അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി സാംസണും ടീമംഗങ്ങൾക്കും പിഴ ചുമത്തി ഐപിഎൽ മാനേജ്മെന്റ്. സഞ്ജുവിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇംപാക്ട് പ്ലയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനം ( ആറ് ലക്ഷം രൂപ) ആണ് പിഴ ചുമത്തിയത്. രാജസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന് പരാജയപ്പെട്ടിരുന്നു
Read MoreCategory: Sports
പ്രിയാൻഷ് ആര്യ; ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ തിങ്കളാഴ്ച നടന്ന അരങ്ങേറ്റ മത്സരത്തിൽ വെറും 39 പന്തിൽ സെഞ്ചുറി തികച്ചാണ് പ്രിയാൻഷ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ എന്ന റിക്കാർഡും പ്രിയാൻഷ് സ്വന്തം പേരിൽ കുറിച്ചു. 37 പന്തിൽ സെഞ്ചുറി തികച്ച യൂസഫ് പത്താന്റെ പേരിലാണ് റിക്കാർഡ്. 19 പന്തിൽ സെഞ്ചുറി തികച്ച പ്രിയാൻഷ് 42 പന്തിൽ ഒന്‍പത് സിക്സും ഏഴ് ഫോറും സഹിതം 103 റണ്‍സ് നേടി. സിക്സ് ഹിറ്റിംഗ് മെഷീൻ: ഡൽഹി സ്വദേശിയായ പ്രിയാൻഷ് തന്റെ ബാറ്റിംഗ് മികവുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായല്ല. 2024ലെ ഡൽഹി പ്രീമിയർ ലീഗ് ട്വന്റി20യിൽ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 576 റണ്‍സ് നേടി പ്രിയാൻഷ് മികച്ച പ്രകടനം പുറത്തെടുത്തു. സീസണിലെ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരേ നടന്ന മത്സരത്തിൽ ഇടംകൈയൻ സ്പിന്നർ മനൻ ഭരദ്വാജിന്റെ ഒരു ഓവറിൽ ആറ് സിക്സറുകൾ…
Read Moreദോഹ ഡയമണ്ട് ലീഗ്; മത്സരത്തിനൊരുങ്ങി നീരജ് ചോപ്ര
ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ഒളിംപിക് ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മത്സരിക്കും. മേയ് 16നാണ് ദോഹ ഡയമണ്ട് ലീഗ് നടക്കുന്നത്. നിലവിലെ ലോക, ഏഷ്യൻ ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര തുടർച്ചയായ മൂന്നാം വർഷമാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്. ഖത്തറിൽ നടക്കുന്ന വാർഷിക ഏകദിന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ് ദോഹ ഡയമണ്ട് ലീഗ്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 2024ലെ പാരീസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനോട് പരാജയപ്പെട്ട് റണ്ണറപ്പായെങ്കിലും, ചോപ്ര തന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ത്രോ പുറത്തെടുത്തിരുന്നു. 2023ൽ നീരജ് സ്വർണം നേടിയിരുന്നു. അതിശയപ്പെടുത്തുന്ന പിന്തുണയാണ് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽനിന്ന് തനിക്ക് ലഭിക്കാറുള്ളതെന്നും ദോഹയിലെ ആരാധകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നീരജ് വ്യക്തമാക്കി. ലോകചാന്പ്യൻഷിപ്പിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സ്വർണം…
Read Moreകായികതാരങ്ങൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ സെൽ
തൊടുപുഴ: ഒട്ടേറെ ദേശീയ, അന്തർദേശീയ കായികതാരങ്ങളെ പരുക്കിൽനിന്നു മോചിതരാക്കി കളിക്കളത്തിലേക്ക് മടക്കിയെത്തിച്ച ജില്ലാ ആയുർവേദ ആശുപത്രിയുടെ ഭാഗമായ തൊടുപുഴ സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലിലേക്ക് വീണ്ടും താരങ്ങളുടെ ഒഴുക്ക്. മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയതോടെ നിരവധി കായികതാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ സാർക്കിലേക്ക് എത്തുന്നത്. നിലവിൽ ദേശീയ അന്തർദേശീയ കായികതാരങ്ങളും പരിശീലകരും ഉൾപ്പെടെ സ്പോർട്സുമായി ബന്ധപ്പെട്ട 14 ഓളം പേർ ഒരുമിച്ച് ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ വോളിബോൾ ടീം പരിശീലകൻ രാജേഷ് കുമാർ, മുൻ ദേശീയ വനിതാ ഫുട്ബോൾ താരവും കോച്ചുമായ എ.എൽ. മറീന, ദേശീയ താരവും ബാഡ്മിന്റണ്‍ കോച്ചുമായ ജെ. സന്തോഷ്, കബഡി താരം ജിലൂപ് ജോസ്, ആൻ മരിയ ടെറിൻ -ഹാമർ ത്രോ, അൽഫോൻസാ ട്രീസാ ടെറിൻ -100, 200 മീറ്റർ അത്ലറ്റ്, സംസ്ഥാന കായികതാരങ്ങളായ എസ്. സൂരജ് -ഫുട്ബോൾ, കെ.വി. ശ്രീനന്ദ…
Read Moreഐ ലീഗ് ഫുട്ബോളിന് ഇന്നു സൂപ്പര്‍ ക്ലൈമാക്സ്, കിരീടം ലക്ഷ്യമിട്ട് ഗോകുലം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ 2024-25 സീസണിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഇന്ന്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരങ്ങളുടെ ഫലമാണ് ഐ ലീഗ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്സി ഡെംപൊ ഗോവയെയും ബംഗളിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശി രാജസ്ഥാന് യുണൈറ്റഡിനെയും ശ്രീനഗറില്‍ റിയല്‍ കാഷ്മീര്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും. 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം കേരള എഫ്സിക്ക് 11 ജയവും നാലു സമനിലയും ഉള്‍പ്പെടെ 37 പോയിന്റാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത്. 26 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികളായ ഡെംപോ ഗോവ. ഇന്നു ജയിച്ചാല്‍ ഗോകുലത്തിനു 40 പോയിന്റില്‍ എത്താം. 39 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 36 പോയിന്റുമായി റിയല്‍ കാഷ്മീരും ഇന്റര്‍ കാശിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അതായത് ഇന്നു ചര്‍ച്ചിലിനെ കീഴടക്കിയാല്‍…
Read Moreഇടിക്കൂട്ടിൽ കിരീടം തേടി ഹിതേഷ് ഫൈനലിൽ: വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരം
ബ്രസീൽ: ദേശീയ ചാന്പ്യൻ ഹിതേഷ് വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിച്ചു. 70 കിലോ വിഭാഗത്തിൽ മത്സരിച്ച ഹിതേഷ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. ഫ്രാൻസിന്റെ മാക്കൻ ട്രൗറിനെയാണ് 5:0 സ്കോറിനു പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഒടൽ കമാരായാണ് ഹിതേഷിന്റെ എതിരാളി. മറ്റ് ഇന്ത്യൻ താരങ്ങളിൽ, ജാദുമാനി സിംഗ് മണ്ടേങ്ബാം മുൻ ഏഷ്യൻ അണ്ടർ 22 ചാന്പ്യൻ ഉസ്ബക്കിസ്ഥാന്റെ അസിൽബെക് ജലീലോവിനോട് 50 കിലോഗ്രാം സെമിഫൈനലിൽ 2:3 എന്ന സ്കോറിന് തോൽവി വഴങ്ങി. 90 കിലോഗ്രാം സെമിഫൈനലിൽ ഉസ്ബക്കിസ്ഥാന്റെതന്നെ തുരാബെക് ഖബിബുള്ളേവിനോട് 0:5ന് വിശാൽ പരാജയപ്പെട്ടു. 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ പോളണ്ടിന്റെ പാവൽ ബ്രാച്ചിനോടും പരാജയപ്പെട്ടു.
Read Moreഐപിഎൽ: ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി
ചെന്നൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും നയിക്കും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ നടക്കുന്ന ഹോം മത്സരത്തിൽ ചെന്നൈ ഇറങ്ങുന്നത് ധോണിയുടെ കീഴിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടർന്ന് കളിക്കാത്തതിനാലാണ് ധോണി വീണ്ടും നായകനാകുന്നത്. ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് തീരുമാനം അറിയിച്ചത്. ഗെയ്ക്വാദ് പരിക്കിൽനിന്ന് മുക്തനാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ഹസി പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് നായകന് പരിക്കേറ്റത്. ഐപിഎൽ 2023 സീസണ് അഹമ്മദാബാദിൽ നടന്ന ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ടു പന്തിൽ ഫോറും സിക്സും പറത്തി രവീന്ദ്ര ജഡേജ ടീമിന് ജയം സമ്മാനിച്ചപ്പോൾ ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കി. 2022 സീസണിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയെങ്കിലും…
Read Moreകിരീടപോരാട്ടത്തില്‍ ഗോകുലം x ഡെംപോ
കോഴിക്കോട്: ഐലീഗ് സീസണിലെ ആവേശകരമായ പോരാട്ടത്തിനു കോഴിക്കോട് വേദിയാകുന്നു. നാളെ വൈകുന്നേരം നാലിനു കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഡെംപോ എസ്സി ഗോവയെ നേരിടും. ഗോകുലത്തിന്റെ കിരീടമോഹത്തിന് ഈ മത്സരം നിര്‍ണായകമാണ്. മൂന്നാം ലീഗ് കിരീടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള സ്ഥാനക്കയറ്റവുമാണു ഗോകുലം ലക്ഷ്യമിടുന്നത്. 21 മത്സരങ്ങളില്‍ 37 പോയിന്റുമായി ഗോകുലം നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് 39 പോയിന്റുണ്ട്. കിരീടത്തിനായുള്ള പോരാട്ടത്തിനത്തുന്ന മൂന്നാം സ്ഥാനക്കാരായ കശ്മീര്‍ എഫ്സിക്ക് 36 പോയിന്റാണുള്ളത്. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ മത്സരം നടക്കുന്ന അതേസമയത്തുതന്നെ ശ്രീനഗറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയും റിയല്‍ കശ്മീര്‍ എഫ്സിയും ഏറ്റുമുട്ടും. ഗോകുലം കേരള എഫ്സിക്ക് കിരീടം നേടണമെങ്കില്‍ ഡെംപോ എസ്സി ഗോവയെ ഗോകുലം പരാജയപ്പെടുത്തുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോടു…
Read Moreഒരു ദശകമായ യാത്രയ്ക്ക് വിരാമം: കെവിൻ ഡി ബ്രൂയിൻ മാഞ്ചസ്റ്റർ സിറ്റി വിട്ടു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഈ സീസണ് അവസാനത്തോടെ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ സീസണ് അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും. ഒരു ദശകത്തെ മാഞ്ചസ്റ്റർ യാത്രയ്ക്കാണ് മിഡ്ഫീൽഡറായ കെവിൻ വിരാമമിടുന്നത്. 2015ൽ വൂൾഫ്സ്ബർഗിൽ നിന്നാണ് ബെൽജിയൻ താരം 33കാരനായ ഡി ബ്രൂയിൻ സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി. വൂൾഫ്സ്ബർഗിൽനിന്ന് 54 മില്യണ്‍ പൗണ്ട് മുടക്കി സൈൻ ചെയ്ത ഡി ബ്രൂയ്ന് സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ചാന്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്. 2023ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രപരമായ യുവേഫ ചാന്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ചു. ക്ലബ്ബിനായി…
Read Moreബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്: ആരാധകരെ നിരാശരാക്കില്ല; ഡേവിഡ് കറ്റാല
കൊച്ചി: ഹോം ഗ്രൗണ്ട് വിപുലീകരണമടക്കം, പുതിയ സീസണില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള ആരാധകരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ടീമിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കുകൂടി വിപുലീകരിക്കുന്നതിനാണു നീക്കം. മറ്റെല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ ചില മത്സരങ്ങള്‍ കോഴിക്കോട്ടും കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ഹോംഗ്രൗണ്ട് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൂപ്പര്‍ ലീഗ് അധികൃതരുമായി ഉള്‍പ്പെടെ ക്ലബ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം. ഇവിടത്തെ അടിസ്ഥാന സൗകര്യമുള്‍പ്പെടെ പരിഗണിച്ചശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അഭിക് ചാറ്റര്‍ജി പറഞ്ഞു. ഏതാനും മത്സരങ്ങള്‍ക്കു മാത്രമായിരിക്കും കോഴിക്കോട് വേദിയാകുക. അതേസമയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്ലബ്ബിന്റെ പ്രധാന ഹോം ഗ്രൗണ്ടായി തുടരുകയും ചെയ്യും. “മഞ്ഞപ്പട ഉള്‍പ്പെടെയുളള ആരാധക കൂട്ടായ്മകള്‍…
Read More