ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതികൾക്കുമേൽ യുഎസിന്റെ തീരുവ നിലവിലുണ്ടായിട്ടും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ 16 ശതമാനത്തിലധികം വർധന. ചൈന, വിയറ്റ്നാം, റഷ്യ, കാനഡ, യുകെ എന്നിവയുൾപ്പെടെ യുഎസ് ഇതര വിപണികളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഈ സാന്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 16.18 ശതമാനം ഉയർന്ന് 4.87 ബില്യണ്‍ ഡോളറിലെത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ചെമ്മീൻ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 7.43 ശതമാനം ഇടിഞ്ഞ് 85.47 മില്യണ്‍ യുഎസ് ഡോളറിലെത്തി. ഏഷ്യയിലെയും യൂറോപ്പിലെയും വാങ്ങലുകാർ സ്ഥിരമായ ഗുണനിലവാരത്തിനും മത്സരാധിഷ്ഠിത വിലനിർണയത്തിനുമായി ഇന്ത്യൻ വിതരണക്കാരിലേക്ക് തിരിയുന്നത് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണകരമാകുന്നു. ഏഴ് മാസ കാലയളവിൽ ചൈനയിലേക്കും വിയറ്റ്നാമിലേക്കുമുള്ള ചെമ്മീനിന്റെയും കൊഞ്ചിന്റെയും…
Read MoreCategory: Today’S Special
അബദ്ധവശാൽ ഡോർ ലോക്കായി: മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. കാസർഗോഡ് ചെർക്കളയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക് ആണ് പ്രാർഥനാ മുറിയിൽ കുടുങ്ങിയത്. ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ കുട്ടി ലോക്കായിപ്പോവുകയായിരുന്നു. ഒരു മണിക്കൂർ നേരത്തോളം കുട്ടി മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെത്തിച്ചു. സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreകളഞ്ഞുകിട്ടിയ 23,500 രൂപ തിരികെ നൽകി മാതൃകയായി ജയറാമിന്റെ മക്കളായ ജയേഷും ജയലക്ഷ്മിയും
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങൾക്ക് റോഡിൽനിന്ന് കിട്ടിയ 23,500 രൂപ അവകാശിക്ക് തിരികെ നൽകി മാതൃകയായി. ചേർത്തല നഗരസഭ 20-ാം വാർഡ് തെന്നടിയിൽ ജയറാമിന്റെ മക്കളായ ജയേഷും ജയലക്ഷ്മിയുമാണ് പണം തിരികെ നൽകി മാതൃകയായത്. എഐവൈഎഫ് നേതാവും ചേർത്തല മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കമ്പനിയിലെ യൂണിറ്റ് മാനേജരുമായ വയലാർ നാഗംകുളങ്ങര പുതുവൽ നികർത്ത് ഗിരീഷ്കുമാറിന്റെ കൈവശമുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് പണം നഷ്ടപ്പെട്ടത്. കണിച്ചുകുളങ്ങര യൂണിറ്റിലെ തൊഴിലാളികൾക്ക് കൂലികൊടുക്കുന്നതിനായി പോകുന്നതിനിടെ ചേർത്തല ആഞ്ഞിലി പാലത്തിനു സമീപം പുരുഷൻകവലയ്ക്ക് തെക്ക് ഭാഗത്തുവച്ചാണ് പണം നഷ്ടപ്പെട്ടത്. ബൈക്കിന്റെ ബോക്സിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയിൽ അഞ്ഞൂറിന്റെ 47 നോട്ടുകളാണ് തെറിച്ച് റോഡിൽ വീണത്. ഈ സമയം ഇതുവഴി വന്ന സഹോദരങ്ങൾക്ക് ലഭിച്ച തുക ചേർത്തല പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ഫേസ്ബുക്കിൽ ഗിരീഷ് ഇട്ടിരുന്നു. പണം ചേർത്തല പോലീസിൽ…
Read Moreസുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ചുമതലയേറ്റത്. 65 വയസ് എന്ന വിരമിക്കൽ പ്രായം പൂർത്തിയാകുന്ന 2027 ഫെബ്രുവരി ഒന്പതുവരെ സൂര്യകാന്ത് ചീഫ് ജസ്റ്റീസായി തുടരും. 1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ജസ്റ്റീസ് സൂര്യകാന്ത് പഞ്ചാബ്-ഹരിയാന കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി 2018ൽ നിയമിതനായ അദ്ദേഹം 2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയായിരിക്കേ ദേശീയപ്രാധാന്യമുള്ള ഒട്ടേറെ വിധികളുടെ ഭാഗമായ അദ്ദേഹം ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചിൽ അംഗമായിരുന്നു. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കിയ ബെഞ്ചിലും ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങൾ നിർവചിക്കുന്ന രാഷ്ട്രപതി റഫറൻസ് പരിഗണിച്ച…
Read Moreതിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്താം: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിന്റെ ആം ബാന്‍ഡ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിന്റെ ആം ബാന്‍ഡ്. പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കൈയില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് പമ്പയില്‍ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്യുആര്‍ കോഡും ബാന്‍ഡിലുണ്ട്. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇതു പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Read Moreപരിപ്പ് വടയും കട്ടൻചായയും കഴിച്ച് ചായക്കട രാഷ്ട്രീയത്തിന്റെ ഭാഗമായി ചെന്നിത്തലയും
തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചായക്കട രാഷ്ട്രീയത്തിന്റെ ഭാഗമായി രമേശ് ചെന്നിത്തലയും. വള്ളിക്കോട്, പ്രമാടം മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു കോന്നിയിലേക്ക് പോകവേ ഇളക്കൊള്ളൂര്‍ ക്ഷേത്രത്തിന്റെ അടുത്തുള്ള സെല്‍വന്റെ കടയില്‍ പരിപ്പുവട കണ്ടാണ് ചെന്നിത്തല വാഹനം നിര്‍ത്തിയത്. അപ്രതീക്ഷിതമായി നേതാവിന്റെ വാഹനം കണ്ട സെല്‍വനും ആദ്യം ഒന്ന് അമ്പരന്നു. ചൂട് കട്ടന്‍ ചായയും പരിപ്പുവയും ഒപ്പം പാളയന്കോടന് പഴവും കഴിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം സ്ഥലത്തുണ്ടായിരുന്നവരോടു പ്രാദേശിക രാഷ്ട്രീയം ചോദിച്ചറിഞ്ഞു. കടയുടമസെല്വനുമായും ആശയ വിനിമയം നടത്തി. പ്രമാടം പഞ്ചായത്ത് സ്ഥാനാര്‍ഥി മനോജിന് വേണ്ടി യും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാനും മറന്നില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, പന്തളം സുധാകരൻ, എ. ഷംസുദ്ദീന്, വെട്ടൂര്‍ജ്യോതിപ്രസാദ്, എസ്. വി. പ്രസന്നകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
Read Moreആധുനിക നഗരജീവിതം മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം
നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്ന് ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയവിപത്തുകള് നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പുനല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറ്റിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും. ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. ‘ദ്രുതഗതിയിലുള്ള വ്യവസായവത്കരണം’ മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ! ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും…
Read Moreയുവാക്കളേ ഇതിലേ, ഇതിലേ… തദ്ദേശ തെരഞ്ഞെടുപ്പിൽ ‘ജെൻസി മയം’
ഇരുത്തം വന്ന സ്ഥാർഥികളേക്കാൾ യുവത്വം തുളുന്പുന്ന സ്ഥാനാർഥികൾക്കാണ് തദ്ദേശതെരഞ്ഞെടുപ്പിൽ ഇക്കുറി മുന്നണികളുടെ മുൻഗണന. 21 വയസിനും 40 നും ഇടയിൽ പ്രായമുള്ളരാണ് മത്സരരംഗത്തുള്ളവരിൽ ഏറെയും. വനിതാസംവരണ സീറ്റുകളിലാണ് കൂടുതലായും യുവരക്ത പരീക്ഷണം മുന്നണികള്‍ നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും വാരിക്കോരിയാണ് ഇത്തവണ സീറ്റുകൾ നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്തുവരെയാണ് ജെൻസി തലമുറയുടെ പരീക്ഷണശാല. നേരത്തെ സിപിഎം മാത്രമാണ് സ്ഥാനാർഥി നിർണയത്തിൽ യുവത്വത്തിന് പ്രാധാന്യം നല്കിയിരുന്നെങ്കിൽ ഇത്തവണ സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി എന്നീ പാർട്ടികളും യുവനിരയുമായി എത്തിയിട്ടുണ്ട്. അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ മുന്നണികള്‍ സീറ്റ് നല്‍കുന്നത്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കാനും ജാഗ്രത കാട്ടുന്നുണ്ട്. സ്ഥാനാർഥി ലിസ്റ്റിൽ 21 നും 30 നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്. അതും…
Read Moreഅഗ്നിരക്ഷാസേനയും സമ്മതിച്ചു പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല: വൈറലായി ദേശീയ പാതയിലുടെയുള്ള പോത്തുകളുടെ നടത്തം
സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ. ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു. ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്. കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.…
Read Moreആശുപത്രിയില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം: ചികിത്സ സൗജന്യമാക്കി ആശുപത്രി
വിവാഹദിവസം അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചെന്ന് ഡോ. സുധീഷ് കരുണാകരന് വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കുശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി…
Read More