‘മീഷോ ഫ്രീയായി ഐ ഫോണ്‍ തരുന്നുണ്ടോ?’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പില്‍ വീഴല്ലേയെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഓഫര്‍ എന്നോ ഗിവ് എവേ എന്ന പേരിലോ വരുന്ന ഇത്തരം ലിങ്കുകള്‍ വ്യാജമായിരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകാര്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെ കെണിയിലാക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും സമ്മാനം കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ലിങ്കിനൊപ്പം മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കിംഗ് ആപ്പുകള്‍ വഴി തട്ടിപ്പുകാര്‍ നിങ്ങളുടെ പണം അപഹരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ശ്രദ്ധിക്കണേ…* ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാമോ പാടില്ല.* ഇത്തരം ലിങ്കുകള്‍ ലഭിച്ചാല്‍ സ്പാം ആയി…
Read MoreCategory: Today’S Special
എഐ ഉപയോഗിച്ചുള്ള പ്രചാരണം: മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം. വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍…
Read Moreകല്പാത്തിയിൽ ദേവരഥസംഗമത്തിന് ആയിരങ്ങൾ
കാശിയിൽപാതി കല്പാത്തിയിൽ സായന്തനസൂര്യനെ സാക്ഷിനിർത്തി ദേവരഥസംഗമം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തേരുമുട്ടിയില്‍ ഇന്നലെ വൈകുന്നേരം ദേവരഥ സംഗമത്തിന് ആയിരങ്ങളെത്തി. വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം ഒരുമിച്ചുചേരുന്ന ഈ കാഴ്ച കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കല്പാത്തിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. വിശാലാക്ഷിസമേത വിശ്വനാഥസ്വാമി (ശിവന്), മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍നിന്നുള്ള അലങ്കരിച്ച രഥങ്ങള്‍ കല്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷമാണ് ദേവസംഗമത്തിനായി തേരുമുട്ടിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ മുതല്‍തന്നെ ആയിരങ്ങളാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും വിഗ്രഹം തേരിലേറ്റിയതോടെ ആവേശം കൊടുമുടിയിലെത്തി. തേരുവലിക്കാന് സ്വദേശീയരും വിദേശികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ഇന്നുരാവിലെ നാല് അഗ്രഹാരക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ പത്തുനാള്‍ നീണ്ട രഥോത്സവത്തിന് പരിസമാപ്തിയാവും.
Read Moreമ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്: സൂക്ഷിച്ചില്ലേൽ പണവും മാനവും പോണവഴിയറിയില്ല
കൊച്ചി: കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരു ദിവസം അഞ്ചുലക്ഷം രൂപ എത്തുന്നു. പണം അക്കൗണ്ടില്‍ ക്രെഡിറ്റായി നിമിഷങ്ങള്‍ക്കകം അതു പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തില്‍ ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദമായ അന്വേഷണം. ഒടുവില്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളിലേക്ക് എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിനു നല്കിയ ശേഷം തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം തന്റെ അക്കൗണ്ട് വഴി കമ്മീഷന് വ്യവസ്ഥയില്‍ രാജ്യാന്തര തട്ടിപ്പ് സംഘത്തിനു കൈമാറി വരികയായിരുന്നു ഇയാള്‍. അക്കൗണ്ട് വാടകയ്ക്കു നല്കിയതാകട്ടെ കോളജ് വിദ്യാര്‍ഥിയും. രാജ്യമാകെ വേരുറപ്പിച്ച സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പണം കൈമാറ്റത്തിനായി മ്യൂള്‍ അക്കൗണ്ടുകളെയാണു നിലവില്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഇതിന്റെ നിയമവശം അറിയാത്തവരും പോക്കറ്റ് മണിക്കായി…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടൽ: 18 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടഞ്ഞു
ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പില്‍നിന്ന് പത്തനംതിട്ടയിലെ വയോധികനെ രക്ഷപ്പെടുത്തിയത് ഇസാഫ് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍. ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പത്തനംതിട്ട സ്വദേശിയായ 82കാരനില്‍നിന്നാണ് 18 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇസാഫ് ബാങ്കിന്റെ കുമ്പനാട് ശാഖയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പില്‍നിന്ന് ഉപയോക്താവിനെ രക്ഷിച്ചത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘമാണ് വയോധികനുമായി ബന്ധപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കപ്പെടുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീഷണി വിശ്വസിപ്പിക്കുന്നതിനായി വീഡിയോകോള്‍ വഴി പോലീസുകാരെയും മജിസ്ട്രേട്ടിനെയും അനുകരിച്ച് കാണിക്കുകയും, ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വീടുവിടാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയവും ആശയക്കുഴപ്പവും അനുഭവിച്ച അദ്ദേഹം ഇസാഫ് ബാങ്ക് ശാഖയില്‍ എത്തി തന്റെ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പിൻവലിക്കുകയും സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അതേ ദിവസം ഉച്ചയ്ക്ക്…
Read Moreകുഞ്ഞുങ്ങളോട് എന്തിനീ ക്രൂരത? കൊച്ചിയിൽ 12കാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു: തിരുമാറാടിയിൽ ആറാം ക്ലാസുകാരൻ അമ്മയ്ക്കൊപ്പം രണ്ടുമാസം കഴിഞ്ഞത് വിറകുപുരയിൽ
കൊച്ചി/ തിരുമാറാടി : അമ്മയുടെ കൂടെ കിടന്നതിന് 12കാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. വീട്ടുവഴക്കിനെത്തുടര്‍ന്ന് വീടുവിട്ട് ഇറങ്ങേണ്ടിവന്ന ആറാം ക്ലാസുകാരനും അമ്മയും രണ്ടുമാസം കഴിഞ്ഞത് റബര്‍ത്തോട്ടത്തിലെ വിറകുപുരയില്‍. ശിശുദിനത്തില്‍ കേരളം കേട്ട ഞെട്ടിക്കുന്ന രണ്ടു വാര്‍ത്തകളാണിത്. ആദ്യത്തെ വാര്‍ത്തയില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത് പെറ്റമ്മയാണെങ്കില്‍ രണ്ടാമത്തേതില്‍ സ്വന്തം പിതാവും അമ്മൂമ്മയുമാണ് പ്രതികള്‍. എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ 38കാരിയായ അമ്മയെയും ആണ്‍സുഹൃത്ത് തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥി(25) നെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി 11 മുതല്‍ 13ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിനു കാരണം. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് എട്ടാം ക്ലാസുകാരനായ മകനും ആണ്സുഹൃത്തിനുമൊപ്പം കലൂരിലെ ഫ്ലാറ്റിലാണു യുവതി കഴിയുന്നത്. കുട്ടി അമ്മയ്ക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ സിദ്ധാർഥ് കുട്ടിയുടെ തല…
Read Moreബിൽ കുടിശിക അടച്ചില്ല, വീട്ടിലെ വൈദ്യുതി കണക്ഷൻ വിശ്ഛേദിച്ച് കെഎസ്ഇബി: ഫ്യൂസൂരി യുവാവിന്റെ പ്രതികാരം!
ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിശ്ഛേദിച്ച കെഎസ്ഇബി അധികൃതരോട് യുവാവിന്റെ വിചിത്ര പ്രതികാരം. കാസർഗോഡ് ആണ് സംഭവം. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 23 ട്രാൻസ്ഫോർമറുകളിലെ നൂറിലധികം ഫ്യൂസുകൾ ഊരി കാട്ടിലെറിഞ്ഞാണ് ചൂരി കളിയങ്ങാട് സ്വദേശിയായ യുവാവ് പ്രതികാരം ചെയ്തത്. ഇതോടെ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലുൾപ്പെടെ രണ്ടു മണിക്കൂറോളം വൈദ്യുതി മുടങ്ങി. പല ഫ്യൂസുകളും പൊട്ടിച്ചെറിഞ്ഞ നിലയിലായിരുന്നു. പകരം പുതിയവ പെട്ടെന്ന് ലഭ്യമാകാത്തതിനാൽ നേരിട്ട് വയർ കെട്ടിയാണ് പലയിടങ്ങളിലും വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. യുവാവും സുഖമില്ലാതെ കിടപ്പിലായ അച്ഛനും മാത്രമാണ് വീട്ടിലുള്ളത്. 22,000 രൂപയുടെ വൈദ്യുതി ബിൽ കുടിശികയാണുണ്ടായിരുന്നത്. കെഎസ്ഇബി ജീവനക്കാർ പലതവണ വിളിച്ച് മുന്നറിയിപ്പു നൽകിയിട്ടും ഇയാൾ തിരിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വെള്ളിയാഴ്ച രാവിലെ ജീവനക്കാരെത്തി പോസ്റ്റിൽനിന്ന് ഇവരുടെ വീട്ടിലേക്കുള്ള…
Read Moreതട്ടിപ്പുകാർ മറഞ്ഞിരിപ്പുണ്ട്, വലയിൽ വീഴാതെ സൂക്ഷിക്കുക: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ്
കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കൊച്ചിയിലും കുമരകത്തും ഉൾപ്പെടെ എത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) ചൂണ്ടിക്കാട്ടി. ബുക്കിംഗ് പൂർത്തിയാക്കിയശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇ-മെയില്‍-വാട്സാപ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേമെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണു തട്ടിപ്പുകാരുടെ പ്രധാന രീതികളെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു. പ്രധാനമായും ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു തട്ടിപ്പുകൾ നടക്കുന്നത്. ഹോട്ടൽ ജീവനക്കാരുടേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യൂആർ…
Read Moreമകൻ കൂടെക്കിടക്കുന്നത് ഇഷ്ടപ്പെട്ടില്ല: അമ്മയുടെ കൂടെ കിടന്നതിന് പന്ത്രണ്ടുകാരന് ക്രൂര മര്‍ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ് സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 115(2), 3(5), 126(2), ജിവനൈല് ജസ്റ്റീസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 12 ന് രാത്രി 11 മുതല്‍ 13 ന് പുലര്‍ച്ചെ 3.30 വരെയുള്ള സമയത്തായിരുന്നു സംഭവം. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ് സുഹൃത്തും കലൂരിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു. ബാത്ത് റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന്…
Read Moreചരിത്രത്തിലേക്കു വളയം തിരിച്ച് ഈശ്വരി; മുതുവ സമുദായത്തിന് അഭിമാന നിമിഷം; 15 കിലോമീറ്റർ സഞ്ചരിച്ച് മറയൂരിലെത്തിയാണ് ഡ്രൈംവിംഗ് പഠിച്ചത്
മറയൂർ: മുതുവ സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ ഡ്രൈവറായി ഈശ്വരി. കാന്തല്ലൂർ പഞ്ചായത്തിൽ തീർഥമല ഉന്നതിയിലെ പരമന്റെ ഭാര്യ ഈശ്വരി (40) ആണ് ചരിത്രത്തിന്റെ സ്റ്റിയറിംഗിൽ കൈവച്ചത്. മൂന്നാറിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ വിജയകരമായി കാർ ഓടിച്ച് ഈശ്വരി ലൈസൻസ് സ്വന്തമാക്കി. ഇടുക്കി ജില്ലയിലും തമിഴ്നാട് അതിർത്തികളിലും അധിവസിക്കുന്ന മുതുവ സമുദായംഗമാണ് ഈശ്വരി. ഈശ്വരിക്ക് സപ്പോർട്ടുമായി ഭർത്താവ് പരമനും കുടിക്കാരും ഉണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പും മറയൂരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആർ. കണ്ണനും പരിശീലകൻ കെ. അനീഷ്കുമാറും ഈശ്വരിക്ക് ലൈസൻസ് ലഭിക്കുവാൻ ഏറെ സഹായിച്ചു. മാറിയത് ചരിത്രംഒരു കാലത്ത് ഉന്നതികളിലെ കർകശനനിയമങ്ങളാൽ തളയ്ക്കപ്പെട്ട ജീവിതമായിരുന്നു മുതുവ സ്ത്രീകളുടെത്. എന്നാൽ, കാലഘട്ടത്തിനനുസരിച്ച് മാറാൻ കുടിക്കാർ തയാറാകുന്നു എന്നതാണ് ഈശ്വരിയുടെ ജീവിതം. വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റം വരുത്തി. എൻജിനിയറിംഗ്, എംഎസ്ഡബ്ല്യു, എംബിഎ ഡിഗ്രികളെല്ലാം ഈ വിഭാഗത്തിലെ യുവതികൾ സ്വന്തമാക്കി വരുന്നു.…
Read More