ബറ്റുമി (ജോര്‍ജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ അരങ്ങേറുന്ന ‘ഓള് ഇന്ത്യ’ ഫൈനലിന്റെ ടൈ ബ്രേക്ക് ചെയ്യാന്‍ ഇനി റാപ്പിഡ് റൗണ്ട്. ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മില്‍ നടക്കുന്ന 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ട് റൗണ്ടും സമനിലയില്‍ കലാശിച്ചതോടെയാണിത്. ഇന്നാണ് ടൈബ്രേക്കര്‍ പോരാട്ടം. അതായത്, ലോകകപ്പ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. ഫൈനലില്‍ ഇന്നലെ നടന്ന രണ്ടാം റൗണ്ട് ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചു. 34 നീക്കങ്ങള്ക്കുശേഷമാണ് 19കാരിയായ ദിവ്യയും 38കാരിയായ ഹംപിയും ഫൈനലിലെ രണ്ടാം ക്ലാസിക്കര്‍ ഗെയിമില്‍ കൈകൊടുത്തു പിരിഞ്ഞത്. ആദ്യ റൗണ്ട് 40 നീക്കംവരെ നീണ്ടിരുന്നു. ആദ്യ ക്ലാസിക്കല്‍ ഗെയിമില്‍ ദിവ്യക്കായിരുന്നു വെള്ള കരുക്കള്‍. ഇന്നലെ കൊനേരു ഹംപിക്കായിരുന്നു വെള്ളക്കരു. ടൈബ്രേക്കര്‍ ഇങ്ങനെ ടൈബ്രേക്കര്‍ 15 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ…
Read MoreCategory: Sports
ദുലീപ് ട്രോഫി; സൗത്ത് സോൺ ടീമിൽ 5 മലയാളികള്‍
കോട്ടയം: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് മലയാളികള്‍ ഇടംനേടി. 2024-25 സീസണ് രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച കേരളത്തിന് അര്‍ഹിച്ച അംഗീകാരമാണിത്. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണ്‍ ടീമിന്റെ വൈസ്ക്യാപ്റ്റന്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, സല്മാന് നിസാര്‍ എന്നിവരാണ് 16 അംഗ ടീമിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍. റിസര്‍വ് ലിസ്റ്റില്‍ കേരളത്തിന്റെ ഏദന്‍ ആപ്പിള്‍ ടോമും ഉള്‍പ്പെട്ടിട്ടുണ്ട്. 2025 ദുലീപ് ട്രോഫി അടത്ത മാസം 28നു ബംഗളൂരുവില്‍ ആരംഭിക്കും. ഋഷഭ് പന്തിന്റെ സ്റ്റാന്‍ഡ് ബൈയായി ഇംഗ്ലണ്ടിലേക്കു തിരിച്ച തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്, ആര്. സായ് കിഷോര്‍, കര്‍ണാടക മലയാളിയായ ദേവ്ദത്ത് പടിക്കല്‍ എന്നിവും സൗത്ത് സോണ്‍ ടീമിലുണ്ട്.
Read Moreകോഹ്ലിയെ മറികടന്ന് ഗില്‍
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റിക്കാര്‍ഡ് മറികടന്ന് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലിയെ മറികടന്ന് ഗില്‍ സ്വന്തമാക്കിയത്. 2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ എട്ട് ഇന്നിംഗ്സില്‍നിന്ന് 655 റണ്‍സ് നേടിയതായിരുന്നു കോഹ്ലിയുടെ റിക്കാര്‍ഡ്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍താരം എന്ന റിക്കാര്‍ഡും ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. 2006ല്‍ പാക്കിസ്ഥാന്റെ മുഹമ്മദ് യൂസഫ് നേടിയ 631 റണ്‍സാണ് ഗില്‍ പഴങ്കഥയാക്കിയത്.
Read Moreമെസിക്കു വിലക്ക്
ന്യൂയോർക്ക്: മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഓൾ സ്റ്റാർ മത്സരത്തിൽനിന്നു വിട്ടുനിന്ന ഇന്റർ മയാമി താരങ്ങളായ ലയണൽ മെസിക്കും ജോർഡി ആൽബയ്ക്കും ലീഗിലെ ഒരു മത്സരത്തിൽ വിലക്ക്. ഓൾ സ്റ്റാർ ടീമിൽ ഉൾപ്പെടുത്തിയിട്ടും മുൻകൂർ അനുമതി വാങ്ങാതെ ഇരുവരും മത്സരത്തിൽനിന്നു വിട്ടുനിന്നതാണ് വിലക്കിലേക്ക് നയിച്ചത്. ഇതോടെ സിൻസിനാറ്റി എഫ്സിക്കെതിരായ ഇന്റർ മയാമിയുടെ ലീഗ് മത്സരം ഇരുവർക്കും കളിക്കാനാവില്ല. കഴിഞ്ഞ ദിവസം നടന്ന മേജർ ലീഗ് ഓൾ സ്റ്റാർ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തിൽ ഓൾ സ്റ്റാർ ഇലവന് വേണ്ടി ഇരുവരും കളിച്ചിരുന്നില്ല. മത്സരത്തിൽ 3-1ന് ഓൾ സ്റ്റാർ ഇലവൻ വിജയിച്ചു. നിരാശാജനകം തീരുമാനം നിരാശാജനകമെന്ന് ഇന്റർ മയാമി സഹഉടമ ജോർജ് മാസ് പ്രതികരിച്ചു. നടപടിയിൽ മെസി നിരാശനാണ്. ഇരുവരും ശക്തരായി ടീമിനുവേണ്ടി കളിക്കുന്നവരാണ്. സിൻസിനാറ്റിക്കെതിരായ മത്സരത്തിനായി തയാറെടുപ്പ് നടത്തിയിരുന്നു. ഒരു പ്രദർശന മത്സരത്തിൽ പങ്കെടുത്തില്ല…
Read Moreടൈ: ദിവ്യ x ഹംപി ലോകകപ്പ് ചെസ് ആദ്യ റൗണ്ട് സമനിലയില്‍
ബറ്റ്സുമി (ജോര്‍ജിയ): ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മിലുള്ള ഫിഡെ 2025 വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ ആദ്യ പോരാട്ടം സമനിലയില്‍. ആദ്യം സമനില നിഷേധിച്ച ദിവ്യ, ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷന് ഡ്രോ സമ്മതിക്കുകയായിരുന്നു. 40 നീക്കത്തോടെ ഇരുവരും കൈകൊടുത്തു പിരിഞ്ഞു. മൂന്നു മണിക്കൂറിലധികം നീണ്ട ആദ്യ ക്ലാസിക്കല്‍ മത്സരത്തിന്റെ തുടക്കത്തില്‍ 19കാരിയായ ദിവ്യക്കായിരുന്നു മുന്‍തൂക്കം. സമയത്തിന്റെ സമ്മര്‍ദത്തില്‍ ദിവ്യ വഴങ്ങിയതോടെയാണ് കൊനേരു ഹംപി മത്സരത്തില്‍ പിടിമുറുക്കിയത്. ത്രീ-ഫോള്‍ഡ് റെപ്പെറ്റീഷനിലൂടെ മത്സരത്തിന്റെ പകുതിയില്‍ സമനിലയ്ക്കായി ഹംപി ശ്രമിച്ചെങ്കിലും ദിവ്യ വഴങ്ങിയില്ല. മൂന്നാം സ്ഥാനത്തിനായി ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ടാന്‍ സോങ് യിയും ലീ ടിംഗ്ജിയും തമ്മിലുള്ള ആദ്യ മത്സരവും സമനിലയില്‍ കലാശിച്ചു. ഇന്നു രണ്ടാം റൗണ്ട് രണ്ട് ക്ലാസിക്കല്‍ ഗെയിമായി നടക്കുന്ന ഫൈനലിന്റെ രണ്ടാം മത്സരം ഇന്നു നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 മുതലാണ് മത്സരം. ചൈനയുടെ…
Read Moreമുഖ്യനെ കാത്ത്… ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരെന്ന് ഓഗസ്റ്റ് ഒന്നിനറിയാം. ഇന്ത്യൻ മുൻ താരം ഖാലിദ് ജമീൽ, ഇംഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ, കിർഗിസ്ഥാൻ പരിശീലകൻ സ്റ്റീഫൻ തർക്കോവിച്ച് എന്നീ മൂന്നു പേരാണ് അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചത്. 170 പേരുടെ അപേക്ഷയിൽനിന്ന് 20 പേരുടെ ചുരുക്കപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. പിന്നീട് ഇന്ത്യൻ മുൻതാരം ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അവസാന മൂന്നു പേരുടെ പട്ടിക തയാറാക്കുകയായിരുന്നു. മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുകയെന്ന ഒറ്റ അജണ്ടയോടെ ഓഗസ്റ്റ് ഒന്നിന് അടിയന്തര യോഗം ചേരും. മനോളോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ജൂലൈ രണ്ടു മുതൽ ഇന്ത്യൻ ടീമിന് പരിശീലകനില്ലായിരുന്നു. സ്റ്റീഫൻ കോണ്സ്റ്റന്റൈൻ ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് ലണ്ടൻ സ്വദേശിയും 62കാരനുമായ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ. മുന്‍പ് രണ്ടു തവണ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. ഫിഫ റാങ്കിംഗിൽ 173ൽ നിന്ന്…
Read Moreടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സില്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത്
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ, ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന റിക്കാര്‍ഡിലേക്കുള്ള വഴിയില്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി (150) നേടിയ റൂട്ട്, റണ്‍ വേട്ടയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ 120 റണ്‍സില്‍ എത്തിയതോടെ രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ പിന്തള്ളിയാണ് ജോ റൂട്ട് ഒറ്റയടിച്ച് രണ്ടാം സ്ഥാനത്തെത്തിയത്. സച്ചിനടുത്തേക്കൊരു റൂട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ (15921) റിക്കാര്‍ഡ് അപ്രാപ്യമല്ലെന്നു സൂചിപ്പിച്ചായിരുന്നു ജോ റൂട്ടിന്റെ സെഞ്ചുറി. 200 ടെസ്റ്റിലെ 329 ഇന്നിംഗ്സിലാണ് സച്ചിന് ഇത്രയും റണ്‍സ് നേടിയത്. 157-ാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതുവരെ 286 ഇന്നിംഗ്സില്‍ ബാറ്റ് ചെയ്തു. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ കരിയറിലെ 38-ാം…
Read Moreട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും
തിരുവന്തപുരം: കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ കൃഷ്ണ പ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പി റിപ്പിള്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍മാരിലൊരാളാണ്. ഗോവിന്ദ് ദേവ് പൈ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ചവച്ചത്. രഞ്ജി മുന്‍ താരം എസ്. മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്. ഫിലിം ഡയറക്ടര്‍ പ്രിയദര്ശന്, ജോസ് തോമസ് പട്ടാറ എന്നിവരുടെ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രിവാന്‍ഡ്രം ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടര്‍ റിയാസ് ആദം പറഞ്ഞു.
Read Moreഓള് ഇന്ത്യ: ഹംപി x ദിവ്യ ലോകകപ്പ് ചെസ് ഫൈനല്‍ ഇന്നു മുതല്‍
ബറ്റുമി (ജോര്‍ജിയ): ലോക ചെസ് ബോര്‍ഡില്‍ വീണ്ടും തലയുയര്‍ത്തി ഇന്ത്യ. 2024 പുരുഷ-വനിതാ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2024 പുരുഷ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷ് ജേതാവായത്, 2023 പുരുഷ ചെസ് ലോകകപ്പില്‍ ആര്. പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചതും ടാറ്റ സ്റ്റീല്‍ ജയിച്ചതുമെല്ലാമായി കരുനീക്കത്തില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലാണ്. ഈ നേട്ടങ്ങള്ക്കൊപ്പമിതാ, 2025 വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ ചരിത്രത്തില്‍ ആദ്യമായി ഓള് ഇന്ത്യ ഫൈനല്‍. ഇന്ത്യയുടെ കൗമാര വിസ്മയും ദിവ്യ ദേശ്മുഖും ഗ്രാന്‍ഡ്മാസ്റ്റര്‍ കൊനേരു ഹംപിയും ചെസ് ലോകകപ്പ് ട്രോഫിക്കായി ഇന്നു മുതല്‍ കൊമ്പുകോര്‍ക്കും. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം എത്തുന്നത്. സെമിയില്‍ ജയം ആദ്യം സ്വന്തമാക്കിയ 19കാരിയായ ദിവ്യ ദേശ്മുഖിന് ഈ ചരിത്രം സ്വന്തം. പിന്നാലെ ടൈബ്രേക്കറിലൂടെ സെമി ജയിച്ച് കൊനേരു ഹംപിയും എത്തിയതോടെ ഫൈനല്‍…
Read Moreഏഷ്യൻ പോര് @ യുഎഇ
ദുബായ്: സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയാകും. സെപ്റ്റംബർ അഞ്ച് മുതൽ 21 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുക്കും. ഏഷ്യ കപ്പ് വേദി നിശ്ചയിക്കാൻ 25 അംഗരാജ്യങ്ങൾ പങ്കെടുത്ത എസിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഓണ്‍ലൈനായി മീറ്റിംഗിൽ പങ്കെടുത്തു. ഇന്ത്യ x പാക് പോരാട്ടം നിലവിലെ ജേതാക്കളായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള മത്സരം ദുബായിൽ നടക്കും. ഇരു ടീമിനും പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാൽ ട്വന്റി-20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് സംഘടിപ്പിക്കുക. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ ആതിഥേയത്വം…
Read More