പരാതി പറയാൻ സ്റ്റേഷനിലേക്ക് വിളിച്ചത് 19 തവണ; ഒടുവിൽ പരാതിക്കാരൻ പോലീസ് പിടിയിൽ

പോലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചയാൾ അറസ്റ്റിൽ. മകന്‍റെ അമിത ഗൃഹപാഠത്തെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ച് പിതാവാണ് അറസ്റ്റിലായത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ആദം സൈസ്‌മോർ19 തവണ പോലീസ് സ്റ്റേഷനിലേക്ക് നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രാമർ എലിമെന്‍ററി സ്‌കൂളിലാണ് ഇയാളുടെ മകൻ പഠിക്കുന്നത്. സ്കൂളിൽ നിന്ന് നൽകുന്ന ഗൃഹപാഠം അമിതമാണെന്നാണ് ഇയാളുടെ പരാതി. തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ നിരവധി തവണ ഇയാൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്കും ഇയാൾ വിളിക്കാൻ തുടങ്ങി. ഇയാളുടെ നിരന്തരമായ ഫോൺ വിളിക്ക് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചെങ്കിലും സൈസ്മോർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. തുടർന്ന് സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിലേക്ക് നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചത്. പിന്നാലെയാണ് പോലീസ് ഇയാളെ…

Read More

ഒരു പശുവിന് 40 കോടിയോ? ലോകത്തിലെ ഏറ്റവും വിലകൂടിയ പശു ഇതാ ഇവിടുണ്ട്

ഒരു പശുവിന് ലേലത്തിൽ എത്ര രൂപ കിട്ടും? 40 കോടി കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം ബ്രസീലിലാണ് 40 കോടിക്ക് പശുവിനെ ലേലം ചെയ്തത്. അങ്ങനെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു എന്ന പേരും ഈ പശുവിന് സ്വന്തമായി. നെല്ലോർ ഇനത്തിൽപ്പെട്ട ഈ പശുവിന്‍റെ പേര് വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ്. ബ്രസീലിലാണ് ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും ഇതിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ബോസ് ഇൻഡിക്കസ് എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ് ഈ കന്നുകാലികളുടെ ഉത്ഭവം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. 1868 -ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം…

Read More

ചരിത്രം തിരുത്തിക്കുറിക്കാൻ പെൺപടയെത്തുന്നു; പാലാ സെന്‍റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച് പടിയിറങ്ങുന്നു

സെന്‍റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ ക്ലാസുകളിലേക്കു പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകുന്നതോടെ കഴിഞ്ഞ128 വർഷത്തെ സ്കൂൾ ചരിത്രമാണു മാറ്റിയെഴുതുന്നത്. ആൺകുട്ടികൾ മാത്രമുള്ള പ്ലസ് ടു ബാച്ച് യാത്ര പറയുമ്പോൾ ഒരു യുഗത്തിന്‍റെയും ഒരു പാരമ്പര്യത്തിന്‍റെയും അവസാനമാവുകയാണ്. പത്തുവരെയുള്ള ക്ലാസുകൾ ഇപ്പോഴും ആൺകുട്ടികൾക്കു മാത്രമുള്ളതാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയമേഖലകളിൽ ഒട്ടനവധി മഹാരഥന്മാരെ സൃഷ്ടിച്ച ഈ വിദ്യാലയ മുത്തശി 128 വർഷം പിന്നിട്ടിട്ടും ഇപ്പോഴും യൗവനയുക്തയായി തന്നെ പാലാ നഗരത്തിന്‍റെ ഹൃദയഭാഗത്തു തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. യൂറോപ്യൻ ശില്പകലാ മാതൃകയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഹൈസ്കൂൾ കെട്ടിടത്തിന് ഏതാണ്ട് സമാനമായ രീതിയിൽ തന്നെയാണ് ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി രണ്ടുവർഷം മുമ്പ് പുതിയ ബ്ലോക്ക് നിർമിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹയർ സെക്കൻഡറി കെട്ടിടം പൂർത്തിയായപ്പോൾ മുതൽ പെൺകുട്ടികൾക്കു കൂടി…

Read More

തത്തമ്മേ പല്ല്…പല്ല്…പല്ലെടുക്കുന്ന തത്തയെ കണ്ടിട്ടുണ്ടോ; വൈറലായി വീഡിയോ

പല്ല് പറിക്കുന്നതിന് പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. കുട്ടിക്കാലത്തൊക്കെ പകുതി കൊഴിയാറായ പല്ല് നൂലു കെട്ടിവലിച്ച് എടുക്കാറുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു രീതിയിൽ പല്ല് പറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ‌ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെ പല്ല് പറിക്കുന്നതിനായി ഒരാളുണ്ട്. അത് മറ്റാരുമല്ല, തത്തമ്മയാണ്. തത്തയെ കൊണ്ട് പല്ലെടുപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചെറിയ കുട്ടിയുടെ പല്ലാണ് തത്തയെ കൊണ്ട് പറിപ്പിക്കുന്നത്. പല്ല് പറിക്കാനായി കുട്ടി വായ തുറന്ന് നിൽക്കുന്നു. തത്തമ്മ പതിയെ കുട്ടിയുടെ ഇളകിയിരുന്ന പല്ലിന്‍റെ അടുത്തെത്തി തന്‍റെ ചുണ്ട്കൊണ്ട് അത് കൊത്തിയെടുത്തു. എന്തായിപ്പോ ഉണ്ടായേ എന്ന ഭാവത്തിൽ കുട്ടി അതിശയിച്ചു നിൽക്കുന്നതാണ് വീഡിയോ. കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ തത്തയെ എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെ‍യ്യുക.         View this post…

Read More

അങ്ങ് ഇംഗ്ലണ്ടീന്നൊരു ഹോളി; ആഘോഷത്തിന്‍റെ വീഡിയോ വൈറൽ

വർണങ്ങൾ വാരിവിതറി ഹോളി ആഘോഷങ്ങൾ നാടെങ്ങും കൊണ്ടാടി. ആഘോഷ തിമിർപ്പിന്‍റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഹോളി ആഘോഷമാണ്  ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ പ്രശസ്തമായ കോർഫെ കാസിൽ ന‌ടന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്.  ആഘോഷങ്ങളിൽ ആറായി നിൽക്കുന്ന ഡോർസെറ്റ് നഗരത്തിന്‍റെ വീഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്.  3,000 -ത്തിലധികം ആളുകളാണ് ഹോളി ആഘോഷിക്കാനായി ഇവിടേക്ക് എത്തിയത്.  ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു. നാട്ടിലെ ആഘോഷത്തിന്‍റെ അത്രയും വരില്ലങ്കിലും നാടിനെ ഓർമിക്കുന്നതിനും നമ്മുടെ നാട്ടുകാരെ കാണുന്നതിനുമൊക്കെ അവസരം നൽകുന്നതിന് ഇത്തരത്തിലുളള ആഘോഷങ്ങൾ വേദിയാകുന്നു എന്നാണ് ഹോളിയിൽ പങ്കെടുത്തവർ പറയുന്നത്. Amazing day celebrating Holi at @nationaltrust #CorfeCastle #RangBarse event yesterday!Great to work with @ActivatePArts@Dorset_NL #BCPIndianCommunity#AnjaliRJDiTalkies#HoliCelebration #rRangBarse #CorfeCastle #FlavoursProject #dorsetfoodanddrink #communitymatters #dorset…

Read More

അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്; ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..! മുടക്കേണ്ടത് നാല് കോടി രൂപ മാത്രം

യുഎസ്: ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്നു 30 കിലോമീറ്റർ മുകളിൽ സഞ്ചരിച്ചുകൊണ്ടു ഭക്ഷണം കഴിക്കാനുള്ള അവസരമാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. അടുത്തവർഷം ഇതു സാധ്യമാകുമെന്നും കന്പനി അധികൃതർ പറയുന്നു. ഈ ബഹിരാകാശ വിരുന്നിനു താൽപര്യമുള്ളവർ കൈയിൽ കരുതേണ്ടതു നാലു കോടി രൂപ. സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവ് കമ്പനിയുടെ നെപ്‌ട്യൂൺ കാപ്‌സ്യൂളിലായിരിക്കും യാത്ര. ഒരു യാത്രയിൽ ആറു പേർക്കു മാത്രമേ പങ്കെടുക്കാൻ കഴിയൂ. പ്രശസ്ത ഷെഫ് റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങൾ തയാറാക്കും. ഇദ്ദേഹവും യാത്രക്കാർക്കൊപ്പം ഉണ്ടാകും. ഭക്ഷണത്തിനു പുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കും. ഓരോ യാത്രക്കാർക്കും വേണ്ടി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു നൽകും. യാത്രയിൽനിന്നു ലഭിക്കുന്ന ലാഭം സ്പേസ് പ്രൈസ് ഫൗണ്ടേഷനു നൽകാനാണു തീരുമാനം. ബഹിരാകാശയാത്രകൾക്കായി മൂന്നു നെപ്‌ട്യൂൺ കാപ്‌സ്യൂളുകൾ…

Read More

ഇങ്ങനെയും ഉറങ്ങാം… വൈറലായി ഇൻഡിഗോ വിമാനത്തിലെ ഉറക്ക ചിത്രം

വിമാന യാത്രകൾ ഇഷ്ടപ്പെടാത്തവർ കുറവാണ്. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് കൊതിക്കുന്നവരല്ലേ നിങ്ങൾ. അതുപോലെതന്നെ വിമാനക്കമ്പനികള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കാറുണ്ട്. ആഹാരസാധനങ്ങളും മറ്റും ദീര്‍ഘദൂരയാത്രകളില്‍ അവര്‍ യാത്രക്കാര്‍ക്കായി ഒരുക്കും. എന്നാല്‍ തങ്ങള്‍ക്കാവശ്യമുള്ള ചില കാര്യങ്ങള്‍ വേറിട്ട വഴിയില്‍ യാത്രക്കാര്‍ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും. അത്തരമൊരു കാര്യത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ഇതിന്‍റെ ചിത്രം പങ്കുവച്ചത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയാണിതെന്ന് മനസിലാക്കാം. നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കുന്നത് കാണാൻ സാധിക്കും. എന്നാല്‍ അവരിലൊരാള്‍ ഒരു പ്രത്യേകതരം മുഖം മൂടിയുമായി ഉറങ്ങുന്നതാണ് ചിത്രം. വിമാനത്തിലെ സീറ്റിലെ ഹെഡ്റെസ്റ്റ് കവര്‍ ആണ് ഇയാള്‍ മുഖം മറയ്ക്കാനായി ഉപയോഗിക്കുന്നത്. മാത്രമല്ല അതിന് മുകളിലൂടെ കണ്ണടയും വച്ചിട്ടുണ്ട്. ആര് ഈ ചിത്രം കണ്ടാലും ചിരി നിർത്തില്ല. വളരെ വേഗംതന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച…

Read More

എന്ത് മനോഹരമായ ആചാരം; ചാണകം വാരിപ്പൂശി ഹോളി ആഘോഷവുമായി വാരാണസി ബിഎച്ച്‌യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര

നിറങ്ങളുടെ ഉത്സവമാണ് ഹോളി. നാടെങ്ങും ഹോളി ആഘോഷത്തിന്‍റെ ആരവത്തിലായിരുന്നു. പല നിറത്തിലുള്ള ചായങ്ങൾ പരസ്പരം വാരി വിതറിയും, നിറങ്ങൾ കലർത്തിയ വെള്ളങ്ങൾ ചീറ്റിയുമൊക്കെ ഹോളി തകർത്തു കൊണ്ടാടുന്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ഹോളി ആഘോഷിച്ചിരിക്കുകയാണ് വാരാണസി ബിഎച്ച്‌യു മുൻ ഡീൻ കൗശൽ കിഷോർ മിശ്ര. നിറങ്ങൾക്ക് പകരം ചാണകമാണ് കൗശൽ വാരി പൂശിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നു. പരമ്പരാഗത ആചാരമായ നിറങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ചാണകം കൊണ്ടുള്ള ആഘോഷമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് ഇതിന് കമന്‍റ് ചെയ്തിരിക്കുന്നത്. ചിലർ അദ്ദേഹത്തിന്‍റെ ചാണകകുളിയെ പിന്തുണച്ചു. മറ്റുള്ളവർ ചിലരാകട്ടെ ചാണകം ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നതിന്‍റെ പിന്നിലുള്ള ശുചിത്വപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറയുകയും ചെയ്തു. Kaushal Kishor Mishra, former…

Read More

ഞാൻ അവളെ വഞ്ചിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും

സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ് നടത്തിയ ദമ്പതികൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 2019 ൽ ഇരുവരും നടത്തിയ ഒരുഫോട്ടോഷൂട്ട് വൈറലായിരുന്നു. ‘ഇതു ചിലപ്പോൾ ഞെട്ടലുണ്ടാക്കിയേക്കാം. പക്ഷേ, ഞങ്ങളുടെ യാത്ര വഴിമാറുകയാണ്. ബന്ധം അവസാനിപ്പിക്കാനും വിവാഹം റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു’. അഞ്ജലി കുറിച്ചു. സൂഫി കാണിച്ച വിശ്വാസ വഞ്ചന കൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെന്നും ആരും സൂഫിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ അഞ്ജലി വ്യക്തമാക്കി. ‘അഞ്ജലിയുമായുള്ള എന്‍റെ ബന്ധത്തിൽ വലിയ മാറ്റം വരുകയാണ്. ഞങ്ങളുടെ വിവാഹത്തിന് ഏതാനും ആഴ്‌ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. ആ തെറ്റിന്‍റെ ആഴം ഞാൻ മനസ്സിലാക്കുന്നു. അഞ്ജലി, നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു’- സൂഫി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ…

Read More

പട്ടാപ്പകലിനെ പാതിരാത്രിയാക്കും; അത്യപൂർവ സൂര്യഗ്രഹണത്തിനായി ലോകം കാത്തിരിക്കുന്നൂ

അത്യപൂർവ സൂര്യഗ്രഹണത്തിനു സാക്ഷിയാകാനൊരുങ്ങി ലോകം. പകൽ സമയത്ത് രാത്രിപോലെ ഇരുട്ടുപരക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ് ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കുകയില്ല. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും സൗരവിസ്മയം. 7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനിൽക്കുമെന്നാണു കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 2150ൽ മാത്രമാണ് ഇതുപോലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം! ഭാഗികസൂര്യഗ്രഹണങ്ങൾ ഭൂമിയിൽ സാധാരണമാണെങ്കിലും ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകൂ. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. മെക്സിക്കോയിൽനിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കു വ്യാപിക്കുന്നതാണ് ഏപ്രിൽ എട്ടിലെ സമ്പൂർണ സൂര്യഗ്രഹണം.

Read More