കാട്ടാക്കടയിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കു കുത്തേറ്റു; അക്രമത്തിൽ കലാശിച്ചത് കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം

കാട്ടാക്കട: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ന് കാട്ടാക്കട മുതിയാവിളയിലാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കാട്ടാക്കട പോലീസ് പിടികൂടി. മുതിയാവിള സ്വദേശി ജോബിയാണ് പിടിയിലായത്. മുതിയാവിളയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് ചിലർ മദ്യപിച്ചു. തുടർന്ന് അത് സംഘർഷമായി മാറി. ഇതറിഞ്ഞ ചിലർ ഓടിയെത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കിയവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് അവിടെയിരുന്നവർ സജിൻ, ശ്രീജിത്ത് എന്നിവരെ കുത്തിയത്. ചില കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയാണ് ഷെഡ്ഡിൽ ഇരുന്നവർ തമ്മിൽ കലഹിച്ചത്. കാട്ടാക്കട പോലീസ് അഞ്ചോളം പേർക്കെതിരേ കേസെടുത്തു.

Read More

അരുണാചലിൽ മലയാളികളുടെ മരണം; ആര്യയ്ക്ക് ഇമെയിൽ അയച്ച ആളെ തെരയുന്നു

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യയ്ക്ക് ഇമെയിൽ അയച്ചിരുന്ന ആളെ തേടി പോലീസ്. ആര്യയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന ആശയവിനിമയങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഈ ഇമെയിൽ ആരുടേതാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഡോൺബോസ്കോ എന്നത് നവീനോ ദേവീയോ ആണോയെന്നും അല്ലെങ്കിൽ പുറത്തു നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മരണത്തിന് എന്തുകൊണ്ട് അരുണാചൽ പ്രദേശ് തെരഞ്ഞെടുത്തുവെന്നും പോലീസിനെ കുഴയ്ക്കുന്നുണ്ട്. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മുതലുള്ള ഇവരുടെ ഇമെയില്‍ രേഖകളാണ് പരിശോധിച്ചത്.

Read More

തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്

കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് കേസെടുത്തു. അന്‍പത്തഞ്ചു വയസു തോന്നിക്കുന്ന ഭിക്ഷാടകനാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇന്നലെ തിരുവനന്തപരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസിലെ ടിടിഇ ആയ എറണാകുളം പൂക്കാട്ടുപടിയില്‍ താമസിക്കുന്ന കൊരട്ടി സ്വദേശിയായ ടിടിഇ ജയ്‌സണ്‍ തോമസാണ് അജ്ഞാതന്‍റെ അക്രമണത്തിന് ഇരയായത്. 55 വയസുള്ള ഭിക്ഷാടകനാണ് ജയ്‌സണെ ആക്രമിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം-തിരുവനന്തപുരം ട്രെയിനുകളില്‍ ഇയാള്‍ ഭിക്ഷാടനം നടത്താറുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ജനശതാബ്ദി എക്‌സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ജയ്‌സന്‍റെ മുഖത്തടിക്കുകയായിരുന്നു. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്‌റ്റേഷനില്‍ മറഞ്ഞ അക്രമിയെ കണ്ടെത്താനായി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്‌സന്‍ എറണാകുളത്തെത്തി ചികില്‍സ തേടുകയായിരുന്നു. എറണാകുളം നോര്‍ത്ത്…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.75 കോടിയുടെ സ്വര്‍ണവും 70 ലക്ഷത്തിന്‍റെ സിഗരറ്റും പിടികൂടി

വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ട് വന്ന 5.85 കിലോ സ്വര്‍ണം പിടികൂടി. ഇതിന് പൊതു വിപണിയില്‍ 3.75 കോടി രൂപ കണക്കാക്കുന്നു. അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ പിടികൂടിയ മൊത്തം സ്വര്‍ണത്തിന്‍റെ കണക്കാണിത്. സ്വര്‍ണത്തിന് പുറമെ 31 ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിദേശത്തു നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമായി സിഗരറ്റുകളുടെ 84,900 സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. ഇതിന് പൊതു വിപണിയില്‍ 21 ലക്ഷം രൂപ വലമതിക്കുന്നു. കസ്റ്റംസ് അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ മൊത്തം 70 ലക്ഷം രൂപയുടെ സിഗരറ്റാണ് യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത്.

Read More

തിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷക്കാരന്‍റെ ആക്രമണം; കണ്ണിനു പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷാടകന്‍റെ ആക്രമണം. ടിടിഇയെ ആക്രമിച്ചശേഷം ഭിക്ഷാടകൻ രക്ഷപ്പെട്ടു. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്ര തിരിച്ച തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ടിടിഇ ജയ്സണ്‍ തോമസിന് നേരേയാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ജയ്സണ്‍ പറഞ്ഞു. ആദ്യം മുഖത്ത് തുപ്പുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തെന്ന് ജയ്സണ്‍ പറഞ്ഞു. മർദ്ദനത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. ട്രെയിനിലുണ്ടായിരുന്ന കാറ്ററിംഗ് തൊഴിലാളികളെയും യാത്രക്കാരെയും തള്ളിമാറ്റിയശേഷം അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയ്സണ്‍ പറഞ്ഞു. റെയിൽവേ പോലീസിലും ആർപിഎഫിലും പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ പുറപ്പെട്ട ഉടനെയായിരുന്നു ആക്രമണവും അക്രമിയുടെ രക്ഷപ്പെടലും ഉണ്ടായത്. സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി…

Read More

ശശി തരൂരിന്‍റെ കൈവശം 49.31 കോടിയുടെ സ്വത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്‍റെ കൈവശം ഉള്ളത് 36,000 രൂപ. വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണത്തിന്‍റെ മൂല്യവും ഉൾപ്പെടെ 49,31,51,505 രൂപയുടെ സ്വത്താണുള്ളത്. നാമനിർദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹി രജിസ്ട്രേഷനുളള രണ്ട് കാറുകളുണ്ട്. 2016, 2020 വർഷങ്ങളിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഈ കാറുകൾക്ക് കണക്കാക്കുന്നത് 22,68,506 രൂപയുടെ മൂല്യമാണ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡൽഹി കൈലാസ് ശാഖയിൽ 67,94,007 രൂപ സേവിംഗ് അക്കൗണ്ടിൽ ഉള്ള തരൂരിന് ഈ ബാങ്കിൽ സ്ഥിരനിക്ഷേപമായി 87,65,050 രൂപയുമുണ്ട്. എച്ച്ഡിഎഫ്സി കരമന ബ്രാഞ്ചിൽ സേവിംഗ്സ് അക്കൗണ്ടായി 36,54,774 രൂപയും 10,440,715 രൂപ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. എസ്ബിഐ പാർലമെന്‍റ് ഹൗസ് ബ്രാഞ്ചിൽ 71,38,778 രൂപയും എച്ച്ഡിഎഫ്സി ബഹ്റിൻ മനാമ ബ്രാഞ്ചിൽ 3,36,99,511 രൂപയും അമേരിക്കയിലെ ബാങ്ക് ഓഫ് ന്യൂയോർക്കിൽ 22,85,001 രൂപയും ന്യൂയോർക്ക്…

Read More

എസ്‌ഡിപിഐ കൂട്ടുകെട്ട് ; കോൺഗ്രസിന്‍റെ അധഃപതനമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: എസ്ഡിപിഐയുമായുള്ള കോണ്‍ഗ്രസിന്‍റെ കൂട്ടുകെട്ട് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ അധഃപതനമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. മതതീവ്രവാദശക്തികളുമായും വർഗീയ ശക്തികളുമായും കൂട്ടുകുടാൻ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. അധികാരത്തിനായി ഭീകരവാദികളുമായി പോലും കൂട്ടുകൂടാൻ കോണ്‍ഗ്രസ് മടിക്കില്ലെന്നതിന്‍റെ ഉദാഹരണമാണ് എസ്ഡിപിഐമായുള്ള കൂട്ടുകെട്ട്. കോണ്‍ഗ്രസിന്‍റെ നിലപാട് തരംതാണതാണ്. നെറികെട്ട അവസരവാദ പ്രവർത്തികളെ ജനങ്ങൾ തിരിച്ചറിയും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിന്‍റേത്. കോണ്‍ഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഏത് വിധേനയും അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് തരംതാണതും നെറികെട്ടതുമായ കളികൾ നടത്തുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന്്് കോണ്‍ഗ്രസ് മനസിലാക്കണം. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അവസരവാദ നിലപാടിനെതിരേ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്നത് എൽഡിഎഫാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് തങ്ങൾ പരസ്യ പിന്തുണ നൽകുകയാണെന്ന…

Read More

കനത്ത ചൂട്, ഉരുകിയൊലിച്ച് കേരളം; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ ഏപ്രില്‍ ഒന്നു വരെ ഒമ്പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത്‌ ഇന്ന് രാത്രി 11.30 വരെ 0.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…

Read More

കെ സ്വിഫ്റ്റ്: കൂളന്‍റ് സംവിധാനം പരിശോധിക്കാൻ നിർദേശം

ചാത്തന്നൂർ: കെ സ്വിഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ലൈലാൻഡ് ബി എസ് -6 ശ്രേണിയിൽപ്പെട്ട ബസുകളുടെ കൂളന്‍റ് സംവിധാനം പരിശോധിക്കാൻ കർശന നിർദേശം. പരിശോധനകൾക്കുശേഷം മാത്രമേ ബസ് സർവീസിന് അയയ്ക്കാവു.കെഎസ്ആർ ടി സി യുടെ ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്നത് കെസ്വിഫ്റ്റിന്‍റെ ബസുകളാണ്. കഴിഞ്ഞ 28 – ന് ഊട്ടിയിലേയ്ക്ക് സർവീസ് നടത്തിയ ലൈലാൻഡ്് ബസ് വഴിയിൽ ബ്രേക്ക്ഡൗണായിരുന്നു. പരിശോധനയിൽ കൂളൻന്‍റ് സംവിധാനത്തിന്‍റെ തകരാറാണെന്ന് കണ്ടെത്തി. കെ സ്വിഫ്റ്റിന്‍റെ ബസുകൾ എല്ലാം പുതിയതാണ്. ഒരു വർഷത്തിൽ താഴെ പഴക്കമുള്ളതാണ് കൂടുതലും. അത്തരം സാഹചര്യത്തിൽ കൂളന്‍റിന് തകരാറ് സംഭവിച്ചത് അധികൃതർ ഗൗരവമായി കാണുന്നു. ലൈലാൻഡ് ബിഎസ്-6 ശ്രേണിയിൽപ്പെട്ട കെ സ്വിഫ്റ്റിന്‍റെ എല്ലാ ബസുകളുടെയും കൂളന്‍റ് സംവിധാനം വിശദമായി പരിശോധിക്കാനും ബ്രേക്ക്ഡൗൺ സംഭവിക്കാൻ കാരണമാകുന്ന തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്താനുമാണ് നിർദ്ദേശം. ഈ ഉത്തരവാദിത്വം കെഎസ് ആർടിസിയുടെ വർക്ക് ഷോപ്പുകൾക്കാണ് നല്കിയിരിക്കുന്നത്. കെഎസ്ആർടിസിയ്ക്ക് വേണ്ടി…

Read More

ചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് 31വരെ കൊടും ചൂട് തുട രുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More