തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. പിതൃതർപ്പണത്തിനും അപൂർവങ്ങളായ തുലാഭാര വഴിപാടുകൾക്കും പ്രശസ്തമായ പാപനാശം കടപ്പുറത്തിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയാണ് മന്ത്രി വഴിപാട് നടത്തിയത്. ക്ഷേത്രത്തിലെത്തിയ മന്ത്രി പ്രത്യേക പൂജകളിലും ദർശനത്തിലും പങ്കെടുത്ത ശേഷമാണ് തുലാഭാരത്തട്ടിലേക്ക് കയറിയത്. പഞ്ചസാര തുലാഭാരം പൂർത്തിയാക്കി ഭഗവദ് ദർശനവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. നേരത്തെയും ഭരണപക്ഷത്തെ മറ്റ് പ്രമുഖ മന്ത്രിമാർ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും മുൻപ് തുലാഭാര വഴിപാട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിയും തുലാഭാരം നടത്തിയത്.
Read MoreCategory: TVM
ശബരിമല സ്വര്‍ണക്കൊള്ള: പ്രശാന്തിന് നേരിട്ട് പങ്കെന്ന് എസ്ഐടി കണ്ടെത്തല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന് എസ്ഐടിയുടെ കണ്ടെത്തല്‍. 2019 ലെ ബോര്‍ഡിന്റെ കാലത്ത് നടന്ന സ്വര്‍ണകവര്‍ച്ച മറച്ച് വയ്ക്കാനാണ് ദ്വാരപാലക ശില്‍പ്പ പാളികള്‍ 2025 ല്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ നടന്ന കവര്‍ച്ച മൂടിവയ്ക്കാന്‍ പ്രശാന്തും കൂടിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ തിരുവാഭരണ കമ്മീഷണറായിരുന്ന റജിലാല്‍ ദ്വാരപാലക ശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സൗകര്യമില്ലെന്നും പാളിയിലെ കളര്‍ മാറിയതിന് പരമ്പരാഗതമായ രീതിയില്‍ സ്വര്‍ണം പൂശിയാല്‍ മതിയെന്നായിരുന്നു ദേവസ്വം സെക്രട്ടറിക്ക് റജിലാല്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രശാന്ത് സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് മാറ്റിച്ചുവെന്ന് റജിലാല്‍ എസ്ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.
Read Moreസഹപാഠിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരേ കൂടി പോലീസ് കേസെടുത്തു
ഉള്ളൂര്‍: ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ മെഡിക്കല്‍കോളജ് പോലീസ് അഞ്ചു കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. വയനാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇയാള്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എബേല്‍ അഗസ്റ്റിനെതിരേ സംഭവത്തില്‍ രണ്ടുകേസുകള്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ പരാതിയില്‍ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതോടെയാണ് കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി ബുധനാഴ്ച വൈകിട്ടോടെ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പോലീസ് എഫ്ഐആര്‍ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ തയാറായില്ലെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആരോപണം. ഒരേ സ്വഭാവമുള്ള പരാതികളായതിനാല്‍ ഒറ്റ എഫ്ഐആര്‍ ഇട്ട്…
Read Moreകാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചീങ്കണ്ണി അനീഷ് ഭാര്യയുടെ വീട് അടിച്ചു തകർത്തു; ഓടി രക്ഷപ്പെട്ട് മക്കൾ
കാട്ടാക്കട: കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് പൂർണ്ണമായും അടിച്ചു തകർത്തു. പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ലഹരിക്കടിമയുമായ പന്നിയോട് സ്വദേശി ചീങ്കണ്ണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (39) ആണ് വടിവാളുമായി ഭാര്യ വീട് തല്ലി തകർത്തത്. വീട് തല്ലിപൊളിക്കുന്ന ശബ്ദം കേട്ടുണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് ആൻ ബേബി നാല് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇയാളെ കാപ്പാ ജാമ്യ വ്യവസ്ഥ ലംഘച്ചതിനും വീട് അടിച്ചു തകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി…
Read Moreപന്ത്രണ്ട് ലക്ഷത്തിന്റെ സ്വർണാഭരണ കവർച്ച നടന്നിട്ട് ഒരുമാസം; ഇരുട്ടിൽ തപ്പി മംഗലപുരം പോലീസ്
കണിയാപുരം: നമ്പ്യാർകുളത്ത് അടച്ചിട്ട വീട് കുത്തിപൊളിച്ചു 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. മോഷണം നടന്നു ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും മംഗലപുരം പോലീസ് ഇരുട്ടിൽ തപ്പുന്നതല്ലാതെ യാതൊരുവിധ പുരോഗതിയും കേസിനുണ്ടായില്ല. പോലീസ് നായ മണം പിടിച്ചു പോയത് റെയിൽവേ ലൈൻ ഭാഗത്തേക്ക് ആയിരുന്നു. പകൽ സമയം കറങ്ങി നടന്നു അടച്ചിട്ടിരിക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാകാം കൃത്യത്തിനു പിന്നിലെന്നു അനുമാനത്തിലാണ് അന്വേഷണം നടന്നത്. കണിയാപുരം നമ്പ്യാർകുളം സാഫല്യത്തിൽ മുഹമ്മദ് താഹിറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥത്തില്ലായിരുന്നു. മടങ്ങി വന്നപ്പൊഴാണ് കവർച്ച നടന്നതായി കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്തെ വാതിൽപൂട്ട്…
Read Moreനിതിന്‍രാജിന്റെ മരണം; പ്രതിക്കു ജാമ്യം ലഭിച്ചതിൽ ആഭ്യന്തര മന്ത്രി ഡിജിപിയോടു റിപ്പോർട്ട് തേടി
തിരുവനന്തപുരം: നിതിന്‍രാജ് ആത്മഹത്യക്കേസ് പ്രതി ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ പോലീസിന്റെ വീഴ്ചയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് പുതിയ സംഘം നേതൃത്വം നല്‍കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. നിതിന്‍രാജിന്റെ കുടുംബവും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തന്നെ നേരില്‍ കണ്ട് അറിയിച്ചുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനിമുതല്‍ കേസ് അന്വേഷിക്കുന്നത്. ഡോ. റാമിന് ജാമ്യം ലഭിക്കുന്നതിന് കാരണം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
Read Moreപിഎസ്സി പരീക്ഷ അടിമുടി അഴിമതി? പിഎസ്സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന പരാതികൾ എസ്ഐടിക്കു മുന്നിൽ
തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ കൂടുതല്‍ പരാതികള്‍. പിഎസ്സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പരീക്ഷകളുടെ വിവരങ്ങളും ഫയലുകളും നല്കാന് പിഎസ്സി ചെയര്മാന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കത്ത് നല്‍കും. പിന്നാക്ക വികസന കോര്പറേഷന് പ്രോജക്ട് അസിസ്റ്റന്റ് നിയമന പരീക്ഷയ്ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പരീക്ഷയുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നേരത്തെ ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വ്യാപക പരാതികള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിഎസ്സിക്കെതിരേ ഗുരുതരമായ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്.ഒന്‍പത് ലക്ഷത്തില്‍പരം രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കാണ് ആസൂത്രണ ബോര്‍ഡിലെ നിയമനം നടന്നത്. ഒന്നാം റാങ്ക് നേടിയ…
Read Moreവെമ്പായം ബാറിലെ സംഘർഷം; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശി നവാസ് ആണ് മരിച്ചത്. പ്രതി അനീഷിനെ നവാസ് മർദിച്ചിരുന്നതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നവാസ്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ മറ്റുളവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Read Moreവെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; നാലുപേർക്ക് പൊള്ളൽ
നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരംവെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാൾ, എതിർസംഘത്തിലുള്ളവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പെട്രോൾ ഒഴിച്ച അനീഷിന്റെ ശരീരത്തിലും തീ പടർന്നു. ഇയാൾക്ക് 80 ശതമാനം പൊള്ളലേറ്റു. പൊള്ളലേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നാണു വിവരം. മുറിയിലുണ്ടായ അഗ്നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.
Read Moreവഖഫ് ബോര്‍ഡിനെതിരായ ഹെക്കോടതി ഉത്തരവ്: സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വഖഫ് ബോര്‍ഡിനെതിരായ ഹെക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമുസ്ളീമുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരുകളാണ്. അതേ പാത പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലില്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍നിലപാട് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുകളിയ്ക്കുകയാണ്. സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മതനിരപേക്ഷതക്ക് എതിരായ നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More