ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പില്‍നിന്ന് പത്തനംതിട്ടയിലെ വയോധികനെ രക്ഷപ്പെടുത്തിയത് ഇസാഫ് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍. ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പത്തനംതിട്ട സ്വദേശിയായ 82കാരനില്‍നിന്നാണ് 18 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇസാഫ് ബാങ്കിന്റെ കുമ്പനാട് ശാഖയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പില്‍നിന്ന് ഉപയോക്താവിനെ രക്ഷിച്ചത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘമാണ് വയോധികനുമായി ബന്ധപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കപ്പെടുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീഷണി വിശ്വസിപ്പിക്കുന്നതിനായി വീഡിയോകോള്‍ വഴി പോലീസുകാരെയും മജിസ്ട്രേട്ടിനെയും അനുകരിച്ച് കാണിക്കുകയും, ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വീടുവിടാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയവും ആശയക്കുഴപ്പവും അനുഭവിച്ച അദ്ദേഹം ഇസാഫ് ബാങ്ക് ശാഖയില്‍ എത്തി തന്റെ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പിൻവലിക്കുകയും സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അതേ ദിവസം ഉച്ചയ്ക്ക്…
Read MoreCategory: Today’S Special
കുഞ്ഞുങ്ങളോട് എന്തിനീ ക്രൂരത? കൊച്ചിയിൽ 12കാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു: തിരുമാറാടിയിൽ ആറാം ക്ലാസുകാരൻ അമ്മയ്ക്കൊപ്പം രണ്ടുമാസം കഴിഞ്ഞത് വിറകുപുരയിൽ
കൊച്ചി/ തിരുമാറാടി : അമ്മയുടെ കൂടെ കിടന്നതിന് 12കാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടുവഴക്കിനെത്തുടര്‍ന്ന് വീടുവിട്ട് ഇറങ്ങേണ്ടിവന്ന ആറാം ക്ലാസുകാരനും അമ്മയും രണ്ടുമാസം കഴിഞ്ഞത് റബര്‍ത്തോട്ടത്തിലെ വിറകുപുരയില്‍. ശിശുദിനത്തില്‍ കേരളം കേട്ട ഞെട്ടിക്കുന്ന രണ്ടു വാര്‍ത്തകളാണിത്. ആദ്യത്തെ വാര്‍ത്തയില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത് പെറ്റമ്മയാണെങ്കില്‍ രണ്ടാമത്തേതില്‍ സ്വന്തം പിതാവും അമ്മൂമ്മയുമാണ് പ്രതികള്‍. എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ 38കാരിയായ അമ്മയെയും ആണ്‍സുഹൃത്ത് തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥി(25) നെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി 11 മുതല്‍ 13ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിനു കാരണം. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് എട്ടാം ക്ലാസുകാരനായ മകനും ആണ്സുഹൃത്തിനുമൊപ്പം കലൂരിലെ ഫ്ലാറ്റിലാണു യുവതി കഴിയുന്നത്. കുട്ടി അമ്മയ്ക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ സിദ്ധാർഥ് കുട്ടിയുടെ തല…
Read Moreബിൽ കുടിശിക അടച്ചില്ല, വീട്ടിലെ വൈദ്യുതി കണക്ഷൻ വിശ്ഛേദിച്ച് കെഎസ്ഇബി: ഫ്യൂസൂരി യുവാവിന്റെ പ്രതികാരം!
ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിശ്ഛേദിച്ച കെഎസ്ഇബി അധികൃതരോട് യുവാവിന്റെ വിചിത്ര പ്രതികാരം. കാസർഗോഡ് ആണ് സംഭവം. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 23 ട്രാൻസ്ഫോർമറുകളിലെ നൂറിലധികം ഫ്യൂസുകൾ ഊരി കാട്ടിലെറിഞ്ഞാണ് ചൂരി കളിയങ്ങാട് സ്വദേശിയായ യുവാവ് പ്രതികാരം ചെയ്തത്. ഇതോടെ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലുൾപ്പെടെ രണ്ടു മണിക്കൂറോളം വൈദ്യുതി മുടങ്ങി. പല ഫ്യൂസുകളും പൊട്ടിച്ചെറിഞ്ഞ നിലയിലായിരുന്നു. പകരം പുതിയവ പെട്ടെന്ന് ലഭ്യമാകാത്തതിനാൽ നേരിട്ട് വയർ കെട്ടിയാണ് പലയിടങ്ങളിലും വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. യുവാവും സുഖമില്ലാതെ കിടപ്പിലായ അച്ഛനും മാത്രമാണ് വീട്ടിലുള്ളത്. 22,000 രൂപയുടെ വൈദ്യുതി ബിൽ കുടിശികയാണുണ്ടായിരുന്നത്. കെഎസ്ഇബി ജീവനക്കാർ പലതവണ വിളിച്ച് മുന്നറിയിപ്പു നൽകിയിട്ടും ഇയാൾ തിരിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വെള്ളിയാഴ്ച രാവിലെ ജീവനക്കാരെത്തി പോസ്റ്റിൽനിന്ന് ഇവരുടെ വീട്ടിലേക്കുള്ള…
Read Moreതട്ടിപ്പുകാർ മറഞ്ഞിരിപ്പുണ്ട്, വലയിൽ വീഴാതെ സൂക്ഷിക്കുക: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ്
കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കൊച്ചിയിലും കുമരകത്തും ഉൾപ്പെടെ എത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) ചൂണ്ടിക്കാട്ടി. ബുക്കിംഗ് പൂർത്തിയാക്കിയശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇ-മെയില്‍-വാട്സാപ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേമെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണു തട്ടിപ്പുകാരുടെ പ്രധാന രീതികളെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു. പ്രധാനമായും ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു തട്ടിപ്പുകൾ നടക്കുന്നത്. ഹോട്ടൽ ജീവനക്കാരുടേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യൂആർ…
Read Moreമകൻ കൂടെക്കിടക്കുന്നത് ഇഷ്ടപ്പെട്ടില്ല: അമ്മയുടെ കൂടെ കിടന്നതിന് പന്ത്രണ്ടുകാരന് ക്രൂര മര്‍ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ് സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 115(2), 3(5), 126(2), ജിവനൈല് ജസ്റ്റീസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 12 ന് രാത്രി 11 മുതല്‍ 13 ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ് സുഹൃത്തും കലൂരിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു. ബാത്ത് റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന്…
Read Moreചരിത്രത്തിലേക്കു വളയം തിരിച്ച് ഈശ്വരി; മുതുവ സമുദായത്തിന് അഭിമാന നിമിഷം; 15 കിലോമീറ്റർ സഞ്ചരിച്ച് മറയൂരിലെത്തിയാണ് ഡ്രൈംവിംഗ് പഠിച്ചത്
മറയൂർ: മുതുവ സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ ഡ്രൈവറായി ഈശ്വരി. കാന്തല്ലൂർ പഞ്ചായത്തിൽ തീർഥമല ഉന്നതിയിലെ പരമന്റെ ഭാര്യ ഈശ്വരി (40) ആണ് ചരിത്രത്തിന്റെ സ്റ്റിയറിംഗിൽ കൈവച്ചത്. മൂന്നാറിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ വിജയകരമായി കാർ ഓടിച്ച് ഈശ്വരി ലൈസൻസ് സ്വന്തമാക്കി. ഇടുക്കി ജില്ലയിലും തമിഴ്നാട് അതിർത്തികളിലും അധിവസിക്കുന്ന മുതുവ സമുദായംഗമാണ് ഈശ്വരി. ഈശ്വരിക്ക് സപ്പോർട്ടുമായി ഭർത്താവ് പരമനും കുടിക്കാരും ഉണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പും മറയൂരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആർ. കണ്ണനും പരിശീലകൻ കെ. അനീഷ്കുമാറും ഈശ്വരിക്ക് ലൈസൻസ് ലഭിക്കുവാൻ ഏറെ സഹായിച്ചു. മാറിയത് ചരിത്രംഒരു കാലത്ത് ഉന്നതികളിലെ കർകശനനിയമങ്ങളാൽ തളയ്ക്കപ്പെട്ട ജീവിതമായിരുന്നു മുതുവ സ്ത്രീകളുടെത്. എന്നാൽ, കാലഘട്ടത്തിനനുസരിച്ച് മാറാൻ കുടിക്കാർ തയാറാകുന്നു എന്നതാണ് ഈശ്വരിയുടെ ജീവിതം. വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റം വരുത്തി. എൻജിനിയറിംഗ്, എംഎസ്ഡബ്ല്യു, എംബിഎ ഡിഗ്രികളെല്ലാം ഈ വിഭാഗത്തിലെ യുവതികൾ സ്വന്തമാക്കി വരുന്നു.…
Read Moreആർത്തവ സമയത്ത് പാഡോ വെള്ളമോ ഉപയോഗിക്കാറില്ല, അർധനഗ്നയായി നടന്നിട്ടുണ്ട്: യാത്രയ്ക്കിടയിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ബാക്ക് പാക്കർ അരുണിമ
മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാവൽ വ്ലോഗറാണ് ബാക്ക് പാക്കർ എന്ന അരുണിമ. ചുരുങ്ങിയ കാലം കൊണ്ട് ഈ ഇരുപത്തിയാറുകാരി പെൺകുട്ടി ചെന്നെത്താത്ത നാടും നഗരവും ഗ്രാമങ്ങളുമില്ല. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങൾ യാത്രയ്ക്കിടെ അരുണിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ യാത്രകളിൽ നേരിട്ട അനുഭവങ്ങൾ അരുണിമ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് വീഡിയോയായി ചെയ്യുന്നത്. അല്ലാതെ താനൊരു കണ്ടന്റ് ക്രിയേറ്റർ അല്ലന്നും അരുണിമ പറഞ്ഞു. യാത്രയുടെ അമ്പത് ശതമാനം കാര്യങ്ങൾ മാത്രമെ നിങ്ങൾ കാണുന്നുള്ളു. പബ്ബിലും ബാറിലും എല്ലാം പോകാറുണ്ട്. രാത്രി മുഴുവൻ ഡാൻസ് ബാറിൽ ചിലവഴിക്കാറുമുണ്ട്. അതൊന്നും എവിടേയും പോസ്റ്റ് ചെയ്യാറില്ലന്നും അരുണിമ കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് എത്യോപിയയിൽ പോയപ്പോൾ അവിടെയുള്ള ഗോത്രവർഗക്കാർക്കൊപ്പം അർധനഗ്നയായി താൻ ജീവിച്ചിട്ടുണ്ടെന്ന് അരുണിമ പറഞ്ഞു. അംഗോളയിൽ പോയപ്പോഴും അതുപോലെ ജീവിച്ചു. നമീബിയയിൽ പോയപ്പോൾ നേരിട്ട അനുഭവങ്ങളും…
Read Moreകുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിച്ചു, ഒടുവിൽ ഭൂമിയിലേക്കുതന്നെ മടങ്ങി: ‘വൃക്ഷ മാതാവ്’ സാലുമരദ തിമ്മക്കയ്ക്ക് വിട
പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114 വയസ് ആയിരുന്നു. ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് സാലുമരദ തിമ്മക്കയുടെ ജനനം. ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് തിമ്മക്ക വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. സാലുമരദ തിമ്മക്കയെ 2019ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
Read Moreഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസിനുള്ള പ്രീ ടെസ്റ്റിന് സംസ്ഥാനത്ത് തുടക്കം: പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകള്‍ സാമ്പിള്‍ പ്രദേശങ്ങള്‍
കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്. ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.…
Read Moreകൊച്ചി പഴയ കൊച്ചിയല്ല: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി
കൊച്ചി: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി. ലോകത്തിലെ മുന്‍നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുള്‍പ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമ്പന്ന സാംസ്കാരികപൈതൃകവും കായല്‍–കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും നഗരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിംഗ് ഡോട്ട് കോം പറയുന്നു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്ഷണങ്ങള്. പൈതൃകമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ലോകമെമ്പാടുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്നതും കൊച്ചിയുടെ പെരുമയാണ്. കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഉള്‍പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും…
Read More