കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കൊച്ചിയിലും കുമരകത്തും ഉൾപ്പെടെ എത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) ചൂണ്ടിക്കാട്ടി. ബുക്കിംഗ് പൂർത്തിയാക്കിയശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇ-മെയില്‍-വാട്സാപ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേമെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണു തട്ടിപ്പുകാരുടെ പ്രധാന രീതികളെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു. പ്രധാനമായും ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു തട്ടിപ്പുകൾ നടക്കുന്നത്. ഹോട്ടൽ ജീവനക്കാരുടേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യൂആർ…
Read MoreCategory: Today’S Special
മകൻ കൂടെക്കിടക്കുന്നത് ഇഷ്ടപ്പെട്ടില്ല: അമ്മയുടെ കൂടെ കിടന്നതിന് പന്ത്രണ്ടുകാരന് ക്രൂര മര്‍ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ് സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 115(2), 3(5), 126(2), ജിവനൈല് ജസ്റ്റീസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 12 ന് രാത്രി 11 മുതല്‍ 13 ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ് സുഹൃത്തും കലൂരിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു. ബാത്ത് റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന്…
Read Moreചരിത്രത്തിലേക്കു വളയം തിരിച്ച് ഈശ്വരി; മുതുവ സമുദായത്തിന് അഭിമാന നിമിഷം; 15 കിലോമീറ്റർ സഞ്ചരിച്ച് മറയൂരിലെത്തിയാണ് ഡ്രൈംവിംഗ് പഠിച്ചത്
മറയൂർ: മുതുവ സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ ഡ്രൈവറായി ഈശ്വരി. കാന്തല്ലൂർ പഞ്ചായത്തിൽ തീർഥമല ഉന്നതിയിലെ പരമന്റെ ഭാര്യ ഈശ്വരി (40) ആണ് ചരിത്രത്തിന്റെ സ്റ്റിയറിംഗിൽ കൈവച്ചത്. മൂന്നാറിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ വിജയകരമായി കാർ ഓടിച്ച് ഈശ്വരി ലൈസൻസ് സ്വന്തമാക്കി. ഇടുക്കി ജില്ലയിലും തമിഴ്നാട് അതിർത്തികളിലും അധിവസിക്കുന്ന മുതുവ സമുദായംഗമാണ് ഈശ്വരി. ഈശ്വരിക്ക് സപ്പോർട്ടുമായി ഭർത്താവ് പരമനും കുടിക്കാരും ഉണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പും മറയൂരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആർ. കണ്ണനും പരിശീലകൻ കെ. അനീഷ്കുമാറും ഈശ്വരിക്ക് ലൈസൻസ് ലഭിക്കുവാൻ ഏറെ സഹായിച്ചു. മാറിയത് ചരിത്രംഒരു കാലത്ത് ഉന്നതികളിലെ കർകശനനിയമങ്ങളാൽ തളയ്ക്കപ്പെട്ട ജീവിതമായിരുന്നു മുതുവ സ്ത്രീകളുടെത്. എന്നാൽ, കാലഘട്ടത്തിനനുസരിച്ച് മാറാൻ കുടിക്കാർ തയാറാകുന്നു എന്നതാണ് ഈശ്വരിയുടെ ജീവിതം. വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റം വരുത്തി. എൻജിനിയറിംഗ്, എംഎസ്ഡബ്ല്യു, എംബിഎ ഡിഗ്രികളെല്ലാം ഈ വിഭാഗത്തിലെ യുവതികൾ സ്വന്തമാക്കി വരുന്നു.…
Read Moreആർത്തവ സമയത്ത് പാഡോ വെള്ളമോ ഉപയോഗിക്കാറില്ല, അർധനഗ്നയായി നടന്നിട്ടുണ്ട്: യാത്രയ്ക്കിടയിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ബാക്ക് പാക്കർ അരുണിമ
മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാവൽ വ്ലോഗറാണ് ബാക്ക് പാക്കർ എന്ന അരുണിമ. ചുരുങ്ങിയ കാലം കൊണ്ട് ഈ ഇരുപത്തിയാറുകാരി പെൺകുട്ടി ചെന്നെത്താത്ത നാടും നഗരവും ഗ്രാമങ്ങളുമില്ല. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങൾ യാത്രയ്ക്കിടെ അരുണിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ യാത്രകളിൽ നേരിട്ട അനുഭവങ്ങൾ അരുണിമ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് വീഡിയോയായി ചെയ്യുന്നത്. അല്ലാതെ താനൊരു കണ്ടന്റ് ക്രിയേറ്റർ അല്ലന്നും അരുണിമ പറഞ്ഞു. യാത്രയുടെ അമ്പത് ശതമാനം കാര്യങ്ങൾ മാത്രമെ നിങ്ങൾ കാണുന്നുള്ളു. പബ്ബിലും ബാറിലും എല്ലാം പോകാറുണ്ട്. രാത്രി മുഴുവൻ ഡാൻസ് ബാറിൽ ചിലവഴിക്കാറുമുണ്ട്. അതൊന്നും എവിടേയും പോസ്റ്റ് ചെയ്യാറില്ലന്നും അരുണിമ കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് എത്യോപിയയിൽ പോയപ്പോൾ അവിടെയുള്ള ഗോത്രവർഗക്കാർക്കൊപ്പം അർധനഗ്നയായി താൻ ജീവിച്ചിട്ടുണ്ടെന്ന് അരുണിമ പറഞ്ഞു. അംഗോളയിൽ പോയപ്പോഴും അതുപോലെ ജീവിച്ചു. നമീബിയയിൽ പോയപ്പോൾ നേരിട്ട അനുഭവങ്ങളും…
Read Moreകുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിച്ചു, ഒടുവിൽ ഭൂമിയിലേക്കുതന്നെ മടങ്ങി: ‘വൃക്ഷ മാതാവ്’ സാലുമരദ തിമ്മക്കയ്ക്ക് വിട
പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114 വയസ് ആയിരുന്നു. ബംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് സാലുമരദ തിമ്മക്കയുടെ ജനനം. ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് തിമ്മക്ക വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. സാലുമരദ തിമ്മക്കയെ 2019ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് തിമ്മക്കയും ഭർത്താവും താമസിച്ചിരുന്നത്. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
Read Moreഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസിനുള്ള പ്രീ ടെസ്റ്റിന് സംസ്ഥാനത്ത് തുടക്കം: പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകള്‍ സാമ്പിള്‍ പ്രദേശങ്ങള്‍
കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലു വരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്. ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.…
Read Moreകൊച്ചി പഴയ കൊച്ചിയല്ല: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി
കൊച്ചി: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി. ലോകത്തിലെ മുന്‍നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുള്‍പ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമ്പന്ന സാംസ്കാരികപൈതൃകവും കായല്‍–കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും നഗരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിംഗ് ഡോട്ട് കോം പറയുന്നു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്ഷണങ്ങള്. പൈതൃകമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ലോകമെമ്പാടുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്നതും കൊച്ചിയുടെ പെരുമയാണ്. കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഉള്‍പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും…
Read Moreചൈനയിൽനിന്ന് ഗുണമേന്മയില്ലാത്ത പിവിസി റെസിൻ ഇറക്കുമതി: ഇന്ത്യക്കാർക്ക് ഗുരുതര ആരോഗ്യഭീഷണി; കാൻസറിനു കാരണമാകുന്ന പദാർഥങ്ങളുടെ അളവ് സുരക്ഷാ പരിധിയുടെ അഞ്ചിരട്ടി
ചൈനയിൽനിന്ന് വലിയതോതിലുള്ള പിവിസി റെസിന്റെ ഇറക്കുമതി ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത പിവിസി റെസിൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഇന്ത്യയുടെ പൊതുജനാരോഗ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സെന്റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ചിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. പിവിസി റെസിൻ അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്. വിനൈൽ ക്ലോറൈഡ് മോനോമർ (വിസിഎം) എന്ന രാസവസ്തുവിൽ നിന്ന് പൊളിമറൈസേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെർമോ പ്ലാസ്റ്റിക് പൊളിമർ ആണ് പിവിസി റെസിൻ. വെള്ളനിറത്തിലുള്ള പൊടി പോലുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് ചൂടായാൽ മൃദുവാകുന്നു. രൂപം കൊടുക്കാൻ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം. ചൈനയിൽനിന്നുള്ള പിവിസിയിൽ ഉയർന്ന…
Read Moreആദർശ രാഷ്ട്രീയത്തിന്റെ ആൽമരം: മാത്യു മണിയങ്ങാടന്റെ 50-ാം ചരമവാർഷികം ഇന്ന്
കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളുമായി പത്രവാർത്തകൾ വരുമ്പോൾ; അത് പട്ടയ ദാനമാണെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമാണെങ്കിലും കസ്തൂരിരംഗൻ റിപ്പോർട്ടാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പലരുടെയും, പ്രത്യേകിച്ച് പഴമക്കാരുടെ മനസിൽ ഓർമ വരുന്ന ഒരു പേരുണ്ട് 1957 മുതൽ 1967 വരെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ എംപി മാത്യു മണിയങ്ങാടൻ എന്ന എം.സി. മാത്യു. ഇന്ന് അദ്ദേഹം അന്തരിച്ചിട്ട് 50 വർഷം പൂർത്തീയാകുകയാണ്. 1950കളിൽ ഇടുക്കിയിലടക്കമുണ്ടായ കുടിയിറക്ക് ജനങ്ങളെ വൻ പ്രക്ഷോഭത്തിലേക്കു നയിക്കാനിടയാക്കി. വർഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹ്യനീതിക്കു നിരക്കുന്നതല്ല എന്ന അഭിപ്രായം പരക്കേ വന്നു. ഇത് കേരള സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർലമെന്റിൽ സജീവ ചർച്ചയും വന്നു. തുടർന്ന് കുടിയേറ്റ കർഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാർശകൾ സമർപ്പിക്കാനുമായി അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായ “മണിയങ്ങാടൻ കമ്മീഷനെ’ കേന്ദ്രം നിയോഗിച്ചു. പ്രഫ. കെ.എം.…
Read Moreവരക്കാലം … ജീവസ്പന്ദനങ്ങൾ ചിത്രങ്ങൾ ആകുമ്പോൾ
തിരുവനന്തപുരം: പ്രപഞ്ചത്തെയും ഭൂമിയുടെ ജീവസ്പന്ദനങ്ങളെയും മനുഷ്യമനസിന്റെ നിറഭേദങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന ചിത്രങ്ങളുടെയും അർഥവത്തായ കലാ സൃഷ്ടികളുടെയും മഹാപ്രപഞ്ചം. കോളജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറിയിലും മൗവ് ആർട്ട് ഗാലറിയിലുമായി കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിനെ അങ്ങനെ വിശേഷിപ്പിക്കാം. 150 ചിത്രകാരന്മാർ വരച്ച പെയിന്റിംഗുകളും കലാശില്പങ്ങളും ഇൻസ്റ്റലേഷനുകളും ഭൂമിയുടെയും ജനതയുടെയും അവയുടെ നിലനിൽപ്പിന്റെയും നെടുവീർപ്പുകളുടെയും കഥ പറയുന്നു. പ്രശസ്ത ചിത്രകാരായ ബി.ഡി.ദത്തൻ, പ്രഫ. കാട്ടൂർ നാരായണപിള്ള, പ്രദീപ് പുത്തൂർ, വി.എൻ. അജി , കാരയ്ക്കാമണ്ഡപം വിജയകുമാർ,നേമം പുഷ്പരാജ്,സജിത ശങ്കർ, ടി.ആർ. ഉദയകുമാർ മുതൽ കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ വിദ്യാർഥികൾ വരെ ഈ വർഷകാല ചിത്രകലയുടെ ഉത്സവത്തിൽ അണിചേരുന്നു. വൈവിധ്യമാർന്ന നിറങ്ങളിൽ, ജലച്ചായവും എണ്ണച്ചായവും അക്രലിക്കും ഉൾപ്പെടുന്ന വ്യത്യസ്ത മാധ്യമങ്ങളിൽ, മൂർത്തവും അമൂർത്തവും ഉൾച്ചേരുന്ന സങ്കേതങ്ങളിൽ ചിത്രകലയുടെ സമഗ്രത…
Read More