ഹരിപ്പാട്: പോസ്റ്റേൽ പിടിക്കുക എന്നുപറഞ്ഞാൽ, “തദ് ഇദാണ്’. പോലീസും സമരക്കാരും വൈരം മറന്ന് വൈദ്യുതിപോസ്റ്റ് താങ്ങിപ്പിടിച്ചു നിന്നത് 20 മിനിറ്റ്! കെഎസ്ഇബി ജീവനക്കാരും ഫയര്ഫോഴ്സുമെത്തിയ ശേഷമാണ് ഈ ‘പോസ്റ്റ്’ ഒഴിവായത്. ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഭീതിയും കൗതുകവും നിറഞ്ഞ സംഭവം. പ്രവര്‍ത്തകരെ തടയനായി പോലീസ് ബാരിക്കേട് സ്ഥാപിച്ചിരുന്നത് വൈദ്യുതിപോസ്റ്റില്‍ വടം കെട്ടിയായിരുന്നു. പ്രവര്‍ത്തകരും പോലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ പോസ്റ്റ് ഒടിഞ്ഞ് ചരിഞ്ഞു. സമരത്തിന്റെ ഫോട്ടോഎടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇത് ശ്രദ്ധയില്‍പ്പെട്ട സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പെട്ടെന്ന് അപകടാവസ്ഥ സമരക്കാരെയും പോലീസിനെയും അറിയിച്ചു. പെട്ടെന്നുതന്നെ ഉന്തും തള്ളും നടത്തിക്കൊണ്ടിരുന്ന പോലീസുകാരും സമരക്കാരും സംഘര്‍ഷം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിന്ന് വൈദ്യുതിപോസ്റ്റ് മറിയാതിരിക്കാന്‍ മുകളിലേക്ക് തള്ളിപ്പിടിക്കാന്‍ തുടങ്ങി. 20 മിനിറ്റിലേറെയാണ് ഇങ്ങനെ നില്‍ക്കേണ്ടിവന്നത്.…
Read MoreCategory: Today’S Special
‘രാത്രിയിൽ താന്‍ പാമ്പാവുന്നതൊന്നുമല്ല യഥാർഥ പ്രശ്നം’; ഭര്‍ത്താവിന്റെ പരാതിക്ക് പിന്നാലെ വിശദീകരണവുമായി ഭാര്യ രംഗത്ത്
ലക്നോ: രാത്രിയിൽ ഭാര്യ പാമ്പായി മാറി ഉപദ്രവിക്കുകയാണെന്നും തന്നെ രക്ഷിക്കണമെന്നും ഭർത്താവ് മിറാജ്. സംഭവത്തെക്കുറിച്ച് ഇയാൾ മജിസ്ട്രേറ്റിന് പരാതിപ്പെട്ടതിനു പിന്നാലെ ഭാര്യ നസിമുൻ വിശദീകരണവുമായി രംഗത്ത്. തന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്നും ഇനിയും കൂടുതൽ പണം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നസിമുൻ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണ് മിറാജ്. അതിന്റെ ഭാഗമായാണ് ഇല്ലാത്ത കഥകൾ മെനഞ്ഞ് ഇയാൾ പരാതി നൽകിയതെന്ന് യുവതി വ്യക്തമാക്കി. നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ എന്നും വഴക്കിടുമെന്നും ഇവർ പറയുന്നു. അതേസമയം, രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഭർത്താവിന്റെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ്…
Read Moreനോട്ടുകൾ ഔട്ടാകുമോ? ഡിജിറ്റൽ കറൻസി ഉടൻ; എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ഇന്ത്യ ഉടൻതന്നെ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പേപ്പർ കറൻസികളുടെ ഉപയോഗം പരമാവധി കുറച്ചു സാന്പത്തിക ഇടപാടുകൾ കുറേക്കൂടി വേഗത്തിലും സുരക്ഷിതമായും കൂടുതൽ സുതാര്യമായും നടത്തുകയാണ് ലക്ഷ്യം. എന്നാൽ ക്രിപ്റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ കറൻസി പരന്പരാഗത പണം പോലെ തന്നെയാണ്. പക്ഷെ ഇലക്ട്രോണിക് രൂപമായിരിക്കും. ഒരു കംപ്യൂട്ടർ ശൃംഖലയിലുടനീളമുള്ള ഇടപാടുകൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ബ്ലോക്ക്ചെയിൻ സംവിധാനമാണ് ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ഇതുവഴി എല്ലാ ഡിജിറ്റൽ ഇടപാടുകളും സിസ്റ്റത്തിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നതിനാൽ നിയമവിരുദ്ധമായ പണമിടപാടുകൾ തടയാനാകും. ക്രിപ്റ്റോകറൻസികൾ ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും സർക്കാർ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല. ബിറ്റ്കോയിൻ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ ഔദ്യോഗികമായ ഒരു ഗാരന്റിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreആരാണ് മാറ്റം ആഗ്രഹിക്കാത്തത്… യുപിഐ ഇടപാടുകൾ അടിമുടി മാറും
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) മികച്ചൊരു മാറ്റത്തിനൊരുങ്ങുന്നു. ഇന്നു മുതലാണ് യുപിഐയിലെ നവീകരണം നടക്കുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിഐ വഴി പണം അയയ്ക്കുന്പോഴോ സ്വീകരിക്കുന്പോഴോ ഉപയോക്താക്കൾക്ക് സംഖ്യ അടിസ്ഥാനമാക്കിയുള്ള പേഴ്സണ്‍ ഐഡിന്റിഫിക്കേഷൻ നന്പറിനു (പിൻ) പകരം വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ ബയോമെട്രിക് അധിഷ്ഠിത ഓഥറൈസേഷൻ സർക്കാരിന്റെ ആധാർ സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ അനുസരിച്ചാകും നടപ്പിലാകുക. ഇത് രാജ്യത്തുടനീളം നടക്കുന്ന പേയ്മെന്റുകൾ വേഗവും എളുപ്പവും സുരക്ഷിതതവുമാക്കുമെന്നാണ് വാഗ്ദാനം. പരന്പരാഗത പിൻ നന്പറുകൾക്കു പകരം ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇതര ഓഥറൈസേഷൻ രീതികൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അനുവാദം നൽകിയിരുന്നു. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സവിശേഷത പ്രദർശിപ്പിക്കാൻ…
Read More80 മീറ്റര്‍ തുണിയിൽ വിരിഞ്ഞത് വിസ്മയ ഗൗൺ; 25 വർഷമായി തയ്യൽ രംഗത്ത് സജീവമായ ബിനു തുന്നിയ ഡ്രസ് വൈറലാവുകയാണ്
ചേർത്തല: ചേര്‍ത്തല സ്വദേശി നിര്‍മിച്ച 80 മീറ്റര്‍ തുണി ഉപയോഗിച്ചുള്ള ഗൗണ്‍ വിസ്മയമായി. 25 വർഷമായി തയ്യൽ മേഖലയിൽ ജോലിചെയ്യുന്ന പി.എ. ബിനുവിന്റെ കരവിരുതാണ് വിസ്മയകരമായത്. പരസ്യ ചിത്രീകരണത്തിനായാണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിയായ നഴ്സിനായി ബിനു ഗൗൺ തയിച്ചു നൽകിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയിച്ചത്. ഒന്നാമത്തെ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തുന്നിയത്.…
Read Moreഹോൾ ഓഫ് ഫെയിം ബഹുമതി: ആധാർ അധിഷ്ഠിത പണമിടപാട്; ഡാറ്റാ ചോർച്ച കണ്ടെത്തിയ അധ്യാപികയ്ക്ക് അവാർഡ്
ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ ഡാറ്റാ ചോർച്ച കണ്ടെത്തുകയും അവ തടയാൻ പര്യാപ്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് കോളജ് അധ്യാപികയ്ക്ക് ഹോൾ ഓഫ് ഫെയിം ബഹുമതി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഷൈനി ജോണിനെയാണ് ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റസ്പോൺസ് ടീം ഫിനാൻസ് സെക്ടറും ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റസ്പോൺസ് ടീമും സംയുക്തമായി ഹോൾ ഓഫ് ഫെയിം ബഹുമതി നൽകി ആദരിച്ചത്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസിലെ നെറ്റ് വർക്കിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണു ഷൈനി ജോൺ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
Read Moreശീതകാല പഴവർഗകൃഷിയുടെ പിതാവ് ജോർജ് ജോസഫ് തോപ്പൻ ഓർമയായി; കാന്തല്ലൂരിനെയും വട്ടവടയെയും പ്രശസ്തമാക്കുന്നതിൽ പ്രധാനപങ്ക്
മറയൂർ: കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ പിതാവായി അറിയപ്പെടുന്ന കാന്തല്ലൂർ പി.ടി. മാഷ് എന്ന ജോർജ് ജോസഫ് തോപ്പൻ (60) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന ഇദ്ദേഹം പാലായിലെ തോപ്പൻ കുടുംബാംഗമാണ്. കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ കായിക അധ്യാപകനായാണ് ജോർജ് ജോസഫ് കാന്തല്ലൂരിലെത്തിയത്.ഭാര്യ ജെസിയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്നു. ഇരുവരും വിരമിച്ച ശേഷം കാന്തല്ലൂരിൽ തന്നെ സ്ഥിരതാമസമാക്കി. കൃഷിയോടുള്ള അഭിനിവേശമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. വീടിനോടു ചേർന്നുള്ള സ്ഥലത്ത് ശീതകാല പഴവർഗങ്ങളുടെ വൈവിധ്യമാർന്ന കൃഷിക്ക് തുടക്കംകുറിക്കുകയും ചെയ്തു.ബ്ലാക്ക്ബെറി, പ്ലം, പീച്ച്, ഓറഞ്ച്, സ്ട്രോബറി തുടങ്ങി നൂറിലധികം ഇനം പഴവർഗചെടികൾ തോപ്പൻ ഫാമിൽ ഇടംപിടിച്ചു. കാഷ്മീരിൽ നിന്ന് ആപ്പിൾ മരങ്ങൾ വിമാനമാർഗം കൊണ്ടുവന്ന് കാന്തല്ലൂരിൽ നട്ടുപിടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ…
Read Moreകുഞ്ഞുങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ? അപകടകരമായ രീതിയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോക്കാരൻ; വൈറലായി വീഡിയോ
കുട്ടികളെ സ്കൂളിൽ വിടുന്നതിന് സ്കൂൾ ബസിന്റെ സഹായമാകും മിക്ക മാതാപിതാക്കളും തേടുന്നത്. ചില സ്കൂളുകളിൽ ബസിനും വാനിനും പകരം ഓട്ടോ ആയിരിക്കും യാത്രാ മാർഗമായി ഉപയോഗിക്കുന്നത്. എന്നാൽ ഓട്ടോയിൽ കുഞ്ഞുങ്ങളെ വിടുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ മണിനഗറിലുള്ള സ്കൂൾ കുട്ടികളുടെ വീഡിയോ ആണിത്. ഓട്ടോയിൽ കുട്ടികളുടെ ബാഗ് കുത്തി നിറച്ച് വച്ചിരിക്കുന്നത് കാണാം. എന്നാൽ അതിലേറെ ഭയപ്പെടുത്തുന്നത് മറ്റൊരു കാഴ്ചയാണ്. ഒരു കുട്ടി ഓട്ടോയിൽ ഇരിക്കാൻ സ്ഥലം തികയാത്തതിനാൽ അവൻ ഓട്ടോയുടെ പിന്നിലാണ് ഇരിക്കുന്നത്. കുട്ടിയുടെ ശരീരം പകുതി ഭാഗവും ഓട്ടോയുടെ വെളിയിലാണ്. അവൻ വീഴാതെ ഇരിക്കുന്നതിനായി ഒരു കന്പി മാത്രമാണ് വച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്കെതിരേ നടപടി എടുക്കണമെന്ന് പറഞ്ഞാണ് വീഡിയോ…
Read Moreകുട്ടികളിലെ മൊബൈൽ ഇന്റർനെറ്റ് അടിമത്വത്തെ നിയന്ത്രിക്കുന്നതിനായി വരുന്നൂ ‘ഡി-ഡാഡ്’
എന്റെ കുട്ടി മൊബൈൽ കണ്ടാലേ ചോറുണ്ണൂ എന്ന് പറയുന്ന മാതാപിതാക്കളാണ് ഇക്കാലത്തുള്ളത്. വളരെ ക്രെഡിറ്റോടെയാണ് ചില ആളുകൾ ഇതിനെ കാണുന്നത്. കുഞ്ഞുങ്ങളിൽ വളർന്ന് വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസകരമായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി വരുന്നു. കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ ഇന്റർനെറ്റ് അടിമത്വത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഇത്. കൗൺസിലിംഗിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്വത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഈ പദ്ധതി എന്താണെന്ന് വിശദീകരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ…
Read Moreഗോ.. ഗോ.. ഗോൾഡ്… ! സ്വര്‍ണവില പവന് 90,000 രൂപയ്ക്ക് അരികെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,975 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.74ലുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 97,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,170 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,640 രൂപയുമാണ് വിപണി വില. 2025 ജനുവരി ആറിന് അന്താരാഷ്ട്ര വില 2641 ഡോളറും,…
Read More