മിക്ക വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ ചില സൗന്ദര്യ പിണക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ആ പിണക്കങ്ങൾക്ക് അധികം ആയുസും ഉണ്ടാകാറില്ല. എന്നാൽ ഭാര്യ-ഭര്‍തൃ സംഘര്‍ഷങ്ങൾ വീടിനു പുറത്തേക്ക് ഒരിക്കലും പോകരുത്. നമുക്കിടയിൽ തന്നെ അത് പരിഹരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ വീടിന്റെ നാല് ചുവരുകൾക്കപ്പുറം കടന്ന് ആ പിണക്കങ്ങൾ പോയാൽ വലിയ വില അതിന് കൊടുക്കേണ്ടി വരും. അത്തരത്തിലൊരു പിണക്കത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഭാര്യ ഓഫീസില്‍ കയറി സഹപ്രവര്‍ത്തകരുടെ കൺമുന്നിൽവച്ച് തല്ലുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സെന്തിൽ നാഥ് എന്ന ചെറുപ്പക്കാരനെയാണ് അദ്ദേഹത്തിന്റെ ഭാര്യ മീരാമണി തല്ലിച്ചതച്ച്. യുവതിയെ പിടിച്ചു മാറ്റാൻ ചുറ്റും കൂടി നിൽക്കുന്നവർ ശ്രമിച്ചിട്ടും ശ്രമം വിഫലമായിപ്പോവുകയായിരുന്നു. കൈയിൽ കിട്ടയതൊക്കെ പിടിച്ച് മാറ്റാൻ…
Read MoreCategory: Today’S Special
മണ്‍സൂണിന് പിന്നാലെ കാവേരിനദിയില്‍ വെള്ളമൊഴുകി; ആർത്തുല്ലസിച്ച് ആളുകൾ; വൈറലായി വീഡിയോ
വരണ്ടുണങ്ങിയ മണ്ണിലൂടെ വെള്ളം ധാരധാരയായി ഒഴുകി വരുന്നു, ആ വെള്ളം കൈക്കുന്പിളിൽ കോരിയെടുക്കുന്ന നാട്ടുകാർ, ചിലർ അകാംഷയും സന്തോഷവും മൂലം തുള്ളിച്ചാടുന്നു. ആ കാഴ്ച കാണാൻ തന്നെ എന്ത് ചേലാണ്. ഇത് പറയുന്പോൾ തന്നെ മനസിലേക്ക് പെട്ടന്നൊരു ചിത്രം സങ്കൽപിക്കാൻ സാധിക്കുന്നില്ലേ. വെള്ളമില്ലാതെ വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ കാവേരി നദിയാണ് നിങ്ങൾ മനസിൽ കണ്ട ജലധാര. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കാവേരി നദി ഒഴുകി വരുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടർന്ന് കല്ലാനൈ ഡാമില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് തുറന്നു. കാവേരിയിലിലൂടെ വീണ്ടും ജലമൊഴുകി. വെള്ളം ധാരാളമായി എത്തിയപ്പോൾ പ്രദേശ വാസികൾ തങ്ങളുടെ അമ്മയെ പോലെ കരുതുന്ന കവേരി നദിയിലേക്ക് ഒഴുകി എത്തി. ആളുകളെത്തി ജലത്തെ സ്വീകരിക്കുകയും വണങ്ങുകയുമൊക്കെ ചെയ്തു. ഇതിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “കാവേരി എത്തുമ്പോള്‍, അത് എല്ലാവരുടെയും…
Read Moreകണ്ണില്ലാ ക്രൂരത… ഭർത്താവിന്റെ ബന്ധുവുമായി പ്രണയത്തിന് കുഞ്ഞുങ്ങൾ തടസമായി; ഒന്നും അഞ്ചും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന് അമ്മ
വിവാഹേതര ബന്ധങ്ങളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഒരു പരിധി എത്തിക്കഴിഞ്ഞാൽ പങ്കാളികൾക്ക് പരസ്പരം മടുപ്പ് വരുന്ന സാഹചര്യത്തിലാണ് ഇരു കൂട്ടരും പുതിയ ഇണയെത്തേടി പോകുന്നത്. പ്രണയ സാഫല്യത്തിനായി സ്വന്തം മക്കളപ്പോലും ഇല്ലാതാക്കിയ സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. മുസ്കാൻ എന്ന 25കാരി തന്റെ കാമുകനൊപ്പം പോകുന്നതിന് മക്കളൊരു തടസമാണെന്ന് പറഞ്ഞ് തന്റെ ഒന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുകയായിരുന്നു. മക്കൾക്ക് നല്കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന് കൃത്യം നിര്‍വഹിച്ചത്. കുട്ടികളുടെ പിതാവ് വസീം അഹമ്മദ് ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു കൊലപാതകം. 2018 ലാണ് മുസ്കാനും വസീം അഹമ്മദും വിവാഹം ചെയ്തത്. പലപ്പോഴും വസിം ജോലി ആവശ്യങ്ങൾക്കായി വീട്ടില്‍ നിന്നും മാറി നിൽക്കാറുണ്ടായിരുന്നു. ഈ സമയത്താണ് വസീമിന്റെ ബന്ധുവായ…
Read Moreആസ്വാദകരേ ഇതിലേ, ഇതിലേ… ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ചിത്രശലഭങ്ങളുടെ കൂടാരം. കുടക് മലനിരകൾ താണ്ടി ചിറകിട്ടടിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പറന്നെത്തുന്ന ഒരുപറ്റം ചിറകുകളിൽ ചായം പൂശിയ പ്രകൃതിയുടെ കൂട്ടുകാർ. ഇണചേർന്നും പാറിപ്പറന്നും മനുഷ്യർക്ക് കൗതുകമായി കാലം തെറ്റാതെ അവർ ഒന്നിച്ചു പറന്നെത്തും. ആറളത്തെ ചിത്രശലഭ പഠനത്തിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പൂമ്പാറ്റകൾക്കൊപ്പം ഒരുകൂട്ടം ചിത്രശലഭ സ്നേഹികളും മുടങ്ങാതെ ആറളത്തേക്ക് എത്തും. പുതിയ വിരുന്നുകാരെയും നിത്യ സന്ദർശകരെയും തരം തിരിച്ചുള്ള പഠനത്തിന് എത്തുന്നവർ. ചിത്രശലഭങ്ങളുടെ സങ്കേതം ആറുകളുടെ അകമായ ആറളം ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചീങ്കണ്ണി പുഴയും ബാവലിയും സമ്പുഷ്ടമാക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭങ്ങളുടെ സങ്കേതമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ആറളം വന്യ ജീവി സങ്കേതവും ചിറകുവിരിച്ച് പറക്കുകയാണ്. കാൽനൂറാണ്ടായി തുടർന്നുവരുന്ന ശലഭ സ്നേഹികളുടെ കൂട്ടായ്മയിൽ നടന്നുകൊണ്ടിരിക്കുന്ന…
Read Moreസെറ്റ് മുണ്ടും മുല്ലപ്പൂവും ഹൈദരാബാദ് പേളും അണിഞ്ഞു ഒരു മലയാളി പെണ്ണും ബുർജ് ഖലീഫയിൽ അൻപതാം പിറന്നാൾ ആഘോഷിച്ചിട്ടില്ല; ഈ റിക്കാഡ് ഇനി അനിമോൾക്ക് സ്വന്തം
തുന്പ് കെട്ടിയിട്ട ചുരുൾമുടിയിൽ പൂവ് ചൂടി ഹൈദരാബാദ് പേളും അണിഞ്ഞു മലയാളിമങ്കയായ മിഥുനത്തിലെ ആയില്യം നാളുകാരി പിറന്നാൾ ആഘോഷിച്ചത് എണ്ണപനകളുടെ നാട്ടിൽ അവയേക്കാൾ തലപ്പൊക്കമുള്ള ബുർജ് ഖലീഫ എന്ന പടു കൂറ്റൻ സമുശ്ചയത്തിൽ. അവളുടെ പരിശ്രമങ്ങൾക്കും വിജയങ്ങൾക്കും ഇന്നാ കെട്ടിടങ്ങളേക്കാൾ തലപ്പൊക്കമുണ്ടെന്ന് നംശയമന്യേ പറയാം. ജീവിതമെന്ന കയ്പ്പേറിയ തടാകത്തിൽ മധുരിക്കുന്ന നൗക തുഴഞ്ഞ് വിജയതീരത്ത് എത്തിയതാണ് അനി അനു എന്ന അൻപത് വയസുകാരി. ചെറുപ്പത്തിലേതന്നെ അമ്മ നഷ്ടമായ അനിക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരിതങ്ങളായിരുന്നു. ഓർമിക്കാൻ പോലും ഇഷ്ടപ്പെടാത്ത വേദനാജനകമായ ചെറുപ്പകാലത്തിൽ നിന്നും അവൾ ഇന്ന് ഒരുപാട് കാതം പിന്നിട്ടു. ഇപ്പോഴിതാ തന്റെ ജീവിത യാത്ര വിവരിക്കുകയാണ് അനി. പ്രതിസന്ധി നിറഞ്ഞ ജീവിത വീഥിയിലൂടെ നടന്നു നീങ്ങിയ നാൾവഴികൾ ഓർത്തെടുത്തുകൊണ്ട് അനി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇത് വെറും…
Read Moreനിങ്ങൾ വരുമെന്ന് പറഞ്ഞ് എത്രമാത്രം ഭക്ഷണം ഓർഡർ ചെയ്തു, എന്നിട്ടാരും എത്തിയില്ലല്ലോ: വിവാഹത്തിൽ പങ്കെടുത്തില്ല, പകരം 4,300 രൂപ ആവശ്യപ്പെട്ട് വധു!
വിവാഹത്തിനു ക്ഷണിച്ചശേഷം വരുമെന്നു പ്രതീക്ഷിക്കുന്നവരുടെ കണക്കെടുത്താണ് ഭക്ഷണകാര്യം കാറ്ററിംഗുകാരെ ഏൽപിക്കുന്നത്. വിഭവങ്ങൾക്കനുസരിച്ച് ഒരു പ്ലേറ്റിന് വലിയ തുക ചെലവുവരും. പ്രതീക്ഷിച്ചവർ വരാതിരുന്നാൽ ഭക്ഷണം ബാക്കിയാകും. ഈ വിധം എത്ര ബാക്കിവന്നാലും പറഞ്ഞുറപ്പിച്ച തുക കാറ്ററിംഗുകാർക്ക് നൽകേണ്ടിവരും. ഭക്ഷണം വേസ്റ്റാവുകയും ചെയ്യും. ഇതുപോലെ വലിയ നഷ്ടമാണു സദ്യ നടത്തുന്നവർക്കു പലപ്പോഴും ഉണ്ടാവുക. അമേരിക്കയിലെ മിനസോട്ടയിൽ നടന്ന ഒരു വിവാഹത്തിനു ക്ഷണിച്ച അതിഥികൾ പലരും വന്നില്ല. ഭക്ഷണം ബാക്കിയായതിൽ ദേഷ്യം പിടിച്ച വധു, വരാത്തവരോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു. ഒരു പ്ലേറ്റിന് 50 ഡോളർ (4,339 രൂപ) നൽകണമെന്നായിരുന്നു വധുവിന്റെ ആവശ്യം. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ കൂട്ടുകാരിയാണ് ഇക്കാര്യം റെഡ്ഡിറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അവിചാരിതമായുണ്ടായ സംഭവങ്ങളെ തുടർന്നാണു വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും വിവാഹസ്ഥലത്ത് എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചെലവുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി…
Read Moreരണ്ടെണ്ണം അടിച്ചാലേ വണ്ടി ഓടിക്കാൻ പറ്റുള്ളു സാറേ… മദ്യലഹരിയിൽ ആറാടി സ്കൂൾ ബസ് ഡ്രൈവർ: കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreതിരുവിതാംകൂർ പോലീസ് തലമുറയിലെ അവസാന കണ്ണി വിടവാങ്ങി
മരണംവരെയും രാഷ്ട്രസേവനവും ജോലി ചെയ്ത വകുപ്പിനോടുള്ള ആത്മാർഥതയും ഉള്ളിൽ സൂക്ഷിച്ച തോമസ് കുഞ്ഞുകുഞ്ഞ് വിട പറഞ്ഞു. എല്ലാദിവസവും വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി അതിനെ വന്ദിക്കുകയും വൈകുന്നേരം അതു താഴ്ത്തിവയ്ക്കുകയും ചെയ്ത ദേശാഭിമാനിയായിരുന്നു കുളനട തറയിൽ ജോസ് ഭവനിൽ തോമസ് കുഞ്ഞൂകുഞ്ഞ് എന്ന റിട്ടയേഡ് പോലീസുകാരൻ. തിരുവിതാംകൂർ പോലീസിൽ ഉദ്യോഗപർവ്വം ആരംഭിച്ച അദ്ദേഹം വിടവാങ്ങിയത് 95 ാം വയസിലാണ്. ആ പരന്പരയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മുതിർന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന തോമസ് കുഞ്ഞൂകുഞ്ഞിന് നാളെ സേന പ്രത്യേകമായ അന്തിമോപചാരം അർപ്പിക്കും. ചന്ദനത്തോപ്പ് വെടിവയ്പ് കേസിലെ സാക്ഷിയായിരുന്ന അദ്ദേഹം ആ നിരയിലും അവസാനത്തെ ആളായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ നടന്ന കിരാത വെടിവയ്പിൽ സാക്ഷിയായിരുന്നു ഇദ്ദേഹം. 1958 ജൂലൈ 26 നു വൈകുന്നേരം 4.…
Read Moreപ്രായം വെറും നമ്പർ മാത്രം… എഴുപത് പിന്നിട്ടിട്ടും ലതികയ്ക്ക് യോഗയുടെ കരുത്തില്‍ ചെറുപ്പം
ഈ എഴുപത്തൊന്നുകാരി ഇന്നും പതിനെട്ടിന്റെ ചെറുപ്പത്തിലാണ്. രഹസ്യം തിരക്കിയപ്പോള്‍ അതു യോഗമൂല മാണത്രേ. മാവേലിക്കര കൊറ്റാര്‍കാവ് പാറയില്‍ നാട്ടകത്ത് ലതികാ രാജനാണ് നാലു പതിറ്റാണ്ടു കാലത്തെ യോഗചര്യകൊണ്ട് മറ്റു പലര്‍ക്കും അദ്ഭുതം തോന്നത്തക്ക വിധത്തില്‍ ചുറുചുറുക്കോടെ നടക്കുന്നത്. 31-ാം വയസില്‍ അഞ്ചാം ക്ലാസുകാരനായ മൂത്തമകന് രാജേഷില്‍നിന്നാണ് ലതിക യോഗാഭ്യാസം പഠിച്ചുതുടങ്ങുന്നത്. രാജേഷ് അന്ന് പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ അവിടുത്തെ പാഠ്യപദ്ധതിയില്‍ യോഗ പരിശീലനവുമുണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ലതികയുടെ ദിനചര്യയുടെ ഭാഗമാണ് യോഗ. പിന്നീട് പല മാധ്യമങ്ങള്‍ വഴിയും ലതിക യോഗയെക്കുറിച്ച് കൂടുതല്‍ അറിയുകയും തന്റെ യോഗചര്യയെ മെച്ചപ്പെടുത്തുകയും ചെയ്തു. യോഗ കൂടാതെ ഒരു ജിംനേ ഷ്യം ട്രെയിനികൂടിയാണ് ലതിക. പുന്നമൂട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കു മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ജിമ്മില്‍ ചെറുപ്പക്കാരികളേക്കാള്‍ വലിയ പ്രകടനമാണ് എഴുപതിന്റെ കരുത്തില്‍ ലതിക കാഴ്ചവയ്ക്കുന്നത്. ഇരുപത് പുഷ് അപ്,…
Read Moreപാട്ടിൽ ഈ പാട്ടിൽ… മുണ്ടുപാലത്തെ ബഥേല്‍ വീട് പാട്ടു വീടാക്കി ഷിബു വില്‍ഫ്രഡ്
വീട്ടില്‍ നൂറിലധികം കുട്ടികള്‍ക്ക് സംഗീത പരിശീലനം, സംഗീതരചനയ്ക്കും പാട്ടുപാടാനുമായി വീട്ടില്‍ തന്നെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും പാട്ടും, നഗരത്തില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും പരിചയപ്പെടുന്നതിനുമായി കടയും. വീട്ടിലും നാട്ടിലും പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണു പാലാ സ്വദേശി ഷിബു വില്‍ഫ്രഡ് എന്ന സംഗീത സംവിധായകന്. നീണ്ടകാലത്തെ പ്രവാസ ജീവിത്തിനുശേഷം നാട്ടിലെത്തിയ ഷിബു പാലാ നഗരത്തോടു ചേര്‍ന്നുള്ള മുണ്ടുപാലത്തെ ബഥേല്‍ വീട് ഒരു പാട്ടു വീടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഷിബു ഇടവക പള്ളിയായ സെന്റ് സേവ്യേഴ്സ് പള്ളിയിലെ ചര്‍ച്ച് ക്വയറിലൂടെയാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1996ല്‍ സൗദിയില്‍ ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിനിടയിലും മണലാരണ്യത്തില്‍ ഭക്തിയുടെ സംഗീതമഴ ഒരുക്കി ഷിബു പ്രശസ്തനായി. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 48 ഗാനങ്ങള്‍ക്കാണ് സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചത്. സൗദിയിലെ ദമാം നാടക വേദിയില്‍ അഭിനേതാവായി പ്രവര്‍ത്തിച്ച് രണ്ടു നാടകങ്ങള്‍ക്കായും സംഗീതം ഒരുക്കി.…
Read More