ഇനി ആവേശക്കാലം… ബ്രസീലിയ കപ്പ‌ടിച്ചാൽ യുഡിഎഫ് കോളടിക്കും

ബ്രസീല്‍ എന്നു കേട്ടാല്‍ മറ്റു രാജ്യങ്ങളുടെ ഫുട്‌ബോള്‍ ആരാധകര്‍ക്കു ഹാലിളകും. പക്ഷേ, ആ വികാരമാണോ തദ്ദേശ തെരഞ്ഞെടുപ്പില്‍? പാരമ്പര്യവൈരികളായ ടീമുകള്‍ അണിനിരക്കുന്ന, ലോകം മുഴുവന്‍ ഒരു കാല്‍പ്പന്തിലേക്കു ചുരുങ്ങുന്ന ആ പോരാട്ടത്തിന് ഇനിയും ഏതാനും മാസങ്ങള്‍ ബാക്കിയുണ്ട്. അതിനു മുന്നേയാണ് സ്വന്തം നാട്ടിലെ പോരാട്ടമെന്നതു ബ്രസീലിയയ്ക്കു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ബ്രസീലിയ എന്നു പറഞ്ഞാല്‍ കോഴിക്കോട് കോര്‍പറേഷനിലെ പുത്തൂര്‍ ഡിവിഷനിലെ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി. ഈ ഡിവിഷന്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ എല്ലാ ഫുട്ബോള്‍ ആരാധകരുടെയും പിന്തുണ തേടിയാണു ബ്രസീലിയ കളിക്കളത്തിലിറങ്ങിയിരിക്കുന്നത്. 2010 മുഖദാര്‍ ഡിവിഷനില്‍ ബ്രസീലിയ അട്ടിമറിജയം നേടിയതിനു പിന്നില്‍ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, അര്‍ജന്‍റിന തുടങ്ങി എല്ലാ ഫുട്ബോള്‍ പ്രേമികളുടെയും കരങ്ങളുണ്ടായിരുന്നുവെന്നാണു നാട്ടിലാകെയുള്ള സംസാരം. 35 വര്‍ഷമായി എല്‍ഡിഎഫ് കൈയടക്കിവച്ചിരിക്കുന്ന പുത്തുര്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ബ്രസീലിയ എന്ന വ്യത്യസ്തമായ പേരിന്‍റെ പിന്‍ബലം ഇത്തവണയും സഹായിക്കുമെന്നാണ്…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കി നൽകാം 5.80 ലക്ഷം മാത്രം; തട്ടിപ്പുവീരൻ റിമാൻഡിൽ

പലതരം തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. ‍എത്രയൊക്കെ ആയാലും ആളുകൽ പിന്നെയും പഠിക്കുന്നില്ലന്നുള്ളതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്ന വാർത്ത. ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്‍റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്‌സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Read More

കാൻസർ രോഗികൾക്ക് കാരുണ്യത്തിന്‍റെ കരസ്പർശം; മദർ തെരേസാ ഹൈസ്കൂൾ വിദ്യാർഥിനികൾ വിഗ്ഗ് നിർമാണത്തിനായി മുടി മുറിച്ചു നൽകി

മുഹമ്മ: കാൻസർ രോഗികൾക്ക് കാരുണ്യത്തിന്‍റെ കരസ്പർശമായി മുഹമ്മ മദർ തെരേസാ ഹൈസ്കൂൾ. റേഡിയേഷന് വിധേയരായി മുടി നഷ്ടപ്പെടുന്നവർക്കുവേണ്ടിയാണ് സ്കൂളിലെ വിദ്യാർഥിനികൾ മുടിമുറിച്ച് നൽകിയത്. കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ തയാറാക്കി നൽകുന്ന ചങ്ങനാശേരി സർഗ ക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ സെന്‍റർ ഭാരവാഹികൾ കുട്ടികളിൽനിന്ന് മുടി ഏറ്റുവാങ്ങി. ആർ. ശ്രീകല, അനന്ത ലക്ഷ്മി, ആർ. റിധി, അമൃതാ ഉദയൻ, ദേവികാ കൃഷ്ണ, ഫർഹാ ഫാത്തിമ, ഗൗരി നന്ദന, അലീനാ സേവിച്ചൻ എന്നീ വിദ്യാർഥികളാണ് മുടിമുറിച്ച് നൽകിയത്. 20,000 രൂപ വിലവരുന്ന വിഗ്ഗ് സൗജന്യമായാണ് നൽക്കുന്നത്. 5000 ത്തോളം വിഗ്ഗുകൾ ഇതിനകം നൽകിയിട്ടുണ്ട്. ഫാ. സനീഷ് മാവേലിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ, സർഗ്ഗക്ഷേത്ര ഭാരവാഹികളായ ബീനാ ജോസ്, മോളമ്മ ജോൺ, റീനാ രാജു, വിൻസി ജോർജ്, ആനിയമ്മ തോമസ്, കോ- ഓർഡിനേറ്റർ ബീന എന്നിവർ പ്രസംഗിച്ചു.

Read More

“വിദ്യാലയമെത്തട്ടെ, വീടിനടുത്ത്’ ;കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു കേരളത്തോടു സുപ്രീംകോടതി

ന്യൂഡൽഹിഒരു കിലോമീറ്റർ ചുറ്റളവിൽ ലോവർ പ്രൈമറി (എൽപി) സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി (യുപി) സ്കൂളുകളും ഇല്ലാത്ത എല്ലാ പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേരള സർക്കാരിനോടു നിർദേശിച്ചു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഭൂമിശാസ്ത്രപരവും സാന്പത്തികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്‍റെയും ജസ്റ്റീസ് ജോയ്മല്യ ബാഗ്ച്ചിയുടെയും ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സംവിധാനങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കണമെന്നാണു കോടതി നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്നു മാസത്തിനുള്ളിൽ നയം തയാറാക്കാനും പരമോന്നത കോടതി കേരളത്തോട് ആവശ്യപ്പെട്ടു. മലപ്പുറം മഞ്ചേരിയിലെ എളാന്പ്രയിൽ എൽപി സ്കൂൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എളാന്പ്രയിലുള്ള വിദ്യാർഥികൾ മൂന്നും നാലും കിലോമീറ്റർ അപ്പുറമുള്ള സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചുകൊണ്ടിരുന്നത്.…

Read More

ഇനി എട്ടിന്‍റെ കളികൾ… വിലയുടെ കാര്യത്തിൽ മുട്ടയും പിന്നോട്ടില്ല; ചില്ലറ വിൽപ്പന വില ഞെട്ടിക്കുന്നത്

പരവൂർ: കേരളത്തിൽ കോഴി മുട്ട വില സർവകാല റിക്കാർഡിലേക്ക്. ഒരു മുട്ടയ്ക്ക് ചില്ലറ വിൽപ്പന വില 7.50 രൂപയായി ഉയർന്നു. ഏഴ് രൂപ വരെയായിരുന്നു കഴിഞ്ഞയാഴ്ച വരെയുള്ള പരമാവധി വില. ഇങ്ങനെ പോയാൽ സമീപ ദിവസങ്ങളിൽ തന്നെ വില എട്ടിലേക്ക് കുതിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസൺ കൂടിയായതിനാൽ കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുട്ട ഉപയോഗം കാര്യമായി കുറയുമ്പോഴാണ് വില കുത്തനെ ഉയരുന്നത്. തമിഴ്നാട്ടിൽ നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന സ്ഥിതിയാണുള്ളത്. ഡിസംബർ…

Read More

യക്ഷിയെ കാണാൻ കുട്ടിക്കൂട്ടമെത്തി

നാഗമ്പടത്ത് വിജയകരമായി പ്രദർശനം തുടരുന്ന “രക്തരക്ഷസ്’നാടകം കാണാൻ സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെയെത്തി. പ്രത്യേക ഷോ ആണ് വിദ്യാർഥികൾക്കായി ഒരുക്കിയത്. പ്രദര്‍ശനം കുട്ടികളെ അത്ഭുതത്തിന്‍റെ അമ്പരപ്പിന്‍റെയും മായാലോകത്തേക്കു കൊണ്ടുപോയി. നാടകത്തിലെ ഓരോ കാഴ്ചകളും കുട്ടികള്‍ വിസ്മയത്തോടെയാണ് കണ്ടത്. എസ്എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഇന്നലെ നാടകം കാണാന്‍ എത്തിയത്. നാടകാവതരണത്തിന് ശേഷം നാടകത്തില്‍ അഭിനയിച്ച നടീനടന്മാരെയും അണിയറപ്രവര്‍ത്തകരെയും നാടകത്തിന്‍റെ ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭന്‍ പരിചയപ്പെടുത്തിയതു കുട്ടികള്‍ക്ക് നവ്യാനുഭവമായി. യക്ഷിയായി അഭിനയിച്ച ജാന്‍കി വന്നപ്പോള്‍ കുട്ടികള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. യക്ഷിയോടൊപ്പം സെല്‍ഫിയും ഫോട്ടോയും എടുത്താണ് കുട്ടികള്‍ മടങ്ങിയത്. നാടകം എന്തെന്ന് കുട്ടികളെ അറിയിക്കാനും അതിലുടെ വരും നാളുകളില്‍ ഈ കലയെ നിലനിര്‍ത്താനുമാണ് കലാനിലയത്തിന്‍റെ ശ്രമം. താത്പര്യമുള്ള സ്കൂളുകള്‍ക്ക് വേണ്ടി കലാനിലയം രാവിലെ 10 മുതല്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ഏഴു വരെ തിങ്കള്‍ മുതല്‍…

Read More

മുന്നറിയിപ്പുമായി പോലീസ്: ഓണ്‍ലൈന്‍ ചങ്ങാതിമാരുടെ സമ്മാനത്തില്‍ വീഴല്ലേ

കൊച്ചി: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പു നടത്തുന്നരീതി സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. “നിങ്ങള്‍ക്ക് സമ്മാനം വേണോ മാനം വേണോ’ എന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്. തട്ടിപ്പ് രീതി ഇങ്ങനെസമൂഹമാധ്യമങ്ങളില്‍ നിങ്ങളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ശേഷം വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന അവര്‍ ധനികരാണെന്നു തെറ്റിധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്‍റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വച്ചിരിക്കുന്നതിന്‍റയും ഫോട്ടോ ഉള്‍പ്പെടെ അവര്‍ നിങ്ങള്‍ക്ക് അയച്ചു നല്‍കും. ഇനിയാണ് യഥാര്‍ഥ തട്ടിപ്പിന്‍റെ തുടക്കം. കസ്റ്റംസിന്‍റെയോ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍റെയോ പേരില്‍ ഒരു വ്യാജ ഫോണ്‍ കോള്‍ പിന്നീട് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാര്‍സലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന്…

Read More

കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ

ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിനാണ് വീട് നിർമാണം ആരംഭിക്കാനുള്ള ആദ്യ ഘട്ടമായി ബാല്യകാല സഹ പാഠികൾ ചേർന്ന് തുക നൽകിയത്. 1989ൽ പുന്നപ്ര അറവുകാട് സ്കൂളിൽ സുരേഷ് കുമാറിനൊപ്പം എസ്എസ്എൽസിക്ക് പഠിച്ച സുഹൃത്തുക്കളാണ് സഹായ ഹസ്തവുമായെത്തിയത്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സുരേഷ് കുമാറിന്‍റെ വീട് നിലംപതിച്ചത്. സുരേഷ് കുമാറിന്‍റെ അമ്മ തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്‍റെ ഒരുഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്‍റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്. ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്‍റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു. ലൈഫ് ഭവന പദ്ധതിയിൽ…

Read More

കോച്ചുകൾ കൂട്ടി: ദക്ഷിണ റെയിൽവേയ്ക്ക് 22.7 കോടിയുടെ അധിക വരുമാനം

പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴു മാസത്തിനിടെ 22.7 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവീസ് നടത്തുന്ന ട്രെയിനുകളിൽ സെക്കൻഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽട്രെയിനുകളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു. സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്‌പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പല ട്രെയിനുകളിലും കോവിഡിനുശേഷം രണ്ടു ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്‌പ്രസ് ട്രെയിനുകളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിനു മുന്പുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്. കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം…

Read More

യുഎസ് തീരുവ ബാധിച്ചില്ല: സമുദ്രോത്പന്ന കയറ്റുമതി ഉയർന്നു; ഇന്ത്യൻ കയറ്റുമതിയിൽ മുന്നിൽ ചെമ്മീനും കൊഞ്ചും

ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതികൾക്കുമേൽ യുഎസിന്‍റെ തീരുവ നിലവിലുണ്ടായിട്ടും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ 16 ശതമാനത്തിലധികം വർധന. ചൈന, വിയറ്റ്നാം, റഷ്യ, കാനഡ, യുകെ എന്നിവയുൾപ്പെടെ യുഎസ് ഇതര വിപണികളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഈ സാന്പത്തിക വർഷം ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 16.18 ശതമാനം ഉയർന്ന് 4.87 ബില്യണ്‍ ഡോളറിലെത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ചെമ്മീൻ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 7.43 ശതമാനം ഇടിഞ്ഞ് 85.47 മില്യണ്‍ യുഎസ് ഡോളറിലെത്തി. ഏഷ്യയിലെയും യൂറോപ്പിലെയും വാങ്ങലുകാർ സ്ഥിരമായ ഗുണനിലവാരത്തിനും മത്സരാധിഷ്ഠിത വിലനിർണയത്തിനുമായി ഇന്ത്യൻ വിതരണക്കാരിലേക്ക് തിരിയുന്നത് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണകരമാകുന്നു. ഏഴ് മാസ കാലയളവിൽ ചൈനയിലേക്കും വിയറ്റ്നാമിലേക്കുമുള്ള ചെമ്മീനിന്‍റെയും കൊഞ്ചിന്‍റെയും…

Read More