ക്ഷേത്രത്തിന് മുന്നിലിരുന്ന ഭിക്ഷാടകയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചാബിലെ കപൂർത്തലയിലുള്ള മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ചെറിയ കുട്ടി ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ തൊട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ദേഷ്യം സഹിക്കാനാവാതെ എത്തിയ ബൈക്ക് ഉടമ യുവതിയെ നിലത്തേക്ക് തള്ളിയിടുകയും ചെരിപ്പൂരി ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭക്തരും നാട്ടുകാരും ഇടപെട്ട് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമി വീണ്ടും തിരിച്ചെത്തി ഇവരെ ചവിട്ടുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ സമിതികളും ശക്തമായ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഭയം മൂലം യുവതി ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ക്ഷേത്രത്തിന് എതിർവശത്ത് കട നടത്തുന്ന ഷെയ്ഖ്പുർ…
Read MoreCategory: Today’S Special
അയ്യോ കഷ്ടം ! സർക്കാർ ആശുപത്രിയുടെ മേൽക്കൂരയുടെ പ്ലാസ്റ്റർ തകർന്നുവീണു;രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്, സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തം
മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള കമലരാജ സർക്കാർ ആശുപത്രിയിൽ മേൽക്കൂരയുടെ പ്ലാസ്റ്റർ പെട്ടെന്ന് അടർന്നു വീണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. ചിൽഡ്രൻസ് വാർഡിലെ മൂന്നാം നമ്പർ വാർഡിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഖുഷി എന്ന് പേരുള്ള രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങിക്കിടന്നിരുന്ന കിടക്കയിലേക്കാണ് മേൽക്കൂരയുടെ വലിയൊരു പ്ലാസ്റ്റർ കഷ്ണം തകർന്നുവീണത്. അപകടത്തിൽ കുഞ്ഞിന്റെ കാലിന് പരിക്കേറ്റു. പെട്ടെന്നുണ്ടായ സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ വാർഡിൽ ഉണ്ടായിരുന്ന 16 കുട്ടികളെയും ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു. നിരീക്ഷണത്തിനായി ആദ്യം ഇവരെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കാണ് മാറ്റിയത്, പിന്നീട് സുരക്ഷിതമായ മറ്റൊരു വാർഡിലേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കെട്ടിടത്തിലുണ്ടായ ഈർപ്പമാണ് പ്ലാസ്റ്റർ അടർന്നുവീഴാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. അതേസമയം, ഒരു ആഴ്ച മുമ്പും ഇതേ വാർഡിൽ സമാനമായ രീതിയിൽ പ്ലാസ്റ്റർ തകർന്നുവീണിരുന്നു…
Read Moreഫോൺ വാങ്ങി ഒരു മാസം തികയും മുൻപേ പണി കിട്ടി, പോക്കറ്റിൽ വെച്ച ഫോൺ പൊട്ടിത്തെറിച്ച് അപകടം, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ
പുതിയ സ്മാർട്ട്ഫോൺ പോക്കറ്റിൽ കിടന്ന് ചൂടായി പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഡങ്കൗർ സ്വദേശിയായ മജിദ് എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ ഇരു കൈകൾക്കും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഗാസിയാബാദിൽ നിന്നും ജോലി കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഫോണിന് പെട്ടെന്ന് അമിതമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തു. ഫോൺ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫോൺ പൂർണമായും തകരുകയും യുവാവിന്റെ വസ്ത്രങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുൻപ് ഗ്രേറ്റർ നോയിഡയിലെ പ്രശസ്തമായ മാളിലെ കടയിൽ നിന്നാണ് താൻ ഈ സാംസങ് ഫോൺ വാങ്ങിയതെന്ന് മജിദ് പറഞ്ഞു. അപകടത്തിന് മുൻപ് ഫോണിന് യാതൊരുവിധ തകരാറുകളും ഉണ്ടായിരുന്നില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ…
Read Moreസ്വിറ്റ്സർലൻഡിൽ പോകാൻ നിൽക്കുന്നവർ ഇത് ആദ്യം കാണുക! ഫ്രെഞ്ച് ഫ്രൈസിന്റെ വില കെട്ടാൽ ഞെട്ടും; വീഡിയോ വൈറൽ
സ്വിറ്റ്സർലൻഡിൽ ഒരു ചെറിയ പോർഷൻ ഫ്രെഞ്ച് ഫ്രൈസിന് 940 രൂപ നൽകേണ്ടി വന്ന അനുഭവം പങ്കുവെച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്ററായ മാധുരി ഭുവൻ. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ മാധുരി ഈ വിലക്കയറ്റത്തിന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യയിൽ ഏകദേശം 200 രൂപയ്ക്ക് ഇതിലും വലിയ അളവിൽ ഫ്രൈസ് ലഭിക്കുമെന്നും, നാട്ടിൽ ജീവിക്കുമ്പോഴാണ് യഥാർഥത്തിൽ രാജാക്കന്മാരെപ്പോലെ ജീവിക്കാൻ കഴിയുന്നതെന്ന് മനസ്സിലാകുന്നതെന്നും അവർ തമാശരൂപേണ പറഞ്ഞു. സ്വിറ്റ്സർലൻഡ് കാണാൻ സുന്ദരമാണെങ്കിലും അവിടുത്തെ ചെലവുകൾ താങ്ങാൻ “സ്വിസ് ശമ്പളം” തന്നെ വേണമെന്ന് അവർ കുറിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവും വരുമാനവും കണക്കിലെടുക്കുമ്പോൾ അവിടെ ജനങ്ങൾ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നും, രൂപയിലേക്ക് നേരിട്ട് മാറ്റുമ്പോൾ ഉണ്ടാകുന്ന വിലവ്യത്യാസമാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു.
Read Moreവർഷങ്ങൾക്ക് മുൻപ് ബസിൽ കളഞ്ഞുപോയ 24,000 രൂപ തിരികെ നൽകി കണ്ടക്ടർ; മഹാരാഷ്ട്രയിൽ ദമ്പതികൾക്ക് അത്ഭുത നിമിഷം, വൈറലായി വീഡിയോ
മഹാരാഷ്ട്രയിൽ ബസ്സിൽ വെച്ച് നഷ്ടപ്പെട്ട 24,000 രൂപ രണ്ട് വർഷത്തിന് ശേഷം വയോധികയായ യാത്രക്കാരിക്ക് തിരികെ നൽകി മാതൃകയായി ഒരു ബസ് കണ്ടക്ടർ. രണ്ട് വർഷങ്ങൾക്ക് ശേഷം യാദൃച്ഛികമായി അതേ സ്ത്രീ താൻ ജോലി ചെയ്യുന്ന ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ അവരെ തിരിച്ചറിയുകയായിരുന്നു. 2024 ഏപ്രിലിലാണ് 75 കാരിയായ കസാബായ് ഗെയ്ക്വാദും രോഗിയായ ഭർത്താവും ബസ്സിൽ യാത്ര ചെയ്തത്. നാല് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇവർ മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങി. യാത്രക്കാർ എല്ലാവരും ഇറങ്ങി കഴിഞ്ഞ ശേഷം ബസ് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രാജു എന്ന കണ്ടക്ടർ സീറ്റിൽ കിടന്നിരുന്ന ചെറിയൊരു ബാഗ് കണ്ടെത്തിയത്. ബാഗിനുള്ളിൽ 24,000 രൂപയും കസാബായ് ഗെയ്ക്വാദ് എന്ന പേരിലുള്ള ഒരു മെഡിക്കൽ കുറിപ്പടിയും ഉണ്ടായിരുന്നു. ഉടമസ്ഥർ വരുമെന്ന പ്രതീക്ഷയിൽ രാജു ബസ് സ്റ്റാൻഡിൽ ഒരു മണിക്കൂറോളം കാത്തിരിക്കുകയും എൻക്വയറി കൗണ്ടറിൽ വിവരം…
Read Moreരാജ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക, ട്രെയിൻ എഞ്ചിനിലെ ദേശീയപതാക വൃത്തിയാക്കി റെയിൽവേ ജീവനക്കാരൻ; സമൂഹ മാധ്യമങ്ങളുടെ അഭിനന്ദന പ്രവാഹങ്ങൾ, വീഡിയോ വൈറൽ
പൊടിപടലങ്ങൾ നിറഞ്ഞ ട്രെയിൻ എഞ്ചിന്റെ മുൻഭാഗത്ത് വരച്ചുചേർത്ത ദേശീയപതാക അത്യധികം ശ്രദ്ധയോടെ വൃത്തിയാക്കുന്ന റെയിൽവേ ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദേശീയ ചിഹ്നത്തോട് അദ്ദേഹം കാണിച്ച ആദരവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യൻ റെയിൽവേ ചീഫ് പ്രൊജക്ട് മാനേജരായ അനന്ത് രൂപനഗുഡിയാണ് ഈ വീഡിയോ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ട്രെയിൻ എഞ്ചിന്റെ മുന്നിൽ നിൽക്കുന്ന ജീവനക്കാരൻ, പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഉപയോഗിച്ച് ത്രിവർണ്ണ പതാകയും അശോകചക്രവും കഴുകിയ ശേഷം തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. ഓട്ടത്തിനിടയിൽ ലോക്കോമോട്ടീവിൽ പൊടിപടലങ്ങളും അഴുക്കും പുരളുന്നത് സ്വാഭാവികമാണെങ്കിലും, അതിലുള്ള ദേശീയപതാക മഷിപുരളാതെ തെളിഞ്ഞുനിൽക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഈ പ്രവൃത്തി ചെയ്തത്. എഞ്ചിന്റെ ബാക്കി ഭാഗങ്ങൾ അഴുക്കുപിടിച്ച് കിടക്കുമ്പോഴും, വൃത്തിയാക്കിയ ദേശീയപതാക മാത്രം വേറിട്ടുനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ ജീവനക്കാരന്…
Read Moreവീടിനുള്ളിൽ അപരിചിതയായ സ്ത്രീ, അവധിക്കാലം ആഘോഷിക്കാൻ പോയവരുടെ വീട്ടിൽ അതിഥി; ഞെട്ടൽ വിട്ടുമാറാതെ ദമ്പതികൾ, വീഡിയോ വൈറൽ
അവധിക്കാലം ആഘോഷിക്കാൻ പോയ ദന്പതികൾക്ക് സ്വന്തം വീട്ടിൽ നടന്ന ഒരു സംഭവത്തിൽ ഇപ്പോഴും ആശ്ചര്യം വിട്ടുമാറുന്നില്ല. വിചിത്രമായ സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ പോയ ദമ്പതികളുടെ വീട്ടിൽ അപരിചിതയായ യുവതി കയറിക്കൂടിയതാണ് സംഭവം. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സിറ്റിയിലുള്ള ആഡംബര അപ്പാർട്ട്മെന്റിലാണ് സുരക്ഷാ ജീവനക്കാരുടെ വീഴ്ച കാരണം അവിശ്വസനീയമായ സംഭവം നടന്നത്. ബിൽ കിം, യെലിം കിം ദമ്പതികൾ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ വിനോദയാത്രയിലായിരിക്കുമ്പോഴാണ് സംഭവം. ജൂലൈ 24 രാത്രി വൈകി, വീടിനുള്ളിൽ ആരോ ഉണ്ടെന്ന് സുരക്ഷാ ക്യാമറ ആപ്പിൽ നിന്ന് ദമ്പതികൾക്ക് അലേർട്ട് സന്ദേശം ലഭിച്ചു. തുടർന്ന് തത്സമയ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, തികച്ചും അപരിചിതയായ ഒരു യുവതി സോഫയിലിരുന്ന് ഫോൺ ഉപയോഗിക്കുന്നതും വസ്ത്രങ്ങൾ മാറ്റി വീട്ടുസാധനങ്ങൾ ഉപയോഗിക്കുന്നതുമാണ് കണ്ടത്. തുടർന്ന് ഈ യുവതി ക്യാമറ തട്ടിമാറ്റുകയും ചെയ്തു. ഉടൻ തന്നെ ഇവർ സുഹൃത്തുക്കളെയും പോലീസിനെയും…
Read Moreലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിച്ച് പരാജയപ്പെട്ടു: കൊറിയൻ യൂട്യൂബർ അനുഭവം പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ
മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ കയറാൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിന്റെ വീഡിയോ പങ്കുവെച്ച് ദക്ഷിണ കൊറിയൻ സഞ്ചാരിയായ സെജിൻ. താനെ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ അനുഭവമാണ് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. രണ്ടുതവണ ശ്രമിച്ചിട്ടും തെരക്ക് കാരണം ട്രെയിനിൽ കയറാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇയാൾ ടാക്സിയെ ആശ്രയിക്കുകയായിരുന്നു. ഇന്ത്യയിൽ പര്യടനം നടത്തുന്ന സെജിൻ, താനെ സ്റ്റേഷനിൽ നിന്ന് 170 രൂപയുടെ റിട്ടേൺ ടിക്കറ്റ് എടുത്ത ശേഷമാണ് പ്ലാറ്റ്ഫോമിലെത്തിയത്. എന്നാൽ ട്രെയിൻ വന്നതോടെ യാത്രക്കാരുടെ വൻ തെരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ശ്രമത്തിൽ തന്നെ തെരക്ക് കണ്ട് പരിഭ്രാന്തനായ സെജിൻ പിന്മാറുകയായിരുന്നു. തുടർന്ന് വന്ന അടുത്ത ട്രെയിനിൽ കയറാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെ നിരാശനായ ഇയാൾ യാത്ര ഉപേക്ഷിക്കുകയായിരുന്നു. “മുംബൈ ലോക്കൽ ട്രെയിനിലെ അനുഭവം ഇവിടുത്തെ സാധാരണക്കാരോട് വലിയ ബഹുമാനം ഉണ്ടാക്കി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സെജിൻ കുറിപ്പിൽ എഴുതിയത്.…
Read Moreകള്ളനെ കുടുക്കിയ ടയർ, ഡീപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് യുവാക്കൾ; പാതിവഴിയിൽ കള്ളന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ കാണാം
മഹാരാഷ്ട്രയിൽ ബസ് ഡീപ്പോയിൽ നിന്ന് പുതിയ ബസ് മോഷ്ടിച്ച് കടന്ന മോഷ്ടാക്കൾ ടയർ പഞ്ചറായതോടെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ജൽഗാവ് ജില്ലയിലെ ജാംനർ എംഎസ്ആർടിസി ഡീപ്പോയിലാണ് തിങ്കളാഴ്ച രാത്രി വിചിത്രമായ സംഭവം നടന്നത്. ഡീപ്പോയിൽ നിന്ന് ബസ് ഓടിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബസ് മോഷ്ടിച്ച് കുറച്ചകലെ എത്തിയപ്പോഴേക്കും വാഹനത്തിന്റെ ഒരു ടയർ പഞ്ചറാവുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ മോഷ്ടാക്കൾ ബസ് ഒരു ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും വെട്ടിച്ച് മോഷ്ടാക്കൾ എങ്ങനെ ബസുമായി കടന്നു എന്നതിൽ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ ജാംനർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അടുത്തിടെയായി ബസ് സ്റ്റേഷൻ പരിസരത്ത് മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, ജാംനർ ഡീപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന് യാത്രക്കാരും…
Read Moreസ്വർണം കട്ടതാരപ്പാ…ലോക്കറിൽ സൂക്ഷിച്ചത് 50 പവൻ, വർഷങ്ങൾക്ക് ശേഷം ലോക്കർ തുറന്നപ്പോൾ എല്ലാം കാലി, കേസെടുത്ത് പോലീസ്
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷത്തോളം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വർഷങ്ങൾക്ക് ശേഷം ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. സംഭവത്തിൽ ബാങ്ക് മാനേജർക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2003ൽ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂറിന്റെ കാൺപൂർ സ്വരൂപ് നഗർ ശാഖയിലാണ് യുവതി ലോക്കർ എടുത്തത്. പിന്നീട് 2017ൽ എസ്ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം യുവതി ലഖ്നൗവിലേക്ക് താമസം മാറിയതിനാൽ ബാങ്കിൽ പതിവായി എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ലോക്കർ ചാർജുകൾ അക്കൗണ്ടിൽ നിന്ന് കൃത്യമായി ഈടാക്കുന്നുണ്ടായിരുന്നതിനാൽ ലോക്കർ സുരക്ഷിതമായി തുടരുന്നുണ്ടെന്നാണ് ഇവർ കരുതിയത്. അടുത്തിടെ ബാങ്ക് സന്ദർശിച്ചപ്പോൾ, ലയനത്തിന് ശേഷമുള്ള രേഖകൾ പെട്ടെന്ന് ലഭ്യമായിരുന്നില്ല. തുടർന്ന് രേഖകൾ കണ്ടെത്തി പരിശോധിച്ച ശേഷമാണ് ബാങ്ക്…
Read More