എസ്. റൊമേഷ്ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് അംബാനിയും അദാനിയുമൊക്കെയാണെങ്കിലും അതിലുമേറെ ശ്രദ്ധിക്കപ്പെടുന്നയാൾ രത്തൻ ടാറ്റായാണ്. ഇപ്പോൾ 85വയസായെങ്കിലും ഇന്നും ചുറുചുറുക്കോടെ ആത്മാർഥമായി തന്റെ കന്പനിക്കും രാജ്യത്തിനും നന്മ വരണമെന്ന ലക്ഷ്യം ലാക്കാക്കി പ്രവർത്തിക്കുന്ന കോടീശ്വരൻ. കോടീശ്വരനായിട്ടും ആഡംബരങ്ങൾക്കു പിന്നാലെ പോകാതെ ലളിതജീവിതം നയിക്കുന്നയാൾ. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുള്ളിൽതന്നെ ടാറ്റാ സർക്കാരിനും ജനങ്ങൾക്കുമായി 2,500 കോടി രൂപയുടെ സഹായമാണ് നൽകിയത്. ഇതിൽ 1,500 കോടി ടാറ്റാ സ്ഥാപനങ്ങളെല്ലാം കൂടി രാജ്യത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംഭാവനയാണ്. ആശുപത്രികളും ആശുപത്രി ഉപകരണങ്ങളും സാനിറ്റൈസറും മാസ്കുമൊക്കെയായി വേറെയും കോടികൾ നൽകി. ഇതിന്റെ പകുതി പോലും സന്പത്തിന്റെ കാര്യത്തിൽ ടാറ്റായെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ശതകോടീശ്വരന്മാരിൽ ആരും ഇത്രയധികം നൽകിയില്ല. രാജ്യസ്നേഹത്തിന് പണ്ടേ ടാറ്റായെക്കഴിഞ്ഞേ മറ്റു വ്യവസായികൾ ഉള്ളൂ. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ജനതയ്ക്ക് ടാറ്റാ എന്ന ബ്രാൻഡ്…
Read MoreCategory: RD Special
ഓംകാരം ശംഖിൽ ചേരുമ്പോൾ… എഴുപതിലും വിശ്രമമില്ല; കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളുടെ തിരക്ക്; കോട്ടയത്തെ അമ്മ രസക്കൂട്ടിന്റെ വിശേങ്ങളറിയാം…
കാവ്യാ ദേവദേവന് കോട്ടയം: കൗസല്യാമ്മയ്ക്കു പ്രായം 70. ഈ പ്രായത്തിലും അവർക്കു വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു. കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു. പുലർച്ചെതന്നെ കൗസല്യാമ്മ തന്റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും. തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന…
Read Moreസ്വർഗവാടിയിലെ സ്വർണപുഷ്പം
കെ.ആർ. പ്രമോദ് പണ്ടെന്നു വച്ചാൽ പണ്ടു പണ്ട്, പത്തെൺപതു വർഷം മുമ്പു നടന്ന കഥയാണ്.മീനച്ചിലാറിന്റെ തീരത്തുള്ള ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അവരറിയാതെ ചരിത്രത്തിന്റെ ഭാഗമായ കഥ. അവരിൽ ചേച്ചിയുടെ പേര് സരോജം. അനുജത്തി പങ്കജം. വീട്ടിൽനിന്നു നാലര കിലോമീറ്റർ അകലെയുള്ള ഭരണങ്ങാനം സ്കൂളിലായിരുന്നു അവർ പഠിച്ചിരുന്നത്. അക്കാലത്തു ബസുകളും വാഹനങ്ങളും വിരളം. ടാറിട്ട വഴിയില്ല. വലിയ പീടികകളില്ല. വൈദ്യുതി പോലുമില്ല. കുട്ടികൾ മാത്രമല്ല, അധ്യാപകരും മൈലുകളോളം നടന്നാണു വിദ്യാലയങ്ങളിൽ എത്തിയിരുന്നത്. നല്ല മഴക്കാലത്ത് മീനച്ചിലാർ കരകവിഞ്ഞ് റോഡിലേക്കു കയറും. പിന്നെ, തൊട്ടാവാടികളും കാരമുള്ളുകളും നിറഞ്ഞ ഇടവഴികളും കയ്യാലകളും കടന്നു വേണം ഭരണങ്ങാനത്തിനും പാലായ്ക്കുമൊക്കെ പോകാൻ. അത്തരം മഴക്കാലങ്ങളിൽ മറ്റു കൂട്ടുകാർക്കൊപ്പം കാടും മേടും പിന്നിട്ടു ഭരണങ്ങാനം ക്ലാരമഠത്തിന്റെ പിന്നിലെ പറമ്പിലൂടെയാണ് സരോജവും കൂട്ടരും സമീപത്തെ സ്കൂളിലേക്കു പോയിരുന്നത്. അങ്ങനെയൊരു യാത്രയ്ക്കിടയിൽ പെട്ടെന്നു…
Read Moreകാതിൽ തേന്മഴയായി പാടൂ കാറ്റേ, കുയിലേ…മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതാം പിറന്നാൾ
എസ്. മഞ്ജുളാദേവികെ.എസ്. ചിത്ര പഠിച്ച ഗവണ്മെന്റ് കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രയുടെ സംഗീത അധ്യാപികയായ പൊന്നമ്മ ടീച്ചർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്;”എപ്പോൾ പാടാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ അപ്പോൾ തന്നെ ചിത്ര പാടും.’ ചിത്ര വലിയ ഗായികയായി ഉയർന്നുകൊണ്ടിരുന്ന 1985 കാലഘട്ടത്തിലാണ് ചെറിയ ക്ലാസുകളിൽ ചിത്രയെ സംഗീതം പഠിപ്പിച്ച ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നത്. അക്കാലത്തെ സിനിമാ മാസികകളിൽ അച്ചടിച്ചുവരുന്ന ചിത്രയുടെ ഫോട്ടകൾ കാണുന്പോൾ വലിയ അഭിമാനത്തോടൊപ്പം ആശങ്കകളും പൊന്നമ്മ ടീച്ചർ പങ്കുവച്ചിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരുമൊത്ത് റെക്കോർഡിംഗിനു നില്ക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു നോക്കി ചിത്രയുടെ അധ്യാപിക പറയും – “”സിനിമാ രംഗമല്ലേ; പാവം കുട്ടിക്കാണെങ്കിൽ ലോകപരിചയവും കുറവാണ്.’ ചിത്രയുടെ നിഷ്കളങ്കതയെക്കുറിച്ച് സ്വന്തം അമ്മയും ആശങ്കപ്പെട്ടിരുന്നതും സിനിമയിൽ പാടിത്തുടങ്ങുന്ന കാലത്ത് എല്ലാവരെയും നോക്കി ചിരിക്കരുതെന്ന് അമ്മ താക്കീത് നല്കിയതും പല അഭിമുഖങ്ങളിലും ഇപ്പോൾ ചിത്ര പറയാറുണ്ട്.…
Read Moreപിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
സീമ മോഹന്ലാല്പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെളിയുന്ന പേരാണ് പിആര്‍ഒ എ.എസ്. ദിനേശ്. സിനിമാ വാര്‍ത്തയെഴുത്തിന്റെ കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ ദിനേശ് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. ഒരു സിനിമ പ്രഖ്യാപിച്ചാല്‍ അതിന്റെ ആദ്യാവസാനം വരെ കൂടെ നിന്ന് വാര്‍ത്തകള്‍ മാധ്യമലോകത്തേക്ക് എത്തിക്കുന്ന രീതിയാണ് ദിനേശിന്റേത്. പടം റിലീസ് ചെയ്തശേഷവും അതിന്റെ വിശേഷങ്ങളുമായി ദിനേശിന്റെ വാര്‍ത്തകളെത്തും. എഴുത്തുകാരനാകാന്‍ മോഹിച്ച എ.എസ്. ദിനേശ് സിനിമാ എഴുത്തുകാരനായ കഥ വായിക്കാം… കാസറ്റുകളുടെ പിആര്‍ വര്‍ക്ക് ചെയ്ത് തുടക്കംഎറണാകുളം പള്ളുരുത്തി സ്വദേശിയായ ദിനേശിന് കുട്ടിക്കാലം മുതല്‍ എഴുത്തുകാരനാകാനായിരുന്നു മോഹം. അതുകൊണ്ടുതന്നെ പുസ്തകങ്ങളെയും എഴുത്തിനെയും കൂടെകൂട്ടി. കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം പഠനത്തിനു ചേരുമ്പോള്‍ തന്നെ അദ്ദേഹം ഫ്രീലാന്‍സായി അഭിമുഖങ്ങള്‍ എഴുതിയിരുന്നു. ജോണി സാഗരിഗ, സര്‍ഗം കബീര്‍, ഈസ്റ്റ് കോസ്റ്റ് വിജയന് തുടങ്ങിയവരൊക്കെ ഓഡിയോ കാസറ്റു രംഗത്ത് നിറഞ്ഞുനില്ക്കുന്ന…
Read Moreപകച്ചുപോയ ജീവിതത്തിൽനിന്ന്… കാൻസറിനെ അതിജീവിച്ച് അയൺമാൻ പദവിയിലേക്ക്
നവാസ് മേത്തർകോടിയേരി മലബാർ കാൻസർ സെന്ററിന് സമീപം ശ്രീവൽസത്തിൽ നിധിൽ വൽസൻ എന്ന യുവ ഐപിഎസുകാരൻ ജീവിതത്തിലേക്കു തിരിച്ചുവന്നത് ‘അയൺമാനാ’യി. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കാൻസർ എന്ന അതിഥിയെ ഗോവ എസ്പിയായ ഈ ചെറുപ്പക്കാരൻ നേരിട്ടത് സമാനതകളില്ലാത്ത ചങ്കുറപ്പോടെയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട് കടന്നു പോയ ദിനങ്ങൾ. ഒരു നവംബറിൽ കടന്നുവന്ന കാൻസറിനെ അടുത്ത നവംബറാകുമ്പോഴേക്കും പടിക്ക് പുറത്താക്കാൻ നിധിൻ വൽസനു കഴിഞ്ഞു. അതും വീടിനു തൊട്ടടുത്തുള്ള സർക്കാർ സ്ഥാപനമായ മലബാർ കാൻസർ സെന്ററിലൂടെ. ചികിത്സക്കുശേഷം സർവീസിൽ തിരിച്ചു കയറിയ നിധിൻ വൻസൻ എട്ട് മണിക്കൂറുകൊണ്ട് നടന്നു കയറിയത് അയൺമാൻ പദവിയിലേക്കായിരുന്നു. നിരന്തരമായ പരിശീലനത്തിലൂടെ ഗോവയിലെ ട്രയാത് ലണിൽ പങ്കെടുത്ത നിധിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1450 പേരെ പിന്നിലാക്കിയാണ് അയൺമാൻ പദവി കരസ്ഥമാക്കിയത്. മത്സരത്തിൽ എട്ട് മണിക്കൂർ കൊണ്ട് 1.9 കിലോമീറ്റർ കടൽ…
Read Moreതലവടിക്കാരുടെ ആറാംതമ്പുരാൻ..! പുന്നമടയിലെ കന്നി അങ്കത്തിന് തലവടി ചുണ്ടന്; പൂവണിയുന്നത് ജലോത്സവ പ്രേമികളുടെ സ്വപ്നം
എടത്വ: നെഹ്റു ട്രോഫി ജലമേളയില്‍ കന്നി അങ്കത്തിനൊരുങ്ങി തലവടി ചുണ്ടന്. 2023 ലെ പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് റിക്സണ് എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംഗ് അക്കാഡമിയുമായി ചേര്‍ന്ന് തലവടി ടൗണ്‍ ബോട്ട് ക്ലബ്ബാണ് കന്നി അങ്കത്തില്‍ തുഴയുന്നത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും പായുന്ന കുതിരയുടെ ആകൃതിയില്‍ തടിയില്‍ കൊത്തിവച്ച അണിയവുമാണ് വള്ളത്തിന്റെ ഘടന. 83 തുഴച്ചില്‍ക്കാരും അഞ്ചു പങ്കായകാരും ഒന്‍പത് നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. നീരണിയിക്കലിനുശേഷം ഹാട്രിക് ജേതാവായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന തുഴച്ചില്‍ നടന്നിരുന്നു. 2022 ഏപ്രില്‍ 21 നാണ് തലവടി ചുണ്ടന്റെ ഉളികുത്ത് കര്‍മം നടന്നത്. കോഴിമുക്ക് നാരായണന് ആചാരിയുടെ മകന് സാബു ആചാരിയാണ് വള്ളത്തിന്റെ ശില്പി. സാബു ആചാരി നിര്‍മിച്ച ആറാമത്തെ…
Read Moreഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു..! കെഎസ് യു യൂണിറ്റ് സെക്രട്ടറിയിൽനിന്നു കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വളർച്ച അതിവേഗം ബഹുദൂരം…
ജോസ് ആൻഡ്രൂസ്ഒരുവിധത്തിൽ പറഞ്ഞാൽ ഓർമകൾ ചീകിയൊതുക്കാത്ത നീളൻ മുടികൾപോലെയാണ്. വിട്ടുപോകില്ല. മുറിച്ചെറിയുന്തോറും വളർന്നു വളർന്നങ്ങനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും, മറക്കരുതെന്ന്. ഉമ്മൻചാണ്ടി ഓർമിക്കുന്നുണ്ട് ആ പഴയ കാര്യങ്ങൾ. നമുക്കും കേൾക്കാതെ വയ്യ. കാരണം, സണ്ണി കുഞ്ഞൂഞ്ഞായും കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയായും വളരുന്നത് കേരള രാഷ്ട്രീയത്തിന്റെകൂടി വളർച്ചയുടെ ചരിത്രമാണ്. കൃത്യമായി പറഞ്ഞാൽ. പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് ഹൈസ്കൂളിലെ കെഎസ് യു യൂണിറ്റിന്റെ പിറവിയോടെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരനും പിറന്നു. വിദ്യാർഥി സംഘടനയായ കെഎസ് യു അപ്പോൾ ആലപ്പുഴയിൽ സ്ഥാപിതമായിട്ടേയുള്ളു. 1958ൽ കുട്ടനാട്ടിൽ ഒരണ സമരം തുടങ്ങി. കോട്ടയത്തും സമരം നടക്കുന്നു. പിക്കറ്റിംഗും വിദ്യാർഥികളുടെ അറസ്റ്റുമൊക്കെ എന്നുമുണ്ട്. വാർത്ത കേട്ടതേയുള്ളു. കെഎസ് യു എന്താണെന്നുപോലും ശരിക്കറിയില്ല. നേതാക്കന്മാർ ആരും യൂണിറ്റ് തുടങ്ങണമെന്നു പറഞ്ഞിട്ടുമില്ല. പക്ഷേ, വാർത്തയൊക്കെ കേട്ടപ്പോൾ ആവേശം അടക്കാനായില്ല. സെന്റ് ജോർജ് പള്ളിക്കൂടത്തിന്റെ മൈതാനത്ത് 30 കുട്ടികൾ ഒന്നിച്ചുകൂടി. നമുക്കൊരു…
Read Moreആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്; ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി…
റെജി ജോസഫ്പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ്ങും പകര്‍ന്ന മഹാവൃക്ഷം. മുഖ്യമന്ത്രിയായിരിക്കെ ഉണ്ണാതെ ഉറങ്ങാതെ ഒന്നര രാവും പകലും തുടരെ ജനസമ്പര്‍ക്കപരിപാടി നടത്തിയ കാലത്ത് ജനാവലിക്കു നടുവില്‍ ഫയല്ക്കെട്ടുമായി ഒരേ നില്പു നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ പൂരപ്പറമ്പാണ് മനസിലെത്തുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി.ആവുന്നിടത്തോളം സമയം ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആവശ്യങ്ങളില്‍ പങ്കുചേരുക എന്നതല്ലാതെ സ്വകാര്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിക്കു നിഷ്ഠയുണ്ടായിരുന്നില്ല. ഭക്ഷണത്തിലെ രുചിയിലോ സ്വന്തം മേക്കപ്പിലോ ഒന്നും ശ്രദ്ധയില്ലാത്ത ജീവിതം. പിഞ്ചിപ്പിന്നിയ ഷര്‍ട്ടും അലസമായി പാറുന്ന മുടിയും. ലോകം വാഴ്ത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാലത്ത് ഓട്സും മോരും വെള്ളവും മാത്രം ദിവസങ്ങളോളം ഭക്ഷിച്ച് ജനാവലിക്കിടെ ജീവിച്ചയാള്‍. സ്വന്തമായി വാച്ചും മൊബൈല്‍ ഫോണുമില്ലെങ്കിലും കൃത്യനിഷ്ഠപാലിക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നില്ല. എന്തുകൊണ്ട് വാച്ച് കെട്ടുന്നില്ലെന്നു ചോദിച്ചാല്‍ തിരക്കുമൂലം അത് എവിടെയെങ്കിലും…
Read Moreഎംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസം നവതിയുടെ നിറവിൽ
എസ്. മഞ്ജുളാദേവിഎം.ടി. വാസുദേവൻ നായർ – മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മുന്നിലെ എം, ടി എന്ന അക്ഷരങ്ങൾ മാടത്ത് തെക്കേപാട്ട് എന്ന സ്വന്തം തറവാടിന്റെ പേരാണ്. ജന്മദേശമായ കൂടല്ലൂർ എംടി പേരിനൊപ്പം ചേർത്തിട്ടില്ല. എന്നാൽവാസുദേവൻ നായരുടെ കഥകളിലും നോവലുകളിലും അറിയാതെ അറിയാതെ എന്നോ ചേർന്നുപോയി പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്നപഴയ ഗ്രാമം. മാടത്ത് തെക്കേപാട്ട് തറവാട്ടിലെ മച്ചിലെ കൊടിക്കുന്നത്ത് ഭഗവതിയെ പോലെ, അമ്മയെ പോലെ, ചെറിയമ്മയെപോലെ, വല്യമ്മാമ്മയെപോലെ കൂടല്ലൂരും എംടിയുടെ ആത്മാവിന്റെ ഭാഗമായി. ഗുരുതിപ്പറന്പും സ്വർണവർണമണിഞ്ഞ കന്നിയിലെയും മകരത്തിലെയും നെൽപ്പാടങ്ങളും സർപ്പങ്ങൾ ഫണം വിടർത്തി ആടുന്നകൈതക്കാടുകളും കണ്ണാന്തളി പൂക്കളും എല്ലാം എംടി കഥകളിൽനിറഞ്ഞു. കൂടല്ലൂരിലെപ്രകൃതി മാത്രമല്ല മനുഷ്യരെയും അവരുടെ വാസു ഹൃദയത്തോട് ചേർത്തങ്ങ് പിടിച്ചു. കവുങ്ങൻ വളപ്പിലെ പാറുക്കുട്ട്യേടത്തിയുടെസഹോദരി ‘കുട്ട്യേടത്തി’ആയതും തെക്കേപാട്ട് കുടുംബത്തിലെ ഒരു കാരണവരായ ഗോപിയേട്ടൻ അസുരവിത്തിലെ ഗോവിന്ദൻകുട്ടിയായതും എംടിയുടെ ബന്ധുവായ…
Read More