളിലെ പ്രധാന അധ്യാപക തസ്തിക തമിഴ് ന്യൂനപക്ഷ അധ്യാപകരുടെ പ്രൊമോഷൻ തസ്തികയായി സംവരണം ചെയ്യപ്പെട്ടു. ഈ നടപടിക്കുശേഷമാണ് സ്കൂളിൽ പ്രധാന അധ്യാപകരുടെ ശോഷണമുണ്ടായത്. ആദിവാസി മേഖലയായതിനാൽ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വേദിയാണ് അഗളി ഗവ. ഹൈസ്കൂൾ. ഭാഷാപരമായ വെല്ലുവിളി നേരിടുന്ന തമിഴ് അധ്യാപകർക്ക് സ്കൂളിലെ കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാതായി. ഇക്കാരണത്താൽ നിയമനം ലഭിക്കുന്ന…
Read Moreപാചകവാതക ക്ഷാമം: വിറകു വിലയും കുതിച്ചുയരുന്നു; പുളി വിറക് കിട്ടാനില്ലാത്ത അവസ്ഥ
വടക്കഞ്ചേരി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലണ്ടറുകൾക്കുള്ള ക്ഷാമത്തെത്തുടർന്ന് വിറകു ക്ഷാമവും രൂക്ഷമാക്കുന്നു. നല്ല ചൂടും ഏറെ സമയം കനലും നിലനിൽക്കുന്ന വാളംപുളി (കോൽപുളി) വിറക് കിട്ടാനില്ലാത്ത സ്ഥിതിയായി. പുളി വിറകിനാണ് ആവശ്യക്കാർ കൂടുതലെന്ന് വടക്കഞ്ചേരി ഗവ. ആശുപത്രിക്ക് സമീപം വിറകു കച്ചവടം നടത്തുന്ന രാമകൃഷ്ണൻ പറഞ്ഞു. ഹോട്ടലുകളിലേക്കാണ് പുളിവിറക് കൂടുതലും കയറ്റിപ്പോകുന്നത്. പുളി വിറക് 10 കിലോയ്ക്ക് ഇപ്പോൾ 80 രൂപയായി. ഗ്യാസ് ക്ഷാമത്തിനു മുമ്പ് ഇത് 60 രൂപയായിരുന്നു. വൈകാതെ തന്നെ വില 100 രൂപയാകും. തൃശൂർ ഭാഗങ്ങളിൽ ഇപ്പോൾ തന്നെ 10 കിലോ വിറകിന് 100 രൂപയായിട്ടുണ്ട്. മറ്റു പാഴ്മര വിറകിനും ഉയർന്ന വിലയാണ്. ഓരോ വർഷവും പുളിമരങ്ങൾ മുറിക്കുന്നതല്ലാതെ എവിടേയും പുളിതൈ നട്ടുവളർത്തുന്ന ശീലമില്ല. ഇതിനാൽ മലയാളികളുടെ സാമ്പാറിനും പുളിയിഞ്ചി കറിക്കുമുള്ള കോൽപുളി അയൽസംസ്ഥാനങ്ങളിൽനിന്ന് വരണം. ഗ്യാസിന്റെ ലഭ്യത വൈകുന്ന സ്ഥിതി തുടർന്നാൽ കടുത്ത…
Read Moreവന്പൻ കന്പനികൾക്കുമുന്നിൽ മുട്ടുമടക്കാതെ പനംചക്കര ഉത്പാദക സഹകരണസംഘം
വടക്കഞ്ചേരി: പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെ. കടുത്ത വേനൽച്ചൂടിൽ പാംനീർ പാനീയങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിപണിയിൽ ഉൽപന്നങ്ങൾക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളിൽ എത്തിച്ചു കൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടുത്തെ ജീവനക്കാർക്കുള്ളൂ. ഇതിനാൽ വിതരണ മേഖലയും കുറച്ചു. ഇപ്പോൾ കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി എന്നീ മൂന്നു പഞ്ചായത്തുകളിൽ മാത്രമെ വില്പനയുള്ളുവെന്നു സംഘം അധികൃതർ പറഞ്ഞു.പാംനീർ, നന്നാരി സോഡ, പാം സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെയുണ്ടാക്കുന്നത്. സീസണൽ വിപണിയായതിനാൽ കൂടുതൽ ആളുകളെവച്ച് ഉത്പാദനം കൂട്ടാനും കഴിയില്ല. നല്ലൊരു മഴ പെയ്താൽ പാനീയങ്ങൾക്ക് ആവശ്യക്കാർ കുറയും. നല്ല വേനൽ മാസങ്ങളാണ് സീസൺ. അതുകഴിഞ്ഞാൽ ഉത്പാദനം കുറയ്ക്കണം. അടുത്ത സീസണോടെ ഉത്പാദനം കൂട്ടി വിതരണ മേഖല വ്യാപിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഇതിനായി പുതിയ കെട്ടിടം നിർമിച്ച് ആധുനിക യന്ത്രസംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ജില്ലാ…
Read Moreപൊള്ളിക്കും വേനൽച്ചൂടിൽ നാരങ്ങവില റിക്കാർഡിൽ
വടക്കഞ്ചേരി: പൊള്ളിക്കുന്ന വേനൽച്ചൂടിൽ ചെറുനാരങ്ങ വില പുതിയ റെക്കോർഡിലെത്തി. കിലോക്ക് 250 രൂപയാണ് ഇപ്പോൾ ചെറുനാരങ്ങയുടെ വില.ഇത്രയും ഉയർന്ന വില അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു. ചില സമയങ്ങളിൽ മൂന്നു കിലോയ്ക്ക് 100 രൂപ മാത്രം വില വരുന്ന നാരങ്ങാവിലയാണ് വേനൽചൂടിലെ ഡിമാന്റിൽ വില കുതിച്ചുയർന്നീട്ടുള്ളത്. ഉയർന്ന വില കൊടുത്താലും നല്ല നീരുള്ള നാരങ്ങ കിട്ടാനുമില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്.ശീതളപാനീയ കടകളിലും വീട്ടാവശ്യത്തിനും ഹോട്ടലുകളിലുമെല്ലാം ചെറുനാരങ്ങയ്ക്ക് ആവശ്യം കൂടിയതോടെയാണ് ദിനംപ്രതി വിലയും കൂടുന്നത്. തണ്ണിമത്തൻ വിലയും അഞ്ചുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. കരിക്കുവിലയും ഉയർന്നു തന്നെ. വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴ വിലയും കൂടി കൊണ്ടിരിക്കുകയാണ്. 40 രൂപയായിരുന്ന വില ഇപ്പോൾ 45 രൂപയായി. നാടൻ നേന്ത്രപ്പഴം കിട്ടാനില്ല. കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു നശിക്കുന്നതാണ് വില ഉയരാൻ…
Read Moreമംഗലംഡാം റിസർവോയറിൽ മുൾവിഷച്ചെടികൾ; ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു
മംഗലംഡാം: റിസർവോയറിൽ വിഷമുള്ള മുൾച്ചെടികൾ വ്യാപകമായത് ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളത്തിനടിയിലും കരകളിലുമായി ആറടിയോളം ഉയരത്തിലാണ് മുൾച്ചെടികൾ വ്യാപകമായിട്ടുള്ളത്. മണ്ണു നിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞ ഡാമിൽ മുൾച്ചെടികൾകൂടി നിറഞ്ഞതോടെ റിസർവോയറിന്റെ പല ഭാഗങ്ങളും ചതുപ്പുനിലം പോലെയാണിപ്പോൾ. സംഭരണിക്കുള്ളിൽ നൂറിലേറെ ഏക്കറോളം സ്ഥലത്ത് ഈ വിഷച്ചെടി വ്യാപിച്ചു കഴിഞ്ഞു. ചെടികൾ വളർന്ന് മൂപ്പെത്തി അതിൽ നിന്നുള്ള കായ്കൾ വീണ് വളരെ വേഗത്തിലാണ് ഇവ വ്യാപകമാകുന്നത്. ചെടിയുടെ തണ്ടോ ഇലയോ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി പറയുന്നു. ചെടിയുടെ സ്പർശനം ചിലർക്ക് കടുത്ത അലർജി ഉണ്ടാക്കുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ, അട്ടവാടി, ഓടംതോട് ഭാഗങ്ങളിൽ ഇറങ്ങാനാകാത്ത വിധം ഈ ചെടികൾ നിറഞ്ഞിരിക്കുകയാണ്. രണ്ടാംപുഴയിൽ നീർനായ്ക്കളുടെ താവളങ്ങളാണ് ഈ ചെടിക്കാടുകൾ. ഡാമിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിൽ മുങ്ങുന്ന ചെടികൾ മത്സ്യബന്ധനത്തിനും തടസമാകുന്നതായി ഡാമിലെ മത്സ്യതൊഴിലാളികൾ പറഞ്ഞു. ചെടികളിലെ മുള്ളുകളിൽ…
Read Moreചുട്ടുപൊള്ളുന്ന വേനലിൽ ഭാരതപ്പുഴയും കൈവഴികളും വറ്റിവരണ്ടു; പടിഞ്ഞാറൻമേഖലയിൽ കുടിവെള്ള ആശങ്ക
ഒറ്റപ്പാലം: പടിഞ്ഞാറൻ മേഖലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയും കൈവഴികളും കൊടുംവേനലിൽ മെലിഞ്ഞുണങ്ങി. പറളി, ലക്കിടി, മീറ്റ്ന, ഷൊർണൂർ ഉൾപ്പെടെ തടയണ പ്രദേശങ്ങളിൽ മാത്രമാണു നിലവിൽ പുഴയിൽ വെള്ളമുള്ളത്. ഇതു തടയണകൾ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികൾക്ക് ആശ്വാസമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ കാലവർഷം തുടങ്ങുന്നതു വരെയും കൃത്യമായ ഇടവേളകളിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നതിനാൽ വേനലിന്റെ കാഠിന്യം കുറവായിരുന്നു. ഇത്തവണ മഴ വഴിമാറി വേനൽ കത്തിജ്വലിച്ചതോടെ ഭാരതപ്പുഴയും സന്പൂർണ ഉണക്കത്തിലേക്കാണ്. ചില പ്രദേശങ്ങളിൽ പുഴ വറ്റിവരണ്ടതു തീരഗ്രാമങ്ങളിലെ വേനൽക്കാല കൃഷികൾക്കും ജലാശയങ്ങളിലെ ജലലഭ്യതയ്ക്കുമെല്ലാം തിരിച്ചടിയായിരിക്കുകയാണ്. പുഴയുടെ കൈവഴികളായ മറ്റു ചെറുപുഴകളിലും തോടുകളിലുമെല്ലാം ഒഴുക്കു മുറിഞ്ഞ അവസ്ഥയുണ്ട്. ഭാരതപ്പുഴയിലെ തടയണകളിൽ ജലലഭ്യത കുറഞ്ഞാൽ ആശ്രയം മലമ്പുഴ ഡാമാണ്. ഡാമിൽനിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു തടയണകൾ നിറച്ചാണു പമ്പിംഗ് മുന്നോട്ടുകൊണ്ടുപോകാറുള്ളത്. ഇതിനു മുൻപു 2024ൽ ആയിരുന്നു സങ്കീർണമായ സാഹചര്യം. അന്നു മേയ്…
Read Moreവിസ്മയമായി ഓടംതോട് പടങ്ങിട്ടതോട്ടിലെ നീരുറവ
മംഗലംഡാം: ജലസ്രോതസുകളെല്ലാം വറ്റിവരളുമ്പോഴും ഓടംതോട് പടങ്ങിട്ടതോട്ടിലെ അത്ഭുതനീരുറവയിലെ ജലസമൃദ്ധിക്ക് കുറവില്ല. മംഗലംഡാമിൽ നിന്നും എട്ട് കിലോമീറ്റർ മാറി മലയടിവാരത്താണ് മൂന്നടി മാത്രം താഴ്ചയുള്ള ഈ ഉറവയുള്ളത്. പാറ്റാനി റെയിൻസ് മാണിയുടെ കവുങ്ങിൻ തോട്ടത്തിലെ ഈ ഉറവയിപ്പോൾ ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സംഭരണിയായി മാറിയിരിക്കുന്നത്. ചെറിയ കിണറിന്റെ വട്ടവും മൂന്നടി താഴ്ചയുമുള്ള കുഴിയിൽ നിന്നും എത്ര വെള്ളം എടുത്താലും ജലനിരപ്പ് താഴില്ല. അതും തണുത്ത് തെളിഞ്ഞ വെള്ളം. ഉച്ചസമയങ്ങളിൽ ദാഹമകറ്റാൻ ഈ നീരുറവ തേടിയെത്തുന്നവർക്കും കണക്കില്ല. താഴെയുള്ള നിരവധി കുടുംബങ്ങളും ഇവിടെനിന്നും ഹോസ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നുണ്ട്. മാൻ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളും വെള്ളം തേടിയെത്തുന്നത് ഇവിടെയാണ്. നീരുറവയുള്ള കവുങ്ങിൻ തോട്ടവും മഴക്കാലം പോലെ ഈർപ്പം നിറഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്. പറമ്പിൽ ചവിട്ടിയാലും കാല് താഴ്ന്നുപോകും. എന്നാൽ ഇതിന് തൊട്ടു താഴെയുള്ള പുഴയിൽ ഒരു തുള്ളി വെള്ളമില്ല. വേനലായാലും മഴക്കാലമായാലും കുഴിയിലെ…
Read More