തിരുവനന്തപുരം: 1956 കാലഘട്ടത്തിൽ വഴുതക്കാട് വിമൻസ് കോളജിന് അടുത്തുള്ള പനവിള റോഡിലെ ഈ ഓടിട്ട വീട്ടിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമസിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന എ.പി. ഉദയഭാനു വാടകയ്ക്കു താമസിച്ചിരുന്ന മുളമൂട്ടിൽ ഫിലിപ്പ് ജോസഫിന്റെ വീട്ടിൽ ഇന്ദിര എത്തിയതും താമസിച്ചതും. സ്വാതന്ത്ര്യസമരസേനായിയും കോണ്‍ഗ്രസ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ ഉദയഭാനുവിന്റെ ഭാര്യ ഭാരതി ഉദയഭാനു അന്ന് രാജ്യസഭാംഗവും സാഹിത്യകാരിയുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതായിരുന്നു ഇന്ദിരാഗാന്ധി. ഉദയഭാനുവിനും ഭാരതി ഉദയഭാനുവിനും അഞ്ചു മക്കൾക്കുമൊപ്പം ഒരു കുടുംബാംഗത്തെ പോലെയാണ് അന്ന് ഇന്ദിരാഗാന്ധി മുളമൂട്ടിൽ താമസിച്ചിരുന്നത്. ഇന്ന് നമ്മൾ ഫോട്ടോകളിൽ കാണുന്ന പകുതി നരച്ച ബോബ് ചെയ്ത മുടിയുള്ള പ്രൗഢയായ ഇന്ദിരാഗാന്ധി അല്ല അന്ന്. നീണ്ട തലമുടി മുകളിലേക്ക് ഉയർത്തിക്കെട്ടിയ ചെറുപ്പക്കാരിയായ ഇന്ദിരാഗാന്ധി. പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും…
Read MoreCategory: Today’S Special
കാൽക്കരുത്തിൽ കാറോടിക്കും ചിത്രങ്ങൾ വരയ്ക്കും ഒപ്പം ഗ്രാഫിക് ഡിസൈനിംഗും: അത്ഭുതമായി ജിലുമോൾ
ഇരു കൈകളുമില്ലാതെ കാറോടിക്കുന്ന ജിലുമോൾ മേരിയറ്റ് തോമസ് 2023 ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അത് ചരിത്രമായി. ഇത്തരത്തിൽ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരി. ജനിച്ചത് കൈകളില്ലാതെ. കഠിനശ്രമത്താൽ കാലുകളെ ജിലുമോൾ കൈകളാക്കി മാറ്റി. ഡ്രൈവിംഗ് കാലുകൾകൊണ്ട്. കംപ്യൂട്ടർ കീബോർഡും മൗസും കാലുകൾകൊണ്ട് ചലിപ്പിച്ച് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ചെയ്യുന്നു. സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാനും കാലുകൾ തന്നെ ആശ്രയം. നല്ലൊരു ചിത്രകാരിയും പ്രഭാഷകയും എഴുത്തുകാരിയുമായ ജിലുമോൾ ഇപ്പോൾ എറണാകുളത്ത് ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്റർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് അസോസിയേഷനിൽ അംഗത്വമുള്ള ജിലു കേരളത്തിലും പുറത്തും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. നാലര വയസുള്ളപ്പോൾ അമ്മ മരിച്ചു. അടുത്തയിടെ പിതാവും. ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സിസ്റ്റേഴ്സിന്റെ മേഴ്സി ഹോമിലാണ്…
Read Moreചിരിയോ ചിരി; കവലകളിൽ ചിരിച്ച മുഖവുമായി സ്ഥാനാർഥികളുടെ പോസ്റ്ററുകൾ; സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ…
കോട്ടയം: എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ. ചിരി മുഖവുമായി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാലും ബോര്‍ഡുകളാലും നിറഞ്ഞിരിക്കുകയാണ് നമ്മുടെ ഗ്രാമങ്ങളും കവലകളും. സ്ഥാനാര്‍ഥി നിര്‍ണയം 95 ശതമാനം പൂര്‍ത്തിയായപ്പോള്‍ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചു പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ്. പോസ്റ്റര്‍ ഫോട്ടോയും ചിരിയുമൊക്കെ ആശ്രയിച്ചിരിക്കും വോട്ടുകളുടെ എണ്ണം. സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ട് തിരക്കിലാണ് സ്റ്റുഡിയോകളും ഫോട്ടോഗ്രഫര്‍മാരും. സ്ഥാനാര്‍ഥികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത് ഫോട്ടോഗ്രഫര്‍മാരുടെ കഴിവാണ്. ഫ്ലക്സുകള്‍ക്ക് നിരോധനമുള്ളതിനാല്‍ മള്‍ട്ടി കളര്‍ പോസ്റ്ററുകളും ക്ലോത്ത് വുഡന്‍ ബോര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ഓഫ്സെറ്റ് പ്രസുകളിലും ക്ലോത്ത് പ്രിന്റിംഗ് കേന്ദ്രങ്ങളിലും തിരക്കോടു തിരക്കാണ്. പ്രത്യേകം പന്തലുകള്‍ തയാറാക്കിയാണു പലരും സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും തയാറാക്കുന്നത്. സ്ഥാനാര്‍ഥിയുടെ മിഴിവുള്ള ഫോട്ടോ, മുന്നണി, മത്സരിക്കുന്ന വാര്‍ഡ്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണു പോസ്റ്ററിലും ബോര്‍ഡിലുമുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചിഹ്നം രേഖപ്പെടുത്താത്ത പോസ്റ്ററുകളും ബോര്‍ഡുകളാണ് ഒന്നാംഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ള ക്ലോത്ത് ബോര്‍ഡിന്…
Read Moreപാടിയും പറഞ്ഞും സിപ്പിമാഷ്; ആഹ്ലാദത്തോടെ ഏറ്റുപാടി കുട്ടിക്കൂട്ടം
കൊച്ചി: കൊച്ചീന്നൊരു കാക്കവന്നു,കൊയിലാണ്ടിൽ കൂടുകെട്ടി…കണ്ണൂര്‍ മുട്ടയിട്ടു…ക്രാം ക്രാം ക്രാം… കുഞ്ഞുനാളിൽ കേട്ടുപഠിച്ച മുത്തശിപ്പാട്ടുകളിലൊന്ന് സിപ്പിമാഷ് പുതിയ കുട്ടികൾക്കു മുന്നിൽ അവരിലൊരാളായി ആഹ്ലാദത്തോടെ പാടി… മാഷിന്റെ ഈണത്തിലും താളത്തിലും അതിയായ സന്തോഷത്തോടെ കുട്ടികൾ ഉറക്കെ അതേറ്റുപാടി…. മലയാള ബാലസാഹിത്യശാഖയിലെ തലമുതിർന്ന കവിയുടെ പാട്ടുകൾ കേട്ടുപാടുമ്പോൾ, കുട്ടികളുടെ മുഖങ്ങളിലും അത്യപൂർവമായ ആഹ്ലാദവും ആനന്ദവും.പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ‘വാങ്മയം’ പരിപാടിയിലാണു ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സ്കൂൾ വിദ്യാർഥികൾക്കൊപ്പം, കുട്ടിക്കവിതകളുടെയും എഴുത്തിന്റെയും വിശേഷങ്ങളുമായി മനസുതുറന്നത്. സിപ്പി മാഷിനോടൊപ്പം ഇത്തിരി സാഹിത്യചിന്തകൾ എന്ന പേരിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സംവാദത്തിൽ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെത്തി. കുട്ടികൾക്ക് ആസ്വദിക്കാവുന്ന ചെറുകവിതകൾ, എഴുത്തിത്തുടങ്ങിയ കാലത്തുനിന്നു വർത്തമാനകാലത്തേക്കെത്തിയപ്പോൾ പുതുതലമുറയ്ക്കു നഷ്ടമാകുന്ന മനസുകളിലെ കുട്ടിത്തം, കവിതയെഴുത്തിന്റെ രസതന്ത്രം… എന്നിവയെല്ലാം സിപ്പിമാഷ് പങ്കുവച്ചു. കുട്ടികൾക്കായുള്ള കഥകളും കവിതകളുമെല്ലാം പ്രസിദ്ധീകരിച്ചിരുന്ന മാസികയ്ക്കായുള്ള കുഞ്ഞുനാളിലെ കാത്തിരിപ്പും അതു കിട്ടുന്പോഴുള്ള ആവേശത്തോടെയുള്ള വായനയും വലിയ…
Read Moreകരളിനെ നോവിച്ച മുളളിനെ കരളറിയാതെ പുറത്തെടുത്ത് ഡോക്ടർമാർ; നന്ദി പറഞ്ഞ് യുവ അധ്യാപകൻ
വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളില്‍നിന്നു ഡോക്ടര്‍മാര്‍ മീന്മുളള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിംഗിലാണു കരളില്‍ തറച്ച നിലയിൽ മീന്മുളള് കണ്ടെത്തിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണു പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടിയത്. സാധാരണയുളള പനിയെന്നു കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന് വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസിലാക്കിയ ഡോക്ടര്‍ പെറ്റ് സ്കാന്‍ നിര്‍ദേശിച്ചു. വയറ്റില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ എന്തോ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ അത്…
Read Moreഗിവ് എവേ, ഇന്നാ പിടിച്ചോ മീഷോ ഫ്രീയായി നൽകുന്ന ഐ ഫോണ്‍: തട്ടിപ്പില്‍ വീഴല്ലേയെന്ന് സൈബര്‍ പോലീസ്
‘മീഷോ ഫ്രീയായി ഐ ഫോണ്‍ തരുന്നുണ്ടോ?’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പില്‍ വീഴല്ലേയെന്നാണ് സൈബര്‍ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഓഫര്‍ എന്നോ ഗിവ് എവേ എന്ന പേരിലോ വരുന്ന ഇത്തരം ലിങ്കുകള്‍ വ്യാജമായിരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകാര്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെ കെണിയിലാക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആര്‍ക്കും സമ്മാനം കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ലിങ്കിനൊപ്പം മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കിംഗ് ആപ്പുകള്‍ വഴി തട്ടിപ്പുകാര്‍ നിങ്ങളുടെ പണം അപഹരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ശ്രദ്ധിക്കണേ…* ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാമോ പാടില്ല.* ഇത്തരം ലിങ്കുകള്‍ ലഭിച്ചാല്‍ സ്പാം ആയി…
Read Moreഎഐ ഉപയോഗിച്ചുള്ള പ്രചാരണം: മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം. വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍…
Read Moreകല്പാത്തിയിൽ ദേവരഥസംഗമത്തിന് ആയിരങ്ങൾ
കാശിയിൽപാതി കല്പാത്തിയിൽ സായന്തനസൂര്യനെ സാക്ഷിനിർത്തി ദേവരഥസംഗമം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തേരുമുട്ടിയില്‍ ഇന്നലെ വൈകുന്നേരം ദേവരഥ സംഗമത്തിന് ആയിരങ്ങളെത്തി. വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം ഒരുമിച്ചുചേരുന്ന ഈ കാഴ്ച കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കല്പാത്തിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. വിശാലാക്ഷിസമേത വിശ്വനാഥസ്വാമി (ശിവന്), മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍നിന്നുള്ള അലങ്കരിച്ച രഥങ്ങള്‍ കല്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷമാണ് ദേവസംഗമത്തിനായി തേരുമുട്ടിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ മുതല്‍തന്നെ ആയിരങ്ങളാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും വിഗ്രഹം തേരിലേറ്റിയതോടെ ആവേശം കൊടുമുടിയിലെത്തി. തേരുവലിക്കാന് സ്വദേശീയരും വിദേശികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ഇന്നുരാവിലെ നാല് അഗ്രഹാരക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ പത്തുനാള്‍ നീണ്ട രഥോത്സവത്തിന് പരിസമാപ്തിയാവും.
Read Moreമ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്: സൂക്ഷിച്ചില്ലേൽ പണവും മാനവും പോണവഴിയറിയില്ല
കൊച്ചി: കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരു ദിവസം അഞ്ചുലക്ഷം രൂപ എത്തുന്നു. പണം അക്കൗണ്ടില്‍ ക്രെഡിറ്റായി നിമിഷങ്ങള്‍ക്കകം അതു പിന്‍വലിക്കുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. അന്വേഷണത്തില്‍ ഇത് വാടക അക്കൗണ്ട് (മ്യൂള്‍ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദമായ അന്വേഷണം. ഒടുവില്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളിലേക്ക് എത്തിയതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിനു നല്കിയ ശേഷം തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം തന്റെ അക്കൗണ്ട് വഴി കമ്മീഷന് വ്യവസ്ഥയില്‍ രാജ്യാന്തര തട്ടിപ്പ് സംഘത്തിനു കൈമാറി വരികയായിരുന്നു ഇയാള്‍. അക്കൗണ്ട് വാടകയ്ക്കു നല്കിയതാകട്ടെ കോളജ് വിദ്യാര്‍ഥിയും. രാജ്യമാകെ വേരുറപ്പിച്ച സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പണം കൈമാറ്റത്തിനായി മ്യൂള്‍ അക്കൗണ്ടുകളെയാണു നിലവില്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഇതിന്റെ നിയമവശം അറിയാത്തവരും പോക്കറ്റ് മണിക്കായി…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടൽ: 18 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടഞ്ഞു
ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പില്‍നിന്ന് പത്തനംതിട്ടയിലെ വയോധികനെ രക്ഷപ്പെടുത്തിയത് ഇസാഫ് ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍. ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പത്തനംതിട്ട സ്വദേശിയായ 82കാരനില്‍നിന്നാണ് 18 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഇസാഫ് ബാങ്കിന്റെ കുമ്പനാട് ശാഖയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പില്‍നിന്ന് ഉപയോക്താവിനെ രക്ഷിച്ചത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘമാണ് വയോധികനുമായി ബന്ധപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിപ്പിച്ച പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കപ്പെടുന്നുവെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഭീഷണി വിശ്വസിപ്പിക്കുന്നതിനായി വീഡിയോകോള്‍ വഴി പോലീസുകാരെയും മജിസ്ട്രേട്ടിനെയും അനുകരിച്ച് കാണിക്കുകയും, ഡിജിറ്റല്‍ അറസ്റ്റിലാണെന്നും വീടുവിടാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയവും ആശയക്കുഴപ്പവും അനുഭവിച്ച അദ്ദേഹം ഇസാഫ് ബാങ്ക് ശാഖയില്‍ എത്തി തന്റെ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പിൻവലിക്കുകയും സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അതേ ദിവസം ഉച്ചയ്ക്ക്…
Read More