വാഴ2: നട്ടുവളര്‍ത്തിയ സവിന്‍ സ..!

സിനിമയുടെ ഉത്സവകാലമാണു വേനലവധി‍. പുത്തന്‍പടങ്ങളുടെ പൂരാവേശത്തിലേക്ക് പുതുതലമുറ മനസുചേര്‍ക്കുന്ന നാളുകള്‍. വാഴ ഫ്രാഞ്ചൈസിയിലെ പുതുചിത്രം, “വാഴ 2’ന്‍റെ റിലീസോടെ തിയറ്ററുകളില്‍ അവധിക്കാലത്തിന്‍റെ ആവേശമേളം. വിപിന്‍ദാസിന്‍റെ തിരക്കഥയില്‍ സവിന്‍ സ സംവിധാനം ചെയ്ത “വാഴ 2’ ഡാര്‍ക് കോമഡി ഡ്രാമയാണ്. “വാഴ 1 ലെ പ്രധാന കഥാപാത്രങ്ങളുടെ കഥയല്ലിത്. വാഴ 1 ല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയി, വിനായക് എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു വാഴ 2. ഈ നാലുപേരുടെ വളര്‍ച്ചയുടെ കഥകളുമായി, അത്തരം മൂഡിലുള്ള ഒരു സിനിമ’ -സവിന്‍ സ പറയുന്നു. “വാഴ 2’ലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..‍?വാഴ 1 ന്‍റെ അതേ പാറ്റേണില്‍ പോകുന്ന പരിപാടികളാണ് ഇതിലും. കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആംബിയന്‍സിലുമൊക്കെയാണു മാറ്റം. ആദ്യത്തേതില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരുമായുള്ള ബന്ധം…

Read More

അങ്ങനെ ഒരു അവധിക്കാലം… സൂര്യനേക്കാൾ മുമ്പ് എഴുന്നേൽക്കും,പിന്നെ കൂട്ടുകാരുമൊത്ത് കറക്കം; കോച്ചിംഗ് ക്ലാസും മൊബൈലുമില്ലാത്ത കാലം

അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ അന്ന് പെട്ടെന്നൊന്നും വീട്ടിലെത്താറുണ്ടായിരുന്നില്ല. അന്ന് സ്കൂൾ ഗൗണ്ടിലെ കളി ഏറെ നേരം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരു അടിപിടിയും കണക്കുതീർക്കലുമൊക്കെ ഉണ്ടാകും. ഒരു വർഷം കഴിയുകയല്ലേ… സന്ധ്യ മയങ്ങും മുമ്പ് വീടണയും. അല്ലെങ്കിൽ വീട്ടിൽ നിന്ന് വർഷാവസാന കണക്ക് തീർക്കൽ ഉണ്ടാകും. വീട്ടിലെത്തിയ ഉടൻ പുസ്തക സഞ്ചി വലിച്ച് ഒരൊറ്റയേറാണ്. ജയിച്ചാലും തോറ്റാലും ഇനി രണ്ടുമാസം കഴിഞ്ഞില്ലേ അത് തൊടേണ്ടൂ എന്നൊരു ആശ്വാസത്തോടെ. അന്ന് പല വീട്ടിലും ടിവി ഇല്ല. നേരത്തെ അത്താഴം കഴിഞ്ഞ് കിടക്കും. പഠിക്കാൻ ആരും പറയില്ലല്ലോ. നേരം പോകാൻ മൊബൈലും ഇല്ല. പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേൽക്കും. സാധാരണ സ്കൂളിൽ പോകാൻ അമ്മയും അച്ഛനും പലവട്ടം വിളിച്ചാലും കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാത്തവർ അവധിക്കാലത്തിന്‍റെ ആദ്യദിവസം സൂര്യനേക്കാൾ മുന്പ് എഴുന്നേൽക്കും. പല്ലുതേച്ച് മുഖം കഴുകി നേരെ കറങ്ങാൻ ഇറങ്ങും. നാട്ടിടവഴികളിലൂടെ, പാടവരമ്പിലൂടെ,…

Read More

ഹാ! പൊള്ളുന്ന ചൂട്: പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന കത്തുന്ന വെയില്‍; ജാഗ്രത പാലിക്കണം

തെരഞ്ഞെടുപ്പു ചൂടിനേക്കാളും കനക്കുകയാണു വേനല്‍ ചൂട്. പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന കത്തുന്ന വെയില്‍. വരും ദിവസങ്ങളില്‍ ചൂട് ഇതിലും കൂടുമെന്നാണു മുന്നറിയിപ്പുകള്‍. തുറസായ സ്ഥലങ്ങളിലും ഡെലിവറി മേഖലകളിലുമൊക്കെ ജോലി ചെയ്യുന്നവരുടെ അവസ്ഥയാണു കഷ്ടം.കടുത്ത വെയിലില്‍ റോഡിലിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികളും ഒന്ന് മടിച്ചുനില്‍ക്കുകയാണ്. വെയിലില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ അല്‍പ്പമൊന്നു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. ജാഗ്രത പാലിക്കണംവേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പാലിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വേനല്‍ കടുക്കുന്നതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍…

Read More

ആത്മാവിന്‍റെ സുഗന്ധം… ഏപ്രിൽ ആറിന് അനുഗൃഹീത സംഗീത സംവിധായകൻ എം. കെ. അർജുനൻ വിട പറഞ്ഞിട്ട് ആറു വർഷം

‘നിൻ മണിയറയിലെ നിർമല ശയ്യയിലെ നീല നീരാളമായി ഞാൻ മാറിയെങ്കിൽ… ‘ സിഐഡി നസീർ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, എം.കെ. അർജുനൻ സംഗീതം നൽകിയ പ്രണയാർദ്രമായ ഗാനമാണിത്. പി. ജയചന്ദ്രനാണ് ഗായകൻ. സിനിമയിൽ നായികയായ ജയഭാരതിയെ(ശാന്തി) കിനാവ് കണ്ടു പ്രേംനസീറിന്‍റെ സിഐഡി നസീർ കഥാപാത്രം പാടുന്ന രംഗമാണ്. 1971 പുറത്തുവന്ന “സിഐഡി നസീറി’ലെ ഈ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നായി കണക്കാക്കാം. ആകാശവാണിയിലൂടെ, ടെലിവിഷൻ ചാനലുകളിലൂടെ, ഗാനമേള വേദികളിലൂടെ പതിറ്റാണ്ടുകളായി കേരളത്തിൽ അലയടിക്കുന്ന ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഗാനമേള വേദികളിലെ മികച്ച നാദം എന്ന് ആരാധകർ ഒരു പോലെ പറയുന്ന സിനിമ-നാടക ഗായകനും, സംഗീത സംവിധായകനുമായ കല്ലറ ഗോപൻ എത്രയോ സ്റ്റേജുകളിൽ ഈ ഗാനം പാടി കൈയടി നേടിയിട്ടുണ്ട്. ഗാനത്തിന്‍റെ സൗന്ദര്യത്തിന്‍റെയും പൂർണതയുടെയും കാര്യത്തിൽ ഒരാൾക്കും എതിരഭിപ്രായമില്ല. എന്നാൽ ഈ…

Read More

ഗോട്ടാർഡ് ബേസ് ടണൽ: ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം; 57 കിലോമീറ്റർ നീളമുള്ള ഭൂഗർഭ റെയിൽപാളം, ആധുനിക എഞ്ചിനീയറിംഗ് മാതൃകയ്ക്ക് ഉത്തമ ഉദാഹരണം

യൂറോപ്പിലെ പർവതനിരകൾക്ക് താഴെ, ആളുകളുടെ യാത്രാരീതിയെ മനോഹരമാക്കുന്ന അദ്ഭുതകരമായ ഒരു തുരങ്കമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം. സ്വിറ്റ്സർലൻഡിലെ ഗോട്ടാർഡ് ബേസ് ടണൽ ആധുനിക എഞ്ചിനീയറിംഗ് മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ്. ആൽപ്സ് പർവതനിരകൾക്ക് അടിയിലൂടെ ഏകദേശം 57 കിലോമീറ്റർ നീളവും, ഉപരിതലത്തിൽ നിന്ന് ഏകദേശം 2.3 കിലോമീറ്റർ വരെ ആഴത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. എർസ്റ്റ്ഫെൽഡ്, ബോഡിയോ എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പർവതങ്ങൾക്കിടയിലൂടെയുള്ള യാത്ര വേഗമേറിയതും എളുപ്പവുമാക്കുന്നു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കഠിനമായ പാറക്കെട്ടുകൾ മുറിച്ചുമാറ്റാൻ ആയിരക്കണക്കിനു തൊഴിലാളികളാണ് രാപകലോളം പ്രയത്നിച്ചത്. ഇത് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്രങ്ങളും സൂക്ഷ്മമായ ആസൂത്രണവും അതൊടൊപ്പം, ആയിരക്കണക്കിന് തൊഴിലാളികളും എഞ്ചിനീയർമാരും പ്രവർത്തിച്ചു. 1947ല്‍ സ്വിസ് എന്‍ജിനീയറായ കോള്‍ എഡ്ഗാര്‍ഡ് ഗ്രണ്ണറാണ് റെയില്‍വേ ടണലിന്‍റെ രൂപരേഖ തയാറാക്കിയത്. ഭരണപരമായ തടസങ്ങള്‍ക്കൊടുവില്‍ 1999ലാണ് ടണലിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. തുരങ്കത്തിന്‍റെ…

Read More

‘സിനിമയിൽനിന്ന് മാറിനിന്നിട്ടില്ല’: പതിനാറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് പുതിയ ചിത്രമായ “ഐസിയു’വിലൂടെ തിരിച്ചെത്തി; സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

പൃഥ്വിരാജ് നായകനായ താന്തോന്നി എന്ന ചിത്രത്തിനു ശേഷം പതിനാറ് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് തന്‍റെ പുതിയ ചിത്രമായ ഐസിയുവിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഫെബ്രുവരി അവസാനം തിയറ്ററിലെത്തിയ ഐസിയുവില്‍ ബിബിന്‍ ജോര്‍ജ്, മുരളി ഗോപി, ബാബുരാജ്. വിസ്മയ, മീരാ വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ ജോര്‍ജ് വര്‍ഗീസിന്‍റെ ജീവിതകഥ വായിക്കാം. സിനിമയെ പ്രണയിച്ച പഠനകാലംപ്രീഡിഗ്രി പഠനകാലത്തു തന്നെ ജോര്‍ജ് വര്‍ഗീസിന്‍റെ മനസുനിറയെ സിനിമയായിരുന്നു. ഒന്നാം വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു തിരക്കഥയുമായി സംവിധായകന്‍ കമല്‍, നടന്‍ ശ്രീനിവാസന്‍ എന്നിവരെയൊക്കെ കാണിച്ചു. വെള്ളിത്തിരയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിക്കണമെന്ന് വല്ലാതെ മോഹിച്ചു. അക്കാലത്താണ് ജോര്‍ജ് വര്‍ഗീസിന്‍റെ ജന്മനാടായ മലപ്പുറം മഞ്ചേരിയില്‍ ഗസല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കൊണ്ടോട്ടിക്കാരനായ ടി.എ. റസാഖായിരുന്നു അതിന്‍റെ തിരക്കഥാകൃത്ത്. അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്ന ജോര്‍ജ് ഇടയ്ക്കിടെ റസാഖിനെ കാണാന്‍ ചെല്ലുമായിരുന്നു, അവിടെ വച്ചാണ്…

Read More

മണികിലുക്കം നിലച്ചിട്ട് പത്തുവർഷം

മലയാളികളുടെ ഹൃദയത്തിൽ ആടിയും പാടിയും ഇടംപിടിച്ച പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. സിനിമയിലും നാടൻപാട്ടുകളിലും ഒരുപോലെ വിസ്മയം തീർത്ത ആ മണിനാദം നിലച്ചിട്ട് പത്താണ്ടു തികയുമ്പോൾ, കേരളം ആ അതുല്യ കലാകാരനെ കണ്ണീരോടെ അനുസ്മരിക്കുന്നു. 2016 മാർച്ച് 6നായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണി വിടവാങ്ങിയത്. സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടുന്ന നടനിലേക്കുള്ള മണിയുടെ വളർച്ച പോരാടുന്ന ഓരോ മലയാളിക്കും പ്രചോദനമായിരുന്നു. മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ മണി, ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് വില്ലനായും നായകനായും കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ ഉൾപ്പെടെയുള്ള വേഷങ്ങൾ മണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്. വിസ്മൃതിയിലാകാൻ പോയ നാടൻപാട്ടിനെ ജനപ്രിയ കലാരൂപമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നാടൻപാട്ടുകൾ മുഴങ്ങാത്ത…

Read More

എൻ.ജെ. ജോസ്: കളിക്കളത്തിലെ മിന്നൽപ്പിണർ

മൂന്നു പതിറ്റാണ്ടുകൾക്കുമുന്പ് തോപ്പ് സ്റ്റേഡിയത്തിലെ ഒരു പ്രഭാതം. നാട്ടുകാരായ ചെറുപ്പക്കാരുടെ ആവേശകരമായ ഫുട്ബോൾ കളിയാണ്. ഓരോ ടീമിലും പതിനഞ്ചും ഇരുപതും പേരാണു കളിക്കുന്നത്. അവർക്കിടയിലേക്ക് ചുറുചുറുക്കോടെ അപരിചിതനായ ഒരാൾക്കൂടി കളിക്കാനിറങ്ങി. ടൈറ്റാനിയം ജോസ് എന്നറിയപ്പെടുന്ന എൻ.ജെ. ജോസായിരുന്നു അത്. മിനിട്ടുകൾക്കകം ഗോൾവലയിലേക്കു ബുള്ളറ്റ് ഷോട്ടുകളുടെ പ്രവാഹമായിരുന്നു. ആരാടപ്പാ ഇവനെന്നു കൂടെ കളിച്ചവർ വാ പൊളിച്ചുപോയി! ഇത്രയും കളിക്കാരുണ്ടായിട്ടും ആരെയും ഫൗൾ ചെയ്യാതെയുള്ള അയാളുടെ ഗോൾ പോസ്റ്റിലേക്കുള്ള കുതിച്ചുകയറ്റം അവരെയെല്ലാം അന്ധാളിപ്പിച്ചു. ഒരേസമയം നാലും അഞ്ചുേപേരെ ഡ്രിബ്ലിംഗ് ചെയ്തായിരുന്നു ജോസിന്‍റെ കിക്കുകൾ. പലവട്ടം ഗോളിയെ കീഴ്പ്പെടുത്തിയശേഷം ജോസ് കളി നിർത്തി ഗാലറിയിൽ വിശ്രമിച്ചു. അപ്പോൾ അവിടെ കളികണ്ടുകൊണ്ടിരുന്ന ഏതാനും യുവാക്കൾ ജോസിനെ സമീപിച്ചു. ഡാ ഗഡ്യേ, എന്തൂട്ടാ തന്‍റെ ഷോട്ട്! താൻ പൊരിച്ചൂട്ടാ. ഒരാറുമാസം കഷ്ടപ്പെട്ടാ തനിക്ക് സ്റ്റേറ്റ് ടീമിൽ കളിക്കാട്ടാ… യുവാക്കളുടെ ഉപദേശം തുടരുന്നതിനിടെ ജോസിനെ അറിയാവുന്ന…

Read More

കൂർക്കഞ്ചേരി പൂയത്തിനെത്തും; റൊണാൾഡോ

തൃശൂർ പൂരത്തെക്കുറിച്ചോ കൂർക്കഞ്ചേരി തൈപ്പുയത്തെക്കുറിച്ചോ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യാതൊരു പിടിയും ഉണ്ടാവില്ല. എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിന് നടക്കാൻ പോകുന്ന കൂർക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിൽ ഈ പോർച്ചുഗീസ് രാജാവുണ്ടാകും. പൂക്കാവടികളുടെ അമരത്തിരുന്ന് ഫുട്ബോളിലെ ഈ രാജാവ് പൂയക്കാഴ്ചകളെല്ലാം രാപ്പകൽ കാണും. തൃശൂരിന്‍റെ ആഘോഷക്കാഴ്ചകളിൽ ഒന്നായ കൂർക്കഞ്ചേരി പൂയത്തിന്‍റെ കാവടിയാട്ടത്തിന് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകും. എന്നുവച്ചാൽ കൂർക്കഞ്ചേരി പൂയത്തിന് കാവടിയാട്ടത്തിൽ എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർ ദേശത്തിന്‍റെ ഇത്തവണത്തെ വിസ്മയ കാഴ്ച റൊണാൾഡോ കാവടി ആണ്. നാലടി ഉയരമുള്ള ജീവൻ തുടിക്കുന്ന റൊണാൾഡോയുടെ പടുകൂറ്റൻ ശില്പം. 16 അടി ഉയരം വരുന്ന കാവടിക്കുമേൽ ഉണ്ടാകും. കൂർക്കഞ്ചേരി പൂയം മുഴുവൻ വീക്ഷിച്ച് റൊണാൾഡോ അങ്ങനെ തല ഉയർത്തി നിൽക്കും. കളിക്കളത്തിൽ എതിരാളിയുടെ…

Read More

മലയാളത്തിന്‍റെ സ്വന്തം ശാരദ

‘നമ്മുടെ ശാരദ’എന്ന് മലയാള ചലച്ചിത്രലോകവും പ്രേക്ഷകരും പറയുമ്പോഴാണ് ഏറ്റവും സന്തോഷം തോന്നുന്നതെന്ന് അഭിമുഖങ്ങളിൽ ശാരദ പറയാറുണ്ട്. ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച്, ചെന്നൈയിൽ വളർന്ന സരസ്വതി ദേവിയെ ശാരദ എന്ന അനുഗ്രഹീത നടിയായി മാറ്റുന്നതും മലയാളം തന്നെയാണ്. ആന്ധ്രയുടെയും ചെന്നൈയുടെയും അഭിമാനമായി ശാരദ മാറുന്നതിനു കാരണവും മലയാള സിനിമാലോകം ശാരദയ്ക്ക് നൽകിയ അവസരങ്ങളാണ് എന്ന് ഉറപ്പിച്ചു പറയാം. പത്താമത്തെ വയസിൽ തമിഴ് സിനിമയായ ‘ഇരുമിത്രുലൂ’ വിലൂടെയാണ് ശാരദ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. തെലുങ്ക് സിനിമാ ഇതിഹാസം എൻടിആർ ആയിരുന്നു ആദ്യ സിനിമയിലെ നായകൻ. ശാരദ എന്ന പേര് സ്വീകരിക്കുന്നതും ആദ്യ സിനിമയിൽ തന്നെ. പിന്നീട് ചില തെലുങ്ക് സിനിമകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചവെങ്കിലും ശാരദയുടെ അഭിനയ മികവിന് അർഹിക്കുന്ന ഒരു കഥാപാത്രവും കിട്ടിയിരുന്നില്ല. മലയാള സിനിമാമേഖലയ്ക്കു തന്നെ മുതൽക്കൂട്ടായി മാറിയ ശാരദയെ മലയാളത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്നത് നിർമാതാവ്…

Read More