ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അര്‍ച്ചന പത്മിനി രംഗത്ത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ പറയുന്നത്. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് തന്നോട് മോശമായി പെരുമാറിയത്. ഇയാളുടെ പൊരുമാറ്റത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്നമാകുകയും ചെയ്തിരുന്നു. അയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നെന്ന് അര്‍ച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന പറയുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. സൂപ്പര്‍ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല് പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്,…
Read MoreCategory: Editor’s Pick
അജ്ഞാതന്‍ എവിടെ ? വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ തെളിവുകള്‍ പോലീസിന്; കൊല നടത്തിയത് ആറുപേര്‍; കൊലപാതകം മോഷണം ലക്ഷ്യമിട്ടല്ല
തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലു പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചു. സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പരിശോധനയില്‍ 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍ നിന്നും പോലീസിനു ലഭിച്ചു. പരിശോധനയില്‍ ആറു പേരുടെ വിരലടയാളങ്ങളാണ് ഇതെന്ന് വ്യക്തമായി. ഇവ ശാസ്ത്രീയ പരിശോധനക്കയച്ചിരിക്കുകയാണ്. ഇന്ന് രാവിലെ നൂതന സാങ്കേതിക വിദ്യയായ സ്പെക്ട്ര ഉപയോഗിച്ച് പ്രദേശത്ത് മൊബൈല്‍ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച കോള്‍ ലിസ്റ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read Moreകൃഷ്ണന്റെ സന്തത സഹചാരിയായ താടി വച്ച ഒരാള്‍ പതിവായി ബൈക്കില്‍ ഇവരുടെ വീട്ടില്‍ വന്നിരുന്നു, കൂട്ടക്കൊല വാര്‍ത്ത വന്നശേഷം ഇയാള്‍ അപ്രത്യക്ഷം, കമ്പക്കാനം കൊലയില്‍ അന്വേഷണം ഇതുവരെ
ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്തു നാലു പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു വരികയാണ്. കേസില്‍ വഴിത്തിരിവായേക്കാവുന്ന 20 വിരലടയാളങ്ങളും കൊല നടന്ന വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. രണ്ടു പേരുടേതാണ് ഈ വിരലടയാളങ്ങളാണ് പരിശോധനയില്‍ കണ്ടെത്തി. ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ, കൊലനടന്ന വീട്ടില്‍നിന്ന് ഒട്ടേറെ ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇവ മൃഗബലിക്ക് ഉപയോഗിച്ചതായിരുന്നുവെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ട കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൃഷ്ണനുമായി ഏറ്റവുമധികം പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടത് ഇയാളാണെന്നു വ്യക്തമായിട്ടുണ്ട്. കൃഷ്ണനുമായി മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള ഏര്‍പ്പാടുകളും വസ്തു, പണ…
Read Moreകാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിനു വേണ്ടി പ്രതികാരം ചെയ്യാന്‍ മുഹമ്മദ് കിരാമതും 50 കൂട്ടുകാരും വലിയ ജോലി രാജിവച്ച് കാശ്മീരിലേക്ക്
കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഔറംഗസേബ് എന്ന സൈനികന് വീണ്ടും വാര്‍ത്തയാകുകയാണ്. രാജ്യത്തിനായി പോരാടിയ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയ പാക് തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിച്ചാണ് അദേഹത്തെ കൊലപ്പെടുത്തിയത്. അവസാന ശ്വാസം വരെ രാജ്യത്തിനായി പൊരുതിയ ഔറംഗസേബിന്റെ സുഹൃത്തുക്കളാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. തങ്ങളുടെ കൂട്ടുകാരനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ അദേഹത്തിന്റെ 50ഓളം കൂട്ടുകാര്‍ ഗള്‍ഫിലെ ജോലി രാജിവച്ച് കാശ്മീരില്‍ തിരിച്ചെത്തി. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്. പോലീസിലും സൈന്യത്തിലും ജോലി നേടി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെ വീട്ടില്‍ അവരെത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. ജൂണ്‍ 14ന് ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.…
Read Moreവണ്ണപ്പുറം കൂട്ടക്കൊലയില്‍ പിടിയിലായത് കൃഷ്ണന്റെ അടുത്ത സുഹൃത്ത്? കൊലപാതകികള്‍ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് അര്‍ജുനനെ, തലയില്‍ മാത്രം 17 വെട്ടുകള്‍, ദുരൂഹത നീങ്ങി തുടങ്ങുന്നു
ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന് (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര് ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന് നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു. ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ…
Read Moreആര്‍ഷ ക്ലാസ്റൂമിലിരുന്ന് ഒറ്റയ്ക്കു കരഞ്ഞതും കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം? രാത്രി കൂട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു, വണ്ണപ്പുറത്തെ കൂട്ടക്കൊലയില്‍ അവ്യക്തത മാറുന്നില്ല
ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെ കുറിച്ചു സൂചന ലഭിച്ചില്ലെങ്കിലും കൊല്ലപ്പെട്ട സമയത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാനാട്ട് കൃഷ്ണന്, ഭാര്യ സുശില, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നു പോലീസ് വെളിപ്പെടുത്തിയതു ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ്. കൊല്ലപ്പെട്ട ആര്‍ഷയുടെ വാട്സാപ്പ് ഞായറാഴ്ച രാത്രി വരെ പ്രവര്‍ത്തിച്ചിരുന്നതായി സുഹൃത്തുക്കളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. രാത്രി കൂട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തതായി തെളിഞ്ഞു. വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഓര്‍മിക്കുന്നു. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞുവെന്നും ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും ടീച്ചര്‍ വിശദീകരിച്ചു. രണ്ടാഴ്ച മുമ്പ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ഭീകരമായ കൊലപാതകത്തിന്റെ ദൃശ്യം ആര്‍ഷ ടീച്ചേഴ്സ്…
Read Moreഅന്ന് കുടുംബത്തിന്റെ ഇടപെടല്‍ ജെസ്നയെ മാനസികമായി തളര്‍ത്തിയിരുന്നു, തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നത് സത്യമാണ്, പക്ഷേ ബാക്കിയെല്ലാം കെട്ടുകഥ, 12 മണിക്കൂറില്‍ ചോദ്യം ചെയ്യലില്‍ ജെസ്നയുടെ ആണ്‍സുഹൃത്ത് പറഞ്ഞതിങ്ങനെ
പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്നു കാണാതായ ജെസ്ന മരിയ ജെയിംസിന്റെ ആണ്‍സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. 12 മണിക്കൂറിലേറെ സമയമെടുത്താണ് ചോദ്യം ചെയ്തത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ച ആണ്‍സുഹൃത്ത് പക്ഷേ ജെസ്നയുടെ തിരോധാനത്തില്‍ പങ്കില്ലെന്ന മുന്‍നിലപാടില്‍ തന്നെയാണ്. ജെസ്നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ ഇടപെടല്‍ ജസ്നയെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് ആണ്‍സുഹൃത്ത് പറയുന്നു. ജെസ്നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും ജസ്നക്ക് താനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി. വീടുവിട്ടിറങ്ങിയ ജെസ്ന എവിടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും സുഹൃത്ത് പറയുന്നു. കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ…
Read Moreപിന്നില്‍ മന്ത്രവാദത്തിലെ ശത്രുതയോ ? കൃഷ്ണന് ആരെയോ ഭയപ്പെട്ടിരുന്നു; കൊല നടത്തിയവര്‍ രക്ഷപെട്ടത് പിന്‍വാതിലിലൂടെ; മുണ്ടന്മുടി കൂട്ടക്കൊലപാതകം: അന്വേഷണം അടുപ്പക്കാരിലേക്ക്
തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കൊലപാതകത്തില്‍ അന്വേഷണം അടുപ്പക്കാരിലേക്ക്. അക്രമികള്‍ വീട്ടില്‍ പ്രവേശിച്ചിരിക്കുന്ന രീതിയും മറ്റും ഈ നിഗമനത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഇവ പരിശോധിച്ചു വരികയാണ്. കൂടാതെ വണ്ണപ്പുറം മേഖലയിലെ സിസടിവി കാമറാ ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് മുണ്ടന്മുടിയിലെത്തിക്കും. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗത്തിലൂടെയല്ലാ വാതില്‍ തുറന്നതെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരുന്നു. പിന്‍വാതിലിലൂടെയാണ് കൊല നടത്തിയവര്‍ കൃത്യത്തിനു ശേഷം പുറത്തിറങ്ങി രക്ഷപെട്ടത്. അടുത്ത നാളുകളായി കൃഷ്ണന് ആരെയോ ഭയപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിരുന്നത് ഇവരെ പ്രതിരോധിക്കാനായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. സ്വയ രക്ഷക്കു വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന…
Read Moreഇടുക്കിയുടെ മനസ് ശാന്തം, പരിഭ്രാന്തി പരത്താന്‍ സോഷ്യല്‍മീഡിയ; ഇടുക്കി ഡാമിലേക്കു ജനപ്രവാഹം; സെൽഫിയെടുക്കാനുള്ള സാഹസികത അധികാരികൾക്കു പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ വെള്ളം നിറഞ്ഞു തുളുന്പാൻ കൊതിക്കുന്പോഴും യാതൊരു ആശങ്കയുമില്ലാതെ ശാന്തമാണ് ഇടുക്കിയുടെ മനസ്. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ അസ്വസ്ഥ ചിന്തകളും കുറിപ്പു കളും ദിനംതോറും കടന്നു വരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. അണക്കെട്ടിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു നാടിനെ പ്രളയക്കെടുതിയിലേക്കു തള്ളിവിടുമെന്ന രീതിയിലാണ് പ്രചാരണങ്ങൾ. മുൻകാലങ്ങളിൽ ജലനിരപ്പ് 2401 അടി എത്തിയപ്പോഴാണ് തുറന്നതെന്ന കാര്യം പോലും മറന്നാണ് പലരും കിംവദന്തികൾ സൃഷ്ടിക്കുന്നത്. പലപ്പോഴും ജില്ലാ ഭരണകൂടത്തെ പോലും തെറ്റിദ്ധരിപ്പിക്കാനും അതു ജനങ്ങളിലേക്കു വാർത്തകളായി പ്രചരിപ്പിക്കാനുമുള്ള ശ്രമം വ്യാപകമാണ്. ഇടുക്കി അണക്കെട്ട് പണിയുന്ന കാലത്തും അതിനുശേഷവും രണ്ടുപ്രാവശ്യം തുറന്നു വിട്ടപ്പോഴും ഇവിടെക്കഴിഞ്ഞ ജനതയ്ക്കു മുന്നിലാണ് ഇത്തരം കഥയില്ലാത്ത പ്രചാരണങ്ങൾ. അണക്കെട്ടിനും നാടിനും എന്തോ ദുരന്തം സംഭവിക്കുന്നു എന്ന രീതിയിലാണ് ദുഷ്പ്രചാരണങ്ങൾ. ഇതുകൊണ്ടു തന്നെ ഇടുക്കി ഡാമിലേക്കു ജനപ്രവാഹമാണ്. ഇതും സുരക്ഷാക്രമീകരണത്തിനു തടസങ്ങളായി മാറുന്നു. ജലസംഭരണിക്കടുത്ത് എത്തു ന്ന വിനോദ…
Read Moreകൊച്ചിയിലെ തിരക്കേറിയ റോഡില്‍ കൊച്ചുകുട്ടിയെക്കൊണ്ട് നാലുപേരടങ്ങുന്ന ഇരുചക്രവാഹനമോടിപ്പിച്ച് പിതാവ്! മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ പകര്‍ത്തിയ വീഡിയോ പുറത്ത്
മറ്റേതൊരു നിയമലംഘനത്തേക്കാളും അപകടകരവും സാഹസികവുമാണ് റോഡില്‍ നിയമങ്ങള്‍ ലംഘിക്കുക എന്നത്. ഒരപകടം കൊണ്ട് ചിലപ്പോള്‍ ഒന്നിലധികം ആളുകളുടെ ജീവനുതന്നെ ഭീഷണിയാവാം. ജീവന് പോയില്ലെങ്കിലും ഗുരുതരമായ പരിക്കുകള്‍ തീര്‍ച്ചയായും ഉണ്ടാവാം. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതും റോഡിലാണെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്ക്കുമ്പോള് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബം അറിഞ്ഞുകൊണ്ട് ഒന്നിലധികം നിയമങ്ങള്‍ ഒരുമിച്ച് ലംഘിക്കുന്നതിന് തെളിവാകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനത്തില്‍ നാലു പേരടങ്ങുന്ന കുടുംബം. അമ്മ പുറകില്‍, അച്ഛന് മുമ്പില്‍, അച്ഛന്റെ മുമ്പില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍. അതില്‍ മൂത്ത പെണ്‍കുട്ടി വാഹനം നിയന്ത്രിക്കുന്നു. അച്ഛന് ഹാന്‍ഡിലില്‍ കൈ പോലും പിടിച്ചിട്ടില്ല. ഇവര്‍ക്ക് സമാന്തരമായി സഞ്ചരിച്ചിരുന്ന വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ഇടപ്പള്ളി ലുലു മാളിന് സമീപമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. വീഡിയോ പകര്ത്തുണ്ടെന്ന് മനസിലായതോടെ കുട്ടിയുടെ കൈയില്‍ നിന്ന്…
Read More