ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു. ലിവർപൂളിന് വേണ്ടി ഹ്യൂഗോ എക്കിടിക്കെ, വിർജിൽ വാൻ ഡൈക്ക്, അലക്സിസ് മക് അലിസ്റ്റർ എന്നിവരാണ് ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം അക്സൽ ഡിസാസിയുടെ ഓൺ ഗോളും ലിവർപൂളിന്റെ ഗോൾ പട്ടികയിലുണ്ട്. ടോമസ് സൗസെക്കും വലൈന്റൻ കാസ്റ്റെലാനോസുമാണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് 48 പോയിന്റോയി. ഇതോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.
Read MoreCategory: Sports
67 വർഷത്തെ കാത്തിരിപ്പ് വിരാമം; രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് ജമ്മു കാഷ്മീർ
ഹൂബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിന് കിരീടം. ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കിരീടം നേടിയത്. ഒന്നാം ഇന്നിംഗ്സിലെ നിർണായക ലീഡാണ് ജമ്മു കാഷ്മീരിനെ ചാമ്പ്യൻമാരാക്കിയത്. 67 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജമ്മു കാഷ്മീരിന്റെ ഈ നേട്ടം. സ്കോർ: ജമ്മു കാഷ്മീർ: 584, 342/4 കർണാടക: 293. ഒന്നാം ഇന്നിംഗ്സിൽ ജമ്മു ഉയർത്തിയ 584 റൺസിന് മറുപടി പറഞ്ഞ കർണാട 293 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ 291 റൺസിന്റെ നിർണായക ലീഡ് ജമ്മു കരസ്ഥമാക്കിയിരുന്നു. കർണാടകയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ജമ്മു നാലുവിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചാം ദിനം കാഷ്മീരിനായി ഖമ്രാൻ ഇക്ബാലും (160) സാഹിൽ ലോത്രയും (101) സെഞ്ചുറി നേടി. മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങി കരുത്തരായ ടീമുകൾക്കൊപ്പം…
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എഫ്സി, ബേൺമൗത്ത്, ബ്രെന്റിഫോഡ് എന്നീ ടീമുകളെല്ലാം ഇന്ന് മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തിൽ ബേൺമൗത്ത് സണ്ടർലൻഡിനെ നേരിടും. ബേൺമൗത്തിലെ വിറ്റാലിറ്റി സ്റ്റേഡിയമാണ് വേദി. ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30 ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക. എവർട്ടൺ രാത്രി 8.30 ന് ന്യൂകാസുമായി ഏറ്റുമുട്ടും. ബേൺലിയാണ് ബ്രെന്റ്ഫോഡിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30 നാണ് പോരാട്ടം. രാത്രി 11ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡിനെ നേരിടും. ലീഡ്സിലെ എല്ലാൻഡ് റോഡ് സ്റ്റേഡിയമാണ് വേദി. നിലവിൽ ആഴ്സണൽ ആണ് ലീഗ് ടേബിളിൽ ഒന്നാമതുള്ളത്. 61 പോയിന്റാണ് ആഴ്സണലിനുള്ളത്. 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം…
Read Moreസ്പോൺസർഷിപ്പ് തേടി കോട്ടയം ജില്ലാ ഹോക്കി ടീം
വൈക്കം: കേരള സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോട്ടയം ജില്ലാ ഹോക്കി ടീം ഇന്ന് കണ്ണൂർ ഡോൺ ബോസ്കോ കോളജ് ഗ്രൗണ്ടിൽ തിരുവനന്തപുരം ജില്ലാ ടീമുമായി മാറ്റുരയ്ക്കും. കളിമിടുക്കിൽ ഏറെ മുന്നിലായ കോട്ടയം ടീം അസൗകര്യങ്ങളുടെ നടുവിൽ കഠിനമായി പൊരുതിയാണ് നേട്ടം കൊയ്യുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായം കിട്ടുന്ന തിരുവനന്തപുരം ടീം 45,000 രൂപയുടെ സ്റ്റിക്കുമായി കളിക്കളത്തിൽ നിറയുമ്പോൾ കോട്ടയം ജില്ലയിലെ വെള്ളൂർ ഇറുമ്പയം, ചന്ദ്രമല, മടത്തേടം തുടങ്ങിയ നഗറുകളിലെ നിർധനരായ കുട്ടികൾ 600 മുതൽ 1500 രൂപവരെ വിലവരുന്ന സ്റ്റിക്കുകളുമായാണ് കളിക്കാൻ ഇറങ്ങുന്നത്. നിരവധി ദേശീയ താരങ്ങളെ ഹോക്കിയിലും ഫുട്ബോളിലും കേരളത്തിന് സംഭാവന ചെയ്ത വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് അടുത്ത ചാമ്പ്യൻഷിപ്പിലെങ്കിലും കളിക്കാൻ പോകുമ്പോൾ ഗുണമേന്മയേറിയ കളി ഉപകരണങ്ങൾ വാങ്ങാൻ സ്പോൺസർഷിപ്പ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർ.
Read Moreസ്പാനിഷ് ക്ലബ് സ്വന്തമാക്കി സിആർ7
മാഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷന് ഫുട്ബോള്‍ ക്ലബ്ബായ അല്‍മേരിയയെ സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്മെരിയയുടെ 25 ശതമാനം ഓഹരിയാണ് റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആർ7 സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി സ്വന്തമാക്കിയത്. എത്ര തുകയാണ് ഇതിനായി മുടക്കിയതെന്നു പുറത്തുവിട്ടിട്ടില്ല. 2025 മേയ് മുതല്‍ അല്‍മേരിയയെ സൗദി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഈ മാസം അഞ്ചിന് 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ആഗ്രഹം നേരത്തേ പങ്കുവച്ചിരുന്നു എന്നതും ശ്രദ്ധേയം. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നത്. 2027 ജൂണ്‍ വരെ റൊണാള്‍ഡോയ്ക്ക് അല്‍ നസറുമായി കരാര്‍ ഉണ്ട്. റൊണാള്‍ഡോ റിക്കാര്ഡ്റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍ എന്ന റിക്കാര്‍ഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസം…
Read Moreമായങ്കിനു സെഞ്ചുറി
ഹൂബ്ലി: ജമ്മു-കാഷ്മീരിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കര്‍ണാടകയുടെ മായങ്ക് അഗര്‍വാളിന് സെഞ്ചുറി. 207 പന്തില്‍ 130 റണ്‍സുമായി ക്രീസില്‍ തുടരുന്ന മായങ്കിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയില്‍ കര്‍ണാടക മൂന്നാംദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റ് കൈയിലിരിക്കേ 364 റണ്‍സ് പിന്നിലാണ് കര്‍ണാടക. ജമ്മു-കാഷ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് എടുത്തശേഷമാണ് പുറത്തായത്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാല്‍ ജമ്മു-കാഷ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം എന്ന ചരിത്രനിമിഷം സ്വന്തമാക്കാം. അതേസമയം, ലീഡ് വഴങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ണാടക. ക്രുതിക് കൃഷ്ണയാണ് (27 നോട്ടൗട്ട്) മായങ്ക് അഗര്‍വാളിനൊപ്പം ക്രീസില്‍. ജമ്മു-കാഷ്മീരിന്റെ അഖ്വിബ് നബി മൂന്നു വിക്കറ്റ് സ്വന്തമാക്കി. നാല് വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയില്‍നിന്നാണ് കര്‍ണാടക കരകയറിയത്. കര്‍ണാടകയുടെ കെ.എല്‍. രാഹുല്‍ (13), ദേവ്ദത്ത് പടിക്കല്‍ (11),…
Read Moreബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തുടരും
കൊച്ചി: വാടകവര്‍ധന അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചുനിന്നതോടെ കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വാടകത്തര്‍ക്കത്തില്‍ അയഞ്ഞ് ജിസിഡിഎ. ഇതോടെ നിലവിലെ പ്രതിസന്ധിക്കു താത്കാലിക വിരാമമായി. ഓരോ മത്സരത്തിനും മൂന്നു ലക്ഷം രൂപ വീതം നല്‍കണമെന്ന ധാരണയിലാണു പ്രശ്നം ഒത്തുതീര്‍ന്നത്. ഇത് ബ്ലാസ്റ്റേഴ്സും അംഗീകരിച്ചു. ബ്ലാസ്റ്റേഴ്സ് കെട്ടിവയ്ക്കേണ്ട ഡെപ്പോസിറ്റായ ഒരു കോടി രൂപയില്‍ നഷ്ടം കണക്കാക്കി കുറച്ച 28 ലക്ഷം ബ്ലാസ്റ്റേഴ്സ് അടുത്തദിവസം കെട്ടിവയ്ക്കാനും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയും ബ്ലാസ്റ്റേഴ്സ് സിഒഒ തുഷന്‍ വസിഷ്ടും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ കൊച്ചിയിലെ ഇനിയുള്ള ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടക്കും. നേരത്തേ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷമാക്കി കുറയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഹോം ഗ്രൗണ്ട് മാറ്റം ആലോചിച്ച ബ്ലാസ്റ്റേഴ്സിനെ കൊച്ചിയില്‍ത്തന്നെ തുടരാന്‍ ജിസിഡിഎ പ്രേരിപ്പിച്ചത്. എന്നാല്‍, ചെയര്‍മാന്റെ തീരുമാനം ജിസിഡിഎ എക്സിക്യൂട്ടീവ് അംഗീകരിക്കാതെ വന്നതോടെ…
Read Moreസൂപ്പർ പോരാട്ടത്തിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, വിൻഡീസിന് ബാറ്റിംഗ്
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ്. ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമയം, വിൻഡീസ് നിരയിൽ ഒരു മാറ്റമുണ്ട്. അകീൽ ഹൊസൈനു പകരം റോസ്റ്റൺ ചേസ് അന്തിമ ഇലവനിൽ ഇടംപിടിച്ചു. വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ബ്രണ്ടൻ കിംഗ്, ഷായ് ഹോപ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫാനെ റുഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷമാർ ജോസഫ്. ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ,…
Read Moreദേവ്ദത്തും രാഹുലും വീണു, പ്രതീക്ഷയായി മായങ്ക്; കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച
ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കാഷ്മീരിനെതിരെ കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർ ഉയർത്തിയ 584 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കർണാടക ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. 86 റൺസുമായി മായങ്ക് അഗർവാളും 25 റൺസുമായി ശ്രേയസ് ഗോപാലുമാണ് ക്രീസിൽ. ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കെ.എൽ. രാഹുൽ (13), ആർ. സമ്രാൻ (പൂജ്യം), കരുൺ നായർ (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ജമ്മു കാഷ്മീരിനു വേണ്ടി 30 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ പേസർ ആക്വിബ് നബിയാണ് കർണാടക മുൻനിരയെ തകർത്തത്. സുനിൽ കുമാർ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റണ്ണെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ജമ്മുവിന് 57 റൺസ് കൂട്ടിച്ചേർക്കാനേ…
Read Moreസഞ്ജു @ ചെന്നൈ
റിങ്കു സിംഗ് കുടുംബാവശ്യത്തെ തുടര്‍ന്ന് സ്വദേശത്തേക്കു മടങ്ങിയതും ടോപ് ഓര്‍ഡറിന്റെ മോശം ഫോമും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന് ഇന്നു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ നെറ്റ്സ് പരിശീലനത്തില്‍ സഞ്ജു ഏറെനേരം ബാറ്റും കീപ്പും ചെയ്തിരുന്നു. അര്‍ഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം സഞ്ജുവിനായി നെറ്റ്സില്‍ പന്തെറിഞ്ഞു. അര്ഷദീപിന്റെയും സിറാജിന്റെയും ഷോര്‍ട്ട് പന്തുകളെ നിലംതൊടാതെ സഞ്ജു ഗാലറിയിലേക്കു പറത്തി. എന്നാല്‍, അര്‍ഷദീപിന്റെ ഗുഡ് ലെംഗ്ത് പന്തില്‍ സഞ്ജുവിന്റെ ബാക്ക് ഫുട്ട് ഡ്രൈവ് ഫലം കണ്ടില്ല, പന്ത് കണക്ട് ചെയ്യാന്‍ സഞ്ജുവിനു സാധിച്ചില്ല. ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയില്‍ ജേക്കബ് ഡഫിയും മാറ്റ് ഹെന്റിയും സഞ്ജുവിനെ ഗുഡ് ലെംഗ്തിലൂടെ അതിവേഗത്തില്‍ പുറത്താക്കിയിരുന്നു. അതോടെയാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജു തെറിച്ചത്. 2026 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി…
Read More