തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപസമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്ക് ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സാഹിത്യകാരന്മാരുടെയും ക്രൈസ്തവ പത്രപ്രവർത്തകരുടെയും കൂട്ടായ്മയായിരുന്ന കേരള ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ്സ് ഫെല്ലോഷിപ്പ് 1968ൽ സമ്മാനിച്ച അവാർഡാണിത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കംകുറിച്ച “പാടാത്ത പൈങ്കിളി’’ക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 16ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ 9.27 ഗ്രാം തൂക്കമുള്ള സുവർണസ്മാരകം സർവകലാശാലയ്ക്ക് സമർപ്പിക്കും. സമർപ്പണ ചടങ്ങ് ജനപ്രിയ സാഹിത്യ ചർച്ചാ സമ്മേളനമായി നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ചടങ്ങിൽ പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ചു ദീപിക പ്രസിദ്ധീകരിച്ച വാർഷികപ്പതിപ്പ് പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപ്പതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്. മുട്ടത്തു വർക്കിയുടെ മരുമകൾ അന്ന മുട്ടത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്യും. സർവകലാശാലയിൽ സാഹിത്യരചനയിലെ…
Read MoreCategory: Today’S Special
ലാറി എലിസൺ ലോക സന്പന്നൻ: പദവി ഏതാനും മണിക്കൂറുകൾ മാത്രം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോൺ മസ്ക്
ലോക അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തുനിന്ന് ഏതാനും മണിക്കൂർ നേരത്തേക്ക് താഴേക്കിറങ്ങേണ്ടിവന്ന ശതകോടീശ്വരൻ ഇലോണ്‍ മസ്ക് വീണ്ടും ആ സ്ഥാനത്ത് തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം 2024 മുതൽ മസ്കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എലിസണാണ് മസ്കിനെ പിന്തള്ളി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ബുധനാഴ്ച 393 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. മസ്കിന്റെ ആസ്തി 385 ബില്യണ്‍ ഡോളറായിരുന്നു. എലിസണിന്റെ സന്പത്തിൽ 101 ബില്യണ്‍ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഒറാക്കിൾ കോർപറേഷന്റെ അന്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ്‍ തുണയായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക അനുസരിച്ച് 81കാരനായ എലിസണ്‍ ആദ്യമായാണ്…
Read Moreജെറുസലേം പള്ളിയിൽ ഇനി ഓപ്പസ് 380 സംഗീതം പൊഴിക്കും; 17 ലക്ഷം രൂപയുടെ നെതർലൻഡ്സ് ഓർഗൺ
കോട്ടയം: കോട്ടയം ജറുസലേം പള്ളിയിൽ ആരാധനയുടെ നിമിഷങ്ങൾ ഇനി കൂടുതൽ സംഗീതസാന്ദ്രമാകും. പള്ളിയിലെ സംഗീതനിമിഷങ്ങൾക്ക് പുതിയ അനുഭൂതി പകരാൻ ഇവിടേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത് നെതർലൻഡ്സിൽനിന്നാണ്. ജോഹന്നസ് ഓപ്പസ് 380 ചര്‍ച്ച് ഓര്‍ഗന്‍ ആണ് കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളിക്കു സ്വന്തമായിരിക്കുന്നത്. 17 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ ചർച്ച് ഒാർഗൺ. ഇന്ത്യയിൽത്തന്നെ ഈ ഗണത്തിൽപ്പെട്ട ഓർഗൺ ഉപയോഗിക്കുന്ന ആദ്യ പള്ളിയാണ് ജറുസലേം മാർത്തോമ്മ പള്ളിയെന്ന് പള്ളി അധികൃതർ പറയുന്നു. വിദേശങ്ങളിലെ പള്ളികളിൽ ദേവാലയ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പുരാതനമായതും അപൂർവമായതുമായ ഒാർഗണും പിയാനോയും വയലിനും ഗിറ്റാറുമടക്കം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന നിരവധി പള്ളികളുണ്ട്. പുരാതനമായ കൂറ്റൻ പൈപ്പ് ഒാർഗൺ ഉപയോഗത്തിലുള്ള പള്ളികളാണ് കൂടുതൽ. ആരാധനാ ശുശ്രൂഷകള്‍ക്കു പുറമെ എക്യുമെനിക്കല്‍ രംഗങ്ങളിലും ജെറുസലേം മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘം സജീവമാണ്. പ്രായഭേദമെന്യേ നിരവധിപേർ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ഗായകസംഘം. പള്ളിയുടെ…
Read Moreജാഗ്രത പാലിക്കണം: മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ കവർന്നു
മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് യുവാവിന്റെ ഓൺലൈൻ ബാങ്ക് അക്കൗണ്ട് വഴി പണം കവർന്നതായി പരാതി. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ 3,57,000 രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തു കവർന്നത്. യുകെ പ്രവാസിയായിരുന്ന മെബിന്റെ വിദേശ നമ്പറിലേക്കു വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണു ബാങ്കിന്റെ പാസ്വേഡ് ചോർന്നതെന്ന് കരുതുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യൂസർ നെയിമും പാസ്വേഡും ചോദിച്ചതോടെ സ്ക്രീൻ ബാക്ക് അടിച്ച് പുറത്തുവന്നു. എന്നാൽ ജോലി കഴിഞ്ഞു വൈകുന്നേരം ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതായി മെബിൻ അറിഞ്ഞത്. അങ്കമാലി ശാഖയിലുണ്ടായിരുന്ന പണമാണു നഷ്ടപ്പെട്ടത്. പലപ്പോഴായി കേരളത്തിനു പുറത്താണ് പണം പിൻവലിച്ചത്. ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Moreഒടുവിൽ യജമാനൻ എത്തി; ഡാനിയും കടായും പെരുത്ത സന്തോഷത്തിൽ മടങ്ങി; ഒന്നിച്ച് നടക്കാനിറങ്ങിയപ്പോൾ വഴിതെറ്റി നടന്നത് ആറുകിലോമീറ്റർ
കാഞ്ഞിരപ്പള്ളി: കൂട്ടുകെട്ട് പലരെയും വഴി തെറ്റിച്ചേക്കാം എന്നു പറയുന്നതുപോലെയായി ഡാനിയുടെയും കടായുടെയും കാര്യം. ഡാല്‍മേഷന്‍ ഇനം നായ ഡാനിയും ബീറ്റല്‍ ഇനം മുട്ടനാട് കടായും പട്ടിമറ്റത്തെ യജമാനന്റെ വീട്ടിൽനിന്നും പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു. അവസാനം വഴി തെറ്റി ആറേഴു കിലോമീറ്റര്‍ നടന്നു കാഞ്ഞിരപ്പള്ളി ഹൗസിംഗ് കോളനിയിലെത്തി. ഹൗസിംഗ് കോളനിക്കാര്‍ ഇവർക്ക് തീറ്റ കൊടുക്കുകയും ഫോട്ടോ സഹിതം വാർത്ത പത്രങ്ങളിൽ നൽകുകയും ചെയ്തു. വാര്‍ത്ത കണ്ട ഉടമ ഇന്നലെ രാവിലെതന്നെ എത്തി ഡാനിയെയും കടായെയും ഏറ്റുവാങ്ങുകയായിരുന്നു. യജമാനനൊപ്പം വീട്ടിലേക്ക് മടങ്ങാനായ സന്തോഷത്തില്‍ വാലാട്ടിയും ഉറക്കെ കുരച്ചുമാണ് ഡാനി മടങ്ങിയത്. പട്ടിമറ്റം തൈപ്പറമ്പില്‍ നൗസീദ് സലീമാണ് തന്റെ അരുമകളെ തേടിയെത്തിയത്. ചൊവ്വാഴ്ച രാവിലെ രണ്ടു പേരെയും പതിവുപോലെ അഴിച്ചുവിട്ടതാണ്. പരിസരങ്ങളിലൂടെയെല്ലാം കറങ്ങി തിരികെ ഒരുമിച്ച് എത്തുകയാണ് പതിവ്. എന്നാല്‍, ചൊവ്വാഴ്ച നായയും ആടും തിരികെ വന്നില്ല. പരിസരങ്ങളിലെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കറിപ്ലാവ്…
Read Moreഓട്ടിസത്തെ നീന്തി തോല്പിച്ച ഡാനിയേല്‍ ലോകറിക്കാര്‍ഡിലേക്ക്: ചാരിതാര്‍ഥ്യത്തോടെ മുത്തശി
പയ്യന്നൂര്‍: വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകളെ നാലുവയസുകാരന്റെ കുഞ്ഞിളം കൈകള്‍ വകഞ്ഞുമാറ്റി കുതിക്കാനൊരുങ്ങുന്നത് ലോക റിക്കാർഡിലേക്ക്. ഓട്ടിസത്തെ തോല്പിക്കാനായി തുടങ്ങിയ ജലചികിത്സയിലൂടെ നീന്തല്‍താരമായി മാറിയ ഈ കൊച്ചുകുട്ടിയുടെ പ്രകടനത്തില്‍ ഏറെ സന്തോഷിക്കുന്നത് മുത്തശിയും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള അലൈക്യം പാലത്തിനടുത്തായി താമസിക്കുന്ന മേച്ചിറാകത്ത് ഷാന്റി എം. ബാബുവിന്റെ സംരക്ഷണയില്‍ കഴിയുന്ന ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കൊച്ചുമകന് ഡാനിയേലിന്റെ വിജയഗാഥയ്ക്കൊപ്പം മുത്തശി ഷാന്റിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്. മംഗളൂരുവിൽ താമസിക്കുന്ന പ്രഫുല്‍ ജോസിന്റെയും അയര്‍ലൻഡിൽ നഴ്സായ ഐശ്വര്യയുടെയും മകനായ ഡാനിയേലിന് ഓട്ടിസം മൂലമുള്ള ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനം ജന്മനാ പ്രകടമായിരുന്നു. മാതാപിതാക്കളുടെ ജോലിയും ജോലിസ്ഥലങ്ങളുടെ പ്രത്യേകതയും കുട്ടിക്കാവശ്യമായ പരിചരണത്തിനു തടസമായതോടെയാണ് കുട്ടിയുടെ സംരക്ഷണം ഐശ്വര്യയുടെ അമ്മയായ ഷാന്റി ഏറ്റെടുത്തത്. ഓട്ടിസം മാറ്റാൻ വെള്ളത്തിലിറങ്ങികുട്ടിയിലെ പോരായ്മയെ തരണം ചെയ്യുന്നതിനുള്ള ചികിത്സകളും സംസാരവൈകല്യം മാറുന്നതിനുള്ള സ്പീച്ചിംഗ് തെറാപ്പിയുമൊക്കെ ചെയ്തിരുന്നു. ഒരു…
Read Moreഇനി കുറച്ച് ഡാൻസ് ആയാലോ… തമുക്ക് തമുക്ക് പാട്ടിന് നൃത്തം ചെയ്ത് അധ്യാപകരും വിദ്യാർഥികളും; വൈറലായി വീഡിയോ
അധ്യാപകരെന്ന് കേൾക്കുന്പോൾത്തന്നെ നല്ല ചൂരൽക്കഷായമാകും പണ്ടൊക്കെ മിക്കവരുടേയും മനസിൽ വരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ഇതിനെല്ലാം വ്യത്യാസം വന്നു. കുട്ടികളുടെ ബെസ്റ്റ് ഫ്രെണ്ട്സ് ആണ് മിക്ക അധ്യാപകരുമിപ്പോൾ. ജെൻസികളുടെ ഭാഷയിൽ പറഞ്ഞാൽ പൂക്കികൾ. അധ്യാപികയും തന്റെ കുട്ടികളും തമ്മിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുമാക്ക് തുമാക്ക് എന്ന പാട്ടിനാണ് അധ്യാപികമാരും വിദ്യാർഥികളും നൃത്തം ചെയ്യുന്നത്. പാട്ട് തുടങ്ങുന്പോൾ ആദ്യം ഒരു അധ്യാപിക മാത്രം സ്റ്റെപ്പ് വച്ച് മുന്നോട്ട് പോകുന്നു. പിന്നീട് പാട്ടിന് അനുസരിച്ച് ബാക്കിയുള്ള കുട്ടികളും സ്റ്റെ്പപുകൾവച്ച് നീങ്ങുന്നു. പിന്നീട് മറ്റൊരു അധ്യാപിക കൂടി ഇവരോട് ചേരുന്നതോടെ അതൊരു ഗ്രൂപ്പ് ഡാൻസ് ആയി മാറി. വീഡിയോ പങ്കുവച്ച് സെക്കന്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇതുവരെയുള്ള തുമാക് തുമാക് ട്രെൻഡിലെ ഏറ്റവും മനോഹരമായ റീൽ ഇവരുടേതാണ് എന്ന് വിശേഷിപ്പിച്ചാണ് മിക്ക ആളുകളും…
Read Moreപണിപാളി… തട്ടിപ്പുകാർക്ക് കംബോഡിയ ബന്ധം: ഓൺലൈനിലൂടെ 36 ലക്ഷം കവര്‍ന്ന സംഭവം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ഡിജിറ്റല്‍ കറന്‍സി ഇന്വെസ്റ്റ്മെന്റിലൂടെയും ട്രേഡിംഗിലൂടെയും ലാഭം നേടിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്നു നേരിട്ടു പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് ജിതേഷ് ബാബു (50)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയത് ഇയാളുടെ അക്കൗണ്ടിലേക്കാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുന്ന വലിയ തുകുകള്‍ പണമായി മാറ്റുന്ന സംഘത്തില്‍പ്പെട്ട ആളാണോ ഇയാള്‍ എന്നത് കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. കംബോഡിയ തട്ടിപ്പ് സംഘവുമായി ബന്ധമുള്ളതായി മനസിലാക്കിയ ഈ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് തട്ടിപ്പു കേസിന്റെ ആദ്യ തലത്തിലാണ് ഒരു കേരള അക്കൗണ്ട് വന്നത്. പണം…
Read Moreകുരുമുളകിട്ട് വഴറ്റിയെടുത്ത് കറിയാക്കി; കറിയുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: പെരുന്പാന്പിനെ കൊന്ന് കറിവച്ചുകഴിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി. രാജീവന്, എം.വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വീട്ടുപരിസരത്തു വച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.
Read Moreകനോലി സായ്പിന്റെ ഓർമകൾക്ക് 170 വയസ്
നിലമ്പൂർ വനത്തിൽ തേക്ക് തോട്ടം നട്ടുവളർത്തിയ കനോലി സായ്പിന്റെ ഓർമകൾക്ക് ഇന്ന് 170 വയസ്. നിലമ്പൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം. 1840കളിൽ ബോംബെ കപ്പൽ നിർമാണശാലയിൽ തേക്ക് തടിക്ക് ക്ഷാമം നേരിട്ടു. കപ്പൽ നിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത തടിയാണ് തേക്ക്. ബോംബെ ഗവർണറുടെ കത്തുകൾ ബ്രിട്ടീഷ് മലബാർ കളക്ടർ എച്ച്.വി. കനോലിയെത്തേടി തുരുതുരാ വന്നുകൊണ്ടിരുന്നു. തേക്ക് നട്ടുവളർത്താൻതന്നെ കനോലി തീരുമാനിച്ചു. അങ്ങനെ ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്റെ ചരിത്രം പിറവികൊണ്ടു. കനോലി തോട്ടത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിലമ്പൂർ കാടുകൾ തേക്കിന് ഒന്നാന്തരം വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിഞ്ഞു. കരിപ്പുഴ, പൊൻപുഴ, ചാലിയാർ എന്നീ നദികൾ സംഗമിക്കുന്നിടത്ത് സ്ഥലം കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്നം പൊന്തിവന്നത്. ഈ ഭൂമിയുടെ ഭൂരിപക്ഷവും തൃക്കാളൂർ ദേവസ്വത്തിന്റേതാണ്. ദേവസ്വം ആണെകിൽ കടബാധ്യതകൊണ്ട് നട്ടംതിരിയുന്ന സമയം. കടം വീട്ടാൻ കനോലി…
Read More