കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി പിടിയിലായപ്പോള്‍ ഏവരും ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത ഒരു പയ്യന്. കണ്ടാല്‍ വലിയ ക്രൂരഭാവമൊന്നും തോന്നിക്കാത്ത രൂപം. പൊക്കം കുറഞ്ഞ മെല്ലിച്ച ചെറുപ്പക്കാരനില്‍ നിന്ന് ജയിലിലെ ഒന്നര ജീവിതം അമിറുള്‍ ഇസ്ലാം എന്ന ആസാം സ്വദേശിയെ മാറ്റിയെടുത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോള്‍ തൂക്കം 45 കിലോയായിരുന്നു. നിലവില്‍ ഭാരം 55 കിലോയായി. ജയിലിലെത്തിയ ആദ്യ ദിനങ്ങളില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു അമിറുള്‍. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുക പതിവായിരുന്നു. എന്നാല്‍ കൗണ്‍സലിങ്ങിനു വിധേയനാക്കിയതോടെ ഇതില്‍ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളില്‍ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു.…
Read MoreCategory: Editor’s Pick
ഇവളും സ്ത്രീയാണ്, കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു, ഭര്‍ത്താവ് മരിച്ചില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കാമുകന്റെ മുഖം ആസിഡൊഴിച്ച് പൊള്ളിച്ച് വികൃതമാക്കി, സ്വാതിയും രാജേഷും ചെയ്ത ക്രൂരതകള്‍ ഇങ്ങനെ
സ്വാതി എന്ന സ്ത്രീയാണ് ഇപ്പോള്‍ സംസാരവിഷയം. കാമുകനൊപ്പം ജീവിക്കാന്‍ താലികെട്ടിയ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്ത്രീ. അതും സിനിമയെ വെല്ലുന്ന രീതിയില്‍. നമ്മുടെ നാട്ടില്‍ തന്നെയാണ് ഈ അരുംകൊല അരങ്ങേറിയത്. തെലുങ്കാനയിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനെ ഒപ്പം താമസിപ്പിക്കാന്‍ സ്വാതി നടപ്പാക്കിയ കുതന്ത്രം ഇങ്ങനെ- സ്വാതിയെ ഭര്‍ത്താവായ സുധാകര്‍ വിവാഹം കഴിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. ഇതിനു മുമ്പേ കാമുകനായ രാജേഷുമായി അടുപ്പത്തിലായിരുന്നു. രാജേഷിനൊപ്പം താമസിക്കാന്‍ സ്വാതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. നവംബര്‍ 22 നാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള വനത്തില്‍ മൃതശരീരം കുഴിച്ചിടുകയായിരുന്നു. കഥയിലെ ട്വിസ്റ്റ് അരങ്ങേറുന്നത് ഇതിനുശേഷമാണ്. സുധാകര്‍ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത് കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷിന്റെ മുഖത്ത് ആസിഡ് തളിച്ച് പൊള്ളലേല്‍പ്പിച്ചു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ ആക്രമണത്തില്‍…
Read Moreജോലിക്കൊപ്പം കൂലിയും, ആദ്യം പത്രത്തില്‍ പരസ്യം കൊടുക്കും, പെണ്‍കുട്ടികള്‍ വന്നാല്‍ ലൈംഗിക പീഡനവും, കടുത്തുരുത്തിയിലെ പീഡന വീരനെ പൊക്കി പോലീസ്, സംഭവം ഇങ്ങനെ
പഠനത്തിനൊപ്പം ജോലി എന്നു കണ്ടിട്ടു പാരമെഡിക്കല്‍ കോഴ്സ് പഠിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി. എറണാകുളം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ പെണ്‍കുട്ടി പത്രത്തിലെ പഠനത്തിനൊപ്പം ജോലി എന്ന പരസ്യം കണ്ടിട്ടാണ് മാഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാരാമെഡിക്കല്‍ കോഴ്സ് ചെയ്യാനെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരവിമംഗലം സ്വദേശി ജോമോന് (40) അറസ്റ്റിലായി. ഇവര്‍ ആദ്യം പത്രത്തില്‍ പരസ്യം നല്‍കും. അതിനുശേഷമാണ് സ്ഥാപനത്തിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത്. പഠനത്തിനൊപ്പം ജോലി എന്ന തലക്കെട്ടോടുകൂടിയാണ് പരസ്യം നല്‍കുന്നത്. പരസ്യം കണ്ടു പഠിക്കാന്‍ എത്തുന്നവരെ മഹാരാഷ്ട്രയില്‍ വീട്ടാണു പരിശീലനം നല്കിയിരുന്നതെന്നു പോലീസ് പറയുന്നു. നിലവില്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട 20 കാരിയാണു ജോമോന് പീഡിപ്പിച്ചു എന്നു പോലീസില്‍ പരാതി നല്കിരിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയയിട്ടുണ്ടോ എന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. യാതൊരു സൗകാര്യവും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയാണ് എത്തിച്ചിരുന്നത് എന്നും സ്ഥാപനത്തിന്…
Read Moreകഥ തുടരുന്നു..! ഒളിച്ചോടിയ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും കള്ളനോട്ട് കേസില്‍ പ്രതികള്‍; വ്യാജ ലോട്ടറി നിര്‍മിച്ച് സമ്മാനം കൈപ്പറ്റിയതായും പോലീസ്; കൂടാതെ…
വടകര: ഒളിച്ചോടിയ ശേഷം പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ വൈക്കിലശേരി പുത്തൻപുരയിൽ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണയും (32) കള്ളനോട്ട് കേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളായി. ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു കേസ് കൂടി എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. ഈ കേസിൽ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. പുതിയറ ജയിൽറോഡിൽ ഒരു വീടിന്റെ ഒന്നാംനിലയിൽ വാടകക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെ നിന്നാണ് നൂറു രൂപയുടെ കള്ളനോട്ടുകൾ നിർമിച്ചത്. ഇതോടൊപ്പം ഇവർ വ്യാജ ലോട്ടറി നിർമിച്ച് സമ്മാനം കൈപ്പറ്റിയതായും പോലീസ് അറിയിച്ചു. സമ്മാനാർഹമായ നന്പറുള്ള ലോട്ടറി ടിക്കറ്റ് തയാറാക്കിയാണ് പണം സ്വന്തമാക്കിയത്. മീഡിയാവണ്‍ ചാനലിന്റെ ഐഡന്റിറ്റി കാർഡും…
Read Moreഐഎഎസ് അഭിനേത്രി! നിയമപാലക എന്ന നിലയില്‍ ഏതു പാര്‍ട്ടി എന്ന് ഞാന്‍ നോക്കാറില്ല; തന്റെ സിനിമകുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്
പ്രദീപ് ഗോപി തിരുവനന്തപുരം സബ്കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളിലെത്തി. കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കെദിവ്യ എസ് അയ്യർ ഏറ്റെടുത്ത ചിത്രമാണ് ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്. ആദ്യസിനിമയിൽ അഭിനയിക്കുന്പോൾ ദിവ്യ അവിവാഹിത. ഇപ്പോൾ അരുവിക്കര എംഎൽഎ ശബരീനാഥിന്റെ ജീവിതസഖി. കോട്ടയം അസിസ്റ്റന്റ് കളക്ടർ ഇന്ന് തിരുവനന്തപുരം സബ്കളക്ടർ. അങ്ങനെ കുറെയേറെ മാറ്റങ്ങൾക്കു പിന്നാലെയാണ് ആദ്യസിനിമ പ്രദർശനത്തിനെത്തിയത്. ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് ദിവ്യ ചിത്രത്തിലെത്തിയിരിക്കുന്നത്. സിനിമയിൽ കെപിഎസി ലളിതയും ദിവ്യയും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ബെന്നി ആശംസ പറയുന്നു. തന്റെ സിനിമകുടുംബ വിശേഷങ്ങൾ ദിവ്യ സൺഡേ ദീപികയുമായി പങ്കുവയ്ക്കുന്നു. * ആദ്യമായി ബിഗ്സ്ക്രീനിൽ കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ചിത്രമാണിത്. അതിനാലാണ് അഭിനയിക്കാൻ സമ്മതം മൂളിയത്. കഥ…
Read Moreപൈനാവില്‍ ജോലി ചെയ്യുന്നതിനിടെ പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് വശത്താക്കി, പീഡനം തുടര്‍ന്നത് രണ്ടുവര്‍ഷം, ടീച്ചറുടെ ഇടപെടല്‍ നിര്‍ണായകമായി, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശ്വനാഥനും അലക്സാണ്ടറും പത്തുവര്‍ഷം ജയിലില്‍
വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ നീലംപേരൂര്‍ മുടിയില്‍ വിശ്വനാഥനെ (55)യാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി.അനില്‍ കുമാര്‍ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കഠിന തടവും കൂടി അനുഭവിക്കണം. കേസില്‍ ഒന്നാം പ്രതിയായിരുന്നു മറ്റൊരു ഉദ്യോഗസ്ഥനായ അലക്സാണ്ടറെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്്ഥര്‍ പീഡനക്കേസില്‍ പ്രതികളായ സംഭവം വലിയ വിവാദത്തിനു വഴി തെളിച്ചിരുന്നു. പ്രതികള്‍ പൈനാവില്‍ ജോലി ചെയ്തിരുന്ന 2009 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. അശ്ലീല ചിത്രങ്ങള്‍ കാണിച്ച കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു മാസം തടവും കോടതി വിധിച്ചു. പീഡനം തുടര്‍ന്നതിനെതുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കുട്ടി ക്ലാസ് ടീച്ചറോട്…
Read Moreഭര്‍ത്താവ് സഹദേവിനെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, പെണ്‍വാണിഭം തുടങ്ങിയതോടെ കോടികളുടെ സമ്പാദ്യം, ഒടുവില്‍ അജ്ഞാത ഫോണ്‍വിളിയില്‍ അകത്തും, ഫരീദയെന്ന പെണ് ക്രിമിനലിന്റെ കഥ
അനാശാസ്യം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വീട്ടില്‍ റെയ്ഡിനെത്തിയ പോലീസിന് കിട്ടിയത് കൊലക്കേസിലെ പ്രതിയെ. അതും സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തി ശിഷ്ടകാലം അനാശാസ്യവുമായി ജീവിച്ച സ്ത്രീയെ. മുംബൈയിലാണ് സംഭവം. ഫരീദ ഭാരതി എന്ന 38കാരിയാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പോലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പതിമൂന്നു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളാണ് അപ്രതീക്ഷിതമായി അഴിഞ്ഞത്. യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും…
Read Moreഎല്ലാം ശരിയാക്കും പാര്‍ട്ടി, സിപിഎം സമ്മേളനത്തിനിടെ രോഗിയുമായി പോയ കാറിനു നേരെ ജാഥ ക്യാപ്റ്റന്റെ തെമ്മാടിത്തരം, രോഗികളെ പോലും വെറുതെ വിടാത്ത സംഭവം കാസര്‍ഗോട്ട്
പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വാളണ്ടിയര്‍ മാര്ച്ചിടിനെ ജാഥ ക്യാപ്റ്റന്‍ നടത്തിയ നാണംകെട്ട നെറികേടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെയാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേ് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. വീഡിയോ ദൃശ്യങ്ങളില്‍ കാര്‍ ജാഥയെ ഓവര്‍ടേക്ക് ചെയുന്നുവെന്ന് തോന്നിയപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ കാറിനെ നേരെ തിരിഞ്ഞു ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സിപിഎം വെട്ടിലായി. സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി. ഏരിയാ കമ്മറ്റി അംഗങ്ങള്‍ ഓടിയെത്തി ക്യപ്റ്റനെ സമാധാനിപ്പിച്ച് രോഗിയുമായി എത്തിയ കാറിനെ കടത്തിവിട്ടെങ്കിലും വണ്ടി കടത്തിവിട്ടതിലുള്ള അരിശം മറ്റ് നേതാക്കളോട്…
Read Moreതൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിങ്ങിയ ശേഷം 25 പവനുവേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തി, കില്ലര്‍ ദഷ്വന്ത് ഭയപ്പെടുത്തുന്നത് ഇങ്ങനെ
നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും കൊടുംക്രിമിനലായ ഒരു കൊലയാളിയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ സംസാര വിഷയം. ചെന്നൈ സ്വദേശിയായ എസ്. ദഷ്വന്ത് എന്ന ടെക്കിയാണ് ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് പിടിയിലായത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തി അമ്മയെയും കൊലപ്പെടുത്തി ഇയാള്‍ നാടുവിട്ടു. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന് എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു. പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍…
Read Moreഅമ്മ വഴക്കിട്ടു പിണങ്ങിപോയത് ചോദിച്ചത് ശശിക്ക് ഇഷ്ടപ്പെട്ടില്ല, പ്ലസ്ടു വിദ്യാര്‍ഥിനിയായ ശാലുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്, മദ്യം ആവിയായപ്പോള്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതി, മലപ്പുറത്തു നടന്നത്
തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരില് പിതാവ് മകളെ കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശശിയാണ് ഏക മകള്‍ ശാലു (18)വിനെ കൊലപ്പെടുത്തിയത്. തന്നോടു പിണങ്ങിപ്പോയ ഭാര്യയെ ന്യായീകരിച്ചു സംസാരിച്ചതിനാണു ശശി മകളെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണു സംഭവം. ശശിയുടെ ഭാര്യ കുടുംബകലഹത്തെത്തുടര്‍ന്നു നാലുദിവസം മുന്‍പാണ് അവരുടെ വീട്ടിലേക്കു പോയത് സംഭവത്തിനുശേഷം കാടപ്പടിയില്‍വച്ച് ശശി ട്രാന്‍സ്ഫോമറില്‍ പിടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പക്ഷേ, ഷോക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ നാലോടെ ഇയാള്‍ സ്റ്റേഷനിലേക്കു നേരിട്ടെത്തുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശാലു ചേളാരിയിലെ സ്ഥാപനത്തില്‍ പിഎസ്സി. പരീക്ഷാ പരിശീലനത്തിലായിരുന്നു. കുടുംബ പ്രശ്നത്തെത്തുടര്‍ന്നു ശശിയുടെ ഭാര്യ െശെലജ പ്ലസ് ടു വിദ്യാര്‍ഥിയായ മകന് പ്രസാദിനെയും കൂട്ടി പെരിന്തല്‍മണ്ണ അരക്കുപറമ്പിലെ സ്വന്തം വീട്ടിലേക്കു…
Read More