ബംഗളൂരു: കർണാടക ഗോകർണ രാമതീർഥ മലയിലെ ഗുഹയിൽ കുട്ടികളുമായി താമസിക്കുകയായിരുന്ന റഷ്യൻ യുവതിയെ തിരിച്ചയയ്ക്കാനുള്ള നടപടി തുടങ്ങി. റഷ്യൻ സ്വദേശിയായ നീന കുടിനയെയും ആറും നാലും വയസുള്ള രണ്ടു കുട്ടികളെയുമാണ് തിരിച്ചയയ്ക്കുന്നത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു നടപടി. റഷ്യയിലേക്കു മടങ്ങാനുള്ള യുവതിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. യുവതിക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചു. ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർഥത്തിനടുത്തു സമീപം കുന്നിൻ മുകളിലുള്ള ഗുഹയിൽ രണ്ടു കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് റഷ്യൻ യുവതിയെയും കുട്ടികളെയും പോലീസ് കണ്ടെത്തുന്നത്. തുടർന്ന്, പോലീസ് ഇവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പട്രോളിംഗിനിടയിൽ, ഗുഹയ്ക്കു പുറത്തു വസ്ത്രങ്ങൾ കണ്ടെത്തുകയും ഒരു കുട്ടി ഗുഹയ്ക്കു മുന്നിൽ ഓടിക്കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് എത്തിയത്. അവിടെയെത്തിയപ്പോഴാണ് രണ്ടു കുട്ടികളോടൊപ്പം താമസിക്കുന്ന റഷ്യൻ യുവതിയെ കാണുന്നത്. പൂർണമായും ഇരുണ്ട ഗുഹയാണിത്. മലമുകളിൽ വിഷപ്പാന്പുകളുടെ വൻ സാന്നിധ്യമുണ്ട്. ട്രെക്കിംഗ് നിരോധിച്ച…
Read MoreCategory: Today’S Special
പരിമിതികളെ തോല്‍പ്പിച്ചവരുടെ കരവിരുതിനു വിദേശത്തും പ്രിയം
പിലാത്തറ: പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്. ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു. കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള…
Read Moreഇന്നു ലോക വിനോദസഞ്ചാരദിനം: ദൃശ്യമനോഹരം പരുന്തുംപാറ
തൊടുപുഴ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലേക്കു കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ. സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ സൗകര്യങ്ങളൊരുക്കി കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പരുന്തുംപാറയ്ക്കു സമീപം 25 ഏക്കറിൽ പിപിപി മോഡലിൽ സംരംഭങ്ങളൊരുക്കാനാണ് ലക്ഷ്യം. അന്താരാഷ്ട്ര ടൂറിസം തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ ജില്ലയിൽ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിനു പുറമെയാണ് പരുന്തുംപാറയെ മികച്ച ഹിൽ സ്റ്റേഷനാക്കാനുള്ള പദ്ധതി. മഞ്ഞണിഞ്ഞ മലകൾ ആരുടെയും മനംമയക്കുന്ന പ്രകൃതിഭംഗിയാണ് പരുന്തുംപാറയ്ക്ക്. പീരുമേട്ടിൽനിന്ന് ആറു കിലോമീറ്ററും തേക്കടിയിൽനിന്ന് 25 കിലോമീറ്ററും അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. തേക്കടി -വാഗമണ്‍ റൂട്ടിലെ ഇടത്താവളംകൂടിയാണ് ഈ വിനോദ സഞ്ചാരകേന്ദ്രം. പരുന്തിന്റെ ആകൃതിയിലുള്ള പാറക്കൂട്ടമാണ് ഇവിടത്തെ പ്രത്യേകത. മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ശബരിമല സീസണിൽ മകരവിളക്ക് ദർശിക്കാനായും ഇവിടെ…
Read Moreകുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതി വിപുലീകരിക്കുന്നു: ലക്ഷ്യമിടുന്നത് സമഗ്ര ആരോഗ്യം സംരക്ഷണം
കൊച്ചി: സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പു വരുത്താനായി കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു (ഫുഡ്, ന്യൂട്രീഷന്‍, ആരോഗ്യം, ശുചിത്വം) പദ്ധതി വിപുലീകരിക്കുന്നു. പരമാവധി പേര്‍ക്ക് ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി. പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കാന് പ്രോത്സാഹനം നല്‍കും. പ്രാദേശിക തലത്തില്‍ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാല് എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉല്പാദിപ്പിച്ചു വിതരണം ചെയ്യും. പോഷകാഹാര ലഭ്യതയുടെ കുറവ് കൊണ്ട് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിന് അങ്കണവാടികള്‍ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമുള്ള ന്യൂട്രീഷന്‍ സപ്ലിമെന്റിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. പോഷകക്കുറവ് മൂലം വിളര്‍ച്ച അടക്കമുളള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആണ്‍കുട്ടികളെയും ഇനി മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടികജാതി പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ താമസിക്കുന്ന…
Read Moreഇന്ന് ലോക ടൂറിസം ദിനം: സിനിമയിലെ പാലത്തെ ടൂറിസത്തിലെടുത്തു
കോട്ടയം: സിനിമകള്‍ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെയായി മാറുമ്പോള്‍ ആ സിനിമ ചിത്രീകരിച്ച ഇടങ്ങള്‍ പില്ക്കാലത്ത് പ്രശസ്തി നേടും. കിരീടത്തിലെ സേതുമാധവനും കാമുകി ദേവിയും തമ്മില്‍ കാണുന്ന പാലം, സേതുമാധവന് ജീവിതം നഷ്്ടപ്പെട്ട തെരുവ്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്കരന് സ്വര്‍ണം പണിയുന്ന കട ഷൂട്ട് ചെയത തണ്ണീര്‍കോട്, മംഗലശേരി നീലകണ്ഠന്റെയും അറയ്ക്കല്‍ മാധവനുണ്ണിയുടെയും തറവാടായ വരിക്കാശേരി മന തുടങ്ങി ഗൃഹാതുരുത ഉണര്‍ത്തുന്ന ഇടങ്ങള്‍ നിരവധിയാണ്. അഭ്രപാളികളില്‍ ആസ്വദിച്ച ഈ ലൊക്കേഷനുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി കായലും പാലവും സമീപ പ്രദേശങ്ങളുമാണ് ആദ്യമായി ഈ പദ്ധതിയില്‍ വരിക. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമയാണ് കിരീടം. 1.22 കോടി രൂപയാണ് ഈ…
Read Moreനവരാത്രി ഉത്സവരാവുകളിലെ ബൊമ്മക്കൊലു; വീടുകളില്‍ ഐശ്വര്യം നിറക്കുമെന്ന് വിശ്വാസം
“ഒമ്പത് രാത്രികൾ” എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ഒരു ഉത്സവമാണ്. നവരാത്രി സർവവ്യാപിയായ ശക്തിയായ ദേവിയെ, മഹാദേവിയും ദിവ്യമാതാവുമായ ദേവിയെ ആദരിക്കുന്നു.ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന വേള കൂടിയാണ് നവരാത്രി ദിനങ്ങള്‍ . അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില്‍ അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദികുറിക്കുന്നദിനങ്ങള് പകര്‍ന്നു തരുന്നത് അനിതരസാധാരണമായ ഉല്‍സവ കാഴ്ചയാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി,പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച…
Read Moreദീപാവലി: ഫോൺപേയ്ക്ക് പടക്ക ഇൻഷ്വറൻസ്! തുക 11 രൂപ, കാലാവധി 11 ദിവസം
പരവൂർ: ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്ന ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഫോൺപേ. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത ഭീമനായ ഫോൺപേ ദീപാവലി വേളയിൽ പടക്ക ഇൻഷ്വറൻസ് ഏർപ്പെടുത്തിയാണ് ഉപയോക്താക്കളെ അതിശയപ്പെടുത്തിയിരിക്കുന്നത്.കേവലം 11 രൂപയ്ക്കാണ് പടക്ക ഇൻഷ്വറൻസ് ലഭിക്കുക. ഇതിൽ 25,000 രൂപ വരെയുള്ള കവറേജ് ഉൾപ്പെടുന്നു. ഇൻഷ്വറൻസ് പ്ലാനിന്റെ കാലാവധിയും 11 ദിവസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പോളിസി ഉടമയ്ക്കും പങ്കാളിക്കും പരമാവധി രണ്ട് കുട്ടികൾക്കുമാണ് ഈ പദ്ധതിയിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. ദീപാവലി വേളയിൽ പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.ഇത്തരമൊരു സാഹചര്യത്തിലാണ് ചെറിയ തുകയ്ക്ക് ഹ്രസ്വകാല ഇൻഷ്വറൻസ് പരിരക്ഷ എന്ന പദ്ധതി ഫോൺപേ പരീക്ഷിച്ച് നോക്കുന്നത്. ഒക്ടോബർ 12 മുമ്പ് പോളിസി വാങ്ങുന്നവർക്ക് ആ ദിവസം 11 ദിവസത്തേക്ക് ഇൻഷ്വറൻസ് കവറേജ് ലഭിക്കും. പടക്ക സംബന്ധമായ അപകടങ്ങൾക്ക് മാത്രമായിരിക്കും ഈ പോളിസി വഴി സാമ്പത്തിക സഹായം…
Read Moreസ്വർണമല്ല ബ്രോ, നിങ്ങൾ തനിത്തങ്കമാണ്…കളഞ്ഞുകിട്ടിയ രണ്ടരപവന്‍ സ്വര്ണമാലഉടമയ്ക്ക് തിരികെ നല്കി ഭിന്നശേഷിക്കാരന് മാതൃകയായി
ചേർത്തല: റോഡിൽനിന്ന് കിട്ടിയ രണ്ടരപവൻ സ്വർണമാല അവകാശിക്ക് തിരിച്ചു നൽകി ഭിന്നശേഷിക്കാരനായ തയ്യൽക്കാരൻ. കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് രാധാ നിവാസിൽ പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ ഹരികുമാറാണ് ഉടമയ്ക്ക് മാല തിരിച്ചു നൽകിയത്. 24ന് വൈകുന്നേരം മായിത്തറയിലെ ട്യൂഷൻ സ്ഥാപനത്തിൽനിന്ന് മകൾ ആരാധ്യയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മായിത്തറ കിഴക്ക് പോളക്കാട്ടിൽ കവലയ്ക്കു സമീപത്ത് റോഡിൽനിന്നാണ് മാല കിട്ടിയത്. വീട്ടിൽ എത്തി ബന്ധുക്കളെ അറിയിച്ചശേഷം സഹോദരൻ വേണുഗോപാൽ മാരാരിക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാല ലഭിച്ച വിവരം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചതിനെത്തുടർന്നാണ് ഉടമ എത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് പൊള്ളയിൽ അഖിലിന്റേതായിരുന്നു മാല. ടോറസ് ഡ്രൈവറായ അഖി ൽ കോതമംഗലത്ത് ലോഡ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടെന്നായിരുന്നു കരുതിയത്. അഖിൽ കോതമംഗലത്തേക്കു പോകുന്നതിനിടെയാണ് വാട്ട്സ്ആപ്പ് സന്ദേശം കാണുന്നത്. ഉടൻതന്നെ സന്ദേശത്തിലെ നമ്പരിൽ ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ…
Read Moreപെൺകുട്ടികൾ കാലിൽ ചരട് കെട്ടുന്നതിന് പിന്നിൽ ലൈംഗിക താൽപര്യമോ? കാരണം ഇത്….
മിക്ക പെൺകുട്ടികളും ഇപ്പോൾ കാലിൽ കറുത്ത ചരട് ധരിക്കാറുണ്ട്. ഇത് സംബന്ധിച്ച് അനവധി ചർച്ചകളാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ നടക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായാണ് കാലിൽ ചരട് കെട്ടുന്നതെന്ന് ഒരു കൂട്ടർ പറയുന്പോൾ ലൈംഗികതയെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് ഇത്തരത്തിൽ ചരട് കെട്ടുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു. എന്നാൽ ഈ വാദങ്ങെല്ലാം തികച്ചും മണ്ടത്തരമാണെന്നാണ് ജെൻസികളുടെ ന്യായം. കേവലം ഒരു ഫാഷന്റെ പേരിൽ മാത്രമാണ് ഇത്തരത്തിൽ കാലിൽ ചരട് കെട്ടുന്നത്. ആൺ പെൺ വ്യത്യസ്തതയില്ലാതെ ഇന്ന് യുവാക്കൾ കാലിൽ ഇത് ധരിക്കാറുണ്ട്. നൃത്തം ചെയ്യുന്ന ആളുകൾ ദൃഷ്ടി ദോഷം വരാതിരിക്കാനും ഇത്തരത്തിൽ കറുത്ത ചരടുകൾ കാലിൽ ഇടാറുണ്ട്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്. മിക്ക ആളുകളും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു എന്നിവയെപ്രീതിപ്പെടുത്തുന്നു. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷൾ…
Read Moreഎന്നാലേ എന്നോട് പറ ഐ ലവ് യൂ…ന്ന്: പെൺ സുഹൃത്തിനെ പ്രെപോസ് ചെയ്യാനെത്തി, പോലീസ് പിടിച്ചപ്പോൾ പേടിച്ച് വിറച്ചു; വാഹനം പരിശോധിച്ചവർ ഞെട്ടിപ്പോയി; പിന്നാലെ അറസ്റ്റ്
ഇഷ്ടമുള്ള ആളോട് ആ ഇഷ്ടം തുറന്ന് പറയുന്നതിനേക്കാൾ സുഖം മറ്റൊന്നിനുമില്ലന്നാണ് പ്രേമിച്ച് നടക്കുന്ന സമയം നമ്മളെല്ലാവരും കരുതുന്നത്. എന്നാൽ ആ തുറന്ന് പറച്ചിൽ ചിലപ്പോൾ നല്ല പണിയിലും അവസാനിക്കും. അത്തരത്തിലൊരു പണിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോംഗ്ഷാൻ ജില്ലയിൽ 29-കാരനായ ഹുവാംഗ് എന്ന യുവാവ് തന്റെ പെൺ സുഹൃത്തിനോട് അവന്റെ ഇഷ്ടം തുറന്ന് പറയാൻ തീരുമാനിച്ചു. അങ്ങനെ അവൻ പെൺ സുഹൃത്തുമൊന്നിച്ച് തന്റെ മെഴ്സിഡസ് ബെൻസ് കാറിൽ ടൗണിലേക്കെത്തി. കാർ അവിടെയണ്ടായിരുന്ന ഒരു ന്യൂഡിൽസ് കടയുടെ മുന്നിൽ പാർക്ക് ചെയ്തു. കൂട്ടുകാരിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ഏത് രീതിയിൽ അവളത് എടുക്കുമെന്നൊക്കെയുള്ള ആശങ്ക യുവാവിനെ നന്നായി അലട്ടി. പേടിയിലും പെട്ടന്നുള്ള സമ്മർദത്തിലും യുവാവ് വാഹനം പാർക്ക് ചെയ്തത് തെറ്റായ ദിശയിലും സ്ഥലത്തുമായിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ ഇക്കാര്യം പോലിസിൽ അറിയിച്ചു. പോലീസെത്തി…
Read More