തൃശൂരിൽ സുരേഷ് ഗോപി തന്നെ; ബിജെപിയുടെ ഒൗദ്യോഗിക പ്രഖ്യാപനമായി

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം നടത്തിയത്. ബിഡിജഐസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധി വയനാട് സ്ഥാനാർഥിയായ സാഹചര്യത്തിൽ തുഷാർ വയനാട്ടിലേക്കു മാറി. ഇതോടെ തൃശൂർ സീറ്റ് ഒഴിവുവന്നു. ഈ സീറ്റ് ബിജെപിക്കു തിരിച്ചു ലഭിച്ചതോടെയാണ് സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്. സിപിഐയുടെ രാജാജി മാത്യു തോമസാണ് തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി. ടി.എൻ.പ്രതാപൻ യുഡിഎഫ് സ്ഥാനാർഥിയാകും.

Read More

ശബരിമലയെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന് എൻഎസ്എസ്

ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന വിമർശനവുമായി എൻഎസ്എസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എൻഎസ്എസ് വ്യക്തമാക്കി. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നിലനിന്നത്. ശബരിമലയിലെ നിയമനടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്നും എൻഎസ്എസ് വിമർശിച്ചു.

Read More

“ഞാനങ്ങനെ പറഞ്ഞിട്ടില്ല..; പ്രസംഗത്തിൽ താൻ ഉദ്ദേശിച്ചത് എന്തെന്ന് വെളിപ്പെടുത്തി എ. വിജയരാഘവൻ

മലപ്പുറം: ആലത്തൂരെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിഷേപിച്ച് പ്രസംഗിച്ചെന്ന വാർത്തകൾ തള്ളി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. തന്‍റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും മുസ്‌ലീം ലീഗും തോൽക്കും എന്നു മാത്രമാണ് താൻ ഉദ്ദേശിച്ചത്. അല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി അപമാനിക്കണം എന്ന് ഉദ്ദേശിച്ചായിരുന്നില്ല തന്‍റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലെ വിവാദം താൻ ആഗ്രഹിച്ചതല്ലെന്നും പൊതുജീവിതത്തിൽ ഇതുവരെ തന്‍റെ ഭാഗത്തു നിന്ന് ഇത്തരം പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷ‍യത്തിൽ ഖേദം പ്രകടിപ്പിക്കണ്ട കാര്യമില്ല. കാരണം അതൊരു രാഷ്ട്രീയ പ്രസംഗം മാത്രമാണ്- വിജയരാഘവൻ കൂട്ടിച്ചേർത്തു. നേരത്തെ, വിജയരാഘവന്‍റെ പരാമർശത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി നേതാക്കളാണ് വിജയരാഘവനെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ, ഇടതു നേതാക്കൾ ഒന്നാകെ വിജയരാഘവനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.…

Read More

വാഗ്ദാന പെരുമഴയില്‍ വീണ് തുഷാര്‍; ബിജെപി ദേശീയ നേതാക്കളും വയനാട്ടിലേക്ക്

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിച്ച് ദേശീയശ്രദ്ധനേടാമെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ മോഹം തല്ലിക്കെടുത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷായുടെ നേരിട്ടുള്ള ഇടപെടലില്‍ ആണ് തുഷാര്‍ വയനാട്ടില്‍ സീറ്റ് ഉറപ്പിച്ചത്. ഇതോടെ തുഷാര്‍ വെള്ളാപ്പാള്ളി എന്ന പേര് ഇനി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. തൃശൂരില്‍ മത്സരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വയനാട്ടില്‍ ‘ഭാവി പ്രധാനമന്ത്രി’ക്കെതിരേ മത്സരിക്കുന്നതു തന്നെയാണെന്ന് അതുകൊണ്ടുതന്നെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തീരുമാനിച്ചു. അതേസമയം തോറ്റാലും രാജ്യസഭാ എംപി ആക്കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തുഷാറിന് ലഭിച്ചിട്ടുണ്ട്. ഇത് ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തുഷാറിനെ വയനാട്ടില്‍ നിന്നുംവെട്ടാനാണ് സുരേഷ്‌ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നേതാക്കള്‍ ചര്‍ച്ചയാക്കിയതും. എന്നാല്‍ വയനാട്ടില്‍ തുഷാര്‍ തന്നെമതിയെന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. രാഹുല്‍ മത്സരിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ തുഷാര്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് അമിത് ഷാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി…

Read More

വിജയരാഘവന്‍റെ അധിക്ഷേപം: പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്

പാലക്കാട്: മോശം പരാമർശം നടത്തിയ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വിജയരാഘവന്‍റെ പരാമർശം വേദനിപ്പിച്ചെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യം ഇതാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിലായിരുന്നു കണ്‍വീനർ വിവാദ പരാമർശം നടത്തിയത്. ആലത്തൂരിലെ സ്ഥാനാർഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ പരാമർശം.

Read More

വിവാഹവേദിയിൽനിന്ന് വോട്ടഭ്യർഥിച്ച് കൗണ്‍സിലർ  കെ.കെ ശ്രീജിത്തും വധു അശ്വതിയും 

ഇരിങ്ങാലക്കുട: വിവാഹദിനം നഗരസഭ 29-ാം വാർഡ് കൗണ്‍സിലറായ കെ.കെ ശ്രീജിത്തും വധു അശ്വതിയും രാജാജി മാത്യു തോമാസിന് വോട്ടഭ്യർത്ഥനയുമായി എത്തിയത് പൊതുജനങ്ങൾക്ക് കൗതുകമായി. കാട്ടൂർ എസ്എൻഡിപി ഹാളിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സത്കാരത്തിനായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ എത്തുന്നതിന് മുന്പായിരുന്നു ഇവർ സ്ക്വാഡ് പ്രവർത്തനത്തിറങ്ങിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.മണി , ടി.എസ്.സജീവൻ മാസ്റ്റർ, കെ.ജി.മോഹനൻ മാസ്റ്റർ, വി.എ. അനീഷ് എന്നിവരും പ്രവർത്തകരും നവദന്പതികൾക്കൊപ്പമുണ്ടായിരുന്നു.

Read More

അനിശ്ചിതത്വങ്ങൾക്കൊടുവിൽ  രാഹുലിനെ നേരിടാൻ തുഷാർ; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൻഡിഎ

ന്യൂഡൽഹി: വയനാട്ടിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൻഡിഎ സ്ഥാനാർഥിയെ ഇന്ന് തന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. തുഷാറിനെക്കൂട്ടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായി. എൽഡിഎഫ് സ്ഥാനാർഥിയായ പി.പി.സുനീർ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഞായറാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചത്.

Read More

ജേക്കബ് തോമസിന് സർക്കാരിന്‍റെ “മഞ്ഞക്കാർഡ്’; മത്സരിക്കില്ല; കാരണം ഇങ്ങനെ…

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹത്തിന്‍റെ രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാർത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി-20 വൃത്തങ്ങള്‍ അറിയിച്ചു. ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ നാലിന് മുമ്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകില്ല. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.

Read More

വയനാട്ടിൽ രാഹുലിനെ എതിരിടാന്‍, ബിജെപി ഏറ്റെടുത്താൽ സുരേഷ് ഗോപി ?

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഇനി കളിമാറും. ഒന്നുകില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍, അല്ലെങ്കില്‍ ബിജെപിയിലെ പ്രമുഖന്‍ എന്നാണ് എന്‍ഡിഎ സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. നിലവിലെ സ്ഥാനാർഥി പൈലി വാത്യാട്ടിനെ പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. നടൻ സുരേഷ് ഗോപിയുടെ പേരാണ് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്. രാഹുലിനെ എതിരിടാന്‍ ബിജെപിയിലെ പ്രമുഖന്‍ തന്നെ വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. ബിജെപിക്ക് തീരെ വേരോട്ടമില്ലാത്ത വയനാട്ടില്‍ രാഷ്‌‌ട്രീയത്തിനതീതമായി ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ആള്‍ എന്ന നിലപാടാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പോലും അത് ചരിത്രനേട്ടമായി വിലയിരുത്തപ്പെടുമെന്ന് അവർ കരുതുന്നു.എന്നാല്‍ സുരേഷ് ഗോപി ഇതുവരെ സമ്മതം മൂളിയിട്ടില്ല. അതേസമയം സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ മത്സരിപ്പിക്കേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. പ്രധാനമന്ത്രി…

Read More

എൻഡിഎയുടെ തൃശൂർ, വയനാട് സ്ഥാനാർഥികളെ ഇന്നറിയാം; തൃശൂരിൽ ടോം വടക്കൻ ?

ജോണ്‍സണ്‍ വേങ്ങത്തടം കൊച്ചി: തൃശൂർ, വയനാട് മണ്ഡലങ്ങളുടെ കാര്യം ബിജെപി അഖിലേന്ത്യാ പ്രസിഡന്‍റ് അമിത്ഷാ തീരുമാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ തുഷാർ വയനാട്ടിൽ മത്സരിച്ചാൽ തൃശൂർ ബിജെപി ഏറ്റെടുക്കും. അമിത്ഷാ തീരുമാനിക്കട്ടെ എന്നാണ് തുഷാറും പറയുന്നത്. തുഷാറിനു വലിയ ഓഫർ കൊടുത്തു കൂടെ കൂട്ടിയിരിക്കുന്നതു കൊണ്ടു അമിത് ഷാ പറയുന്നതിനെതിരായി ബിഡിജഎസ് നിൽക്കില്ല. ടോം വടക്കനും എം.ടി രമേശിനും ശ്രീധരൻപിള്ളക്കും വീണ്ടും പ്രതീക്ഷ കൂടിയതും ഇതു കൊണ്ടാണ്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയതോടെ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്കു ചെക്കേറിയാൽ തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന സൂചനപുറത്തുവന്നു. ഇതോടെ കോണ്‍ഗ്രസിൽ നിന്നും മറുകണ്ടം ചാടി ബിജെപിയിലെത്തിയ തൃശൂർ സ്വദേശിയായ ടോം വടക്കനും സീറ്റില്ലാതെ മാറി നിൽക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനും സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻപിള്ളക്കും പ്രതീക്ഷയേറി. എന്നാൽ, ടോം വടക്കൻ ആവശ്യപ്പെട്ടിരുന്ന സീറ്റ്…

Read More