സാമന്തയുടെ വാക്കുകൾ വീണ്ടും വൈറൽ; കുഞ്ഞുണ്ടായാൽ പിന്നെ ഞാൻ മറ്റെങ്ങും ഉണ്ടാകില്ല!

ഇക്കഴിഞ്ഞ ദിവസം സാമന്തയും ഭർത്താവ് രാജ് നിദിമോരുവും ഒന്നിച്ചു പങ്കെടുത്ത ഒരു ആഘോഷ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.ഇതോടെ, അമ്മയാകുന്നതിനെക്കുറിച്ചും തന്‍റെ കുട്ടിക്കാലത്തെക്കുറിച്ചും സാമന്ത മുന്പൊരിക്കൽ തുറന്നുപറഞ്ഞ കാര്യം വാർത്തകളിൽ നിറയു‌കയാണ്. തന്‍റെ ആദ്യ വിവാഹത്തിന് ശേഷം 2018-ൽ നൽകിയ അഭിമുഖത്തിൽ കുടുംബം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചാണ് സാമന്ത സംസാരിച്ചത്. താനും അന്നത്തെ പങ്കാളിയായ നാഗചൈതന്യയും ഒരു കുഞ്ഞിനെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് താരം അന്ന് തമാശയായി പറഞ്ഞത്. കുഞ്ഞ് ജനിച്ചാൽ സിനിമയിൽ നിന്നും ഇടവേള എടുക്കുമോ എന്ന ചോദ്യത്തിന് വളരെ വൈകാരികമായാണ് സാമന്ത മറുപടി നൽകിയത്: “എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ, ആ കുഞ്ഞായിരിക്കും എന്‍റെ പ്രപഞ്ചം. ജോലിക്ക് പോകുന്ന അമ്മമാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ എന്‍റെ കുട്ടിക്കാലം അത്ര മനോഹരമായ ഒന്നായിരുന്നില്ല. കുട്ടിക്കാലത്ത് നല്ല…

Read More

ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല

സാങ്കേതികവിദ്യയുടെ വളര്‍ച്ച, സിനിമ നിര്‍മ്മാണം കൂടുതല്‍ എളുപ്പമാക്കി. ഇത് കൂടുതല്‍ ആളുകള്‍ക്ക് അവരുടെ കഥകള്‍ പറയാന്‍ അവസരമൊരുക്കുന്നു. മുൻപൊക്കെ നിങ്ങൾക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കിൽ, ഏത് ഡിപ്പാർട്ട്‌മെന്‍റിൽ പ്രവർത്തിക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യണമായിരുന്നു. അക്കാലത്ത് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശയമുണ്ടെന്ന് തോന്നിയാൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടാം. ഒരു കലാകാരനാകാനും വിനോദ വ്യവസായത്തിന്‍റെ ഭാഗമാകാനും ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല. -പ്രിയങ്ക ചോപ്ര

Read More

ബോളാഗോളം ജൂലൈ മൂന്നിന്

ടിക്കറ്റ് ഒരു ടോക്കൺ എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ മൂന്നിന് തിയറ്ററുകളിൽ എത്തുന്നു. ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു.മലബാറിന്‍റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് ബോളാഗോളം എന്ന ചലച്ചിത്രം ഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്‍ഡിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർഥ സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോളിന്‍റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്‍റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കിയാണ് കളിയും ജീവിതവും പരസ്പരം പാസ് ‌ ചെയ്ത്‌ കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.ആന്‍റലോട്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അബ്ദുൽ സലീം പി.ടി. നിർമിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ,…

Read More

‘കാൻസറാണ് അറിഞ്ഞിട്ടും കിച്ചു കാണാൻ വന്നില്ല, എനിക്കൊരു കുഞ്ഞുണ്ട്, ഒരാഴ്ചയായി അവനൊന്ന് ചിരിച്ചിട്ട്’: റിതുലിനെ ഓർത്ത് വിതുമ്പി രേണു സുധി

കാൻസറാണ് അറിഞ്ഞിട്ടും തന്നെ കാണാൻ കിച്ചു വന്നിട്ടില്ലെന്ന് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും പതിനൊന്ന് വയസ് തൊട്ട് നോക്കിയ കുട്ടിയായിട്ടും അവനൊന്ന് തിരിഞ്ഞു നോക്കിയില്ലെന്നും രേണു പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് രേണു ഇക്കാര്യം പറഞ്ഞത്. ‘‘ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. ഞാനൊരു പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എന്‍റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ, കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ…

Read More

‘ജോൺസൺ മാസ്റ്ററുടെ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാടു തലമുറകൾക്കു പ്രചോദനമാണ്, മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക്’: ഔസേപ്പച്ചൻ

ജോൺസൺ മാസ്റ്ററുടെ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാടു തലമുറകൾക്കു പ്രചോദനമാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ജോൺസൺ മാഷ് അക്കാദമിയുടെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണ്. ഒരുപാടു കാലമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ജോൺസൺ മാസ്റ്ററുടെ മ്യൂസിക് അക്കാദമി. തൃശൂരിൽ വന്നപ്പോൾ ഞാൻ ആ ആവശ്യം ഉന്നയിച്ചിരുന്നു. സാധാരണ രാഷ്്ട്രീയക്കാർ കേട്ടു മറക്കുന്നതുപോലെ എന്നാണ് ആദ്യം കരുതിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസം എന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓർമയുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. അപ്പോൾ എനിക്ക് മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്നു ബോധ്യമായി. സംഗീതത്തിന്‍റെ വളർച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

Read More

വടു-The Scar ജൂലൈ മൂന്നിന്

ടി.ജി. രവി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി, ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത വടു-The Scar ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്നു. നീലാംബരി പ്രൊഡക്ഷൻസ് , വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ. മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു. മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി.ഡി. സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്, അസിസ്റ്റന്‍റ് ഡയറക്ടർ- ബാലാസാഗർ,അഞ്ചിത, സൗണ്ട് ഡിസൈൻ ആൻഡ് ബിജിഎം- നിഖിൽ കെ. മോഹൻ, ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, കല- വിനീഷ് കണ്ണൻ. പരസ്യകല-വിഷ്ണു രാമദാസ്, ഷാജി പാലൊളി,…

Read More

കേട്ടതെല്ലാം ശരി… മെറ്റേണിറ്റി ലീവിന് പോവുകയാണെന്ന് സാമന്ത

ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ വിവാഹം. സംവിധായകനായ രാജ് നിദിമൊരുവും സാമും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അതിനു മുന്‍പ് പ്രചരിച്ചിരുന്നു. യാത്രകളിലും സിനിമാ സംബന്ധിയായ പരിപാടികളിലേക്കുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിവാഹം കഴിഞ്ഞപ്പോഴായിരുന്നു സാമന്ത ഈ ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു പിന്നാലെ സാമന്ത കടുത്ത ഡിപ്രഷനിലായിരുന്നു. ശാരീരികമായും പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാം തകര്‍ന്നു കഴിയുന്ന സമയത്ത് ആശ്വാസവുമായി രാജ് കൂടെയുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമായിരുന്നു വിവാഹത്തിലേക്കെത്തിയത്. രണ്ടാം വിവാഹ ജീവിതത്തെക്കുറിച്ച് സാമന്ത വിവാഹ ശേഷവും അഭിനയ മേഖലയില്‍ സജീവമായിരുന്നു സാമന്ത. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു ഹണിമൂണ്‍ യാത്ര. തിരക്കിനിടയിലും സോഷ്യല്‍മീഡിയയിലൂടെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അടുത്തിടെ റിലീസ് ചെയ്ത മാ ഇന്‍റി ബംഗാരം മികച്ച പ്രതികരണമാന്നു നേടിയത്. ചിത്രത്തിന്‍റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം.…

Read More

അരൂപി ജൂലൈ മൂന്നിന് തീയറ്ററുകളിലേക്ക്

പുണർതം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്‍റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറിന്‍റെ സംഗീതം. എഡിറ്റിംഗ്-വി. ടി. വിനീത്. കലാസംവിധാനം- മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം- ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ…

Read More

മദ്യപിച്ച് സ്റ്റേജിന് മുന്നിൽ വരും, ഡാൻസ് ചെയ്യും! സ്റ്റേജ് ഷോയിലെ പ്രകടനത്തെക്കുറിച്ച് സാനിയ ഇയ്യപ്പൻ

മലയാള സിനിമയിലെ ജെൻസി നായികമാരിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. ഡാൻസറെന്ന നിലയിൽ കുട്ടിക്കാലം മുതലേ സാനിയ പ്രശസ്തയാണ്. വിദേശ ഷോകളാണ് ഇന്ന് സാനിയ കൂടുതലും ചെയ്യാറ്. കൂടുതൽ ഷോകൾ വിദേശത്തു ചെയ്യാനുള്ള കാരണം ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഞാൻ നാട്ടിൽ ഡാൻസ് ഷോകൾ ചെയ്യുന്നത് വളരെ കുറവാണ്. നല്ല ഷോകൾ വരണ്ടേ. ഡാൻസ് ഷോ ആകുമ്പോൾ ആൾക്കൂട്ടം നോക്കണം. എങ്ങനെയായിരിക്കും അവിടത്തെ സാഹചര്യമെന്നും. അല്ലെങ്കിൽ എന്തിനു വേണ്ടിയുള്ള പരിപാടിക്കാണ് ഡാൻസ് ചെയ്യുന്നതെന്നു നോക്കണം. കോർപറേറ്റീവ് ഇവന്‍റുകളിൽ കുറേ നാൾ മുമ്പ് ‍ഡാൻസ് ചെയ്യാൻ പോയിട്ട് അവർ ആൽക്കഹോൾ സെർവ് ചെയ്തു. ഒരു പോയിന്‍റ് കഴിഞ്ഞാൽ സ്റ്റേജിന്‍റെ മുന്നിൽ വന്ന് ഡാൻസ് ചെയ്യും. ഞാൻ അതിൽ കംഫർട്ടബിൾ അല്ല. നമ്മൾ ചെയ്യുന്ന കാര്യത്തെ ബഹുമാനിച്ചല്ലേ ചെയ്യുന്നത്. അങ്ങനെയൊരു വേദിക്കു മുമ്പിൽ ഡാൻസ് കളിക്കേണ്ട ആവശ്യമില്ല‍. അങ്ങനെയാണ് ഷോകൾ…

Read More

അമ്മയിലെ പൊട്ടിത്തെറി: ‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും കാത്തിരിക്കണം’; മമ്മൂട്ടി

കൊച്ചി: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരണവുമായി മമ്മൂട്ടി. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More