പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടന്ന, ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംതിട്ടയിൽ 80 ശതമാനത്തിലധികം പോളിംഗ് നടന്നത് 160 ബൂത്തുകളിൽ. മണ്ഡലത്തിലെ റിക്കാർഡ് പോളിംഗിന്റെയും വോട്ടിംഗ് ശതമാനത്തിന്റെയും കണക്കുകൾക്കൊപ്പമാണ് ഈ വിവരവും പുറത്തുവരുന്നത്. അടൂരിലെ മൂന്നാളം ഗവണ്മെന്റ് എൽപിഎസ് സ്കൂളിലെ 89-ാം നന്പർ ബൂത്തിൽ 100 ശതമാനമാണ് പോളിംഗ്. മണ്ഡലത്തിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്ന ഏക ബൂത്തും ഇതുതന്നെ. 74.19 ശതമാനമാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. മണ്ഡല ചരിത്രത്തിൽ ആദ്യമായാണ് വോട്ടിംഗ് ശതമാനം 70 കടക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടക്കുന്നതും ഇതാദ്യം. പോളിംഗ് ശതമാനം കൂടുതൽ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമാണ്. കാഞ്ഞിരപ്പള്ളിയിൽ 59 ബൂത്തുകളിലും പൂഞ്ഞാറിൽ 33 ബൂത്തുകളിലും അടൂരിൽ 44 ബൂത്തുകളിലും പോളിംഗ് 80 ശതമാനം കവിഞ്ഞു. തിരുവല്ലയിൽ നാലും റാന്നിയിൽ രണ്ടും കോന്നി, ആറൻമുള എന്നിവിടങ്ങളിൽ ഒന്പത്…
Read MoreCategory: INDIA 360
സണ്ണി ഡിയോളിന്റെ സ്ഥാനാർഥിത്വം; ബിജെപി ചതിച്ചെന്ന് വിനോദ് ഖന്നയുടെ ഭാര്യ
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ബോളിവുഡ് നടൻ സണ്ണി ഡിയോളിനെ പഞ്ചാബിലെ ഗുർദാസ്പൂരിൽ ബിജെപി സ്ഥാനാർഥിയാക്കിയതിനെതിരേ മുൻ എംപി വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന രംഗത്ത്. താൻ ചതിക്കപ്പെട്ടുവെന്ന് കവിത പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാ സാധ്യതകളും ഇപ്പോഴും തുറന്നിരിക്കുകയാണെന്നും മണ്ഡലത്തിൽ സ്വതന്ത്ര്യ സ്ഥാനാർഥിയാകുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും നാലു തവണ ഗുർദാസ്പൂരിലെ പാർലമെന്റിൽ പ്രതിനിധീകരിച്ച വിനോദ് ഖന്നയുടെ ഭാര്യ പറഞ്ഞു. രണ്ടു വർഷം മുന്പ് വിനോദ് ഖന്ന അന്തരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അന്നു കവിത സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടെങ്കിലും വ്യവസായിയായ സ്വരണ് സലാരിയയെയാണ് ബിജെപി മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. എന്നാൽ കോണ്ഗ്രസിന്റെ സുനിൽ ജാക്കറിനോട് സലാരിയ ദയനീയ തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് സണ്ണി ഡിയോൾ ബിജെപിയിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ അച്ഛൻ ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽനിന്നു ലോക്സഭാംഗമായിട്ടുണ്ട്. ധർമേന്ദ്രയുടെ ഭാര്യയും…
Read Moreകനയ്യകുമാർ രാജ്യദ്രോഹി, വിജയിപ്പിക്കരുത്; ബേഗുസരായിയിൽ അമിത് ഷാ
ന്യൂഡൽഹി: കനയ്യകുമാറിനെ പോലുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ബിഹാറിലെ ബേഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനായി വോട്ടഭ്യർഥിക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം. രാംദാരി സിംഗ് ദിനകറിനെ പോലുള്ള മഹാകവികളുടെ നാടാണ് ബേഗുസരായിയെന്നും അവിടെ കനയ്യ പോലുള്ളവർക്കു വഞ്ചകർക്കു സ്ഥാനമില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും ബിഹാറിൽനിന്നു വിജയിക്കാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നാണ് ബേഗുസരായിയിലേത്. ബിജെപി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്, ജഐൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് കനയ്യകുമാറാണ് എതിർ സ്ഥാനാർഥി. ഇടതുസഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയാണ് കനയ്യ. ആർജെഡി നേതാവ് തൻവിർ ഹുസൈൻ കൂടി മത്സരിക്കുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബേഗുസാരായിൽ കനയ്യകുമാറിനെതിരെ മത്സരിക്കാനില്ലെന്ന് ഗിരിരാജ് സിംഗ് സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ തുറന്നടിച്ചിരുന്നു. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായ കനയ്യയെ പിന്തുണക്കാമെന്ന്…
Read Moreതാൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക്; ഇടത്-വലത് സ്ഥാനാർഥികൾ മികച്ചവരെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തിനെതിരേ കണ്ണന്താനം
കൊച്ചി: എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവിനെയും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെയും ഇടതും വലതും നിര്ത്തി മമ്മൂട്ടി നടത്തിയ പരാമര്ശത്തിനെതിരെ ബിജെപി സ്ഥാനാര്ത്ഥി അല്ഫോണ്സ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർഥികൾ മികച്ചവരെന്ന് വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ പരാമർശം അപക്വമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സ്ഥാനാർഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവർ രണ്ടുപേരും (പി.രാജീവും ഹൈബി ഈഡനും) എനിക്ക് വേണ്ടപ്പെട്ടവരാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു. ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം പുറത്തുവന്നപ്പോഴായിരുന്നു ഇടത് വലത് സ്ഥാനാർഥികളെ മമ്മൂട്ടി പ്രശംസിച്ചത്. ആരും…
Read Moreറോഡ്ഷോ ചട്ടലംഘനം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; വിലക്ക് പ്രതീക്ഷിച്ച് കോൺഗ്രസ്
നിയാസ് മുസ്തഫ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ വോട്ട് ചെയ്യാനെത്തിയപ്പോൾ റോഡ്ഷോ നടത്തിയെന്ന കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിക്കുന്നു. വലിയ ഉത്തരവാദിത്വമുള്ള, ഉയർന്ന പദവിയാണ് പ്രധാനമന്ത്രിയുടേത്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെ തുടർച്ചയായി അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം വില നൽകുന്നില്ലെന്നും സിംഗ്വി വ്യക്തമാക്കുന്നു. 48-72 മണിക്കൂർ നേരത്തേക്കെങ്കിലും പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വോട്ട് ചെയ്യാനെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതായി പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്ന മണ്ഡലമാണിത്. നേരത്തെ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധിനഗർ. ഗാന്ധിനഗർ…
Read Moreകേരളം വിധിയെഴുതി; പോളിംഗ് 77.40 ശതമാനം; പ്രതീക്ഷയിൽ മൂന്നു മുന്നണികളും; ഇനി ഒരുമാസം കാത്തിരിപ്പ്
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞുകണ്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. പ്രാഥമിക കണക്കനുസരിച്ച് 77.40 ശതമാനം പേരാണു സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം(82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി 80.06%. പോളിംഗ് ശതമാനം ഉയർന്നതോടെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു മൂന്നു മുന്നണികളും. കഴിഞ്ഞ തവണത്തേക്കാൾ 3.36 ശതമാനം വോട്ട് വർധന ഉണ്ടായതായാണു പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 % പോളിംഗ് രേഖപ്പെടുത്തി. 1989ൽ 79.3 ശതമാനവും 1977ൽ 79.2 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതാ ണു ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പോളിംഗ് നിരക്ക്. ശക്തമായ ത്രികോണ…
Read Moreദളിതർക്കു നേരെ വെടിവയ്പിൽ നടപടിയില്ല; ഗ്രാമം ഒന്നടങ്കം വോട്ട് ബഹിഷ്കരിച്ചു
മൊറാദാബാദ്: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണവുമായി ഉത്തർപ്രദേശിലെ ദളിത് സമുദായം. മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൊറാദാബാദ് മണ്ഡലത്തിലാണ് ആയിരത്തോളം ദളിതർ വോട്ട് ബഹിഷ്കരിച്ചത്. ഒടുവിൽ പോലീസ് ഒത്തുതീർപ്പ് ചർച്ചകൾക്കു എത്തിയതോടെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ തയാറാകുകയായിരുന്നു. ബിജ്നോർ ജില്ലയിലെ ബദാപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ദളിതരായ മൂന്നു യുവാകൾക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഇതിൽ ഒരു യുവാവ് മരിക്കുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിലെ കുറ്റക്കാരുടെ വിവരം ഉൾപ്പെടെ പോലീസിനു കൈമാറിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേതുടർന്നാണ് മുകുന്ദ്പുർ ഗ്രാമവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്കരിച്ചത്. തിങ്കളാഴ്ച തന്നെ ഗ്രാമത്തലവൻ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. ഉച്ചവരെ ഗ്രാമത്തിൽ ആരും വോട്ട് ചെയ്തില്ല. ഇതോടെ പോലീസും ജില്ലാ ഭരണകൂടവും ചർച്ചയ്ക്കു തയാറായി. ഒടുവിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തിൽ എത്തുകയായിരുന്നു. ഒരു മണിയോടെ…
Read Moreവിജയം ഉറപ്പ്, കേരളത്തിൽ യുഡിഎഫ് തരംഗം; ഉയർന്ന പോളിംഗ് ശതമാനം ഗുണം ചെയ്യുമെന്ന് തരൂർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് കോൺഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും. ഉയർന്ന പോളിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും.
Read Moreസ്ഥാനാർഥിയായിട്ടും സുരേഷ് ഗോപി വോട്ടു ചെയ്തില്ല; പഴി ഹെലികോപ്റ്ററിന്
തൃശൂർ: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിട്ടും വോട്ട് രേഖപ്പെടുത്താതെ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാർഥിയും സുരേഷ് ഗോപിയാണ്. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എൻഎസ്എസ് ഹൈസ്കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. എന്നാൽ സുരേഷ് ഗോപി വോട്ടു ചെയ്യുന്നതിനായി ഇവിടെ എത്തിയില്ല. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോകാൻ ഹെലികോപ്റ്റർ കിട്ടാത്തതിനെ തുടർന്നാണ് വോട്ട് ചെയ്യാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.
Read Moreവിജയത്തെക്കുറിച്ച് ആശങ്കയില്ല; രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യൻ; രാഷ്ട്രീയം രോഗമായി കൊണ്ടു നടക്കാൻ പാടില്ലെന്ന് ഇന്നസെന്റ്
ഇരിങ്ങാലക്കുട: വിജയത്തെക്കുറിച്ച് ഇത്തവണ തനിക്ക് ആശങ്കയില്ലെന്നു വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം ചാലക്കുടി ലോകസഭാ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ് പറഞ്ഞു. കഴിഞ്ഞ തവണ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, തന്റെ പ്രചരണ പരിപാടികൾ കാണാൻ എത്തിയ ആൾക്കൂട്ടമൊക്കെ വോട്ടായി മാറുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ താൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചതായിട്ടാണ് മനസിലാകുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. രാഷ്ട്രീയത്തെക്കാൾ വലുത് മനുഷ്യനാണെന്നും രാഷ്ട്രീയം രോഗമായി കൊണ്ടു നടക്കാൻ പാടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
Read More