തൃശൂർ: അങ്ങനെ ഒരു എസ്എസ്എൽസി പരീക്ഷാക്കാലം കൂടി കഴിഞ്ഞിരിക്കുന്നു. ഇന്നുച്ചയ്ക്ക് അവസാനത്തെ പരീക്ഷയുടെ പേപ്പർ കൂടി തിരികെ കൊടുക്കുമ്പോൾ പത്തു പന്ത്രണ്ടു വർഷത്തെ സുദീർഘമായ പഠനകാലത്തിനാണ് ഒരു ചെറിയ അവധി കിട്ടിയിരിക്കുന്നത്. പരീക്ഷ ചൂടും വേനൽചൂടും എല്ലാം കൂടി തലയ്ക്ക് ചൂട് പിടിപ്പിച്ച ഒരു പരീക്ഷക്കാലമായിരുന്നു ഇത്തവണ. പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും പറയുന്ന പോലെ, കുഴപ്പമില്ല…. എന്ന് ഉത്തരത്തിന് ഭൂരിപക്ഷം വോട്ട്.ഇപ്രാവശ്യം വാലുവേഷൻ കടുകട്ടിയാകും എന്നാണ് കേൾക്കുന്നത്. എ പ്ലസുകൾ വല്ലാതെ കൂടുന്നതിനെ കുറിച്ച് കഴിഞ്ഞതവണ റിസൾട്ട് വന്നപ്പോൾ ചൂടേറിയ ചർച്ച വന്നതുകൊണ്ട് ഇത്തവണ മാർക്കിടുന്ന കാര്യത്തിൽ നല്ല പിടി പിടിക്കും എന്നാണ് ശ്രുതി. ഇന്ന് ഹോളി ആഘോഷം കൂടിയായിരുന്നു. ഹോളിഡേയ്ക്ക് മുമ്പുള്ള ഹോളി… ആ ആഘോഷവും ലാസ്റ്റ് ഡേ സെലിബ്രേഷനും ശരിക്കും പൊരിച്ചു. വാട്സപ്പും ഫോണുമൊക്കെ എല്ലാവർക്കും ഉള്ളതുകൊണ്ട്…
Read MoreCategory: Today’S Special
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടി
ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) ആണു പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലാണു സംഭവം. കഴിഞ്ഞ ദിവസം 200 രൂപയുടെ95 വ്യാജ കറൻസികളുമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കളർ പ്രിന്റർ, ആറു മഷി കുപ്പികൾ, പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ഉമേഷ് തിവാരി പറഞ്ഞു. ജില്ലയിൽ കുറച്ചുനാളായി കള്ളനോട്ടടിച്ച് വിപണിയിൽ ഇറക്കുന്നതായി ഇയാൾ സമ്മതിച്ചു. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്.
Read Moreവൃത്തിഹീനമായി അയോധ്യ റെയില്‍വേ സ്റ്റേഷൻ; വീഡിയോ വൈറലായതിന് പിന്നാലെ അരലക്ഷം പിഴ
സാമൂഹിക മാധ്യമങ്ങളിൽ അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ തുറന്നുകാണിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. രണ്ട് മാസം മുമ്പ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും. അയോധ്യാ രാമക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും സന്ദർശനത്തിനായെത്തുന്നത്. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് @reality5473 എന്ന എക്സ് ഉപയോക്താവാണ് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ…
Read Moreതലോടാൻ ചെന്നു, യുവാവിനെ തൂക്കി എടുത്തെറിഞ്ഞ് ആന; വൈറലായി വീഡിയോ
കാട്ടാനകൾ നാട്ടിലേക്കിറങ്ങി ആക്രമണം നടത്തുന്ന സംഭവങ്ങൾ ഇപ്പോൾ പതിവായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വെറുതെ ഇരിക്കുന്ന ആനയെ അങ്ങോട്ട് പോയി തോണ്ടിയാൽ ആന വെറുതെ വിടുമോ? ഇത്തരത്തിൽ ഒരു ആനയുടെ തൊട്ടടുത്ത് പോയ യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആന എപ്പോൾ പ്രകോപിതനാകുമെന്നോ എന്ത് ചെയ്യുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയുന്നതല്ല. എന്നാൽ ഇത് കാര്യമായിട്ടെടുക്കാതെ പലപ്പോഴും മനുഷ്യർ മറന്നു പോവുകയാണ് ചെയ്യാറ്. അതിനാൽ തന്നെ പൊരിവെയിലത്തും ആനയെ നടത്തിയും ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ അപകടങ്ങളും സംഭവിക്കാറുണ്ട്. വീഡിയോയിലുള്ള യുവാവിന് സംഭവിച്ചതും അതാണ്. ഒരു യുവാവ് കുറച്ച് ഇലകളുമായി ആനയെ സമീപിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ യുവാവിന്റെ സുഹൃത്തുക്കളിൽ ആരോ തന്നെയാവണം പകർത്തുന്നത്. കാരണം വീഡിയോയ്ക്ക് വേണ്ടി തന്നെ അയാൾ ഈ പ്രകടനങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാണ്. ആന യുവാവ് കൊടുത്ത ഇലകൾ അപ്പോൾ തന്നെ…
Read Moreഅന്തസില്ലാത്ത ആഘോഷം: വിമർശനങ്ങൾ ഏറ്റുവാങ്ങി ബിൽഡർമാരുടെ ഹോളി ആഘോഷം; വീഡിയോ വൈറലാകുന്നു
ഹോളി സാധാരണയായി നിറങ്ങളും വെള്ളവും ഒക്കെ ഉപയോഗിച്ച് ആഘോഷിക്കുന്നതാണ് നമ്മൾ കണ്ടിരിക്കുന്നത്. എന്നാൽ മറുവശത്ത് ആഘോഷങ്ങൾ അല്പം വ്യത്യസ്തമാക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി ഹോളി ആഘോഷ വീഡിയോകൾ പ്രത്യക്ഷപ്പെടാറുള്ളതാണ്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തീർത്തും വിചിത്രമായൊരു ആഘോഷത്തിന്റെ വീഡിയോ ആണ്. ഒരു കൂട്ടം ബിൽഡർമാരെന്ന് തോന്നുന്ന കുറച്ച് ആളുകളെയാണ് വീഡിയോയിൽ കാണിക്കുന്നത്. ബിൽഡർമാർ അല്പവസ്ത്രം ധരിച്ച ഒരു സ്ത്രീയോടൊപ്പം നൃത്തം ചെയ്യുകയാണ്. വിദേശ വനിതയെന്ന് തോന്നിക്കുന്ന സ്ത്രീയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. എന്നാൽ ആരും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ക്ഷേത്രങ്ങൾക്കും ഹിന്ദു പുരാണങ്ങളിലെ പ്രാധാന്യത്തിനും പേരുകേട്ട നഗരമായ മഥുരയിലാണ് ഈ സംഭവം നടന്നത്. വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ചില ഉപയോക്താക്കൾ തങ്ങളുടെ പരാതികൾ വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും മഥുര പോലീസിനെ അതിൽ ടാഗ് ചെയ്യുകയും ചെയ്തു.…
Read Moreആഘോഷത്തിനിടയിലെ ആനക്കലി; സോഷ്യൽ മീഡിയയിൽ വൈറലായി ആറാട്ടുപുഴയിലെത്തിയ കൊമ്പന്മാർ
ഉത്സവ സീസൺ തുടങ്ങിയതോടെ ആനകളും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ വിറച്ചു നിൽക്കുമ്പോഴാണ് നാട്ടിലെ ആനകൾ ഉത്സവത്തിനെത്തി ഇടയുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുന്നത്. ആറാട്ടുപുഴ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവമാണ് ഇതിൽ അവസാനത്തേത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആറാട്ടുപുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്. രണ്ട് ആനകൾ ഉത്സവത്തിന് ഇടയിൽ പരസ്പരം കൊമ്പുകോർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം നടന്ന സമയത്ത് ആന സ്ക്വാഡ് അംഗങ്ങൾ എത്തി അവയെ വേർപെടുത്താൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം തന്നെയാണ് ഒഴിവായത്. അയതിനാൽ ആളപായമുണ്ടായില്ല. എക്സിൽ പങ്കുവെച്ച വൈറലായ വീഡിയോയിൽ, ആറാട്ടുപുഴ ക്ഷേത്രത്തിൽ ആറാട്ടു ചടങ്ങുകൾക്കായി ആനകളെ നെറ്റിപ്പട്ടം കെട്ടി ഒരുക്കി നിർത്തിയിരിക്കുന്നത് കാണാം. പെട്ടെന്ന് ഒരു ആന സ്വയം കറങ്ങാൻ തുടങ്ങുകയും നിമിഷങ്ങൾക്കകം അടുത്തുള്ള മറ്റൊരു ആനയുടെ നേരെ അക്രമിക്കാനായി എത്തുകയും ചെയ്യുന്നു. ആനയുടെ ആക്രമണത്തിന്റെ ശക്തിയിൽ…
Read Moreഎന്തൊരു വൃത്തികേടാണിത്: മെട്രോയിൽ ഹോളി ആഘോഷിച്ച് അശ്ലീല വീഡിയോ ചിത്രീകണവുമായി യുവതികൾ; വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം
യാത്ര ചെയ്യുന്നതിന് വേണ്ടി മാത്രമല്ല ഇപ്പോൾ റീൽസ് ചിത്രീകരണത്തിനും ഫോട്ടോഷൂട്ടിനുമായും ആളുകൾ മെട്രോയെ ആശ്രയിക്കുന്നുണ്ട്. പലപ്പോഴും മറ്റ് യാത്രക്കാർക്ക് ശല്യം ആകുന്ന തരത്തിലാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്യുന്നതും. ഇത്തരത്തിൽ ഡൽഹി മെട്രോയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. വീഡിയോയിൽ, ഇന്ത്യൻ വസ്ത്രം ധരിച്ച രണ്ട് പെൺകുട്ടികളെ കാണാം. ഒരാൾ വെള്ള ചുരിദാറും മറ്റൊരാൾ വെള്ള സാരിയുമാണ് ധരിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന മെട്രോയിൽ ഇരുവരും നിലത്ത് ഇരിക്കുന്നതാണ് കാണുന്നത്. നിമിഷങ്ങൾക്കകം, രണ്ടുപേരും കൈകളിൽ കളർ പൊടി നിറച്ച് പരസ്പരം മുഖത്ത് പുരട്ടാൻ തുടങ്ങുകയാണ്. പിന്നീട് അവർ രണ്ടുപേരും പരസ്പരം അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ രംഗം എല്ലാം മറ്റ് യാത്രക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പെൺകുട്ടികളെയും ഡൽഹി മെട്രോ കോർപ്പറേഷനെയും വിമർശിച്ച് ഉപയോക്താക്കൾ രംഗത്തെത്തി. ഒരു നെറ്റിസൺ തൻ്റെ എക്സ്…
Read Moreസൂമിൽ ശവസംസ്കാര ചടങ്ങ്; ലൈവിൽ യുവതിയുടെ കുളി സീൻ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
കോവിഡ് മഹാമാരിയെ തുടർന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പ്രചാരം ഏറിയത്. മീറ്റിംഗുകളും, വിവാഹ ചടങ്ങുകളും, ക്ലാസുകളുമെല്ലാം ഓൺലൈനായി കൂടാനുള്ള അവസരം ഉണ്ടായതും ലോക്ഡൗണിലേക്ക് ലോകം കുതിച്ചപ്പോഴാണ്. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കും മീറ്റിംഗുകൾക്കുമിടയിൽ പലപ്പോഴും പലർക്കും പല അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്. അത്തരത്തിലൊകു അമളി പറ്റിയ വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. എന്നാൽ ഇത്തരത്തിലൊരു അബദ്ധം ലോകത്ത് ഒരാൾക്കും സംഭവിക്കരുതേയെന്ന് നമ്മൾ ആഗ്രഹിച്ചുപോകും. ഒരു ശവസംസ്കാരചടങ്ങിൽ സൂമിലൂടെ ഓൺലൈനായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഒരു യുവതി. യുകെയിലാണ് സംഭവം. കാൻസർ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്കാരചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ ബാർനെറ്റിലെ ഒരു പള്ളിയിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്. എന്നാൽ പള്ളിയിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വേണ്ടി സൂമിലൂടെ വീഡിയോ കോൾ അറേഞ്ച് ചെയ്തു. യുവതിയും അതിൽ പങ്കെടുത്തു. എന്നാൽ അറിയാതെ ഇവരുടെ കാമറ ഓണായി പോയി. എന്നാൽ യുവതി…
Read Moreചരിത്രം കുറിച്ച് കുഞ്ഞമ്മ; വേമ്പനാട്ടുകായൽ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടു നീന്തിക്കടന്ന് 62കാരിയായ കുഞ്ഞമ്മ മാത്യൂസ്
കലങ്ങിമറിഞ്ഞ വേമ്പനാട്ടുകായൽ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടു നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ വനിതയായി വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്വർണ ലിപികളാൽ കുറിക്കപ്പെട്ട് തൃശൂർക്കാരി ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കുള്ള ഏഴു കിലോമീറ്ററാണ് 62 കാരിയായ കുഞ്ഞമ്മ താണ്ടിയത്. ഇന്നലെ രാവിലെ 7.35നു പഞ്ചായത്ത് പ്രസിഡന്റ് എസ്. സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സാഹസിക നീന്തലിനുശേഷം വൈക്കം ബീച്ചിൽ നടന്ന അനുമോദനച്ചടങ്ങ് നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. ഷീബ, എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, അഡ്വ. സ്മിത സോമൻ, സി.എൻ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽപരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് സൈനു എന്നിവരെ ആദരിച്ചു. റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ്…
Read Moreആദ്യത്തെ കുടിൽ; വൈറലായി ആദ്യതെരഞ്ഞെടുപ്പിലെ കുടിൽ ചിഹ്നം
എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യത്തു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കുടിലിന്റെ ചിഹ്നത്തിലാണ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചത്. 1952 ജനുവരി 16നാണ് ആദ്യ തെരഞ്ഞെടുപ്പു നടന്നത്. കോഴിക്കോട് ഉള്‍പ്പെടുന്ന തലശേരി നിയോജക മണ്ഡലത്തില്‍നിന്നു നിട്ടൂര്‍ പി. ദാമോദരനായിരുന്നു പ്രജാ പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചത്. അദ്ദേഹം വിജയിച്ച് ലോക്സഭയിൽ എത്തുകയും ചെയ്തു. അക്കാലത്ത് കേരളം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മികച്ച പാര്ലമെന്റേറിയന്, പത്രപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു നിട്ടൂര്‍. ഇഎംഎസ് സര്‍ക്കാര്‍ 1967ല്‍ ഇദ്ദേഹത്തെ പിന്നാക്കവിഭാഗ കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നാക്കവിഭാഗ ക്ഷേമത്തിനുള്ള നിട്ടൂര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന അദ്ദേഹം ചെയര്‍മാനായ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു. മദിരാശി അസംബ്ലിയിലേക്ക് അന്നു നടന്ന തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍നിന്നു മാറ്റുരച്ചത് പള്ളിയില്‍ കുഞ്ഞിരാമന് കിടാവാണ്. അദ്ദേഹവും വിജയംകണ്ടു. തമിഴ്നാട്ടിലും കേരളത്തിലും എംഎല്‍എയായിരുന്നു പള്ളിയില്‍ കുഞ്ഞിരാമന്…
Read More