നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്ന് ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയവിപത്തുകള് നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പുനല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറ്റിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും. ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. ‘ദ്രുതഗതിയിലുള്ള വ്യവസായവത്കരണം’ മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ! ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും…
Read MoreCategory: Today’S Special
യുവാക്കളേ ഇതിലേ, ഇതിലേ… തദ്ദേശ തെരഞ്ഞെടുപ്പിൽ ‘ജെൻസി മയം’
ഇരുത്തം വന്ന സ്ഥാർഥികളേക്കാൾ യുവത്വം തുളുന്പുന്ന സ്ഥാനാർഥികൾക്കാണ് തദ്ദേശതെരഞ്ഞെടുപ്പിൽ ഇക്കുറി മുന്നണികളുടെ മുൻഗണന. 21 വയസിനും 40 നും ഇടയിൽ പ്രായമുള്ളരാണ് മത്സരരംഗത്തുള്ളവരിൽ ഏറെയും. വനിതാസംവരണ സീറ്റുകളിലാണ് കൂടുതലായും യുവരക്ത പരീക്ഷണം മുന്നണികള്‍ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും വാരിക്കോരിയാണ് ഇത്തവണ സീറ്റുകൾ നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുവരെയാണ് ജെൻസി തലമുറയുടെ പരീക്ഷണശാല. നേരത്തെ സിപിഎം മാത്രമാണ് സ്ഥാനാർഥി നിർണയത്തിൽ യുവത്വത്തിന് പ്രാധാന്യം നല്കിയിരുന്നെങ്കിൽ ഇത്തവണ സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി എന്നീ പാർട്ടികളും യുവനിരയുമായി എത്തിയിട്ടുണ്ട്. അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ മുന്നണികള്‍ സീറ്റ് നല്‍കുന്നത്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കാനും ജാഗ്രത കാട്ടുന്നുണ്ട്. സ്ഥാനാർഥി ലിസ്റ്റിൽ 21 നും 30 നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്. അതും…
Read Moreഅഗ്നിരക്ഷാസേനയും സമ്മതിച്ചു പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല: വൈറലായി ദേശീയ പാതയിലുടെയുള്ള പോത്തുകളുടെ നടത്തം
സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ. ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു. ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്. കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.…
Read Moreആശുപത്രിയില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം: ചികിത്സ സൗജന്യമാക്കി ആശുപത്രി
വിവാഹദിവസം അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചെന്ന് ഡോ. സുധീഷ് കരുണാകരന് വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കുശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി…
Read Moreഇതാണ് ശരിക്കും വോട്ട്ഫാമിലി: പേരിൽ ‘വോട്ടു’ള്ള കുടുംബം; ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടും തലമുറയും
ഇതാണ് ശരിക്കും വോട്ട്ഫാമിലി… കുടുംബത്തിലെ ഒരോരുത്തരുടെയും പേരവസാനിക്കുന്നത് ‘വോട്ടി’ലാണ്. വോട്ടര്‍പട്ടികയിലുള്ള പേരിനെക്കുറിച്ചല്ല പറയുന്നത്. കോഴിക്കോട്ടെ റോബിന്‍സണ്‍ റോഡിലെ ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ ആയിരുന്ന ജര്മന്കാരന് ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടില്‍നിന്ന് ആരംഭിക്കുന്നു ഈ ‘വോട്ടു’ വിശേഷം. ആല്‍ബര്‍ട്ട് പേരിനോടു കൂടെ ‘വോട്ട്’ എന്ന സ്ഥാനപ്പേര് ചേര്‍ക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ പേരിന്റെ അവസാനത്തിലെല്ലാം ആ വോട്ട് വന്നു. ക്യാപ്റ്റന്‍ ആല്ബര്ട്ടിനുശേഷം നാലു തലമുറ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കുടുംബം വോട്ട് എന്ന സ്ഥാനപ്പേര് ഉപേക്ഷിച്ചിട്ടില്ല. ക്യാപ്റ്റന്‍ ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോയുടെ മകന്റെ പേര് ബെസ്റ്റിന് ബോബി വോട്ട്, ബെസ്റ്റിന്റെ മകന് ആര്‍ബര്‍ട്ട് വോട്ട്, ആര്‍ബര്‍ട്ടിന്റെ അമ്മ അല്‍ഫോന്‍സ വോട്ട്. പ്രവാസിയാണ് അല്‍ബര്‍ട്ട് വോട്ട്. ഭാര്യ ജൂലി വോട്ട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്. മക്കളായ അലിസ്റ്റ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട്…
Read More19-ൽ ഭാര്യ, 20-ൽ ഭർത്താവ്: തൃപ്പൂണിത്തുറ നഗരസഭയില്‍ നടന് തിലകന്റെ മകന് ഷിബു തിലകനും ഭാര്യയും സ്ഥാനാര്‍ഥികള്‍
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥികളായി നടന് തിലകന്റെ മകനും ഭാര്യയും രംഗത്ത്. തിരുവാങ്കുളം ജംഗ്ഷന് ഉള്‍പ്പെടുന്ന തിരുവാങ്കുളം 20-ാം വാര്‍ഡിലാണ് ഷിബു തിലകന് ജനവിധി തേടുന്നത്. തിരുവാങ്കുളം വാര്‍ഡിന്റെ അതിര്‍ത്തി വാര്‍ഡായ 19ാം വാര്‍ഡിലാണ് ഷിബുവിന്റെ ഭാര്യ ലേഖ എസ്. നായര്‍ മത്സരിക്കുന്നത്.തിരുവാങ്കുളം കേശവന്പടിയില് പാലപുരത്ത് വീട്ടില്‍ താമസിക്കുന്ന ഷിബു കഴിഞ്ഞ തവണ ചക്കുപറമ്പ് വാര്‍ഡില്‍ നിന്നു മത്സരിച്ചെങ്കിലും ബിജെപിക്ക് കാര്യമായ മുന്നേറ്റമില്ലാതിരുന്ന വാര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്താനേ ഷിബുവിന് കഴിഞ്ഞിരുന്നുള്ളൂ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷിബു തിലകന് തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്. ദമ്പതികള്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി.
Read Moreപ്രതിസന്ധികൾ മറികടന്ന് മാലയോഗം: മേക്കപ്പിന് പോകുന്നതിനിടെ വധുവിന് അപകടം; ആശുപത്രിയിലെത്തി താലി ചാര്‍ത്തി വരന്, വീട്ടില്‍ വിവാഹ സദ്യ
കൊച്ചി/കുമരകം: അപ്രതീക്ഷിതമായി കടന്നുവന്ന അപകടത്തിന്റെ നൊമ്പരങ്ങള്‍ക്ക് ആവണിയുടെയും ഷാരോണിന്റെയും സ്നേഹത്തെ തോല്‍പ്പിക്കാനായില്ല. വിവാഹദിനത്തില്‍ അപകടത്തില്‍പ്പെട്ട ആവണിക്ക് എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി. വിവാഹവുമായി മുന്നോട്ടു പോകണമെന്ന ആഗ്രഹം കുടുംബം അറിയിച്ചതോടെ അതിനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്യുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ അവിചാരിതമായാണ് ആവണിക്ക് അപകടം സംഭവിച്ചത്. ഈ ഘട്ടത്തില്‍ അവരുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനയ്ക്കും മൂല്യം നല്‍കിയാണ് മുഹൂർത്തം തെറ്റാതെ അത്യാഹിതവിഭാഗം വിവാഹവേദിയാക്കാനുള്ള അവസരം നല്‍കിയത്. ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്-രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെവിഎം കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി.…
Read Moreഎസി കോച്ചിൽ കെറ്റിലിൽ മാഗിയുണ്ടാക്കി യാത്രക്കാരി; വീഡിയോ വൈറലായതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ
ട്രെയിൻ യാത്രയ്ക്കിടെ എസി കോച്ചിൽ യുവതി മാഗി ഉണ്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേ അധികൃതർ രംഗത്ത്. മൊബൈൽ ചാർജർ സോക്കറ്റിൽ കെറ്റിൽ കണക്ട് ചെയ്താണ് യുവതി മാഗി ഉണ്ടാക്കിയത്. ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് സുരക്ഷിതമല്ലെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. യുവതി ചെയ്തത് നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റെയില്‍വെ വ്യക്തമാക്കി. അനധികൃതമായി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ തീപിടിത്തം ഉണ്ടാവാൻ കാരണമാവുകയും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വൈദ്യുതി വിതരണം തടസപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഇങ്ങനെപോയാൽ മത്സര രംഗവും ബംഗാളികൾ കൈയടക്കും; ഇലക്ഷൻ പോസ്റ്റർ പതിക്കാൻ ആളില്ല; ജോലിക്കായി ആളെത്തേടി പോസ്റ്റർ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ നാടാകെ പോസ്റ്ററുകളുടെയും ഫ്ലെക്സ് ബോർഡുകളുടെയും പ്രളയത്തിൽ മുങ്ങേണ്ടതാണ്. സ്ഥാനാർഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും നിറച്ച ചുവരുകളും മതിലുകളും കാണുന്നു പതിവു കാഴ്ച ഈ തെരഞ്ഞെടുപ്പുകാലത്ത് കാണാനില്ല. പാർട്ടികളെയും സ്ഥാനാർഥികളെയും അലട്ടുന്ന പ്രധാന പ്രശ്നം പ്രചാരണ പ്രവർത്തനങ്ങൾക്ക് ആളില്ല എന്നതാണ്. പഴയതുപോലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് പത്രിക പിൻവലിച്ച ശേഷം രണ്ടാഴ്ച പോലും തികച്ചുകിട്ടാനില്ല. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനും പോസ്റ്ററുകളും ഭിത്തിയെഴുത്തുകളും പൂർത്തിയാക്കുന്നതിന് പ്രവർത്തകരെ കിട്ടാനില്ലാത്ത ക്ഷാമകാലമാണിത്. മറ്റു ജോലികൾക്കു സമയം കണ്ടെത്തേണ്ടതിനാൽ രാത്രിയിലും പകലും ചുറ്റിക്കറങ്ങി നടന്ന് കൈയിൽ പശയും പിടിച്ച് പോസ്റ്റർ ഒട്ടിക്കാനൊന്നും ആർക്കും കഴിയാത്ത അവസ്ഥയാണ് . ഓരോ തദ്ദേശ സ്വയംഭരണ വാർഡുകളിലും കുറഞ്ഞത് മൂന്നു സ്ഥാനാർഥികളെങ്കിലും അവസാന ഘട്ടത്തിൽ മത്സരരംഗത്തുണ്ടാകും. 2020നെ അപേക്ഷിച്ച് ഇത്തവണ പ്രവർത്തകരുടെ ക്ഷാമം രൂക്ഷമാണ്. യുവതലമുറയ്ക്കു നിലവിലുള്ള രാഷ്ട്രീയത്തോട് ഒരു താത്പര്യവും…
Read Moreമലയാളി പൊളിയല്ലേ… നാസയില്‍ മികവറിയിച്ചു മലയാളി വിദ്യാര്‍ഥിനി
അമേരിക്കയിലെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില്‍ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില്‍ മലയാളി വിദ്യാര്‍ഥിനി. അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്‍ജിനീയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു. സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല്‍ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
Read More