മിഷൻ 10 ഡേയ്സ്

അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്. ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു. തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ…

Read More

ജ്വാലാമുഖ ഭാവം; ശിവപുരാണത്തിലെ സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്‍

ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്‍. സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെയാണ് പാര്‍വതി കുച്ചിപ്പുടിയിലൂടെ അവതരിപ്പിച്ച് കൈയടി നേടുന്നത്. മൂന്നര വയസില്‍ തുടങ്ങിയ നൃത്ത പഠനം കലൂര്‍ മാധവത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍റെയും അഭിഭാഷക മീര മേനോന്‍റെയും മകളാണ് അഭിഭാഷകയായ പാര്‍വതി മേനോന്‍. മൂന്നര വയസിലാണ് പാര്‍വതി നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം മോഹനതുളസിയാണ് ആദ്യ ഗുരു. തുടര്‍ന്ന് വിശാഖപട്ടണത്തെ കലാരത്ന എ ബി ബാലകൊണ്ടല റാവു വിന്‍റെയും പദ്മവിഭൂഷണ്‍ ഡോ. പത്മ സുബ്രഹ്‌മണ്യന്‍റെയും ശിക്ഷണത്തില്‍ നൃത്തത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോൾ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചെങ്കിലും പാര്‍വതി പിന്നീട് കുച്ചിപ്പുടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്‌കൂള്‍, കോളജ് പഠനകാലത്ത് പാര്‍വതി മത്സരങ്ങളില്‍…

Read More

ഇന്നല്ല, അന്നായിരുന്നു കുറുന്പൻ

തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളികളിൽ. മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ആരാധന വളരെ കൂടുതലാണ് എന്നു പറയാം. ഈ മാസം നടന്ന മോഹൻലാലിന്‍റെ 64-ാം പിറന്നാൾ ആഘോഷ വേള തന്നെ എടുക്കാം. ടിവിയിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലാലേട്ടനുള്ള പിറന്നാൾ ആശംസകളായിരുന്നു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ട പ്രേക്ഷകൻ മുതൽ നാലോ അഞ്ചോ വയസുള്ള കുഞ്ഞുങ്ങൾ വരെ “ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറയുന്ന അപൂർവ ഭംഗികളും ഈ പിറന്നാൾ വേളയിലും കാണാം. യുട്യൂബിൽ പതിവുപോലെ മോഹൻലാൽ സിനിമാവിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു. അതിലൊന്നിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കേട്ടു. വിലയിരുത്തൽ മികച്ചതായിരുന്നുവെങ്കിലും അതിലെ ഒരു പരാമർശത്തോട് യോജിക്കാൻ പ്രയാസമുണ്ട്. സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നതിനു മുന്പ് മോഹൻലാൽ ഡിസിപ്ലിൻഡ് വ്യക്തിയായിരുന്നുവെന്നും കോളജ് ജീവിതത്തിലും മറ്റും അച്ചടക്കത്തോടെ പെരുമാറിയിരുന്ന മോഹൻലാൽ സിനിമയിലെത്തിയശേഷം കുറുന്പനായി എന്നുമായിരുന്നു…

Read More

മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേൽപാലം തുറന്നു; മഴക്കാലമെത്തും മുൻപേ പണി തീരുമോ?

കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാണ്. കനത്ത മഴയില്‍ റോഡ് പണിയും മറ്റും നടക്കുമ്പോള്‍ അപകട സാധ്യതയും ഏറെയാണ്. എന്നു തീരുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഈ സാഹചര്യത്തില്‍ ദേശീയപാതാ പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍മാണം 90 ശതമാനം കഴിഞ്ഞ ഭാഗങ്ങള്‍ തുറന്നുകൊടുക്കാനുമാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത് പലയിടത്തും മഴക്കാലം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. അരികില്‍ കുട്ടിയിട്ട മണ്‍ കൂനകളും പൊളിച്ചുമാറ്റിയ റോഡിന്‍റെ അവശിഷ്ടങ്ങളുമെല്ലാം മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. മേല്‍പാലങ്ങള്‍ മൂന്ന്… ഒന്ന് തുറന്നു സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുട‍ർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃത‍ർ. ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപാസിലെ ഏറ്റവും ചെറിയ…

Read More

തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ

“എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള്‍ എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്‍റെയുമൊക്കെ മുഖം മനസില്‍ മിന്നിമറയും. അവരെ സഹായിക്കേണ്ടത് എന്‍റെ കടമയാണെന്ന് മനസ് പറയും. പിന്നെ ഒന്നും നോക്കില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല’ പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ റീന ജീവന്‍റെ വാക്കുകളാണിത്. ഇതിനകം തന്നെ റീനയുടെ കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തി സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ഭക്ഷണം നല്‍കിയവര്‍ക്കും അഭയകേന്ദ്രങ്ങളിലെത്തിച്ചവര്‍ക്കും അവരിന്ന് കാരുണ്യത്തിന്‍റെ മാലാഖയാണ്. പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക എന്ന സ്ഥാനം കൂടി ഭംഗിയായി നിറവേറ്റുന്ന റീനയുടെ കാരുണ്യസ്പര്‍ശത്തെക്കുറിച്ച് വായിക്കാം… നൊമ്പരമായി അച്ഛന്‍റെ…

Read More

ഇവിടിങ്ങനാണ് ഭായ്… വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന്

വടക്കഞ്ചേരി: ആഗോളതലത്തിൽ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന് ആചരിക്കപ്പെടുന്പോൾ ഓരോ നാടും മുക്കും മൂലയുമെല്ലാം ഓരോ സൂചകങ്ങളാണ്. ഇവിടത്തെ സൂചനകൾ മറ്റൊരു നാടിനു മുന്നറിയിപ്പാകുന്പോഴാണ് ദിനാചരണത്തിന്‍റെ പ്രസക്തിയും വർധിക്കുന്നത്. വടക്കഞ്ചേരി എന്ന ചെറിയ പ്രദേശത്തെ സൂചനകൾ ഒരുപക്ഷേ വിചിത്രവും പലരും തള്ളിക്കളയുന്നതുമാണ്. പ്രകൃതിയുടെ ചില സ്പന്ദനങ്ങൾ നിലച്ചുതുടങ്ങിയോ എന്നു സംശയിക്കപ്പെടേണ്ട അവസ്ഥ ഇവിടെയുണ്ട്. ചെറുജീവികളുടെ ചില അവസ്ഥകൾ. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്… കാക്കകളില്ലാത്ത പാലക്കുഴിജൈവഗ്രാമമായ പാലക്കുഴിയിൽ കാക്കകളില്ല. കാക്കയെ കാണാൻ പാലക്കുഴിക്കാർക്കു മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്. കാക്കകൾ മനുഷ്യരുടെ വളരെ അടുത്തുവരുന്നതൊക്കെ പാലക്കുഴിക്കാർക്കു കൗതുകക്കാഴ്ചയാണ്. ഇതെല്ലാം വീൺവാക്കുകളാണെന്നു പറയാൻ വരട്ടെ. പാലക്കുഴിയിൽ കാക്കകളില്ലെന്നു സമർഥിച്ചതു വനംവകുപ്പിന്‍റെ പഴയ പഠനങ്ങളാണ്. കാക്കയ്ക്കു പകരം മയിൽപാലക്കുഴിയിൽ മാത്രമല്ല, നാട്ടിലെന്പാടും കാക്കകളുടെ കുറവു ശ്രദ്ധേയമാവുകയാണ്. മുമ്പത്തേതുപോലെ കാക്കകളെ…

Read More

നൃത്തത്തിന് റിട്ടയർമെന്‍റില്ല

നൃത്തവും പാട്ടുമൊക്കെ എന്‍റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ…’ തുടക്കക്കാരായ ശിഷ്യകള്‍ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ  നമസ്‌കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക. ആലപ്പുഴ പഴവീടില്‍ വീടിനോട് ചേര്‍ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില്‍ ഇരുപതോളം ശിഷ്യകള്‍ക്ക് തന്നിലെ കഴിവ് പകര്‍ന്നു നല്‍കുമ്പോഴും പ്രായാധിക്യത്തിന്‍റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല. ഇന്നും പാട്ടിന്‍റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്‍റെ കഥ കൂടിയാണ് പറയുന്നത്. അഞ്ചാം വയസിലെ നൃത്ത പഠനം ആലപ്പുഴ സ്വദേശികളായ ശ്രീധരന്‍ നായര്‍ – ഗൗരിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള്‍ പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല്‍ നൃത്തത്തോടായിരുന്നു കമ്പം.…

Read More

രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ

ഒമ്പതാം വയസിലാണ് തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ചിത്രശലഭങ്ങളെ കണ്ട് സ്നേഹിച്ചും അവയെ പിന്തുടർന്നുമായിരുന്നു അന്നു കാട്ടിലേക്കുള്ള ആദ്യയാത്ര. പിന്നീട് ഘോരവനങ്ങളിലൂടെ പ്രകൃതിയെയും മൃഗങ്ങളെയും അറിഞ്ഞുള്ള തീർ‌ഥാടനമായി വിജയ്‌യുടെ ജീവിതം മാറുകയായിരുന്നു. ഇന്ന് പാമ്പുകളുടെ ഉറ്റ സ്നേഹിതനായി മാറി വിജയ്. പഠന വിഷയവും പാമ്പ് തന്നെ. കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭീതിയോടെ പേടിച്ചകലുന്ന പാമ്പുകളുടെ രാജാവായ രാജവെമ്പാലകളാണ് വിജയ് നീലകണ്ഠന്‍റെ പഠനവിഷയം. രാജവെമ്പാലകളടക്കമുള്ളവയുടെ മനോഹരമായ നിരവധി ഫോട്ടോകളാണ് നല്ലൊരു വൈൽഡ് ഫോട്ടോഗ്രാഫർ കൂടിയായ വിജയ്‌യുടെ കാമറ കണ്ണിലൂടെ പുറത്തെത്തിയിട്ടുള്ളത്. രാജവെമ്പാലകളെ തേടി അവരുടെ സൗഖ്യം അന്വേഷിച്ചു ദിവസങ്ങളോളമാണ് വിജയ് ഉൾവനങ്ങളിൽ സഞ്ചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠനിൽ നിന്ന് നമുക്ക് പാമ്പുകളിലെ രാജാവായ രാജവെമ്പാലയെ കുറിച്ച് അറിയാം. ഇന്ത്യയിലെ 544 വന്യജീവി…

Read More

കടലിനെ അടുത്തറിയാന്‍; കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലനം

കൊച്ചി: കടലിനെ അടുത്തറിയാന്‍ കോസ്റ്റല്‍ പോലീസിന് നേവിയുടെ പരിശീലന ക്ലാസ്. ഈ മാസം 24, 25 തീയതികളില്‍ കൊച്ചിയിലെ നേവല്‍ ആസ്ഥാനത്താണ് കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ആദ്യഘട്ട ക്ലാസ് നടക്കുന്നത്. ആദ്യ ബാച്ചില്‍ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓരോ മാസവും പരിശീലന ക്ലാസ് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തീരസുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളാണുള്ളത്. ഇവിടെയുള്ള 580 കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേവി ക്ലാസ് നല്‍കും. കോസ്റ്റല്‍ പോലീസിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നേവി ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്ക് ക്ലാസ് എടുക്കുന്നത്. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്തുന്നതിനായാണ് നേവി പരിശീലന ക്ലാസ് ഒരുക്കിയിരിക്കുന്നതെന്ന് കോസ്റ്റല്‍ പോലീസ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി. പൂങ്കുഴലി പറഞ്ഞു. കടലിലെ കാലാവസ്ഥ മനസിലാക്കല്‍, കള്ളക്കടല്‍ പോലുള്ള വെല്ലുവിളികളെയും കടലിലെ അപകടങ്ങളെയും ഒഴിവാക്കി…

Read More

കാർ വിപണിയിൽ കടുത്ത പോരാട്ടം

കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്ഥിതി വ്യത്യസ്തമല്ല. എതിരാളികൾക്കൊന്നും അടുത്തെത്താനാവാത്ത തരത്തിലാണ് മാരുതിയുടെ വില്പന. എന്നാൽ ഏപ്രിലിൽ അവർ ഉദ്ദേശിച്ച വിൽപ്ന ലക്ഷ്യം നേടാനായില്ല എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാകുന്നത്. ഇതേത്തുടർന്ന് മാരുതിയുടെ ഷെയറിന് വിപണിയിൽ രണ്ടു ശതമാനത്തോളം ഇടിവുമുണ്ടായി. വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും വിപണി യുടെ 40 ശതമാനവും ഇപ്പോഴും കൈയാളുന്നത് മാരുതിതന്നെയാണ്. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റായും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എങ്കിലും ഇത്തവണ ഹ്യുണ്ടായ്ക്കുതന്നെയാണ് രണ്ടാം സ്ഥാനം. മാരുതി സുസൂക്കി ഏപ്രിലിൽ 1,68,069 കാറുകളാണ് ആകെ വിറ്റഴിച്ചത്. ഇതിൽ കയറ്റുമതിയും പെടും. 2024 മാർച്ചിൽ മാരുതി കയറ്റുമതി ഉൾപ്പെടെ 1,87,196 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 1,37,952 കാറുകളാണ് മാരുതി ഏപ്രിലിൽ വിറ്റത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അവർ 1,37,320 കാറുകൾ വിറ്റഴിച്ചിരുന്നു. ഇതുമായി താരതമ്യം…

Read More