തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി, ജാമ്യത്തില്‍ ഇറങ്ങിങ്ങിയ ശേഷം 25 പവനുവേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തി, കില്ലര്‍ ദഷ്വന്ത് ഭയപ്പെടുത്തുന്നത് ഇങ്ങനെ

നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും കൊടുംക്രിമിനലായ ഒരു കൊലയാളിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ സംസാര വിഷയം. ചെന്നൈ സ്വദേശിയായ എസ്. ദഷ്വന്ത് എന്ന ടെക്കിയാണ് ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്നതിന് പിടിയിലായത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തി അമ്മയെയും കൊലപ്പെടുത്തി ഇയാള്‍ നാടുവിട്ടു. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന്‍ എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു.

പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്കു കൊണ്ടു വരാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാല്‍ ഇതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.

Related posts