നമ്മുടെ കുരുന്നുകൾ പഠിച്ച് വളരട്ടെ… പാര്‍ട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നല്‍കി: മാതൃകയായി ആറങ്കാവിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍

എറണാകുളം കാഞ്ഞൂര്‍ ആറങ്കാവിലെ ഐഎന്‍ടിയുസി മണല്‍ത്തൊഴിലാളി യൂണിയന്‍റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാര്‍ട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്തരിച്ച മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഉണ്ണിമേനോന്‍റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക. ഏഴാം വാര്‍ഡ് മെമ്പര്‍ സിമി ടിജോയുടെയും യൂണിയന്‍ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്‍റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിലും സുമനസുകള്‍ കൈകോര്‍ത്തു. എം.ഉണ്ണിമേനോന്‍റെ ഭാര്യ ശകുന്തള മേനോന്‍ അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വഹിച്ചു.സ്ഥലത്തിന്‍റേയും കെട്ടിടത്തിന്‍റേയും ഉടമസ്ഥാവകാശ രേഖകള്‍ എംഎല്‍എയില്‍ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍…

Read More

കാലത്തിന്‍റെ കൈയൊപ്പ്: ശ്രദ്ധേയമായി സിഗ്‌നേച്ചർ പെയിന്‍റിംഗ് പ്രദർശനം

1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും. തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും. വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്‍റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്‍റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്. നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ്…

Read More

അഭിമാനമായി സിഎംഎസ്-3: വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തെ ബഹിരാകാശ മേഖലയിൽ പുതുചരിത്രമെഴുതി ഐഎസ്ആർഒ. ഇന്ത്യ നിർമിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-3 ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന 4,410 കിലോ തൂക്കമുള്ള അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ഉപഗ്രഹം ലഭ്യമാക്കുക. നാവികസേനയുടെ ശബ്‌ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാനും ഇതോടെ രാജ്യത്തിനാകും.

Read More

തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ ആരെയും ശ്രദ്ധിക്കാതെ പെൺകുട്ടിയുടെ ഡാൻസ്: സ്ത്രീ വന്ന് തട്ടിയിട്ടിട്ട് പോയി; വൈറലായി വീഡിയോ

വൈറലാകാൻ എന്ത് കോപ്രായങ്ങളും കാണിക്കാൻ മടിയില്ലാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് ഒരു യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ട്രെയിൻ വന്ന് നിന്നപ്പോഴാണ് യുവതിയുടെ ഡാൻസ്. ചുറ്റിലും ആളുകൾ തന്നെ നോക്കുന്നതൊന്നും യുവതിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അവൾ നിർത്താതെ ഡാൻസ് ചെയ്യുകയാണ്. ആളുകൾ ട്രെയിനിൽ കയറാനുള്ള ഓട്ടപ്പാച്ചിലും ധൃതിയും ഒരു സ്ഥലത്ത് നടക്കുന്പോൾ ഇവയൊന്നും തന്‍റെ പ്രശ്നമേ അല്ലന്ന് പറഞ്ഞ് യുവതിയുടെ ഡാൻസ് മറു വശത്തും. നടന്നു പോകുന്ന പലരേയും അവൾ ചെന്ന് തട്ടുന്നുണ്ട്. എന്നാൽ അവരൊക്കെത്തന്നെയും അവരുടെ കാര്യം നോക്കി പോവുകയാണ് ഉണ്ടായത്. ട്രെയിൻ എടുക്കുന്നതിനു മുൻപ് എങ്ങനെയെങ്കിലും അതിനുള്ളിൽ കയറണമെന്ന ചിന്ത മാത്രമേ അവർക്കൊക്കെ ഉണ്ടായിരുന്നുള്ളു. ട്രെയിനിൽ കയറാനായി ഒരു വയോധിക ഓടിപ്പോവുകയാണ്. പെട്ടെന്ന് അവർ യുവതിയെ ഇടിച്ചു. യുവതിയാകട്ടെ…

Read More

ഏതാണ് ഇന്ത്യയിലെ മികച്ച നിമിഷങ്ങളെന്ന് പറയുക പ്രയാസമാണ്, എല്ലാ നിമിഷങ്ങളും മികച്ചതായിരുന്നു: യാത്രയിൽ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി; വൈകാരികമായ കുറിപ്പുമായി യുവതി

ഭൂപ്രകൃതിയാലും ചരിത്രപരമായ പ്രത്യേകതകളാലും ഇന്ത്യയുടെ പ്രശസ്തിക്ക് ലോകമെന്പാടും നല്ല ഖ്യാതിയാണ്. ഇത് നിരവധി വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കാരണമാണ്. ചിലർ ഇന്ത്യയിലെത്തി ഇവിടുത്തെ സംസ്കാരവും പ്രത്യേകതയുമൊക്കം അകൃഷ്ടരായി ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കാറുമുണ്ട്. അങ്ങനെ ഇന്ത്യ സന്ദർശിക്കാൻ എത്തിയതാണ് ബ്രിട്ടീഷ് യുവതി ഡീന ലീ. ഇവരൊരു ട്രാവൽ വ്ലോഗർ കൂടിയാണ്. ആറ് മാസം ഇന്ത്യയിൽ കഴി‍ഞ്ഞ ശേഷം തിരികെ പോകുന്ന ഡീന പങ്കുവച്ച വികരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറിപ്പ്… ‘അഞ്ചര മാസത്തെ താമസത്തിനു ശേഷം ഇന്നിവിടെ എന്‍റെ അവസാനത്തെ ദിവസമാണ്. യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് എടുക്കുകയാണ് ഞാനിപ്പോൾ. എന്‍റെ മുടിയിഴകളെ കാറ്റ് തഴുകുമ്പോൾ ഓർമകളെല്ലാം എന്‍റെ ഉള്ളിലേക്ക് ഒഴുകിയെത്തുകയാണ്’. ഒരു സ്ഥലം എത്രത്തോളം നമുക്കുള്ളിൽ തന്നെ നിലനിൽക്കുമെന്ന് പറയുക പ്രയാസമാണ്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ ഇവിടേക്ക് എത്തുന്പോൾ ഇന്ത്യ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് എനിക്ക് ഒരു…

Read More

എന്ത് ഭംഗി നിന്നെ കാണാൻ… ഇത് ഓട്ടോയോ അതോ ആഡംബര കാറോ; ഉള്ളിലെ മിനുക്ക് പണി കണ്ട് ഞെട്ടി സൈബറിടം

സാധാരണക്കാരന്‍റെ വാഹനം എന്നാണ് ഓട്ടോറിക്ഷയെ വിളിക്കാറുള്ളത്. ഓട്ടോ ഡ്ര‌ൈവർമാർ പല മിനുക്ക് പരിപാടികളും ഓട്ടോയിൽ നടത്താറുണ്ട്. അത്തരത്തിലൊരു മിനുക്കു പണി വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്‍റെ വാഹനം എങ്ങനെയാണ് ഒരു ആഡംബര വാഹനം പോലെ മാറ്റിയെടുത്തിരിക്കുന്നത് എന്നാണ് വീഡിയോയിൽ ഉള്ളത്. ഓട്ടോയുടെ അകത്ത് കയറുന്പോൾ നമ്മൾ ഏതോ ആഡംബര കാറിനുള്ളിൽ കയറിയ പ്രതീതിയാണ് ഉണ്ടാകുന്നത്. പവർ വിൻഡോകൾ, എസി, കൺവെർട്ടിബിൾ സീറ്റുകൾ, ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം എന്നിവയെല്ലാം തന്നെ ഈ ഓട്ടോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റ് ചെയ്തിരിക്കുന്നത്. പുറത്ത് നിന്ന് നോക്കുന്പോൾ സാധാരണ ഓട്ടോയും എന്നാൽ അകത്ത് കയറുന്പോൾ അത്യാഡംബരമെന്ന് തോന്നിക്കുകയും ചെയ്യുന്ന സംഭവങ്ങളാണല്ലോ ഇതിലെന്നാണ് മിക്ക ആളുകളും കമന്‍റ് ചെയ്തത്.  

Read More

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം: വിക്ഷേപണം ഇന്ന്; 4,400 കിലോ ഭാരമുള്ള സിഎംഎസ്- 03 ഉപഗ്രഹം നാവികസേനയുടെ ആശയവിനിമയത്തിന് കരുത്താകും

നാവികസേനയ്ക്കായി ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വൈകുന്നേരം 5.26നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-3 വിക്ഷേപിക്കുന്നത്. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിക്കുക. ചന്ദ്രയാൻ- 03 ദൗത്യത്തിനായി പേടകം ചന്ദ്രനിലെത്തിച്ച ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണവാഹനമാണിത്. ജിസാറ്റ്- 7 ആർ എന്നും അറിയപ്പെടുന്നതാണ് സിഎംഎസ്-3 ഉപഗ്രഹം. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ളതാണിത്. ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ലഭ്യമാകുക. നാവികസേനയുടെ ശബ്‌ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ പുതിയ ഉപഗ്രഹത്തിനു കഴിയും. സിഎംഎസ്-03 സി, എക്സ്റ്റൻഡഡ് സി, കെയു ബാൻഡുകളിൽ…

Read More

കാലത്തിനൊപ്പമൊരു മാറ്റം… റിക്കാർഡ് കുറിച്ച് യുപിഐ

ഇന്ത്യയുടെ ഡിജിറ്റൽ പേമെന്‍റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു. യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്‍റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്‍റെ കാര്യത്തിൽ ഇതുവരെയുള്ള…

Read More

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി: വധുവിന്‍റെയും വരന്‍റെയും മാതാപിതാക്കൾ ഒളിച്ചോടി

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രതിശ്രുത വധുവിന്‍റെയും വരന്‍റെയും മാതാപിതാക്കൾ ഒളിച്ചോടിയതായി പരാതി. പോലീസ് അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. മക്കൾ തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. മകന്‍റെ പരാതിയിൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജിൽനിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു. വിഭാര്യനായ 50കാരൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ മകൾക്ക് വിവാഹാലോചന വന്നു. ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്‍റെ ഒരുക്കം നടക്കവെയാണ് വധുവിന്‍റെ പിതാവും വരന്‍റെ മാതാവും തമ്മിൽ ഇഷ്ടത്തിലായതും ഒളിച്ചോടിയതും. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും.

Read More

മണ്ണിന്‍റെ മണമുള്ള പാട്ടുകളുമായി അലോഷി ആദം

മലയാളികളുടെ മനസിലെ ഭൂതകാലത്തെ തൊട്ടുണര്‍ത്തി മണ്ണിന്‍റെ മണമുള്ള ഗാനങ്ങളുമായി അലോഷി ആദം. പഴയ നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും ഗസലുകളും വിപ്ലവഗാനങ്ങളും ചേര്‍ത്തുള്ള മലയാളത്തനിമയുള്ള ഗാനങ്ങള്‍ പാടുമ്പോള്‍ അതില്‍ ലയിക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. പ്രായഭേദമെന്യേ ആ ഗാനങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളി. അനുകരണങ്ങള്‍ക്കും ട്രെന്‍റുകള്‍ക്കും പിന്നാലെ പോകാതെ താന്‍ സ്വന്തമായി വെട്ടിത്തുറന്ന പാതയിലൂടെയാണ് അലോഷിയുടെ സംഗീതയാത്ര. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നൃത്താധ്യാപികയായ അമ്മ റോസ്‌ലിനാണ് സ്വരസ്ഥാനങ്ങളും ആരോഹണ അവരോഹണങ്ങളും ചൊല്ലിക്കൊടുത്ത് സംഗീതലോകത്തേക്ക് പിച്ചവച്ച് നടത്തിച്ചത്. അധ്യാപകനായ അച്ഛന്‍ ലൂയിസിന് മകന്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ ആയിരുന്നു താത്പര്യം. എന്നാല്‍, മകന്‍റെ താത്പര്യം കാല്‍പ്പന്തുകളിയോടായിരുന്നു. നല്ലൊരു കളിക്കാരനാകണമെന്നായിരുന്നു ഉള്ളിലെ ആഗ്രഹവും. അതിനാല്‍ത്തന്നെ പരമാവധി സമയങ്ങള്‍ പന്തിന് പിന്നാലെയായിരുന്നു. കാലൊടിഞ്ഞത് സംഗീത വഴിതുറന്നുഒരിക്കല്‍ കളിയ്ക്കിടയില്‍ കാലൊടിഞ്ഞ് ആശുപത്രിയിലായി. കുറെ ദിവസം അനങ്ങാതെ കിടക്കേണ്ടിവന്നു. ഇതോടെയാണ് കാല്‍പ്പന്തുകളിയോടുള്ള പ്രണയം അവസാനിച്ചത്. പിന്നീട് ചാരംമൂടിക്കിടന്ന…

Read More