ഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ജമൈക്കയുടെ ഇതിഹാസ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ ഓർമിപ്പിച്ച് ട്രാക്കിൽ കുതിച്ച് വിസ്മയമായി കൗമാരക്കാരൻ ഓസ്ട്രേലിയയുടെ ഗൗട്ട് ഗൗട്ട്. ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഗോൾഡൻ സ്പെക്ക് മീറ്റിൽ 20.2 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കി സ്വർണം നേടിയ ഗൗട്ടിനെ ബോൾട്ടിന്റെ പ്രകടനവുമായാണ് പാശ്ചാത്യമാധ്യമങ്ങൾ താരതമ്യംചെയ്തത്. ഓസ്ട്രേലിയയിലെ സീനിയർ സ്കൂൾ വിദ്യാർഥിയായ 17കാരന് യൂറോപ്യൻ മണ്ണിലെ ആദ്യവിജയമാണിത്. അണ്ടർ-20 വിഭാഗത്തിൽ 200 മീറ്ററിൽ ലോകത്തെ ഏറ്റവും മികച്ച ഏഴു സമയങ്ങളിലൊന്ന് ഗൗട്ടിന്റെ പേരിലാണ്. ആ പട്ടികയിലെ മറ്റൊരാൾ ബോൾട്ടാണ്. ദക്ഷിണസുഡാനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ദന്പതിമാരുടെ മകനാണ് ഗൗട്ട്. പതിനാറാം വയസിൽ, ദേശീയ സ്കൂൾ ചാന്പ്യൻഷിപ്പിൽ 20.04 സെക്കൻഡിൽ 200 മീറ്റർ ഓടി അരനൂറ്റാണ്ട് പഴക്കമുള്ള ഓസ്ട്രേലിയൻ ദേശീയ റിക്കാർഡ് ഗൗട്ട് തിരുത്തിയിരുന്നു.
Read MoreCategory: Sports
തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റി: ക്രിക്കറ്റിലേക്ക് തിരിച്ചുവരും: പൃഥ്വി ഷാ
മുംബൈ: ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്റെ നിർണായക ഘട്ടത്തിൽ നില്‍ക്കേ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി. “ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ചു സമയം മാത്രമാണ് ഞാൻ നീക്കിവച്ചിരുന്നത്. 2023വരെ ഒരു ദിവസത്തിലെ പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്റെ പകുതിസമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു. പല തെറ്റായ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകിത്തുടങ്ങി. അതിൽ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാൻ കരിയറിൽ മികച്ച ഫോമിലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളുണ്ടായി. എന്റെ ട്രാക്ക് തന്നെ മാറിപ്പോയി. ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചു. എന്റെ പിതാവിന്റെ അച്ഛൻ മരണപ്പെട്ടു.…
Read Moreഅടിമുടി മാറ്റം: അന്താരാഷ്ട്ര ക്രിക്കറ്റിൽ പൊളിച്ചെഴുത്തുമായി ഐസിസി
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിമുടി പൊളിച്ചെഴുത്തുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്), സ്റ്റോപ് ക്ലോക്ക്, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് എന്നിവയിലെല്ലാം നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കുകയാണ് ഐസിസി. 2025-27 പുതിയ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിലെ മത്സരങ്ങളിൽ പുതിയ നിയമങ്ങളിൽ ചിലത് ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ലോ ഓവർ നിരക്ക് നേരിടാൻ ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോപ്പ് ക്ലോക്ക് ഏർപ്പെടുത്തിയതാണ്. ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് പരിമിത ഓവർ ക്രിക്കറ്റിന് പുറമേ റെഡ്ബോൾ ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് സംവിധാനം കൊണ്ടുവരികയാണ് ഐസിസി. പുതിയ നിയമം അനുസരിച്ച് ഫീൽഡിംഗ് ടീം ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ ആരംഭിക്കണം. നിയമം ലംഘിച്ചാൽ രണ്ടു മുന്നറിയിപ്പുകൾ നൽകും. മൂന്നാമതും പിഴവ് ആവർത്തിച്ചാൽ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നൽകും. ഓരോ 80…
Read Moreലൂക്ക മോഡ്രിച്ച് മിലാനിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍നിന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ ഫുട്ബോളര് ലൂക്ക മോഡ്രിച്ച് ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ എസി മിലാനിലേക്ക്. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പിനുശേഷം മോഡ്രിച്ച് മിലാനില്‍ ചേക്കേറുമെന്നാണ് വിവരം. മിലാന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറാണ് മോഡ്രിച്ച് എത്തുന്ന വിവരം പങ്കുവച്ചത്. മിലാനുമായി ഒരുവര്‍ഷ കരാറിലായിരിക്കും 39കാരനായ മോഡ്രിച്ച് ഒപ്പുവയ്ക്കുക. കരാര്‍ നീട്ടാനുള്ള സാഹചര്യവുമുണ്ട്. സീസണില്‍ 3.5 മില്യണ്‍ യൂറോ (34.97 കോടി രൂപ) ആയിരിക്കും മോഡ്രിച്ചിന്റെ പ്രതിഫലമെന്നാണ് സൂചന.
Read Moreനെയ്മര്‍ തുടരും…
ബ്രസീലിയ: ബ്രസീല്‍ സ്റ്റാര്‍ ഫുട്ബോളര് നെയ്മര്‍ സാന്റോസ് ക്ലബ്ബുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷം അവസാനം വരെ നെയ്മര്‍ സാന്റോസിനൊപ്പം ഉണ്ടാകും. കുട്ടിക്കാല ക്ലബ്ബായ സാന്റോസില്‍ 2025 ജനുവരിയിലാണ് നെയ്മര്‍ എത്തിയത്. സൗദി ക്ലബ്ബായ അല്‍ ഹിലാലില്നിന്നായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. സാന്റോസിനായി 225 മത്സരങ്ങളില്‍ 138 ഗോള്‍ നേടിയശേഷമാണ് 2013ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്.
Read Moreഇന്ത്യന്‍ തോല്‍വിയുടെ 5 കാരണങ്ങൾ: തോറ്റതിവിടെ
പോരാട്ടത്തിന്റെ നാലു ദിനങ്ങള്‍, അഞ്ചാംനാള്‍ തോല്‍വി; ആന്‍ഡേഴ്സ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്റെ ചുരുക്കെഴുത്ത്. അഞ്ച് സെഞ്ചുറി നേടിയ ഒരു ടീം ചരിത്രത്തില്‍ ആദ്യമായാണ് ടെസ്റ്റ് തോല്ക്കുന്നതെന്നതും ലീഡ്സിലെ ഇന്ത്യന്‍ നാണക്കേടിന് ആക്കം കൂട്ടുന്നു. 1928ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടപ്പോള്‍, ആതിഥേയർ നാല് സെഞ്ചുറി നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ രണ്ടുമായി ടീം ഇന്ത്യ അഞ്ച് സെഞ്ചുറി നേടിയെങ്കിലും ലീഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം നേടി, ഇന്ത്യന്‍ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍… 1. രണ്ട് കൂട്ടത്തകര്‍ച്ച വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനുശേഷം ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്തു ചോര്ന്നിട്ടില്ലെന്നതായിരുന്നു ലീഡ്സിലെ ആദ്യ ഇന്നിംഗ്സിന്റെ പ്രത്യേകത. ഹെഡിംഗ് ലി മൈതാനത്ത് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ (471) ഒന്നാം ഇന്നിംഗ്സില്‍ പിറന്നു. യശസ്വി…
Read Moreമെസി v\s പിഎസ്ജി: ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍; ഇന്റര്‍ മയാമി പിഎസ്ജിയെ നേരിടും
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും അദ്ദേഹത്തിന്റെ മുന്‍ ക്ലബ് പാരീസ് സെന്റ് ജെര്‍മെനും തമ്മില്‍ നോക്കൗട്ട് പോരാട്ടം. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്ലബ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മയാമി 2-2നു ബ്രസീല്‍ ക്ലബ്ബായ പാല്മീറസിനോടു സമനില വഴങ്ങി. 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ സമനില. സെഗോവിയ പെരെസ് (16’), ലൂയിസ് സുവാരസ് (65’) എന്നിവര്‍ അമേരിക്കന്‍ ക്ലബ്ബിനുവേണ്ടിയും പൗളീഞ്ഞോ (80’), മൗറീഷ്യോ പ്രാഡോ (87’) എന്നിവര്‍ ബ്രസീല്‍ ടീമിനായും വലകുലുക്കി. ഹാപ്പി ബെര്‍ത്ത് ഡേ മെസിലയണല് മെസിയുടെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില് മെസി തൊടുത്ത ഗോളെന്നുറച്ച ഒരു ഷോട്ട് ക്രോസ് ബാറിനു…
Read Moreദോഷിക്ക് ആദരമർപ്പിച്ചു
ലീഡ്സ്: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇരു ടീമിലെയും താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത് കൈയിൽ കറുത്ത ആം ബാൻഡ് ധരിച്ച്. ഇന്ത്യയുടെ മുൻ ഇടംകൈയൻ സ്പിന്നർ ദിലീപ് ദോഷിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് മത്സരത്തിനിറങ്ങിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഒരു മിനിറ്റ് താരങ്ങൾ മൗനം ആചരിച്ചു. ദിലീപ് ദോഷി (77) ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിൽവച്ചായിരുന്നു അന്ത്യം. ദോഷി 1979- 83 കാലഘട്ടത്തിൽ ഇന്ത്യക്കായി കളിച്ചു. 33 ടെസ്റ്റിൽനിന്ന് 114 വിക്കറ്റും 15 ഏകദിനങ്ങളിൽനിന്ന് 22 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ടെസ്റ്റിൽ ആറ് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Read Moreകെസിഎല്‍ 2-ാം സീസണ് ഓഗസ്റ്റില്‍: മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍
കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്റി-20യുടെ പ്രഥമ സീസണ്. 2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍. നടന് മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം…
Read Moreകാര്‍ഡിഫിനെ വാങ്ങാന്‍ ബെയ്ല്
കാര്‍ഡിഫ്: ജന്മനാട്ടിലെ ക്ലബ്ബായ കാര്‍ഡിഫ് സിറ്റി എഫ്സിയെ സ്വന്തമാക്കാന്‍ വെയ്ൽസ് ഇതിഹാസ ഫുട്ബോളര് ഗാരെത് ബെയ്ല്. ഗാരെത് ബെയ്ല് പങ്കാളിയായ കണ്‍സോര്‍ഷ്യമാണ് ക്ലബ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, ഇംഗ്ലണ്ട് ലീഗ് വണ്‍ ക്ലബ്ബായ പ്ലൈമൗത്ത് ആര്ഗൈലിനെ ഏറ്റെടുക്കാന്‍ ഈ കണ്‍സോര്‍ഷ്യം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കണമെന്ന ഗാരെത് ബെയ്ലിന്റെ മോഹം വെയ്ല്‍സ് ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയിലേക്കു തിരിഞ്ഞത്. കാർഡിഫില്‍ ജനിച്ച ഗാരെത് ബെയ്ല്, ഇക്കാലമത്രയുമായി സ്വന്തം നാട്ടിലെ ക്ലബ്ബിനായി കളിച്ചിട്ടില്ല. എന്നാല്‍, താരത്തിന്റെ അമ്മാവന് കാര്‍ഡിഫ് സിറ്റിക്കുവേണ്ടി പന്ത് തട്ടിയിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്ടണ് എഫ്സിയുടെ യൂത്ത് സിസ്റ്റം വഴിയാണ് ബെയ്ല് ഫുട്ബോള്‍ കളിച്ചു വളര്‍ന്നത്. സീനിയര്‍ കരിയറില്‍ സതാംപ്ടണിനുശേഷം ടോട്ടന്‍ഹാം ഹോട്സ്പുര്‍, റയല്‍ മാഡ്രിഡ്, ലോസ് ആഞ്ചലസ് എഫ്സി ടീമുകള്‍ക്കായും കളിച്ചു. വെയ്ല്‍സിനായി 2006-22 കാലഘട്ടത്തില്‍ കളിച്ച് 111 മത്സരങ്ങളില്‍നിന്ന്…
Read More