പ്രണയം കാലക്രമേണ ഓര്‍ഗാനിക് ആയിട്ട് നഷ്ടപ്പെടും. പ്രണയത്തില്‍ ഒരു വ്യക്തിക്ക് ആയിരിക്കും വേദന ഉണ്ടാവുക. രണ്ടു പേര്‍ക്കും ഒരു പോലെ ഓര്‍ഗാനിക് ആയിട്ട് പ്രണയം നഷ്ടപ്പെടുമ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ലന്ന് നവ്യാ നായർ. ഒരാള്‍ക്ക് പ്രണയം ഓര്‍ഗാനിക് ആയി നഷ്ടപ്പെടുകയും മറ്റേയാള്‍ ഇപ്പോഴും പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോഴാണ് വേദനയുണ്ടാകുന്നത്. ആരെയും ഫോഴ്സ് ചെയ്തു സ്നേഹിക്കാന്‍ പറയാന്‍ പറ്റില്ല. പ്രണയിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ 18കാരിയാണ്. പ്രണയിക്കുമ്പോള്‍ ആര്‍ക്കും പക്വതയില്‍ എത്താന്‍ കഴിയില്ല. നമുക്കൊരു പ്രണയം ഉണ്ടെങ്കില്‍ എല്ലാ പ്രാധാന്യവും ആ പ്രണയത്തിന് നല്‍കും. ബാക്കിയെല്ലാം സെക്കന്‍ഡറി ആണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എഴുത്തുകാരി മാധവിക്കുട്ടി. പ്രായവും പ്രണയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പൊസസീവ് സ്വഭാവമുള്ളയാള്‍ 80 വയസില്‍ പ്രണയിച്ചാലും അയാള്‍ പൊസസീവ് ആയിരിക്കും. നമ്മള് മറ്റൊരാളെ എത്ര ആത്മാര്ഥമായിട്ട് സ്നേഹിച്ചാലും അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്താലും അവര്‍ നമ്മളോട്…
Read MoreCategory: Movies
‘ഈ സിനിമ എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ട്’?; ലോക ക്രെഡിറ്റ് വിവാദത്തില്‍ രൂപേഷ് പീതാംബരന്
ലോകയുടെ വിജത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി നടക്കുന്ന തർക്കത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. എന്തുകൊണ്ടാണ് ഈ സിനിമ എഴുതി സംവിധാനം ചെയ്ത സംവിധായകനെ കുറിച്ച് ആരും ഒന്നും പറയാത്തത്. ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ ഈ സിനിമ തന്നെ ഉണ്ടാകുമോ എന്ന് രൂപേഷ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റെ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി…
Read More‘എന്റെ മകളെ നായികയാക്കരുത്, സിനിമ പൊട്ടും’: നിര്‍മാതാവിനോടു തന്റെ അമ്മ പറഞ്ഞത് വെളിപ്പെടുത്തി റാണി മുഖര്‍ജി
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. റാണിയെ തേടി ദേശീയ പുരസ്കാരം വരെയെത്തി. എന്നാല്‍ റാണി മുഖര്‍ജിയുടെ സിനിമ അരങ്ങേറ്റത്തിന് അമ്മ കൃഷ്ണ മുഖര്‍ജി എതിര്‍പ്പായിരുന്നു. താരകുടുംബത്തില്‍ നിന്നാണ് റാണി സിനിമയിലെത്തുന്നത്. തന്നെ അഭിനയിപ്പിക്കരുതെന്ന് അമ്മ നിര്‍മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്. ഒരഭിമുഖത്തിത്തിലാണ് റാണിയുടെ വെളിപ്പെടുത്തല്‍. അരങ്ങേറ്റ സിനിമയായ രാജാ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ സ്ക്രീനിംഗിന് പിന്നാലെയാണ് മകളെ അഭിനയിപ്പിക്കരുതെന്ന് കൃഷ്ണ നിര്‍മാതാവായ സലീം അക്തറിനോടു പറയുന്നത്. ജീവിതത്തിലെ ആദ്യസ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അമ്മ പ്രോത്സാഹനം നല്കുകയാണു ചെയ്തത്. നീ ഇതൊന്നു ചെയ്തു നോക്ക്, എങ്ങനെ പോകുന്നുവെന്നു കാണാം എന്നായിരുന്നു ആദ്യം അമ്മ പറഞ്ഞത്. തന്റെ ഫസ്റ്റ് സ്ക്രീന്‍ ടെസ്റ്റ് കണ്ടതും അമ്മ നിര്‍മാതാവിനോട് എന്റെ മകളെ നായികയാക്കിയാല്‍ നിങ്ങളുടെ സിനിമ തകരുമെന്നും നിങ്ങൾക്ക് വലിയ നഷ്ടമാകുമെന്നുമാണ് അമ്മ പറഞ്ഞതെന്നു…
Read Moreപെറ്റ് ഡിറ്റക്ടീവ് 16ന് പ്രദർശനത്തിനെത്തുന്നു
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ പെറ്റ് ഡിറ്റക്ടീവ് 16ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവഹിക്കുന്നു.സംവിധായകൻ പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. അദ്രി ജോ, ശബരീഷ് വർമ എന്നിവരുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു. എഡിറ്റർ- അഭിനവ് സുന്ദർ നായ്ക്ക്. കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ ഡിസൈനെർ- ദീനോ ശങ്കർ. ഓഡിയോഗ്രാഫി-വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ- ഗായത്രി…
Read Moreഞൊടിയിടയില്‍ ശിവകാമി ദേവിയായി ഭാവമാറ്റം! ബാഹുബലിയിലെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബാഹുബലി-ദ ബിഗനിംഗ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായിരുന്നു ചിത്രം.പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ചു ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ അണിയറപ്രവത്തകർ അറിയിച്ചിരുന്നു. ഒക്ടോബർ 31 നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച തെന്നിന്ത്യൻ നടി രമ്യ കൃഷ്ണന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശിവകാമി ദേവിയുടെ പവർ ഫുൾ നടത്തത്തിനു പിന്നിലുള്ള ഒരു ഷോട്ട്ആണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഷോട്ടിനു തൊട്ടു മുന്നേവരെ കൈയിലിരുന്ന കുട്ടിയെ കൊഞ്ചിക്കുന്ന രമ്യ കൃഷ്ണ ആക്ഷൻ വിളിച്ചതിനുശേഷം ഞൊടിയിടയിൽ ശിവകാമി ദേവിയായി മാറുകയായിരുന്നു. ഈ വീഡിയോ…
Read Moreഊമയായ കാവ്യയ്ക്ക് ഞാൻ ഡബ്ബ് ചെയ്തു; പക്ഷേ അവർ എന്നെ അഭിനന്ദിച്ചത് വളരെ താമസിച്ചെന്ന് ശ്രീജ
ഞാനും ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റാണ്. മറ്റൊരാള്‍ എനിക്ക് ശബ്ദം നല്കിയാല് അത് ഉള്ക്കൊള്ളാനാകുമോ എന്നെനിക്ക് അറിയില്ല. കാവ്യ മാധവന് അവര്‍ തന്നെ ഡബ് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ പ്രൊഡ്യൂസേഴ്സ് സമ്മതിച്ചില്ല. ആ ആഗ്രഹം തെറ്റല്ല. കാരണം അവര്‍ ഭംഗിയായി പെര്‍ഫോം ചെയ്തിട്ടുണ്ട്. പക്ഷേ, ആ വോയിസ് ടെക്സ്ചര്‍ മാച്ച് ആകാത്തതു കൊണ്ടാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ വയ്ക്കുന്നത്. ജയസൂര്യ ഹീറോയായ സിനിമയില്‍ ഊമയായി അവര്‍ അഭിനയിച്ചിട്ടുണ്ട്. അത് മുഴുവനായും കാവ്യ ഡബ് ചെയ്തു. വിനയനാണ് സംവിധായകന്. കാവ്യ ഡബ് ചെയ്ത ട്രാക്ക് മുഴുവന്‍ മാറ്റി എന്നെക്കൊണ്ട് ഡബ് ചെയ്യിച്ചു. ഊമയായ കഥാപാത്രമല്ലേ, എന്തിനാണ് ഡബ് വേറൊരാള് ചെയ്തതെന്നു ചോദിക്കാം. പക്ഷേ, വോയിസ് കുറച്ച് സ്വീറ്റായി വേണമായിരുന്നു. കാവ്യ കരിയറില്‍ അവസാന ഘട്ടത്തിലാണ് എന്റെ വര്‍ക്കുകളെ അഭിനന്ദിച്ചത്. ലേറ്റര്‍ സ്റ്റേജിലാണ് കാവ്യ ഫ്രണ്ട്ലിയായത്. അതിനുമുമ്പും ഫ്രണ്ട് ലിയായിരുന്നു. പക്ഷേ, വര്‍ക്കിനെ പ്രശംസിച്ചത്…
Read Moreരോഗവിവരത്തെക്കുറിച്ചും ശാലിനിയുടെ പിന്തുണയെക്കുറിച്ചും മനസ് തുറന്ന് അജിത്
എനിക്ക് ഇന്‍സോംനിയ എന്നൊരു രോഗാവസ്ഥയുണ്ട്. ഇതുമൂലം എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. ദിവസം നാലു മണിക്കൂറില്‍ കൂടുതല്‍ നന്നായി ഉറങ്ങാന്‍ കഴിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പോലും എനിക്കു കുറച്ചു മാത്രമേ വിശ്രമിക്കാന്‍ കഴിയുകയുള്ളൂ. ഉറക്കക്കുറവു കാരണം സിനിമകളോ വെബ്സീരിസുകളോ കാണാന്‍ കഴിയാറില്ല. സ്വപ്നങ്ങള്‍ക്കു പിന്നാലെ പായുമ്പോള്‍ പലപ്പോഴും കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ കഴിയാറില്ല. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലം. -അജിത്
Read Moreനന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ… ‘ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, എല്ലാ പുരസ്കാരവും മലയാളികൾക്ക്’: മോഹൻലാൽ
തിരുവനന്തപുരം: സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ നടന് മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ‘വൈകാരിക ഭാരത്തോടെയാണ് നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്, ഇത് ഞാൻ വളർന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാൻ അന്ന് തീരുമാനിച്ചത് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ കാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും.…
Read Moreഅഡ്ജസ്റ്റ്മെന്റ് ഒരു ട്രാപ്പാണ്; സിനിമയിൽ നിലനിൽക്കാൻ വേണ്ടതെന്തെന്ന് പറഞ്ഞ് ചാർമിള
അഡ്ജസ്റ്റ്മെന്റ് ഒരു ട്രാപ്പാണെന്ന് അറിഞ്ഞുകൊണ്ട് എന്തിനതിൽ പോയി വീഴുന്നു. സിത്താര എന്ന നടി ഇന്നുവരെയും അഡ്ജസ്റ്റ്മെന്റിന് പോയിട്ടില്ല. കന്നഡത്തിലും തെലുങ്കിലും എത്രയോ സിനിമകൾ അവർ ചെയ്യുന്നു. ഇതെന്തുകൊണ്ട് മറ്റുള്ളവർ പിന്തുടരുന്നില്ല. അഡ്ജസ്റ്റ്മെന്റ് ചെയ്ത നടിമാരിൽ എത്ര പേർ സ്വന്തം പേരുകളഞ്ഞ് സിനിമാരംഗത്തുനിന്നു പുറത്തായിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് കാരണം ഫീൽഡ് വിട്ട് പോയവരാണു കൂടുതലും. ഫീൽഡിൽ മുന്നേറിയവർ കുറവാണെന്നും അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാടു സിനിമകളിൽ നിന്ന് ഞാൻ പുറത്തായിട്ടുണ്ട്. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽ നിന്ന് അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്. ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരും ഇന്നില്ല. സിനിമാ…
Read Moreപൃഥിരാജ് ജീനിയസ്, മമ്മൂട്ടി വൈൻപോലെ, മോഹൻലാലിനെക്കുറിച്ച് ലെന പറഞ്ഞത്
പൃഥ്വിരാജ് ജീനിയസാണ്. പ്രത്യേകിച്ചും ബിസിനസ് ജീനിയസ്. വളരെ പ്രൊഫഷണലാണ്. ലാലേട്ടൻ മിസ്റ്റിക്കൽ ആണ്. നമുക്കാർക്കും ലാലേട്ടനെ മനസിലാക്കാൻ പറ്റില്ല. ഡിഫൈൻ ചെയ്യാത്ത സ്വഭാവ സവിശേഷതകളുണ്ട്. സംവിധായകൻ രാജേഷ് പിള്ള ഒരു മാലാഖയെ പോലെയായിരുന്നു. ട്രാഫിക്ക് എന്ന സിനിമയിൽ എന്റെ 14 വർഷത്തേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നവും എന്ന് പറയുന്ന സീനുണ്ട്. ആ സീനിൽ എങ്ങനെ ഒരു കാരക്ടറിലേക്ക് കയറണമെന്ന് ആദ്യമായി ക്ലാസെടുത്തുതന്നത് അദ്ദേഹമാണ്. അതെന്റെ കരിയർ മാറ്റി. 12 അവാർഡ് എനിക്ക് ആ സിനിമയിലൂടെ കിട്ടി. മമ്മൂക്കയ്ക്ക് പ്രായം വൈൻ പോലെയാണ്. എല്ലാവർക്കും പ്രചോദനമാണ്. വർക്കിലുള്ള ആത്മാർഥയും ഡിഗ്നിഫൈഡ് ഡിസ്റ്റൻസ് ഇടുന്നതും ലുക്കും ആരോഗ്യവും മെയിന്റെയിൻ ചെയ്യുന്നതും എനിക്ക് പ്രചോദനകരമാണ്. -ലെന മാറ്റി
Read More