മലയാലപ്പുഴ പഞ്ചായത്തിൽ നൂറ്റെട്ടിലെത്തിയ തേയിലച്ചെടി; ബ്രിട്ടീഷ് കാലഘട്ടത്തിന്‍റെ സ്മരണ

‌കോന്നി: ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തെ സ്മരണകളില്‍ നൂറ്റാണ്ടിന്‍റെ കഥകള്‍ കേട്ടറിഞ്ഞ തേയിലച്ചെടി. മലയാലപ്പുഴ പഞ്ചായത്ത് പരിധിയില്‍ കുമ്പഴ എസ്റ്റേറ്റിലെ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍സ് ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന തേയിലച്ചെടിക്കാണ് 108 വര്‍ഷത്തെ കഥകളുള്ളത്. 1917-ല്‍ ബ്രിട്ടീഷുകാരായ എസ്റ്റേറ്റ് മാനേജര്‍മാര്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചപ്പോൾ, ഔദ്യോഗികമായ തുടക്കം ചാര്‍ത്തിയത് ഈ തേയിലച്ചെടിയിലൂടെയായിരുന്നുവെന്നാണ് ചരിത്ര രേഖ. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞും തണുപ്പും നിറഞ്ഞ കിഴക്കന്‍ മലഞ്ചെരിവുകളെ തേയില കൃഷിക്ക് അനുയോജ്യമായതാക്കിയ കാലത്ത് ആയിരക്കണക്കിന് ചെടികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്നിപ്പോള്‍ നിലനില്‍ക്കുന്നത് ഈ ഒറ്റ ചെടി മാത്രമാണ്.തേയിലത്തോട്ടം ഇല്ലാതായെങ്കിലും ഓഫീസിനു മുമ്പിലെ ഒരു ചെടി സംരക്ഷിച്ചുവരികയാണ് തോട്ടം കമ്പനി. കുമ്പഴ മുതല്‍ ലണ്ടന്‍ വരെ 150 വര്‍ഷങ്ങള്‍ക്കു മുമ്പ്, ചെങ്ങന്നൂര്‍ ആസ്ഥാനമായ വഞ്ചിപ്പുഴ മഠത്തിന്‍റെ ഉടമസ്ഥതയിലായിരുന്ന 1100 ഹെക്ടര്‍ സ്ഥലമാണ് പിന്നീട് ബ്രിട്ടീഷുകാരുടെ കൈവശം എത്തിയത്.കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും മറ്റ്…

Read More

എന്‍റെ കൊച്ചിനെ തൊടുന്നോടാ നീ… മകളോട് മോശമായി പെരുമാറി യുവാവ്: ചെരുപ്പൂരി തല്ലി അമ്മ

നമ്മുടെ മക്കളുടെ ദേഹത്ത് അനാവശ്യമായി ആരെങ്കിലും കൈവച്ചാൽ ഒരു മാതാപിതാക്കൻമാരും ക്ഷമിക്കില്ല. അത് തെളിയിക്കൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. പ്രദേശത്തെ ഒരു പഞ്ചർ കടയിലെ ജീവനക്കാരൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതറിഞ്ഞ അമ്മ അവിടേക്ക് വരികയും യുവാവിനെ ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഉയരുകയാണ്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

Read More

ട്രെയിനിൽ ഭക്ഷണം നൽകുന്ന കണ്ടെയ്‌നറുകൾ കഴുകി ഉപയോഗിച്ചു; വീഡിയോ വൈറൽ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ചില യാത്രകളിൽ ഭക്ഷണം കഴിക്കുന്നത് നന്നേ ദുർഘടമായ കാര്യമാണ്. പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്പോൾ. വൃത്തിയുള്ള ഭക്ഷണം ലഭിക്കാൻ കുറച്ചൊക്കെ ഭാഗ്യവും വേണം. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഹാറിലെ ജോഗ്ബാനിയെയും തമിഴ്നാട് ഈറോഡിനെയും ബന്ധിപ്പിക്കുന്ന ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്‌സ്പ്രസിൽ നടന്നതാണ് സംഭവം. ട്രെയിനിനുള്ളിൽ റെയില്‍വേ ജീവനക്കാരനെന്ന് കരുതുന്ന ഒരാള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന വാഷ്‌ബേസിനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകൾ കഴുകി സമീപത്ത് അടുക്കിവയ്ക്കുന്നതാണ് വീഡിയോ. തിരിച്ചയയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് അയാളുടെ മറുപടി. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്ന സൗകര്യങ്ങള്‍ ഇതാണോ എന്ന് കോൺഗ്രസ് ചോദിച്ചു. പൊതുജനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് മുഴുവന്‍ ചാര്‍ജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവര്‍ത്തി നടത്തുന്നു. ഇതിൽ നാണക്കേട്…

Read More

50 കാൻസറുകൾ മുൻകൂട്ടി കണ്ടെത്താം; ചികിത്സയിൽ വഴിത്തിരിവാകാൻ ഗലേരി ടെസ്റ്റ്

ലണ്ടൻ: അന്പതോളം കാൻസറുകൾ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയായ ഗ്രെയില്‍ കണ്ടെത്തിയ ഗലേരി ടെസ്റ്റിലൂടെയാണ്, മുന്‍കൂട്ടി രോഗനിര്‍ണയം അസാധ്യമായ വിവിധ തരം കാൻസറുകള്‍ കണ്ടെത്താൻ സാധിക്കുന്നത്. കാൻസർ മൂലമുള്ള ട്യൂമറില്‍നിന്ന് രക്തത്തിൽ കലരുന്ന ഡിഎന്‍എ ശകലങ്ങളെ കണ്ടുപിടിക്കാന്‍ കെല്പുള്ള ഗലേരി ടെസ്റ്റ് യുഎസിലെയും കാനഡയിലെയും 25,000 പേരിൽ പരീക്ഷിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും (എന്‍എച്ച്എസ്) ഈ ടെസ്റ്റിന്‍റെ പരീക്ഷണം നടത്തുന്നുണ്ട്. മുൻകൂട്ടി കണ്ടെത്താനായാല്‍ പല കാൻസറുകളും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ഒറേഗോൺ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനുമായ ഡോ. നിമ നാബാവിസാദേ പറയുന്നു. ഗലേരി ടെസ്റ്റ് പ്രകാരം നെഗറ്റീവ് ഫലം ലഭിച്ച 99 ശതമാനം പേരിലും അര്‍ബുദത്തിന്‍റെ സാധ്യത എഴുതിത്തള്ളി. സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ ലഭ്യമല്ലാത്ത അണ്ഡാശയ, വൃക്ക, ഉദര, മൂത്രാശയ, പാന്‍ക്രിയാറ്റിക് കാൻസറുകളാണ് ഈ…

Read More

തുന്പിപ്പെണ്ണേ വാ…വാ…അപൂർവയിനം തുമ്പികളുടെ വരവറിയിച്ച് ആറളം ഫാം

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ആറളം ഫാമിനെ കൂടുതൽ മനോഹരമാക്കാൻ പുതിയ അതിഥികൾ എത്തിക്കഴിഞ്ഞു. കേരളത്തിലെ തുമ്പി ഗവേഷണചരിത്രത്തിൽ പുതിയൊരു ചുവടുറപ്പിച്ച് ആറളം വന്യജീവി സങ്കേതം “ഡ്രാഗൺഫ്ലൈ മീറ്റ് 2025′ വിജയകരമായി പൂർത്തിയായി. ഒക്‌ടോബർ പത്തു മുതൽ 12 വരെ നടന്ന മൂന്നു ദിവസത്തെ മീറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ തുടങ്ങി 60 ലധികം പേർ പങ്കെടുത്തു. അന്തരിച്ച തുമ്പി ഗവേഷകൻ സി.ജി. കിരണിന്‍റെ സ്മരണയിൽ സംഘടിപ്പിച്ച ഈ പരിപാടി ആറളം വന്യജീവി സങ്കേതം, കേരള വനം-വന്യജീവി വകുപ്പ്, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (കോഴിക്കോട്), ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (തിരുവനന്തപുരം) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു നടത്തപ്പെട്ടത്. “ആറളം എപ്പോഴും ഒരു ജീവവൈവിധ്യ കേന്ദ്രമാണ്. വനവകുപ്പും ഗവേഷകരും വിദ്യാർഥികളും ചേർന്ന് അറിവ് സൃഷ്ടിക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഈ മീറ്റ്. പൗരശാസ്ത്രം ഇപ്പോൾ കേരളത്തിലെ സംരക്ഷണത്തിന്‍റെ അടിത്തറയാകുകയാണ്. ഈ…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ജ്യൂസ് ജാക്കിംഗ്: പൊതു ഇടങ്ങളിലെ മൊബൈല്‍ ചാര്‍ജിംഗ് അത്ര സേഫല്ല

കൊച്ചി: മൊബൈല്‍ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകളില്‍ ചാര്‍ജ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ ചാര്‍ജിംഗ് അത്ര സേഫല്ലെന്നാണ് പോലീസ് മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്ന പേരിലുള്ള സൈബര്‍ തട്ടിപ്പിലേക്ക് നമ്മള്‍ വെറുതെ തലവച്ചു കൊടുക്കരുതെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് ജ്യൂസ് ജാക്കിംഗ്?പൊതു മൊബൈല്‍ ചാര്‍ജിംഗ് പോയന്റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിംഗ്’. സാധാരണ ചാര്‍ജിംഗ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിംഗ് പോയന്‍റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിംഗ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും.…

Read More

ഇതാണ് ദീപേഷ്, സ്ഥിരവരുമാനമുള്ള ജോലിയുപേക്ഷിച്ച് ടാക്സി ഡ്രൈവറായി, ഇപ്പോൾ പ്രതിമാസ സന്പാദ്യം 56,000; വൈറലായി പോസ്റ്റ്

ജോലി ഭാരം കാരണം മിക്ക ആളുകൾക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല. കുടുംബത്തോടൊപ്പമിരിക്കാൻ ആഗ്രഹിച്ച് നല്ല വരുമാനം ലഭിക്കുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ദീപേഷ് എന്ന യുവാവ്. സംരംഭകനായ വരുൺ അഗർവാൾ ദീപേഷിനെക്കുറിച്ച് പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദീപേഷ്. പ്രതിമാസം അദ്ദേഹത്തിന് 40000 രൂപ ശന്പളവും ലഭിച്ചിരുന്നു. എന്നാൽ അമിത ജോലിഭാരം കാരണം പലപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവിടാൻ സമയം ലഭിച്ചിരുന്നില്ല. വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ നന്നായി പ്രയാസപ്പെട്ടപ്പോൾ അദ്ദേഹം ജോലി ഉപേക്ഷിച്ചു. മുഴുവൻ സമയ ടാക്സി ഡ്രൈവറായി മാറി. 21 ദിവസം ജോലി ചെയ്ത് ദീപേഷ് പ്രതിമാസം 56000 രൂപ വരെ ഉണ്ടാക്കുന്നുണ്ടെന്ന് വരുൺ പോസ്റ്റിൽ പറയുന്നു. ‘ഇതാണ് ദീപേഷ്, ഇന്നത്തെ എന്‍റെ ഊബർ ഡ്രൈവർ ദീപേഷ് ആയിരുന്നു’ എന്ന തലക്കെട്ടോടെയാണ് വരുൺ…

Read More

വീട്ടുജോലിക്കാരിക്ക് 45,000 രൂപ ശമ്പളം കൊടുക്കുന്നതിൽ വിമർശിച്ച് സോഷ്യൽ മീഡിയ; വിമർശിച്ചവർക്കുള്ള മറുപടിയുമായി യുവതി

വീട്ടുജോലിക്കാരിക്ക് കൊടുക്കുന്ന ശന്പളം വെളിപ്പെടുത്തിയതിനു പിന്നാലെ വിമർശനം നേരിട്ട് യുവതി. യൂലിയ അസ്ലാമോവ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം തന്‍റെ ജീവിത ചെലവുകളെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചത്. അതിൽ തന്‍റെ വീട്ടു ജോലിക്കാരിക്ക് 45,000 രൂപ ശന്പളമായി നൽകുന്നുണ്ടെന്ന് പറഞ്ഞത്. എന്നാൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ യുവതി നേരിട്ടത് വലിയ വിമർശനമാണ്. വീട്ടിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്രത്തോളം ശന്പളം കൊടുക്കണോ എന്നാണ് പലരും വിമർശിച്ചത്. വീട്ടുജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്നതിലും അവർക്ക് വളരുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നൽകുന്നതിലുമാണ് ഇത്രയും ശന്പളം കൊടുക്കുന്നതെന്നാണ് വിമർശകരോട് യൂലിയ മറുപടി പറഞ്ഞത്. പ്രൊഫഷണലിസം, സത്യസന്ധത, വിശ്വാസ്യത എന്നിവയൊക്കെയാണ് താൻ വിലമതിക്കുന്നത്. അതിനാൽ എത്ര രൂപ നൽകിയാലും അതിൽ കുഴപ്പം ഇല്ലന്നും യുവതി കൂട്ടിച്ചേർത്തു.  

Read More

ദീപങ്ങളുടെ ഉത്സവം… നിറയട്ടെ ദീപങ്ങളെമ്പാടും

ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസം തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ഇതെന്നാണ് ഒരു ഐതിഹ്യം. മറ്റു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദീപാവലി എന്നും ദീപാളി എന്നും ഇതിനെ വിളിക്കുന്നു. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം. വടക്കേ ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ആഘോഷം വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും…

Read More

ഭാരതത്തിന്‍റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു

കുമരകം: ഭാരതത്തിന്‍റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ കുമരകം അണിഞ്ഞൊരുങ്ങുന്നു. 23നു വൈകുന്നേരം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു കാര്‍ മാര്‍ഗം കുമരകം താജ് ഹോട്ടലിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡരികിലെ കാടുവെട്ടി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. വഴിവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി വരികയാണ്. പാലങ്ങളും കലുങ്കുകളും പെയിന്‍റ് ചെയ്തു ഭംഗിയാക്കും. പാലങ്ങളിലെല്ലാം റിഫ്ലക്ടറുകള്‍ സ്ഥാപിക്കും. മൂന്നു വര്‍ഷങ്ങളായി കുമരകം നിവാസികള്‍ അനുഭവിച്ചു കൊണ്ടിരുന്ന യാത്രാ ദുരിതത്തിനു കാരണമായ കോണത്താറ്റുപാലത്തിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിച്ചതും പ്രസിഡന്‍റിന്‍റെ ആഗമനം മുന്നില്‍ കണ്ടാണ്. വൈദ്യുതി വൈദ്യുതിവിതരണം കുറ്റമറ്റതാക്കാന്‍ ബോര്‍ഡ് മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു ദിവസം വൈദ്യുതി വിതരണം മുടക്കി ചെങ്ങളം സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. നിലവില്‍ ഉള്ള ഫീഡര്‍ തകരാറിലായാല്‍ സമാന്തര…

Read More