കൊല്ലം: കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഒക്ടോബർ രണ്ടിനു സാബ്രി അരങ്ങേറ്റം കുറിക്കും. മുസ്ലിം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടി എന്ന് ചരിത്രത്തിൽ 2022 ൽ എഴുതി ചേർക്കപ്പെട്ട സാബ്രിയുടെ സ്വപ്ന സാഫല്യം കൂടിയാണിത്. അഞ്ചൽ പനച്ചവിള തേജസിൽ പരിസ്ഥിതി ഫോട്ടോഗ്രാഫർ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കിയാണ് കലാമണ്ഡലത്തിൽ ചേർന്നു പഠനം ആരംഭിക്കുന്നത്. കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിന് കീഴിൽ രണ്ട് വർഷത്തെ പരിശീലന ശേഷമാണ് സാബ്രി എട്ടാം തരത്തിൽ കലാമണ്ഡലത്തിൽ ചേരുന്നത്. ചെറുപ്പം മുതൽ മോഹിനിയാട്ടവും കഥകളിയും പഠിക്കാന്‍ തുടങ്ങിയിരുന്ന സാബ്രി എട്ടാം ക്ലാസിൽ കലാമണ്ഡലത്തിൽ എത്തുമ്പോൾ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാണ് ആദ്യമുദ്രകൾ പകർന്ന് നൽകുന്നത്. അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റ്…
Read MoreCategory: Today’S Special
മനോരാജ് കഥാസമാഹാര പുരസ്കാരം കെ. രേഖയ്ക്ക്
കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ.ആര്. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാഹാര പുരസ്കാരത്തിന് എഴുത്തുകാരി കെ. രേഖ അര്‍ഹയായി. ‘മനുഷ്യാലയ ചന്ദ്രിക’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. പൂയപ്പള്ളി തങ്കപ്പന്, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ്. മാത്യൂസ് രേഖയ്ക്കു സമ്മാനിക്കും.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് എലിയുണ്ട് സൂക്ഷിക്കുക… ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന് എലിയുടെ കടിയേറ്റു
ഇൻഡോർ വിമാനത്താവളത്തിൽ യാത്രക്കാരന് എലിയുടെ കടിയേറ്റതായി പരാതി. ഇൻഡോറിൽനിന്ന് ബംഗളൂരുവിലേക്കു പോകേണ്ട യാത്രക്കാരനാണ് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽവച്ച് എലിയുടെ കടിയേറ്റത്. സംഭവത്തിൽ യാത്രക്കാരന് വിമാനത്താവളത്തിലെ ഡോക്ടർ കുത്തിവയ്പും അവശ്യമരുന്നും നൽകിയതായി വിമാനത്താവളം അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് കീടനിയന്ത്രണം ഉൾപ്പെടെയുള്ള പരിശോധന ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. അടുത്തിടെ ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരുന്ന രണ്ട് നവജാത ശിശുക്കൾ എലികളുടെ കടിയേറ്റു മരിച്ചിരുന്നു. എന്നാൽ, ശിശുക്കൾ മരിച്ചത് എലികളുടെ കടിയേറ്റല്ലെന്നും നേരത്തയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നുമാണ് ആശുപത്രി വൃത്തങ്ങളുടെ വാദം. അതേസമയം, ഔദ്യോഗിക സർവേകളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഇൻഡോറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read Moreമൂന്നാറിൽ സ്പാത്തോഡിയയുടെ “ഓപ്പറേഷൻ സിന്ദൂർ’; കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കുന്ന മരം; മലേറിയ മരത്തെക്കുറിച്ചറിയാം
മറയൂർ: മൂന്നാറിനെയും പരിസര പ്രദേശങ്ങളെയും കൂടുതൽ സുന്ദരിയാക്കി സ്പാത്തോഡിയ മരങ്ങളുടെ ഒാപ്പറേഷൻ സിന്ദൂർ. പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങൾക്കിടയിൽ സിന്ദൂരം തൂവി നിൽക്കുന്ന സ്പാത്തോഡിയ മരങ്ങൾ വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്. മൂന്നാർ-ഉദുമൽപ്പെട്ട് അന്തർസംസ്ഥാന പാതയോരത്തു വാഗുവരൈ എസ്റ്റേറ്റ് മുതൽ ചട്ടമൂന്നാർ വരെയുള്ള പ്രദേശങ്ങളിലാണ് “മലേറിയ മരം” എന്നറിയപ്പെടുന്ന ആഫ്രിക്കൻ ടുലിപ് മരങ്ങൾ വർണാഭമായി പൂത്തുനിൽക്കുന്നത്. കൊതുകിനെ കൊല്ലിബ്രിട്ടീഷ് കാലത്തു മലേറിയ പനിയെ ചെറുക്കാൻ വേണ്ടി നട്ടുപിടിപ്പിച്ചതാണ് ഈ മരങ്ങളെന്നാണ് വിശ്വാസം. കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കാനുള്ള അപൂർവ കഴിവാണ് സ്പാത്തോഡിയയുടെ പൂക്കളുടെ പ്രത്യേകത. പൂവിന്റെ കുന്പിളാകൃതിയിലുള്ള മൊട്ടുകൾ വെള്ളം നിറഞ്ഞവയാണ്, ഈച്ചകളെ കൊല്ലുന്ന സ്വാഭാവിക പ്രതിരോധശേഷിയും ഇവയ്ക്കുണ്ട്. പൂക്കൾ വിരിയുന്നതോടെ പരിസരത്തെ കൊതുകുശല്യവും കുറയുന്നു. ഇതു പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അനുഗ്രഹമാണ്. ആഫ്രിക്കൻ ടുലിപ്ബിഗ്നോണിയേസി കുടുംബത്തിൽപ്പെട്ട സ്പാത്തോഡിയ കാന്പനുലാറ്റ “ആഫ്രിക്കൻ ടുലിപ്പ്’ അല്ലെങ്കിൽ ’കൃതജ്ഞതയുടെ ജ്വാല’ എന്നാണ് അറിയപ്പെടുന്നത്. ഏഴു മുതൽ…
Read Moreകലണ്ടറും ദിശയും റഡാറും… സിദ്ധാർഥിന്റെ വഴികൾ വിസ്മയകരം
ചെങ്ങന്നൂർ: കണക്കുകൂട്ടലിൽ മറ്റുള്ളവരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന ഒരാൾ പാണ്ടനാടുണ്ട്. പതിനാലുകാരൻ സിദ്ധാർഥ് ആർ. പിള്ള. 2010നും 2030നും ഇടയിലുള്ള ഏതു തീയതി ചോദിച്ചാലും നിമിഷങ്ങൾക്കകം ഏതു ദിവസമാണെന്നു കൃത്യമായി പറഞ്ഞുതരും.പാണ്ടനാട് നോർത്ത് തൈലത്തിൽ രതീഷ് വി. പിള്ളയുടെയും ലക്ഷ്മി നായരുടെയും മൂത്തമകനായ സിദ്ധാർഥ്, പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. നാലാം വയസിൽത്തന്നെ സിദ്ധാർഥിന്റെ ഈ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. മുൻപ് നടന്ന സംഭവങ്ങളുടെ തീയതികൾ ഏതു ദിവസമാണെന്ന് അവൻ ചെറുപ്പത്തിൽത്തന്നെ ഓർത്തു വച്ചിരുന്നുവെന്ന് അമ്മ ലക്ഷ്മി പറയുന്നു.എങ്ങനെയാണ് ഈ കഴിവ് നേടിയത് എന്നു ചോദിച്ചാൽ സിദ്ധാർഥിന്റെ മറുപടി ലളിതമാണ് – കൂട്ടലും കിഴിക്കലും. വേറിട്ട കഴിവുകൾകലണ്ടറിലെ ദിവസങ്ങൾ ഓർത്തുവയ്ക്കുക മാത്രമല്ല, ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ സ്ഥലങ്ങൾ കണ്ടെത്താനും സിദ്ധാർഥിന് അപാരമായ കഴിവുണ്ട്. ഒരു സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കി മനസിലാക്കിയ…
Read Moreമൗനം വാചാലമാക്കി ലോക ആംഗ്യഭാഷാ ദിനാചരണം; മീശ പിരിച്ചാൽ അച്ഛൻ, മൂക്കിൽ തൊട്ടാൽ അമ്മ!
കോട്ടയം: ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നമസ്കാരം പറഞ്ഞപ്പോള്‍ സദസിലിരുന്നവരില് പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ചു പെരുവിരല്‍ ഉയര്‍ത്തിയ ശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയര്‍ത്തി അഞ്ചു വിരലുകളും നിവര്‍ത്തി. അവരുടെ ഭാഷയിലുള്ള ഗുഡ്മോണിംഗ് ആയിരുന്നു അത്. ശബ്ദമില്ലാത്തവര്‍ ആംഗ്യങ്ങളിലൂടെ പറയുന്നതെന്തെന്നു സംസാരശേഷിയുള്ളവര് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. ലോക ആംഗ്യ ഭാഷാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലാ ഡഫ് കണ്‍സോര്‍ഷ്യവും ചേര്‍ന്നു കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ക്ലാസായിരുന്നു വേദി. മീശ പിരിച്ചു കാണിക്കുമ്പോള്‍ അച്ഛനെന്നും മുക്കുത്തിയിടുന്ന ഭാഗം തൊട്ടു കാണിച്ചപ്പോള്‍ അമ്മയെന്നുമാണെന്ന് ആംഗ്യഭാഷാ പരിഭാഷക രേഷ്മ ആര്. നാഥ് വിശദീകരിച്ചു. ഇരു കൈകളും നെഞ്ചോടു ചേര്‍ത്തു കുറുകെപ്പിടിക്കുമ്പോള് സ്നേഹം എന്നര്‍ഥം. അക്കങ്ങളും സ്ഥലപ്പേരുംവായനയും ചിന്തയും മനിസിലാക്കലുമൊക്കെ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു.വാക്കുകള്‍ മാത്രമല്ല, അക്കങ്ങളും സ്ഥലപ്പേരുകളുമൊക്കെ ആംഗ്യങ്ങളായി വന്നപ്പോള്‍ ജീവനക്കാര്‍ക്കു കൗതുകമേറി. കോട്ടയമെന്നും കണ്ണൂരെന്നുമൊക്കെ ആംഗ്യഭാഷയില്‍ എങ്ങനെ സംസാരിക്കാമെന്ന്…
Read Moreട്രെയിനിൽ യാത്ര ചെയ്യവേ അപരിചിതൻ ഫോട്ടോ എടുത്തു: ചോദ്യം ചെയ്ത് യുവതി; നാളെ നിങ്ങൾക്കുമിത് സംഭവിക്കാമെന്ന് കുറിപ്പ്
യാത്രകൾ എപ്പോഴും ഓരോ അനുഭവങ്ങളാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വ്യക്തികളെ പരിചയപ്പെടാനും വ്യത്യസ്ത രുചികൾ പരീക്ഷിക്കാനുമൊക്കെ യാത്രകൾ നമ്മെ സഹായിക്കും. എന്നാൽ ചിലർക്ക് യാത്ര അത്ര വലിയ നല്ല അനുഭവം ആയിരിക്കില്ല കൊടുക്കുന്നത്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗാബി മോസ്റ്റമാണ്ട് എന്ന യുവതി താൻ ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചതാണ് ഇപ്പോൾ ചർച്ച. യാത്രയ്ക്കിടയിൽ ഒരു അപരിചിതൻ ഗാബിയുടെ ഫോട്ടോ എടുക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇക്കാര്യം ഗാബി അയാളോട് ചെന്ന് ചോദിച്ചു. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലന്നും താങ്കളുടെ ഫോട്ടോ എടുത്തില്ലന്നും അയാൾ യുവതിയോട് പറഞ്ഞു. എന്നാൽ ഗാബിക്ക് ഉറപ്പുണ്ടായിരുന്നു അയാൾ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്ന്. ഗാബി തിരികെ സീറ്റിൽ വന്നിരുന്നു. എന്നാൽ അപ്പോഴും അവളുടെ ചുണ്ടുകളും കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു എന്നവൾ കുറിച്ചു. ഇത് വളരെ ഗുരുതരമായ…
Read Moreറിസർവേഷൻ സീറ്റിൽ മറ്റൊരാളുടെ കാൽ: എന്ത് ചെയ്യുമെന്ന് യുവാവ്; വൈറലായി കുറിപ്പ്
ട്രെയിനിൽ യാത്ര ചെയ്യാത്ത ആളുകൾ കുറവാണ്. പലരും സ്വന്തം വീട്ടിൽ പെരുമാറുന്ന പോലെയാണ് ട്രെയിനിനുള്ളിലും. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെയിനിൽ താൻ റിസേർവ് ചെയ്ത സീറ്റിൽ ഒരു യാത്രക്കാരൻ കാലെടുത്ത് വച്ച് സുഖമായി ഇരിക്കുന്ന കാഴ്ചയാണ് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചത്. ഇയാൾ കാലെടുത്ത് സീറ്റിൽ വച്ചിരിക്കുന്നതിനാൽ തനിക്ക് ഇരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അപ്പുറത്തെ സീറ്റിലാണ് ഇരിക്കുന്നതെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. കുറിപ്പ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നിങ്ങൾ റിസേർവ് ചെയ്ത സീറ്റ് ആണെങ്കിൽ നിങ്ങൾക്ക് അവിടെ ഇരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തിരിച്ച് ഒന്നും പറയാതെ ഇരുന്നാൽ നഷ്ടം താങ്കൾക്ക്തന്നെ ആയിരിക്കുമെന്നാണ് പോസ്റ്റിന് താഴെ എല്ലാവരും കമന്റ് ചെയ്തത്.
Read Moreവിശന്നിട്ട് കുടൽ കരിയുന്നു, ഒരു പിസ വേണം: അഞ്ച് വയസുകാരന് പിസയുമായി എത്തിയത് പോലീസ്
വിശപ്പ് സഹിക്കാതെ വന്നാൽ എന്ത് ചെയ്യും വീട്ടിലുള്ള ഭക്ഷണം കഴിക്കും അല്ലങ്കിൽ കടയിൽ പോയോ ഓർഡർ ചെയ്തോ കഴിക്കും. അതല്ലേ എല്ലാവരുടേയും മറുപടി. എന്നാൽ അതികഠിനമായ വിശപ്പ് വന്നപ്പോൾ അഞ്ച് വയസുകാരൻ വിളിച്ച് പറഞ്ഞത് പോലീസിനോടാണ്. മാനുവൽ ബെഷാര എന്ന കുറുന്പൻ വീട്ടിലുണ്ടായിരുന്ന ഫോൺ എടുത്ത് ഡിസ്പാച്ചറോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഉടൻ തന്നെ ഒരു പിസ വേണമെന്നും പറഞ്ഞു. എന്നാൽ കുട്ടി വിളിച്ചത് നമ്പർ മാറിപ്പോയി. അവൻ വിളിച്ചത് പോലീസിനെ അടിയന്തരമായി വിളിക്കാനുള്ള 911 എന്ന നമ്പറിലേക്ക് ആയിരുന്നു. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. എന്നാൽ കുട്ടിയുടെ ആവശ്യം കേട്ട പോലീസുകാർ തിരിച്ച് അവനെ വഴക്ക് പറയാനൊന്നും നിന്നില്ല. അവന്റെ വീട് തിരക്കി പിസ കൊണ്ടുക്കൊടുത്തു. അവര്‍ മാനുവലിന് നേരിട്ട് വന്ന് പിസ സമ്മാനിച്ച് അവനൊപ്പം ഒരു ഫോട്ടോയും എടുത്തു. ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് എല്ലാവരും സംഭവം…
Read Moreസിസിടിവി ചതിച്ചാശാനേ… സലൂണിലെത്തി വിളക്ക്വച്ചിരിക്കുന്ന താലത്തിൽ നിന്നും പണം നൈസ് ആയി അടിച്ചുമാറ്റി: ആരു കണ്ടില്ലന്ന് വിചാരിച്ച കാര്യം ലോകം മുഴുവൻ കണ്ടു; എല്ലാം കണ്ടും കേട്ടും മുകളിലൊരാളെന്ന് സൈബറിടം
ഇന്ന് എന്ത് ചെയ്താലും സിസിടിവികൾ രണ്ട് കണ്ണും തുറന്ന് നമ്മളെ നോക്കിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് വേണം പറയാൻ. പണ്ടൊക്കെ മോഷണംനടന്നാൽ കള്ളനെ പിടിക്കാൻ പെടാപ്പാട്പെട്ടിരുന്നു. സിസിടിവിയുടെ വരവോടെ മുട്ടൻ പണി കിട്ടിയിരിക്കുന്നത് കള്ളൻമാർക്കാണ്. അത്തരമൊരു മോഷണ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഹെയർ സലൂണിലാണ് സംഭവം. എന്ത് സ്ഥാപനമായാലും അവിടെ വിളക്ക് വച്ച് പ്രാർഥിച്ച ശേഷം മാത്രമേ ചില ആളുകൾ അന്നത്തെ അവരുടെ ജോലി തുടങ്ങുകയുള്ളൂ. ഈ സലൂണിലും വിളക്ക് കത്തിച്ച് വച്ചിരുന്നു. ഒരു താലത്തിലാണ് വിളക്ക് വച്ചിരുന്നത്. താലത്തിനുള്ളിൽ കുറച്ച് പണവും ദക്ഷിണ പോലെ വച്ചിരുന്നു. രണ്ട് ചെറുപ്പക്കാർ സലൂണിലേക്ക് കയറി വന്നു. ഇവരെ കണ്ടിട്ട് എന്തോ പന്തികേട് തോന്നിയിട്ടാകാം പിന്നാലെ സെക്യൂരിറ്റിയും അകത്ത് വന്നു നിന്നു. സലൂണിൽ സെക്യൂരിറ്റിക്ക് പുറമേ രണ്ട് ജീവനക്കാരികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ റിസപ്ഷനിലാണ് നിന്നത്. മറ്റേ യുവതി ഫോണിൽ…
Read More