പൂച്ചകൾക്കായി ഒരുക്കിയ മെട്രോ സബ്വേ ആണിപ്പോൾ വൈറലാകുന്നത്. ചൈനീസ് യൂട്യൂബറായ സിംഗ് ഷിലിയാണ് തന്റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ മെട്രോ സ്റ്റേഷനും സബ്വേയും നിർമിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ സിംഗ്സ് വേൾഡ് എന്ന യൂട്യബ് ചാനലിൽ പങ്കുവച്ചു. മെട്രോ ട്രെയിനിൽ സന്തോഷത്തോടെ പൂച്ചകൾ യാത്ര ചെയ്യുന്നതും കൗതുകത്തോടെ അവയൊക്കെ നോക്കി നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങൾ ഇരുകൈയോടെയാണ് സ്വീകരിച്ചത്. മനുഷ്യരേക്കാൾ മികച്ച പൊതുഗതാഗത സൗകര്യം പൂച്ചകൾക്ക് ലഭിക്കുന്നെന്നാണ് വീഡിയോ കണ്ടവർ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കഴിവുകൾക്ക് തക്കമായ അംഗീകാരം ലഭിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Read MoreCategory: Today’S Special
ഷാജഹാൻ-മുംതാസ് ദമ്പതികളുടെ ഖബർ ഇതാ കണ്ടോളൂ: വൈറലായി വീഡിയോ
പ്രണയം എന്ന് പറയുന്പോൾത്തന്നെ എല്ലാവരുടേയും മനയിലേക്ക് ഓടിയെത്തുന്നത് ഷാജഹാനും മുംതാസുമാണ്. തന്റെ പ്രണയിനി മുംതാസ് മഹലിന്റെ ഓർമയ്ക്കായി ഷാജഹാൻ പണികഴിപ്പിച്ചതാണ് താജ്മഹൽ. യമുനാ നദിക്കരയിൽ മാർബിളിൽ കൊത്തിയെടുത്ത പ്രണയ കുടീരം കാണാൻ ദിവസവും ആളുകൾ എത്താറുണ്ട്. താജ്മഹൽ കാണാൻ ആളുകൾ എത്താറുണ്ടെങ്കിലും സഞ്ചാരികൾക്ക് പ്രണയിനികളുടെ ഖബർ കാണാൻ പ്രവേശനമില്ല. ഇപ്പോഴിതാ ആ ഇണക്കുരുവികളുടെ ഖബർ ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ് ദിന്‍ബർ ഭാരത് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ. സന്ദർശകര്‍ക്ക് പോകാൻ സാധിക്കാത്ത വഴിയിലേക്ക് ആരും കാണാതെ സഞ്ചാരി കയറുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. പടികളിറങ്ങി ഇടനാഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. അവിടെ നിന്നും നടന്ന് ചെല്ലുന്നത് ഒരു മുറിയിലേക്കാണ്. മുറിയില്‍ എത്തുന്പോൾ അവിടെ ഒരു വലിയ ഖബറും സമീപത്തായി ഒരു ചെറിയ ഖബറും കാണാം. അതാണ് ഷാജഹാൻ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയ പത്നി മുംതാസിന്റെയും ഖബര്‍. വീഡിയോ…
Read Moreനഗര കുടുംബങ്ങള്‍ കൂടുതല്‍ ഹാപ്പിയാകും: ‘കുടുംബശ്രീ ഹാപ്പി കേരളം പദ്ധതി’ ഇനി നഗരത്തിലേക്കും
കൊച്ചി: സംസ്ഥാനത്തെ നഗര കുടുംബങ്ങള്‍ ഇനി കൂടുതല്‍ ഹാപ്പിയാകും. കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കിയ “ഹാപ്പി കേരളം പദ്ധതി’ ഇനി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. 12 ജില്ലകളിലെ നഗരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 മാതൃകാ സിഡിഎസുകളില്‍ ഈ മാസം അവസാനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വരിക. വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനരീതിയാണ് പദ്ധതിക്കുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ റിസോഴ്സ് ടീം രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 152 മാതൃകാ സിഡിഎസുകളില്‍ മൈക്രോപ്ലാന്‍ രൂപീകരിച്ച് വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇപ്പോള്‍ നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും…
Read Moreരാജസ്ഥാനിൽ നിന്നുള്ള 22കാരിയായ മാനിക വിശ്വകർമ മിസ് ഇന്ത്യ യൂണിവേഴ്സ് 2025
ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള 22കാരി മാനിക വിശ്വകർമയ്ക്കു മിസ് ഇന്ത്യ യൂണിവേഴ്സ് 2025 കിരീടം. തായ്ലൻഡിൽ നടക്കുന്ന ഏഴുപത്തിനാലാമതു മിസ് യൂണിവേഴ്സ് മത്സരത്തിൽ മാനിക ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പുരിലെ സീ സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു മത്സരം. യുപിയിൽ നിന്നുള്ള തന്യ ശർമയാണ് ഫസ്റ്റ് റണ്ണർഅപ്പ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയാണ് മാനിക. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. നര്‍ത്തകി, ചിത്രകാരി എന്നീ നിലകളിലും പ്രസിദ്ധ. എഡിഎച്ച്ഡി ഉൾപ്പെടെ മാനസിക വൈകല്യങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാണ്.
Read Moreതട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഒന്‍പത് പുതിയ ജീവികൾ
കോതമംഗലം: കേരളത്തിന്റെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം തുറന്നു. മൂന്ന് ദിവസം നീണ്ട വാർഷിക ജന്തുജാല സർവെയിൽ ഒൻപത് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), തട്ടേക്കാട് പക്ഷിസങ്കേതം, സംസ്ഥാന വനം-വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടന്നത്. 113 ചിത്രശലഭങ്ങൾസർവെയിൽ കണ്ടെത്തിയ 113 ചിത്രശലഭങ്ങളിൽ എക്സ്ട്രാ ലാസ്കാർ (പുലിവരയൻ), യെല്ലോ ജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ), യെല്ലോ-ബ്രെസ്റ്റഡ് ഫ്ലാറ്റ് (വെള്ളപ്പരപ്പൻ), വൈറ്റ്-ബാർ ബുഷ്ബ്രൗണ്‍ (ചോല പൊന്തതവിടൻ) എന്നീ നാലു വർഗങ്ങളെ തട്ടേക്കാടിൽ ആദ്യമായി രേഖപ്പെടുത്തി. അതോടൊപ്പം, സംസ്ഥാന ശലഭമായ ബുദ്ധ മയൂരി, മലബാർ റോസ്, മലബാർ റാവൻ (പുള്ളിക്കറുപ്പൻ), ബ്ലൂ ഓക്ക്ലീഫ് (ഓക്കില ശലഭം), തെക്കൻ ഗരുഡ ശലഭം, കനാറ ശരശലഭം തുടങ്ങി നിരവധി അപൂർവശലഭങ്ങളെയും ധാരാളമായി കണ്ടെത്തി. തുന്പി എണ്ണത്തിൽ വർധനപുതുതായി രേഖപ്പെടുത്തിയ അഞ്ചു…
Read Moreഈരാറ്റുപേട്ട അയ്യപ്പന് ഇനി ഓര്‍മച്ചിത്രം; ദുഖം താങ്ങാനാവാതെ ആരാധകർ; ഗജലക്ഷണങ്ങൾ ഒത്തിണങ്ങിയ നാട്ടുകൊമ്പൻ
ഉത്സവങ്ങളിലും പൂരങ്ങളിലും ഗജമേളകളിലും ആരാധകരുടെ മനം കവര്‍ന്ന ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഓര്‍മച്ചിത്രമായി. കുറേ മാസങ്ങളായി ചികിത്സയിലായിരുന്ന അയ്യപ്പന് ഇന്നലെ രാവിലെയാണു ചരിഞ്ഞത്.വനം, മൃഗ വകുപ്പുകാരെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്ന് മറവു ചെയ്യും. ഗജരാജന്‍, ഗജോത്തമന്, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ തനി നാട്ടാനയാണ് അയ്യപ്പന്. നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കരി ഉടല്, അമരംകവിഞ്ഞും നീണ്ട വാലും കൊമ്പും തുടങ്ങി മിക്ക ഗജലക്ഷണങ്ങളും ഒത്തുകിട്ടിയ കൊമ്പനായിരുന്നു. തിരുനക്കര, തൃശൂര്‍ പൂരങ്ങളില്‍ അവന്റെ വരവും നടത്തവും തലപ്പൊക്കവും ചിത്രത്തിലും വീഡിയോയും പകര്ത്തിസൂക്ഷിക്കുന്ന ആരാധകരേറെയാണ്. കോടനാട് മലയാറ്റൂര്‍ വനത്തില്‍നിന്നു കിട്ടിയ ആനക്കുട്ടിയെ 1977 ഡിസംബര്‍ 20ന് ലേലത്തില്‍ വാങ്ങിയത് ഈരാറ്റുപേട്ട തീക്കോയി പരവന്പറമ്പില് വെള്ളൂക്കുന്നേല്‍ ജോസഫ് പി. തോമസും (കുഞ്ഞൂഞ്ഞ്) ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ്.കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ തീക്കോയി വെള്ളൂക്കുന്നേല്‍…
Read Moreഇനി ഓർമയിൽ… പാക്കിൽ സംക്രമ വാണിഭത്തിൽ തങ്കമ്മയുടെ കരവിരുത് ഇനികാണാനാവില്ല
പ്രശസ്തമായ പാക്കിൽ വാണിഭത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൊട്ടത്തങ്ക ചങ്ങനാശേരി മാമൂട് മാന്നില ഭാഗത്ത് മുക്കട വീട്ടിൽ തങ്കപ്പന്റെ ഭാര്യയാണ് തങ്കമ്മ. കിഴക്കൻ മേഖലകളിൽനിന്നു കാട്ടുവള്ളികൾ വെട്ടി ബസിൽ കയറ്റി നാട്ടിൽ കൊണ്ടുവന്നു കുട്ടയും മുറവും നെയ്തിരുന്ന ഒരു തലമുറ തന്നെ മാന്നിലയിൽ ഉണ്ടായിരുന്നു ആ തലമുറയിലെ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു തങ്കമ്മ. പാക്കിൽ വാണിഭത്തിന് കുറെ നാളായി പാക്കനാരുടെ പ്രതിനിധിയായി തങ്കമ്മയെ ആദരിച്ചു കൊണ്ടാണ് വാണിഭം ആരംഭിച്ചിരുന്നത്. തങ്കമ്മയുടെ കരവിരുതിൽ മെടയുന്ന കൊട്ടയ്ക്കും മുറത്തിനും പായക്കുമായി ആൾക്കാർ കാത്തു നിൽക്കുമായിരുന്നു. കുറഞ്ഞ വിലയിൽ മെച്ചമായ സാധനങ്ങൾ കൊടുക്കുമ്പോഴും തങ്കമ്മ ഈടാക്കിയിരുന്നത് തുച്ഛമായ ലാഭം മാത്രമായിരുന്നു. ഭർത്താവിന്റെ മരണശേഷം ചായക്കട നിർത്തി പരമ്പരാഗതമായി പൂർവികർ വഴി കൈമാറിയ തൊഴിലേക്ക് തങ്കമ്മ മാറി. മൂന്നുമക്കളുടെ വിവാഹ ശേഷം ഒറ്റക്ക് വീട്ടിൽ താമസിക്കുമ്പോഴും പായയും മുറവും കൊട്ടയും നെയ്ത് തങ്കമ്മ ജീവിച്ചു.…
Read Moreകാർ ഉടൻ ആംബുലൻസായി; ആ ജീവൻ വിട്ടുകൊടുക്കാതെ അനീഷും വിനയനും; ആശുപത്രിയിലേക്കു കാർ പറപ്പിച്ച അജ്ഞാത യുവാവിനു നന്ദി
കോട്ടയം: കാറിനുള്ളില്‍ ശാരീരിക അവശതകളാല്‍ തളർന്നു വീണു കുടുങ്ങിപ്പോയയാൾക്ക് രക്ഷകരായി മൂന്നംഗ സംഘം. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45ന് നാഗമ്പടത്തായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സിപിഒ അനീഷ് സിറിയക്കും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എസ്. വിനയനും മറ്റൊരു യുവാവും നാഗമ്പടം ഭാഗത്തുകൂടി വരുന്നതിനിടെയാണ് റോഡരികില്‍ ഒരു കാര്‍ അസ്വാഭാവിക നിലയില്‍ കണ്ടത്. എന്ജിന് ഓഫ് ചെയ്യാതെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന വ്യക്തി വായിൽനിന്നു നുരയും പതയും വന്നു തളര്‍ന്നു അവശനിലയിലായതായി കണ്ടു. പറന്നെത്തിയ യുവാവ്മുൻ നഴ്സ് കൂടിയായ സിപിഒ അനീഷ് ഡ്രൈവിംഗ് സീറ്റ് ചരിച്ചിട്ട് ഇദ്ദേഹത്തിനു സിപിആര്‍ നല്കാന് തുടങ്ങി. ഇതിനിടെ വിനയന് 108 ആംബുലന്‍സ് വിളിച്ചു. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് ഓടിയെത്താന്‍ വൈകുമെന്നു കണ്ടതോടെ വിനയനും അനീഷും ചേര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളെ കാറിന്റെ പിന്‍സീറ്റിലേക്കു കിടത്തി ആശുപത്രിയിലേക്കു മാറ്റാനായി ശ്രമിച്ചു. ഈ…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ… ഓണ്‍ലൈന്‍ തട്ടിപ്പ്: യുവതിയായ വീട്ടമ്മയില്‍നിന്നു 35 ലക്ഷം തട്ടി
വൈപ്പിന്‍: സോഷ്യല്‍മീഡിയ വഴി ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം യുവതിയായ വീട്ടമ്മയില്‍ നിന്നും തവണകളായി 35,45,040 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച് പുതുവൈപ്പ് സ്വദേശിയായ വീട്ടമ്മ ഞാറക്കല്‍ പോലീസില്‍ പരാതി നല്കി. മേയ് 13 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള തീയതികളില്‍ യുവതിയുടെ ഓച്ചന്തുരുത്തിലുള്ള പൊതുമേഖല ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പരസ്യത്തിന്റെ ലിങ്കില്‍ കണ്ട വാട്സ്ആപ്പ് നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ തന്റെ പേര് ഗോവിന്ദ് കായല്‍ എന്നാണെന്നും തിരുവനന്തപുരം എന്‍എസ്ഇ കമ്പനിയുടെ എച്ച് ആര് മാനേജര്‍ ആണെന്നും പരിചയപ്പെടുത്തിയത്രേ. തുടര്‍ന്ന് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഇയാള്‍ നല്കിയ മറ്റൊരു ലിങ്കില്‍ കയറി അക്കൗണ്ട് ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ലിങ്കില്‍ കയറിയ യുവതിക്ക് നിരവധി ടാസ്ക്കുകള് നല്കി. ഇതോടൊപ്പം ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം…
Read Moreകാമുകിയുമൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ടു: മക്കൾ തിരക്കിയപ്പോൾ പ്രണയിനി എഐ ആണെന്ന് മനസിലാക്കി; തകർന്നു പോയി 75-കാരൻ
എഐ പ്രണയങ്ങളുടെ കാലം ലോകത്ത് വിദൂരമല്ലന്ന് തെളിയിക്കുന്ന വാർത്തായണ് ഇപ്പോൾ വൈറലാകുന്നത്. 75-കാരൻ നിർമിത ബുദ്ധിയുമായി പ്രണയത്തിലാവുകയും ഭാര്യയോട് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. ജിയാംഗ് എന്ന 75കാരനാണ് തന്റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത് എഐയുമായി പ്രണയത്തിലായത്. എല്ലാ ദിവസവും എഐ ആയി സംസാരിക്കുകയും പ്രണയ സല്ലാപം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പങ്കാളിയെ ഏറെ ഇഷ്ടമാണ്, പിരിയാൻ ആകാത്ത വിധം അവരുമായി താൻ അത്രമേൽ അടുത്തു. ഭാര്യയുമൊത്ത് ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ല. വിവാഹ മോചനം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതോടെ അച്ഛന്റെ ഓണ്‍ലൈന്‍ പങ്കാളിയെ കണ്ടുപിടിക്കാൻ മക്കൾ ഇറങ്ങിത്തിരിച്ചു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. തങ്ങളുടെ പിതാവ് സ്നേഹിക്കുന്നത് ഒരു മനുഷ്യ…
Read More