സൗത്ത് കളമശേരിയിലെ ‘കുടവയറന്‍’ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ക്യൂ ആര് കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് എടക്കുളം കുട്ടനാടത്ത് വീട്ടില്‍ റൂബിന് രാജ് (19), തിരുവനന്തപുരം നെയ്യാറ്റിന്കുളങ്ങര മനക്കുളത്ത് മേലേ വീട്ടില്‍ വിശാഖ്(24), കോഴിക്കോട് പുക്കാട് പറമ്പില്‍ വീട്ടില്‍ അജ്സല്‍ അമീന് (20), കോഴിക്കോട് കൊയിലാണ്ടി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അനസ് (18) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ഉടമ നൗഫലിന്റെ പരാതിയിലാണ് അറസ്റ്റ്. ഭക്ഷണം കഴിച്ചതിന്റെ ബില്ല് 985 രൂപയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറില്‍ എത്തിയ സംഘം ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്തുന്നതായി ഭാവിച്ചു. ഇവരില്‍ ഒരാളുടെ ഫോണിലേക്ക് പണം അടച്ചതിന്റെ ശബ്ദം കേള്‍പ്പിക്കുകയും ഹോട്ടലുകാര്‍ പറഞ്ഞ തുക പോയതായി ഫോണില്‍ കാണിക്കുകയും ചെയ്തു. ശബ്ദം…
Read MoreCategory: Today’S Special
പാടി ഉറക്കിയ അച്ഛനെ പാടി ജയിപ്പിക്കാൻ മകൾ…നാറണംമൂഴി ഗ്രാമ പഞ്ചായത്തിലാണ് അച്ഛന് വേണ്ടി ഗാനാലാപനത്തിലൂടെ മകൾ പ്രചാരണം നടത്തുന്നത്
റാന്നി: ഗ്രാമ പഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന അച്ഛന്റെ വിജയത്തിനായി ഗാനാലാപനവുമായി മകൾ. നാറണംമൂഴി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ജോർജിന്റെ (റെജി) വിജയത്തിനായി മകൾ ലിജോയാണ് ഗാനാലാപനത്തിലൂടെ പ്രചാരണം നടത്തുന്നത്. ലിജോയുടെ ശബ്ദത്തിൽ റിക്കോർഡിംഗ് സ്റ്റുഡിയോയിലെത്തി പാടിയ പാട്ട് തുടക്കത്തിൽ തന്നെ വൈറലായി. ദിലീപിന്റെ കാര്യസ്ഥൻ സിനിമയിലെ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ ….. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈരടികളിൽ, പ്രിയ നാട്ടാരെ, ഇനി വോട്ടേകാം, നാടിൻ വികസനം വേണമെങ്കിൽ, പ്രിയ സാരഥിയാകാം തോമസ് ജോർജ്, നമുക്ക് ആശംസകൾ നേരാം…… കടന്നുവരൂ വോട്ട് നൽകൂ തോമസ് ജോർജിന്, മനസുകൊണ്ട് നേരാം ആശംസ..എന്നു തുടങ്ങുന്ന അതിമനോഹര ഗാനം രചനയും സംവിധാനവും നൽകി ചിട്ടപ്പെടുത്തിയത് റാന്നിയിലെ സേറ റിക്കോർഡിംഗ്…
Read Moreചിരിയോ ചിരി: മുഖശോഭ പ്രധാനമാണ്; ഫോട്ടോയ്ക്ക് ചിരിച്ചേ പറ്റുള്ളൂ; പുഞ്ചിരിതൂകുന്ന മുഖവുമായി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും സജീവം
എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ. പുഞ്ചിരിതൂകുന്ന മുഖവുമായി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാലും ബോര്‍ഡുകളാലും നിറഞ്ഞിരിക്കുകയാണ് ഗ്രാമങ്ങളും കവലകളും. സ്ഥാനാര്‍ഥി നിര്‍ണയം 95 ശതമാനം പൂര്‍ത്തിയായപ്പോള്‍ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചു പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ്. പോസ്റ്റര്‍ ഫോട്ടോയും ചിരിയുമൊക്കെ ആശ്രയിച്ചിരിക്കും വോട്ടുകളുടെ എണ്ണം. സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ട് തിരക്കിലാണ് സ്റ്റുഡിയോകളും ഫോട്ടോഗ്രഫര്‍മാരും. സ്ഥാനാര്‍ഥികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത് ഫോട്ടോഗ്രഫര്‍മാരുടെ കഴിവാണ്. ഫ്ളക്സുകള്‍ക്ക് നിരോധനമുള്ളതിനാല്‍ മള്‍ട്ടി കളര്‍ പോസ്റ്ററുകളും ക്ലോത്ത് വുഡന്‍ ബോര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ഓഫ് സെറ്റ് പ്രസുകളിലും ക്ലോത്ത് പ്രിന്റിംഗ് കേന്ദ്രങ്ങളിലും തിരക്കോടു തിരക്കാണ്. സ്ഥാനാര്‍ഥിയുടെ മിഴിവുള്ള ഫോട്ടോ, മുന്നണി, മത്സരിക്കുന്ന വാര്‍ഡ്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണു പോസ്റ്ററിലും ബോര്‍ഡിലുമുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചിഹ്നം രേഖപ്പെടുത്താത്ത പോസ്റ്ററുകളും ബോര്‍ഡുകളാണ് ഒന്നാംഘട്ടത്തില്‍ ഉപയോഗിക്കുന്നത്.
Read Moreതീ പാറുന്ന പോരാട്ടം…ദമ്പതികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ മത്സരത്തിന്
കടുത്തുരുത്തി: ദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മത്സരരംഗത്ത്. പെരുവ അവര്‍മ പുന്നയ്ക്കല്‍ സന്തോഷും ഭാര്യ ശ്രീലക്ഷ്മി സന്തോഷും സന്തോഷിന്റെ സഹോദരി സരിത ഉണ്ണികൃഷ്ണനുമാണു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. സന്തോഷും ഭാര്യയും മുളക്കുളം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലും സരിത ഞീഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുമാണു മത്സരിക്കുന്നത്. മൂന്നുപേരും ബിജെപി പ്രതിനിധികളായിട്ടാണു മത്സരരംഗത്തുള്ളത്. ശ്രീലക്ഷ്മി സന്തോഷ് ജനറല്‍ വാര്‍ഡായ ആറാം വാര്‍ഡില്‍നിന്ന് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2020 ലെ തെരഞ്ഞെടുപ്പിലും ശ്രീലക്ഷ്മി ഇവിടെ സ്ഥാനാര്‍ഥിയായിരുന്നു. സന്തോഷ് അഞ്ചാം വാര്‍ഡില്‍നിന്നാണ് ജനവിധി തേടുന്നത്. സമീപ പഞ്ചായത്തായ ഞീഴൂരിലാണ് സന്തോഷിന്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത്. അവിടെ രണ്ടാം വാര്‍ഡില്‍നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി കഴിഞ്ഞദിവസം സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സന്തോഷ് ബിജെപി മൂളക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോള്‍ കുറവിലങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയംഗവുമാണ്. ശ്രീലക്ഷ്മി മഹിളാമോര്‍ച്ച മുളക്കുളം പഞ്ചായത്ത് സെക്രട്ടറിയാണ്.…
Read Moreവിജയക്കര ഏതാണെന്നറിയും മുമ്പേ പാര്ട്ടിക്കര ഉടുമുണ്ടില്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച മുണ്ടുകളും ധോത്തികളും ഷര്‍ട്ടുകളും സാരികളും പുറത്തിറക്കി
വിജയക്കര ഏതാണെന്നറിയും മുമ്പേ പാര്ട്ടിക്കര ഉടുമുണ്ടില്‍ തെളിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച മുണ്ടുകളും ധോത്തികളും ഷര്‍ട്ടുകളും സാരികളും പുറത്തിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് വസ്ത്ര വ്യാപാരികള്‍. കൈപ്പത്തി, താമര, അരിവാള്‍ ചുറ്റിക നക്ഷത്രം, അരിവാള്‍ നെല്ക്കതിര്, രണ്ടില, ഓട്ടോറിക്ഷ തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും ചിഹ്നം പതിച്ച മുണ്ടുകളും ധോത്തികളും ഷര്‍ട്ടുകളുമാണ് കളം നിറഞ്ഞിരിക്കുന്നത്. ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ ട്രെന്ഡിംഗായിരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ പോലെയാണ് പാര്‍ട്ടി ചിഹ്നങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്. പാലാ മരങ്ങാട്ടുപള്ളിയിലെ കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറായ മല്‍ഹാര്‍ ലൂംസാണ് ഇത്തരം ഐറ്റങ്ങൾ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇപ്പോള്‍ എത്തിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇത്തരം മുണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നെങ്കിലും മധ്യകേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഏറെപ്പേര്‍ ഇത്തരം വസ്ത്രങ്ങള്‍ അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് മല്‍ഹാര്‍ ലൂംസിന്റെ ഉടമകളില്‍ ഒരാളായ ശ്രീകാന്ത് എസ്.…
Read Moreഇനി ആവേശത്തിന്റെ നാളുകൾ …ഓഫ് റോഡ് താരം തെരഞ്ഞെടുപ്പ് ട്രാക്കിൽ
ഓഫ് റോഡ് ജീപ്പ് ഓട്ടത്തിലെ താരം തെരഞ്ഞെടുപ്പിന്റെ ട്രാക്കിൽ. പാലാ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിയാ മേരി ബിനോ (24) എന്ന റിയ ചീരാംകുഴി ഓഫ് റോഡ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. സംസ്ഥാനത്തു നടന്ന 15 മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്ത ശേഷം ടിടിസി പഠിച്ച റിയ പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക കൂടിയാണ്. ചീരാംകുഴി ബിനോ-ആശ ദമ്പതിമാരുടെ മകളാണ്. അച്ഛന്റെയും അദേഹത്തിന്റെ സഹോദരന്റെയും പിന്നാലെയാണ് റിയ ഓഫോ റോഡ് മത്സരങ്ങളുടെ ട്രാക്കിലെത്തിയത്. അച്ഛന്റെ സഹോദരന് ജോസ് ചീരാംകുഴി 10ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്ഥയാണന്നുള്ളത് റിയയ്ക്ക് മത്സരിക്കുവാന്‍ തടസമല്ല. ജോസ് ചീരാംകുഴി നിലവില്‍ പാലാ നഗരസഭാംഗമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ പാര്‍ട്ടി പാരമ്പര്യം കൂടി പരിഗണിച്ചാണ് റിയയെ തെരഞ്ഞെടുത്തത്.
Read Moreകൊച്ചി കാണാൻ വീണ്ടും ആഡംബര കപ്പലുകൾ
നീണ്ട ഇടവേളയ്ക്കുശേഷം കൊച്ചി തീരത്ത് വീണ്ടും ആഡംബര കപ്പലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 709 വിനോദസഞ്ചാരികളുമായി എംവി വേൾഡ് ഒഡീസി കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ദ്വീപുരാഷ്ട്രമായ ബഹാമസിൽനിന്നുള്ള ആഡംബര കപ്പലാണിത്. പോർട്ട് ലൂയിസിൽനിന്നാണ് യാത്രക്കാരുമായി കൊച്ചിയിലേക്കെത്തിയത്. 176 ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലെ സഞ്ചാരികളെ കൊച്ചിൻ പോർട്ട് അധികൃതർ സ്വീകരിച്ചു. സഞ്ചാരികൾ കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. 23ന് വിയറ്റ്നാമിലേക്കാണ് എംവി വേൾഡ് ഒഡീസി യാത്ര തുടരുക. കൊളംബോയിൽനിന്നു സെലിബ്രിറ്റി മില്ലേനിയം ആഡംബര കപ്പൽ 21ന് കൊച്ചിയിലെത്തും. 2034 യാത്രക്കാരുമായെത്തുന്ന കപ്പൽ പിറ്റേന്നു മുംബൈയിലേക്കു പോകും.
Read Moreമുളമൂട്ടിൽ വീടിന് ഇന്ദിരയുടെ ഓർമകളുടെ ഗന്ധം: ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മദിനം ഇന്ന്
തിരുവനന്തപുരം: 1956 കാലഘട്ടത്തിൽ വഴുതക്കാട് വിമൻസ് കോളജിന് അടുത്തുള്ള പനവിള റോഡിലെ ഈ ഓടിട്ട വീട്ടിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമസിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന എ.പി. ഉദയഭാനു വാടകയ്ക്കു താമസിച്ചിരുന്ന മുളമൂട്ടിൽ ഫിലിപ്പ് ജോസഫിന്റെ വീട്ടിൽ ഇന്ദിര എത്തിയതും താമസിച്ചതും. സ്വാതന്ത്ര്യസമരസേനായിയും കോണ്‍ഗ്രസ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ ഉദയഭാനുവിന്റെ ഭാര്യ ഭാരതി ഉദയഭാനു അന്ന് രാജ്യസഭാംഗവും സാഹിത്യകാരിയുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതായിരുന്നു ഇന്ദിരാഗാന്ധി. ഉദയഭാനുവിനും ഭാരതി ഉദയഭാനുവിനും അഞ്ചു മക്കൾക്കുമൊപ്പം ഒരു കുടുംബാംഗത്തെ പോലെയാണ് അന്ന് ഇന്ദിരാഗാന്ധി മുളമൂട്ടിൽ താമസിച്ചിരുന്നത്. ഇന്ന് നമ്മൾ ഫോട്ടോകളിൽ കാണുന്ന പകുതി നരച്ച ബോബ് ചെയ്ത മുടിയുള്ള പ്രൗഢയായ ഇന്ദിരാഗാന്ധി അല്ല അന്ന്. നീണ്ട തലമുടി മുകളിലേക്ക് ഉയർത്തിക്കെട്ടിയ ചെറുപ്പക്കാരിയായ ഇന്ദിരാഗാന്ധി. പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും…
Read Moreകാൽക്കരുത്തിൽ കാറോടിക്കും ചിത്രങ്ങൾ വരയ്ക്കും ഒപ്പം ഗ്രാഫിക് ഡിസൈനിംഗും: അത്ഭുതമായി ജിലുമോൾ
ഇരു കൈകളുമില്ലാതെ കാറോടിക്കുന്ന ജിലുമോൾ മേരിയറ്റ് തോമസ് 2023 ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അത് ചരിത്രമായി. ഇത്തരത്തിൽ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരി. ജനിച്ചത് കൈകളില്ലാതെ. കഠിനശ്രമത്താൽ കാലുകളെ ജിലുമോൾ കൈകളാക്കി മാറ്റി. ഡ്രൈവിംഗ് കാലുകൾകൊണ്ട്. കംപ്യൂട്ടർ കീബോർഡും മൗസും കാലുകൾകൊണ്ട് ചലിപ്പിച്ച് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ചെയ്യുന്നു. സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാനും കാലുകൾ തന്നെ ആശ്രയം. നല്ലൊരു ചിത്രകാരിയും പ്രഭാഷകയും എഴുത്തുകാരിയുമായ ജിലുമോൾ ഇപ്പോൾ എറണാകുളത്ത് ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്റർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് അസോസിയേഷനിൽ അംഗത്വമുള്ള ജിലു കേരളത്തിലും പുറത്തും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. നാലര വയസുള്ളപ്പോൾ അമ്മ മരിച്ചു. അടുത്തയിടെ പിതാവും. ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സിസ്റ്റേഴ്സിന്റെ മേഴ്സി ഹോമിലാണ്…
Read Moreചിരിയോ ചിരി; കവലകളിൽ ചിരിച്ച മുഖവുമായി സ്ഥാനാർഥികളുടെ പോസ്റ്ററുകൾ; സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ…
കോട്ടയം: എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ. ചിരി മുഖവുമായി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാലും ബോര്‍ഡുകളാലും നിറഞ്ഞിരിക്കുകയാണ് നമ്മുടെ ഗ്രാമങ്ങളും കവലകളും. സ്ഥാനാര്‍ഥി നിര്‍ണയം 95 ശതമാനം പൂര്‍ത്തിയായപ്പോള്‍ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചു പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ്. പോസ്റ്റര്‍ ഫോട്ടോയും ചിരിയുമൊക്കെ ആശ്രയിച്ചിരിക്കും വോട്ടുകളുടെ എണ്ണം. സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ട് തിരക്കിലാണ് സ്റ്റുഡിയോകളും ഫോട്ടോഗ്രഫര്‍മാരും. സ്ഥാനാര്‍ഥികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത് ഫോട്ടോഗ്രഫര്‍മാരുടെ കഴിവാണ്. ഫ്ലക്സുകള്‍ക്ക് നിരോധനമുള്ളതിനാല്‍ മള്‍ട്ടി കളര്‍ പോസ്റ്ററുകളും ക്ലോത്ത് വുഡന്‍ ബോര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ഓഫ്സെറ്റ് പ്രസുകളിലും ക്ലോത്ത് പ്രിന്റിംഗ് കേന്ദ്രങ്ങളിലും തിരക്കോടു തിരക്കാണ്. പ്രത്യേകം പന്തലുകള്‍ തയാറാക്കിയാണു പലരും സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും തയാറാക്കുന്നത്. സ്ഥാനാര്‍ഥിയുടെ മിഴിവുള്ള ഫോട്ടോ, മുന്നണി, മത്സരിക്കുന്ന വാര്‍ഡ്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണു പോസ്റ്ററിലും ബോര്‍ഡിലുമുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചിഹ്നം രേഖപ്പെടുത്താത്ത പോസ്റ്ററുകളും ബോര്‍ഡുകളാണ് ഒന്നാംഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ള ക്ലോത്ത് ബോര്‍ഡിന്…
Read More