ചൈനയിൽനിന്ന് ഗുണമേന്മയില്ലാത്ത പിവിസി റെസിൻ ഇറക്കുമതി: ഇന്ത്യക്കാർക്ക് ഗുരുതര ആരോഗ്യഭീഷണി; കാൻസറിനു കാരണമാകുന്ന പദാർഥങ്ങളുടെ അളവ് സുരക്ഷാ പരിധിയുടെ അഞ്ചിരട്ടി

ചൈനയിൽനിന്ന് വലിയതോതിലുള്ള പിവിസി റെസിന്‍റെ ഇറക്കുമതി ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത പിവിസി റെസിൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഇന്ത്യയുടെ പൊതുജനാരോഗ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സെന്‍റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ചിന്‍റെ പുതിയ പഠന റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. പിവിസി റെസിൻ അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്. വിനൈൽ ക്ലോറൈഡ് മോനോമർ (വിസിഎം) എന്ന രാസവസ്തുവിൽ നിന്ന് പൊളിമറൈസേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെർമോ പ്ലാസ്റ്റിക് പൊളിമർ ആണ് പിവിസി റെസിൻ. വെള്ളനിറത്തിലുള്ള പൊടി പോലുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് ചൂടായാൽ മൃദുവാകുന്നു. രൂപം കൊടുക്കാൻ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം. ചൈനയിൽനിന്നുള്ള പിവിസിയിൽ ഉയർന്ന…

Read More

ആദർശ രാഷ്‌ട്രീയത്തിന്‍റെ ആൽമരം: മാത്യു മണിയങ്ങാടന്‍റെ 50-ാം ചരമവാർഷികം ഇന്ന്

കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളുമായി പത്രവാർത്തകൾ വരുമ്പോൾ; അത് പട്ടയ ദാനമാണെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമാണെങ്കിലും കസ്തൂരിരംഗൻ റിപ്പോർട്ടാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പലരുടെയും, പ്രത്യേകിച്ച് പഴമക്കാരുടെ മനസിൽ ഓർമ വരുന്ന ഒരു പേരുണ്ട് 1957 മുതൽ 1967 വരെ കോട്ടയം പാർലമെന്‍റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ എംപി മാത്യു മണിയങ്ങാടൻ എന്ന എം.സി. മാത്യു. ഇന്ന് അദ്ദേഹം അന്തരിച്ചിട്ട് 50 വർഷം പൂർത്തീയാകുകയാണ്. 1950കളിൽ ഇടുക്കിയിലടക്കമുണ്ടായ കുടിയിറക്ക് ജനങ്ങളെ വൻ പ്രക്ഷോഭത്തിലേക്കു നയിക്കാനിടയാക്കി. വർഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹ്യനീതിക്കു നിരക്കുന്നതല്ല എന്ന അഭിപ്രായം പരക്കേ വന്നു. ഇത് കേരള സർക്കാർ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. പാർലമെന്‍റിൽ സജീവ ചർച്ചയും വന്നു. തുടർന്ന് കുടിയേറ്റ കർഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാർശകൾ സമർപ്പിക്കാനുമായി അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായ “മണിയങ്ങാടൻ കമ്മീഷനെ’ കേന്ദ്രം നിയോഗിച്ചു. പ്രഫ. കെ.എം.…

Read More

വരക്കാലം … ജീവസ്പന്ദനങ്ങൾ ചിത്രങ്ങൾ ആകുമ്പോൾ

തിരുവനന്തപുരം: പ്രപഞ്ചത്തെയും ഭൂമിയുടെ ജീവസ്പന്ദനങ്ങളെയും മനുഷ്യമനസിന്‍റെ നിറഭേദങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന ചിത്രങ്ങളുടെയും അർഥവത്തായ കലാ സൃഷ്ടികളുടെയും മഹാപ്രപഞ്ചം. കോളജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറിയിലും മൗവ് ആർട്ട്‌ ഗാലറിയിലുമായി കോട്ടയം ആർട്ട് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മൺസൂൺ ആർട്ട് ഫെസ്റ്റിനെ അങ്ങനെ വിശേഷിപ്പിക്കാം. 150 ചിത്രകാരന്മാർ വരച്ച പെയിന്‍റിംഗുകളും കലാശില്പങ്ങളും ഇൻസ്റ്റലേഷനുകളും ഭൂമിയുടെയും ജനതയുടെയും അവയുടെ നിലനിൽപ്പിന്‍റെയും നെടുവീർപ്പുകളുടെയും കഥ പറയുന്നു. പ്രശസ്ത ചിത്രകാരായ ബി.ഡി.ദത്തൻ, പ്രഫ. കാട്ടൂർ നാരായണപിള്ള, പ്രദീപ്‌ പുത്തൂർ, വി.എൻ. അജി , കാരയ്ക്കാമണ്ഡപം വിജയകുമാർ,നേമം പുഷ്പരാജ്,സജിത ശങ്കർ, ടി.ആർ. ഉദയകുമാർ മുതൽ കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ വിദ്യാർഥികൾ വരെ ഈ വർഷകാല ചിത്രകലയുടെ ഉത്സവത്തിൽ അണിചേരുന്നു. വൈവിധ്യമാർന്ന നിറങ്ങളിൽ, ജലച്ചായവും എണ്ണച്ചായവും അക്രലിക്കും ഉൾപ്പെടുന്ന വ്യത്യസ്ത മാധ്യമങ്ങളിൽ, മൂർത്തവും അമൂർത്തവും ഉൾച്ചേരുന്ന സങ്കേതങ്ങളിൽ ചിത്രകലയുടെ സമഗ്രത…

Read More

ദീപാവലി ബംബർ 11 കോടി: ലോട്ടറിയെടുക്കാൻ പണം കടം തന്ന സുഹൃത്തിന് ഒരു കോടി സമ്മാനിച്ച് യുവാവ്

ബംമ്പർ ലോട്ടറികൾ കേരളത്തിലെ ഭാഗ്യാന്വേഷികൾക്ക് എന്നും ഒരു ഹരമാണ്. ഓണം ബംബർ ആകുമ്പോൾ മലയാളികൾക്ക് അത് വലിയൊരു ആവേശം കൂടിയാണ്. ഇത്തവണ 25 കോടി രൂപയായിരുന്നു ഓണം ബംബറിന്‍റെ ഒന്നാം സമ്മാനം. റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യവാനെ കണ്ടെത്തും വരെ ഒരു നീണ്ട കാത്തിരിപ്പാണ്. സമ്മാനർഹരിൽ ചിലർ രംഗത്ത് വരും. മറ്റ് ചില കോടിപതികൾ ഇപ്പോഴും കാണാമറയത്താണ്. ഇത് കേരളത്തിലെ ബംബർ ലോട്ടറികളുടെ കാര്യമാണെങ്കിൽ പഞ്ചാബ് ലോട്ടറിയുടെ ജാക്പോട്ട് അടിച്ച യുവാവിന്‍റെ പ്രവൃത്തി വേറിട്ടൊരു മാതൃകയായി. അപ്രതീക്ഷിതമായി നിങ്ങൾക്ക് വൻതുക ലോട്ടറി അടിച്ചാൽ എന്തുചെയ്യും? കിട്ടുന്ന തുക കൊണ്ട് ഭാവി ജീവിതം സുരക്ഷിതമാക്കാൻ നോക്കുമല്ലേ…എന്നാൽ സ്വാർഥത നിറഞ്ഞ ഈ ലോകത്ത് പങ്കുവയ്ക്കലിന്‍റെ മഹത്തായ മാതൃക കാട്ടുകയാണ് രാജസ്ഥാനിൽ നിന്നുളള ഒരു പച്ചക്കറി കച്ചവടക്കാരൻ. സുഹൃത്തിൽനിന്നു കടം വാങ്ങിയ പണം കൊണ്ടെടുത്ത ലോട്ടറിക്ക്…

Read More

പ്രോജക്ട് ചീറ്റ… ബോട്സ്വാനയിൽനിന്ന് ചീറ്റകൾ ഇന്ത്യയിലെത്തും

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യ ഇറക്കുമതി ചെയ്യും. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ ബോട്സ്വാന സന്ദർശനവേളയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മുർമു ബോട്സ്വാനയിലെത്തിയത്. ബോട്സ്വാന സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്‌ട്രപതിയാണ് ദ്രൗപദി മുർമു. ചീറ്റകളെ ഇന്ത്യ നന്നായി പരിപാലിക്കുമെന്നും പ്രസിഡന്‍റ് ഡുമ ഗിഡിയോൺ ബോകോയ്ക്ക് നന്ദി അർപ്പിക്കവേ രാഷ്‌ട്രപതി പറഞ്ഞു. മൊകൊളോഡി സംരക്ഷിത വനത്തിലെ ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് എട്ടു ചീറ്റകളെ ഇറക്കിവിട്ട് പ്രതീകാത്മകമായി ഇവയെ കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ രണ്ട് രാഷ്‌ട്രമേധാവികളും പങ്കെടുക്കും. പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2022ൽ നമീബിയയിൽ നിന്നും ഇറക്കുമതി ചെയ്ത എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കിവിട്ടിരുന്നു. 2023ൽ പന്ത്രണ്ട് എണ്ണത്തെക്കൂടി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യ കൊണ്ടുവരികയുണ്ടായി.

Read More

ലൂസ് അടിച്ച് കേറി വരുമോ സുഭാഷേട്ടൻ: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്ക്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) ഇദ്ദേഹം മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫാണ്. കന്നിയങ്കത്തിലൂടെ എല്‍ഡിഎഫില്‍നിന്നു ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമ കണ്ടവരാരും സുഭാഷിനെ മറക്കാനിടയില്ല. സുഭാഷിന്‍റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ചിദംബരം പറഞ്ഞത്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്‍റില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണ സുഭാഷ് 87 അടി താഴ്ചയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. അതിസാഹസികമായി കൊക്കയിലിറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത് കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്‍) ആണ്. സിനിമയില്‍ സുഭാഷിന്‍റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും…

Read More

അഞ്ചു തലമുറയുടെ മുത്തശി യാത്രയായി; നൂറ്റിയേഴാം  വയസിൽ വിടവാങ്ങുമ്പോൾ ഇളമുറക്കാരന് പ്രായം 10 മാസം

 മക്കളും മരുമക്കളും കൊച്ചുമക്കളുമായി 178 പേർ അടങ്ങുന്ന വലിയൊരുകുടുംബത്തിന്‍റെ മുത്തശി വിടവാങ്ങി.ചേലച്ചുവട് കത്തിപ്പാറത്തടം ചാഞ്ഞവെട്ടിക്കൽ പരേതനായ കുഞ്ഞൻകണ്ടയുടെ ഭാര്യ ദേവകിയമ്മ (107) ആണ് വിടവാങ്ങിയത്. അഞ്ചു തലമുറയുടെ മുത്തശിയാണ് ദേവകിയമ്മ. അഞ്ചാം തലമുറയിലെ ഇളമുറക്കാരൻ ധുവിന്‌ പ്രായം 10 മാസം. അഞ്ചുമാസം മുൻപുവരെ യാതൊരു രോഗവും ഈ അമ്മയെ അലട്ടിയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്‍റെ കൈപിടിച്ച് ഹൈറേഞ്ചിലെ ഉപ്പുതോട്ടിലെത്തിയതാണ് ദേവകിയമ്മ. 23 വർഷം മുൻപ് ഭർത്താവ് മരിച്ചു. പിന്നെ ഇളയ മകൻ ക്രൂഷിനോടൊപ്പമായിരുന്നു താമസം. കൊന്നത്തടി വരകിൽ കുടുംബാംഗമാണ്. നൂറാംപിറന്നാൾ മക്കളും കൊച്ചുമക്കളുമൊക്കെയെത്തി ആഘോഷമാക്കിയിരുന്നു. നാലു മക്കളും അഞ്ചു മരുമക്കളും നേരത്തേ മരിച്ചതു മാത്രമായിരുന്നു ദുഃഖം. കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു വന്നതിനുശേഷം വോട്ടുകൾ കൃത്യമായി ചെയ്യുമായിരുന്നു.

Read More

കുഞ്ഞൻചോക്കിൽ ഉണ്ണീശോയും ലോകനേതാക്കളും; ഇതു രഞ്ജിത് കുമാറിന്‍റെ ചോക്ക് മാജിക്

എട്ടു സെന്‍റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി. പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്‍റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി. മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്‌ട്രനേതാക്കളും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും മൈക്രോ ശില്പങ്ങളായി ശേഖരത്തിലുണ്ട്. 140ലേറെ ചോക്ക് ശില്പങ്ങൾ ഇദ്ദേഹം നിർമിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക്…

Read More

തെരഞ്ഞെടുപ്പുകാലം… പ്രചരണത്തിന് കൊഴുപ്പേകാൻ ചിഹ്നം പതിച്ച സാരിയും മുണ്ടുകളും

ചേന്ദമംഗലം, കുത്താമ്പുള്ളി, ബാലരാമപുരം നെയ്ത്ത് ഗ്രാമങ്ങളില്‍നിന്ന് പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച സാരിയും മുണ്ടും എത്തിത്തുടങ്ങി. സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മുണ്ടിന്‍റെ കരയില്‍ നീളത്തില്‍ പതിച്ചിരിക്കുന്നു. വനിതാ പ്രവര്‍ത്തകരെയും സ്ഥാനാര്‍ഥികളെയും ഉന്നമിട്ട് പാര്‍ട്ടി ചിഹ്നമുള്ള സാരികൾ മിക്ക വസ്ത്രക്കടകളിലുമുണ്ട്. ഇതു കൂടാതെ നെയ്ത്ത് ഗ്രാമങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ വില്‍പ്പന ഉന്നമിട്ട് നേതാക്കളെ നേരില്‍ സമീപിക്കുന്നു. 200 രൂപ മുതലുള്ള മുണ്ടും 300 രൂപ മുതല്‍ സാരിയും വില്‍പ്പനയ്ക്കുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മാറ്റ് കൂട്ടാനാണ് യൂണിഫോം സാരികളും മുണ്ടുകളും എത്തിക്കുന്നത്. കൂടാതെ പാര്‍ട്ടി ചിഹ്നം പതിച്ച തൊപ്പികള്‍ക്കും ഡിമാന്‍ഡുണ്ട്. ഫ്ലക്‌സിലാണ് കാര്യംകോട്ടയം: മൈക്ക്, ലൈറ്റ്, പന്തല്‍, ജീപ്പ് വാടകക്കാര്‍ക്ക് നല്ലകാലം. പ്രചാരണം രണ്ടാംഘട്ടം മുതല്‍ സമ്മേളനങ്ങള്‍ ഉഷാറാകും. അതോടെ പന്തലും സ്റ്റേജും നിര്‍മാതാക്കള്‍ക്ക് കാശുകാലമാണ്. ഇന്നലെ മുതല്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി…

Read More

കോളജ് ഫീസ് അടച്ചത് സ്വന്തം യൂട്യൂബ് വരുമാനം കൊണ്ട്: വൈറലായി വിദ്യാർഥിനിയുടെ കുറിപ്പ്

ഒരു കല്ലെടുത്ത് എറിഞ്ഞാൽ അത് ചെന്ന് പതിക്കുന്നത് മിക്കവാറും ഒരു യൂട്യൂബറുടെ തലയിൽ ആയിരിക്കും. ഓരോ ദിവസവും ഓരോ യൂട്യൂബർമാർ പിറവി എടുക്കുകയാണ്. ഓരോരുത്തരും ഓരോ പുതിയ ചാനലുമായി ആണ് എത്തുന്നത്. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് വരുമാനം കൊണ്ട് കോളജ് ഫീസ് അടച്ചിരിക്കുകയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി ഇഷാനി ശർമ. തനിക്ക് യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് കോളജിലെ ഒന്നാം വർഷത്തെ ഫീസ് മുഴുവനായും താൻ അടച്ചു എന്ന് ഇഷാനി പറഞ്ഞു. സർക്കാർ കോളജിലാണ് താൻ പഠിക്കുന്നത് അതുകൊണ്ട് വലിയ തുക ആയിരുന്നില്ല അത്. എങ്കിലും സ്വന്തം വരുമാനം ഉപയോഗിച്ച് പഠിക്കുന്ന സമയത്ത് ഫീസ് അടച്ചത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഇഷാനി പറഞ്ഞു. എങ്ങനെയാണ് യൂട്യൂബിലേക്ക് എത്തിയതെന്നും ഇഷാനി വിശദീകരിച്ചു. ‘ ഇക്കണോമിക്സ് പ്രീ-ബോർഡ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് പെട്ടെന്നൊരു സ്പാർക്ക് മനസിലേക്ക്…

Read More