തേഞ്ഞ്മാഞ്ഞ് പോയി എന്ന് കരുതിയിരുന്ന, ആറര വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ പ്രതികളെയും കുറ്റകൃത്യത്തെയും സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ആറരവര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്ന് പുഴയിലെറിഞ്ഞ കേസില്‍ നിര്‍ണായക തെളിവുകളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ഡിസിആര്‍ബി ഡിവൈഎസ്പി ജയ്സന് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തുകയും ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന, കാമുകനായ ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പുഴയോടു ചേര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീട് ഇന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മറ്റാരും ഇവര്‍ക്കു ശേഷം ഈ വീട്ടില്‍ താമസിച്ചില്ല. തെളിവെടുപ്പിനിടെ പോലീസിന്റെ ചോദ്യങ്ങള്‍ക്കു സക്കീന കൃത്യമായി മറുപടി നല്കി. ഭര്‍ത്താവിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതു മുതല്‍ പിറ്റേന്നു മകന്റെ സഹായത്തോടെ…
Read MoreCategory: Editor’s Pick
മണ്‍വിള തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യത; നഷ്ടം 400 കോടി; തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് പ്രയത്നിക്കേണ്ടിവന്നത് ഏഴു മണിക്കൂര്‍
തിരുവനന്തപുരം: മണ്‍വിളയിൽ പ്ലാസ്റ്റിക് നിർമാണശാലയിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യത സംശയിക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃതർ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്വേഷണം പ്രഖ്യാപിക്കുക. തീപിടിത്തത്തിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തൽ. ബുധനാഴ്ച രാത്രി ഏഴോടെയാണ് തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് നിർമാണ സംഭരണ ശാലയിൽ തീപിടിത്തം ആരംഭിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമായിരുന്നു തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂർ പ്രയത്നിക്കേണ്ടിവന്നു. കെട്ടിടം പൂർണമായി കത്തിനശിച്ചു. അഗ്നിശമന സേനയുടെ അന്‍പതിലധികം വാഹനങ്ങൾ എത്തി. കെട്ടിടം പൂർണമായി കത്തിനശിച്ചു. തമിഴ്നാട്ടിൽനിന്നുള്ള രണ്ടു യൂണിറ്റ് ഫയർഫോഴ്സും എയർഫോഴ്സിന്റെ ഫയർഫോഴ്സ് യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്‍വിള…
Read Moreആവണിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല, കുട്ടി ഗോവണിയില്‍ നിന്ന് വീണു മരിച്ചതെന്ന് അമ്മ ഷാനി, ഗള്‍ഫില്‍ നിന്നെത്തിയ പിതാവിന് സംശയം തോന്നി, ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരം, ചാലക്കുടിയിലെ കൊലയില്‍ ട്വിസ്റ്റ്
ചാലക്കുടി മേലൂര്‍ അടിച്ചിലിയില്‍ ഏഴുവയസുകാരി ആവണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഒഴിയുന്നില്ല. കുട്ടി ഗോവണിയില്‍ നിന്നും വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. ആവണിയുടെ അമ്മ ഷാനി കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന് വിപിന്‍ നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും എന്തിനുവേണ്ടി കുട്ടിയെ കൊലപ്പെടുത്തിയെന്നതിന് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. മാനസികരോഗിയായി ഇവര്‍ അഭിനയിക്കുകയായിരുന്നോ എന്ന സംശയവും പോലീസിനുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ രോഗം അത്ര തീവ്രമല്ലെന്ന നിലപാടിലാണ് ഇവരെ ചികിത്സിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ എന്നറിയുന്നു. ഷാനി ഇപ്പോള്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ റിമാന്റിലാണ്. പോലീസിന് ഇവരെ കാര്യമായി ചോദ്യം ചെയ്യാനായിട്ടില്ല. ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം പരസ്പരവിരുദ്ധമായ മൊഴികളാണ് ഷാനി നല്‍കിയത്. കുട്ടി ഗോവണിയില്‍ നിന്നും വീണു പരിക്കേറ്റാണ് മരിച്ചതെന്നാണ് ഷാനി ആദ്യം പറഞ്ഞിരുന്നത്. ഷാനിയും ആവണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.…
Read Moreതിരുവനന്തപുരം ക്രിക്കറ്റ് ആരവത്തിലേക്ക്, പരിശീലനം ഒഴിവാക്കി ഇന്ത്യന്‍ ടീം, സ്റ്റേഡിയം പരിസരത്ത് വന്‍ സുരക്ഷ സംവിധാനങ്ങള്‍, കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യാ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മാച്ചിനോടനുബന്ധിച്ചു വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഡിസിപി ആര്. ആദിത്യ എന്നിവര്‍ കൂടാതെ എട്ട് എസ്പിമാര് 18 ഡിവൈഎസ്പിമാര്‍ 60 സിഐമാര്‍, 140 എസ്ഐമാര്‍ ഉള്‍പ്പടെ 1500 പോലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ചിനു കീഴിലുള്ള, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. ഇന്നലെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഐ ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന മീറ്റിങ്ങിലാണ് സുരക്ഷ ക്രമീകരണങ്ങളെ…
Read Moreഅമ്മയെ വിളിച്ചു അയാള്‍ പറഞ്ഞു, നിങ്ങളുടെ മകളെ എന്റെ കൂടെ കിടത്തണം, ആഗ്രഹങ്ങള്‍ സാധിച്ചു നല്കിയാല് എന്റെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം, സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യാഷിക
സിനിമലോകത്ത് ഇപ്പോള്‍ മീ ടുവിന്റെ കാലമാണ്. പലരും വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മീ ടുവിന്റെ വിശ്വാസ്യതയ്ക്ക് ചെറിയതോതില്‍ പരിക്കുമേല്പിച്ചു. ഇപ്പോള്‍ തമിഴ് നടിയും ബിഗ്ബോസ് താരവുമായ യാഷിക ആനന്ദാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴില്‍ പുറത്തിറങ്ങിയ അഡള്‍ട് കോമഡി ഹൊറര്‍ ചിത്രം ഇരുട്ട് അറയില്‍ മുരട്ട് കുത്തിലെ നായികയാണ് യാഷിക. നടി പറയുന്നതിങ്ങനെ- ഞാന്‍ പറയുന്നത് ഒരു പ്രമുഖ സംവിധായകനെ കുറിച്ചാണ്. ഇന്ഡസ്ട്രിയിലെ ഒരു പ്രമുഖ നടന് സ്വന്തം അച്ഛനെപ്പോലെയാണ് ഈ സംവിധായകനെ കാണുന്നത്. സംവിധായകന്റെ പേര് പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഒഡീഷന് വേണ്ടിയാണ് അയാളുടെ അടുത്തു ചെന്നത്. അപ്പോള്‍ എന്നോട് പുറത്ത് നില്ക്കാന് ആവശ്യപ്പെട്ട് എന്റെ അമ്മയെ അകത്തേക്ക് വിളിപ്പിച്ചു. എനിക്ക് സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം കിടക്കാന്‍ തയ്യാറാകണമെന്നാണ് അയാള്‍ എന്റെ അമ്മയോട് പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ ഒരു താരമാകാന്‍ എന്തിനാണ്…
Read Moreഅച്ഛന് കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് ആദ്യവിവാഹം എന്ന തെറ്റ് എന്റെ ജീവിതത്തില്‍ സംഭവിക്കില്ലായിരുന്നു; പരാജയമായ ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേതാ മേനോന് മനസുതുറക്കുന്നു…
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു ആദ്യവിവാഹമെന്ന് നടി ശ്വേതാ മേനോന്. തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന് പരിമിതി കല്പ്പിച്ചിരുന്നെങ്കില് ആ വിവാഹം നടക്കുകയില്ലായിരുന്നെന്ന് ശ്വേത മേനോന് പറഞ്ഞു. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടിയെപോലെയാണെന്നും മകള്‍ എന്നത് വീട്ടിലിരിക്കാനുള്ള ട്രോഫി മാത്രമല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു അച്ഛനും അമ്മയുമെന്നും ശ്വേത പറയുന്നു.’എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള് ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള് സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.’ശ്വേത പറഞ്ഞു. ഒരു പക്ഷെ അച്ഛന് കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്പ്പിച്ചിരുന്നെങ്കില് എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന തെറ്റ് സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍…
Read Moreമൃതദേഹം എന്തുചെയ്തു ? നിഷാദിന്റെ തിരോധാനം: സലീമിന്റെ വെളിപ്പെടുത്തല്‍ സത്യമോ ? ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്നും; ക്രൈംബ്രാഞ്ചിന് കടമ്പകളേറെ
കണ്ണൂർ ജില്ലയിലെ കൂത്തുപറന്പ് മമ്പറത്തിനടുത്ത് പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാനക്കേസിൽ വഴിത്തിരിവ് ഉണ്ടായത് ആറു വർഷത്തിനു ശേഷം. ബംഗളൂരു ബോംബ് സ്ഫോടന കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പറമ്പായിയിലെ സലീം ബംഗളൂരുവിലെ കേസന്വേഷണ സംഘത്തിന് നല്കിയ വെളിപ്പെടുത്തലോടെയാണ് നിഷാദിന്റെ തിരോധാന കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. നിഷാദിനെ കൊന്നതായാണ് വെളിപ്പെടുത്തൽ. നീണ്ട ആറു വർഷക്കാലത്തിനിടെ മാറി മാറിയെത്തിയ പോലീസ് സംഘം വീട്ടിലെത്തി മൊഴിയെടുക്കുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്യുമ്പോഴൊക്കെ നിഷാദ് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ. 2012 ഒക്ടോബർ 21 മുതലാണ് പറമ്പായി നിഷാദ് നിവാസിൽ പ്രകാശൻ – മൈഥിലി ദമ്പതികളുടെ മകൻ നിഷാദിനെ (26) കാണാതായത്. തലശേരി – മമ്പറം – കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. കാണാതാവുന്ന ദിവസം രാത്രി വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ നിഷാദിന്റെ ഫോണിലേക്ക് വന്ന ഒരു…
Read Moreമനുഷ്യരാശിക്കു ഏറ്റവും വലിയ ഭീഷണി പാകിസ്ഥാന് ! നമ്മുടെ അയല്‍രാജ്യത്ത് തഴച്ചുവളരുന്നത് സിറിയയേക്കാള്‍ മൂന്നു മടങ്ങ് ഭീകരവാദം; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യം…
മനുഷ്യരാശിയ്ക്ക് ഏറ്റവും വലിയ ഭീഷണി പാകിസ്ഥാനെന്നു റിപ്പോര്‍ട്ട്. ആഗോളഭീകരതയുടെ കളിത്തൊട്ടിലായ പാകിസ്ഥാനില്‍ തഴച്ചു വളരുന്ന ഭീകരവാദം സിറിയയുടേതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോര്‍ട്ടിലാണു പാക്കിസ്ഥാനെതിരേ ഗുരുതര പരാമര്‍ശങ്ങളുള്ളത്. അഫ്ഗാനിലെ താലിബാന്, ലഷ്കറെ തൊയ്ബ എന്നിവയാണു രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന സംഘങ്ങള്‍. ഭീകരര്‍ക്കു താവളമൊരുക്കി ലോകത്തിനാകെ ഭീഷണിയാകുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനാണു മുന്നില്‍. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാക്കിസ്ഥാനിലാണെന്നു കാണാം. അഫ്ഗാനിസ്ഥാനിലും ഭീകരസംഘങ്ങളുടെ സാന്നിധ്യമുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി ദശകത്തില്‍ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെക്കുറിച്ചുമാണ് 80 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പലവിധ തീവ്രവാദങ്ങള്‍ വര്‍ധിക്കുന്നതും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി…
Read Moreശബരിമല വിഷയത്തിനിടെ ഇതെല്ലാം ശ്രദ്ധിക്കൂ… ബസുകളും ഓട്ടോകളും സമരമുഖത്തേക്ക് കോഴിവില പൊള്ളുന്നു; കുതിച്ചുയര്‍ന്ന് ഇന്ധന വില
കോഴിക്കോട്: സാധാരണക്കാരന്റെ കീശകാലിയാക്കി വിലക്കയറ്റം. പെട്രോള്‍ , ഡീസല്‍ വിലവര്‍ധനവ് ഒരുഭാഗത്ത്, മറുഭാഗത്താകട്ടെ ചാര്‍ജ് വര്‍ധനയുള്‍പ്പെടെ ആവശ്യപ്പെട്ട് ബസുടമകളും ഓട്ടോ തൊഴിലാളികളും സമരരംഗത്തേക്കും. കോഴിയിറച്ചിവിലയാകട്ടെ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ കുതിച്ചുകയറുന്നു.ഒരു ഏകീകരണവുമില്ലാതെയാണ് വില്ക്കയറ്റം.210 മുതല്‍ 240 രൂപവരെ കിലോ കോഴിയിറച്ചിക്ക് ഈടാക്കുന്നു. വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മണ്ഡലകാലം വരെ കോഴിയിറച്ചിവില 200ല്‍ കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓഗസ്റ്റിലെ പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ഒട്ടേറെ കോഴി ഫാമുകള്‍ നശിച്ചിരുന്നു. 500 കോടിക്കു മുകളില്‍ മേഖലയില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പൗള്‍ട്രി ഫൗണ്ടേഷന്റെ കണക്ക്. കൂടാതെ ഒക്ടോബര്‍ നവംബര്‍ മാസം വിവാഹ സീസണായതും കോഴിയിറച്ചിയുടെ വില വര്‍ധിക്കാന്‍ കാരണമായെന്നു വ്യാപാരികള്‍ പറഞ്ഞു. ഇനിയും വില കൂടുകയാണെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും വിലവര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്നാണ് തീരുമാനം. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അടിക്കടിയുള്ള വിലക്കയറ്റം ആരും ചര്‍ച്ചചെയ്യാത്തതും സാധാരണക്കാരനെ…
Read Moreഭാര്യയോട് ആത്മഹത്യ ചെയ്യാന്‍ ഗള്‍ഫിലിരുന്ന് ഭര്‍ത്താവിന്റെ നിര്‍ദേശം, സഹികെട്ട് കഴുത്തില്‍ കുരുക്കിട്ട് ഭാര്യ സെല്‍ഫി അയച്ചു, ചത്താല്‍ കാണാന്‍ വരാമെന്ന് ഭര്‍ത്താവും, സിമിയുടെ മരണത്തില്‍ തെളിവായത് സെല്‍ഫി!!
ഒരു ആത്മഹത്യയായി കണ്ട മരണത്തിന്റെ കാരണവും അതിനു പ്രേരിപ്പിച്ച ആളും പിടിയിലാകുക. അതും ഒരു സെല്‍ഫി മാത്രം തുമ്പായപ്പോള്‍. പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷി(40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്‍ ആണ് കേസന്വേഷിച്ചത്. സിമിയും മുകേഷും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. സിമിയോടു മുകേഷ് പലപ്പോഴും മോശമായി പെരുമാറിയിരുന്നുവെന്നും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെയാണ് സിമി ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകള്‍ ലഭിച്ചത്. ഒക്ടോബര്‍ 13നാണ് സിമി ആത്മഹത്യ ചെയ്തത്. താന്‍ ഗള്‍ഫില്‍ നിന്നെത്തിയ ശേഷമേ സംസ്കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം…
Read More