രക്തദാനം: രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?

രക്തം, രക്ത ഉൽ‌പന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്. രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും: 1. രക്തവും രക്ത ഉൽ‌പന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്? – അപകടാനന്തര രോഗികൾ– കാൻസർ രോഗികൾ– ബ്ലഡ് ഡിസോർഡർ രോഗികൾ– ശസ്ത്രക്രിയ രോഗികൾ– പ്രീ ടേം കുഞ്ഞുങ്ങൾ 2. ആർക്കാണ് രക്തം ദാനംചെയ്യാൻ കഴിയുക? – നല്ല ആരോഗ്യമുള്ള വ്യക്തികൾ– പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ– ശരീരഭാരം:> 50 കിലോ– ഹീമോഗ്ലോബിൻ ലെവൽ:പുരുഷന്മാർക്ക് 12 g/dLസ്ത്രീകൾക്ക് 12.5 g/dL 3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?– അസാധാരണമായ രക്തസ്രാവം– ഹൃദയം, വൃക്ക, കരൾ തകരാറ്– തൈറോയ്ഡ്…

Read More

ഫാറ്റിലിവർ സാധ്യത എങ്ങനെ കുറയ്ക്കാം?മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന 

രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം ഇല്ലാത്തവരിലാണ് കരൾരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്നതാണു വാസ്തവം.   വർഷങ്ങൾക്കുമുന്പ് കരൾരോഗങ്ങളിലെ ഗുരുതരാവസ്ഥയായ “ലിവർ സിറോസിസ്’ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂടിയ അളവിലുള്ള മദ്യപാനവും ചില അണുബാധകളും ആണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. കാലം മാറി, കഥയും മാറി. ലിവർ സിറോസിസ് ഉണ്ടാകുന്നതിന് ഇപ്പോൾ കൂടുതൽ പേരിലും കാരണമായി കാണുന്നതു ഫാറ്റി ലിവറാണ്. കൊഴുപ്പ്  കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ.  സാധാരണയായി അഞ്ച് ശതമാനത്തിൽ കുറഞ്ഞ നിലയിൽ കരളിൽ കൊഴുപ്പ് ഉണ്ടായിരിക്കും.  ഇതിന്‍റെ നില അഞ്ച് ശതമാനത്തിൽ നിന്ന് ഉയരുമ്പോഴാണ് ഫാറ്റി ലിവർ ആകുന്നത്.  ആ അവസ്ഥ സാധാരണയായി മുഴുവൻ പേരിലും എന്നുതന്നെ പറയാം, മനസിലാക്കാൻ കഴിയാറില്ല. അതിന്‍റെ മുന്നറിയിപ്പുകളായി അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് അതിന്‍റെ കാരണം. മാത്രമല്ല, ഈ കൊഴുപ്പുശേഖരം 30 ശതമാനം ആകുമ്പോൾ മാത്രമാണ്…

Read More

മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം

മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്‍റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ… അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. • കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം. • ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം •…

Read More

മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ…

മഴക്കാലമെത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് മഞ്ഞപ്പിത്തത്തിന്‍റെയും പകർച്ചപ്പനികളുടെയും വിവരങ്ങളാണ്. ജലദോഷം മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം * ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കവിൾ കൊള്ളുന്നതു നല്ലതാണ്. * പച്ചമഞ്ഞളോ ഇഞ്ചിയോ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെകുടിവെള്ളമാക്കുന്നതും നല്ലതായിരിക്കും. കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്‍റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം…

Read More

ഇരുപതുകാരിലും പുറംവേദന!

സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്. ചികിത്സ രോഗത്തിനല്ല! പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്‍റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം…

Read More

പുറംവേദനയ്ക്കു പിന്നിൽ

പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്‍റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും. പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക. പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങൾ. ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്. ഡിസ്ക് സ്ഥാനം തെറ്റുന്പോൾ കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും. ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ…

Read More

അന്നനാളത്തിലെ കാൻസർ

പചനപ്രക്രിയയുടെ സംവിധാനത്തിൽ വായും വയറും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് അന്നനാളം. നാൽപത് വയസ് കഴിഞ്ഞവരിലാണ് ഈ കാൻസർ കൂടുതലായി കണ്ടുവരുന്നത്. ലഹരി കൂടുതലുള്ള വൈൻ കുടിക്കുന്ന ചൈനാക്കാരിലും കൂടുതൽ ചൂടോടെ കാപ്പി കുടിക്കുന്ന ശീലമുള്ള സ്കോട്ട് ലൻഡ്കാരിലും ലഹരികൂടിയ മദ്യം കുടിക്കുന്ന സ്വഭാവമുള്ള റഷ്യക്കാരിലും ജപ്പാൻകാരിലും അന്നനാളത്തിലെ കാൻസർ കൂടുതലായി കാണാറുണ്ട് എന്നാണു പഠനങ്ങൾ. അനാരോഗ്യ ജീവിതശൈലി,ആഹാരശീലങ്ങൾ ചൂട് കൂടുതലുള്ള ആഹാരങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്ന ശീലവും കൂടുതൽ മദ്യം കുടിക്കുന്നതും അന്നനാളത്തിൽ കാൻസർ സാധ്യത കൂടുതലാകുന്നതിനു കാരണമാകും. അനാരോഗ്യ ജീവിതശൈലിയും ആഹാരശീലങ്ങളുമാണ് മറ്റു കാരണങ്ങൾ. അണുബാധകൾ വേറെ ഒരു പ്രധാന കാരണമാണ്. ഗ്യാസെന്ന കരുതി സ്വയംചികിത്സ നടത്തിയാൽ…അന്നനാളത്തിൽ കാൻസർ ഉണ്ടാകുമ്പോൾ ആദ്യകാലത്ത് കാര്യമായ അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടാറില്ല. ഇതു കാരണമാണ് പലപ്പോഴും ഇത് നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതും. ഈ കാൻസറിന് ആദ്യം അനുഭവപ്പെടുന്ന അസ്വസ്ഥത…

Read More

ലോക പുകയില വിരുദ്ധദിനം;ശ്വസനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താം

പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987ലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുകയില കൃഷിയും നിർമാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു. പുക വലിക്കാത്തവരെയും രണ്ടാം ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രചാരം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്‍റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്.  മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് (secondary smoking) കാരണമാക്കുന്നു എന്നത് പുക വലിക്കാത്തവരെയും…

Read More

മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി

അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങുന്നഎല്ലാവരും ശ്രദ്ധിക്കണം. തൊലിയിലെമുറിവുകളില്‍… എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദന പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…

Read More

പ്രമേഹബാധിതർ എന്തു കഴിക്കണം?

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്.  ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്‌ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ, മുറിവുണങ്ങാൻ…

Read More