ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനം അനങ്ങാതെ വന്നതോടെ 150 രൂപയുടെ ഓട്ടോ റൈഡ് പാതിവഴിയിൽ ഉപേക്ഷിച്ച് നടന്ന് വീട്ടിലെത്തി യുവാവ്. ബംഗളൂരു സ്വദേശിയായ ശിവാംഗ് പഥക് എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ അക്കൗണ്ടിലൂടെ യുവാവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീട്ടിലേക്ക് പോകാനായി 150 രൂപ നൽകിയാണ് ശിവാംഗ് ഓട്ടോറിക്ഷ വിളിച്ചത്. എന്നാൽ പ്രധാന ജംഗ്ഷന് സമീപമെത്തിയതോടെ വാഹനം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടു. അരമണിക്കൂറോളം ഒരു അടിപോലും മുന്നോട്ട് പോകാൻ കഴിയാതെ ഓട്ടോ കുടുങ്ങി നിർക്കേണ്ടി വന്നു. വീട്ടിലേക്ക് ഇനി 1 മുതൽ 2 കിലോമീറ്റർ വരെ ദൂരം ബാക്കിയുണ്ടായിരുന്നെങ്കിലും സമയത്തിന് എത്തണമെങ്കിൽ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ യുവാവ് ഓട്ടോയിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു നിൽക്കുമ്പോൾ, അതിനടുത്തുള്ള മറ്റൊരു റോഡ് ആളനക്കമില്ലാതെ വിജനമായി കിടക്കുന്നതും ശിവാംഗ് തന്റെ…
Read MoreCategory: Today’S Special
കരടിയെ എഴുന്നേൽപ്പിക്കാൻ ‘ഫോഗ് ഹോൺ’; വിനോദസഞ്ചാരിക്ക് വീണത് ലക്ഷങ്ങളുടെ പിഴ, സമൂഹ മാധ്യമങ്ങളിൽ വൈറൽ
തീരത്ത് ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ കപ്പലിലെ ഫോഗ് ഹോൺ അടിച്ച് എഴുന്നേൽപ്പിച്ച ബോട്ട് ഓപ്പറേറ്റർക്ക് ഭാരിച്ച പിഴ. നോർവീജിയൻ ആർക്കിപെലാഗോ ആയ സ്വെൽബാർഡിലാണ് സംഭവം. നിയമലംഘനം നടത്തിയ ആൾക്ക് 50,000 നോർവീജിയൻ ക്രൗൺ (ഏകദേശം 4.5 മുതൽ 5 ലക്ഷം ഇന്ത്യൻ രൂപ വരെ) ഗവർണറുടെ കാര്യാലയം പിഴ ചുമത്തി. കടലിടുക്കിലൂടെ കപ്പലിൽ സഞ്ചരിക്കവേയാണ് കരയിൽ ഉറങ്ങിക്കിടക്കുന്ന ധ്രുവക്കരടിയെ യാത്രികർ കണ്ടത്. കരടിയുടെ ചലനങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ കപ്പലിലുണ്ടായിരുന്ന വ്യക്തി ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഫോഗ് ഹോൺ മുഴക്കുകയായിരുന്നു. ഞെട്ടിയുണർന്ന കരടി ഉടൻ തന്നെ അവിടെനിന്ന് ഓടിപ്പോയി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്വെൽബാർഡ് ഗവർണർ ലാർസ് ഫൗസ് ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. സ്വെൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതും പിന്തുടരുന്നതും ആകർഷിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. വന്യജീവികളുടെ സ്വാഭാവിക പെരുമാറ്റത്തെ തടസ്സപ്പെടുത്താതിരിക്കാനും അവയ്ക്ക് മാനസികസമ്മർദ്ദം ഉണ്ടാക്കാതിരിക്കാനും സന്ദർശകർ…
Read Moreഉജ്ജയിൻ ക്ഷേത്രത്തിൽ ചെരിപ്പ് നഷ്ടപ്പെട്ടു; ചാറ്റ്ജിപിടിയിലൂടെ സ്വന്തം ചെരിപ്പ് കണ്ടെത്തി യുവാവ്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത് വൈറൽ
ഉജ്ജയിനിലെ പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിന് മുന്നിലെ കൂറ്റൻ ചെരിപ്പ് കൂട്ടത്തിനിടയിൽ നിന്ന് നഷ്ടപ്പെട്ട സ്വന്തം ചെരിപ്പ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ കണ്ടെത്തി യുവാവ്. ഗോവ സ്വദേശിയായ ശുഭാംഗ് ബോർക്കറാണ് ഈ രസകരവും വിചിത്രവുമായ സംഭവം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ക്ഷേത്രത്തിന് പുറത്തെ ആയിരക്കണക്കിന് ചെരിപ്പുകൾക്കിടയിൽ സ്വന്തം ചെരിപ്പ് തിരഞ്ഞുപിടിക്കാൻ ബുദ്ധിമുട്ടിയ ശുഭാംഗ്, ഒടുവിൽ സാങ്കേതികവിദ്യയുടെ സഹായം തേടുകയായിരുന്നു. ചെരിപ്പ് റാക്കിന്റെ ദൃശ്യങ്ങളും ഒപ്പം തന്റെ ചെരിപ്പിന്റെ ചിത്രവും അദ്ദേഹം ചാറ്റ്ജിപിടിയിലേക്ക് അപ്ലോഡ് ചെയ്തു. ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ചാറ്റ്ജിപിടി , റാക്കിന്റെ മധ്യഭാഗത്തായി വലതുവശത്ത് അടിയിലായി ഇരിക്കുന്ന ഒരു ജോഡി ചൂണ്ടിക്കാണിക്കുകയും അത് ശുഭാംഗിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എഐ കൃത്യമായി ചൂണ്ടിക്കാണിച്ച സ്ഥലത്ത് പോയി നോക്കിയ യുവാവിന് തന്റെ ചെരിപ്പ് തിരികെ ലഭിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. സാധാരണ…
Read More‘ദയവായി പോകരുത്’; ഇന്ത്യൻ ദമ്പതികൾക്ക് അമേരിക്കൻ അയൽക്കാരിയുടെ വികാരനിർഭരമായ യാത്രയയപ്പ്; വൈറലായി വീഡിയോ
അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ ദമ്പതികൾക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകുന്ന അമേരിക്കൻ അയൽക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വംശീയവും സാംസ്കാരികവുമായ വേർതിരിവുകൾക്കപ്പുറം അയൽക്കാർ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നത്. വിജയ് കൊക്കരഗഡ്ഡ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ നിമിഷങ്ങൾ ഉള്ളത്. വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങുന്ന ദമ്പതികളെ കണ്ട അയൽക്കാരിയായ സ്ത്രീ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. തനിക്ക് ഇവരെ എത്രത്തോളം നഷ്ടപ്പെടുമെന്ന് പറഞ്ഞ് കരയുന്ന അയൽക്കാരിയെ ദമ്പതികൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഡെട്രോയിറ്റ് എയർപോർട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഈ വൈകാരിക നിമിഷങ്ങൾ ഒരു സുഹൃത്താണ് രഹസ്യമായി ചിത്രീകരിച്ചത്. ദമ്പതികൾ അറിയാതെ പകർത്തിയ ദൃശ്യങ്ങളായതിനാൽ തന്നെ അതിലെ വികാരങ്ങൾക്ക് തീവ്രതയേറി. പിന്നീട് സുഹൃത്ത് ഈ വീഡിയോ ദമ്പതികൾക്ക് ഓർമ്മയ്ക്കായി കൈമാറുകയായിരുന്നു. മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ ഉപേക്ഷിച്ചു പോകുന്ന…
Read Moreമീൻപിടുത്തക്കാരന്റെ മുഖത്തുപിടിച്ച് ഒക്ടോപസ്; ഫിലിപ്പീൻസിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ഫിലിപ്പീൻസിലെ പാലവാനിലെ പുവർട്ടോ പ്രിൻസെസ ദ്വീപിന് സമീപം ജൂലൈ 10നായിരുന്നു സമുദ്രത്തിൽ വെച്ച് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറിയ തടി പടക് ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്ന ജെസ്സർ സെർവാന്റസ് എന്ന മീൻപിടുത്തക്കാരനാണ് വെള്ളത്തിൽ നിന്ന് പിടിച്ചെടുത്ത ഒക്ടോപസിന്റെ ആക്രമണത്തിന് ഇരയായത്. വലയിൽ കുടുങ്ങിയ ഒക്ടോപസിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മൃഗം പെട്ടെന്ന് തിരികെ ആക്രമിക്കുകയായിരുന്നു. ശക്തമായ ടെന്റക്കിളുകൾ (അവയുടെ നീളമുള്ള കൈകൾ) ഉപയോഗിച്ച് സെർവാന്റസിന്റെ തലയിലും മുഖത്തും ഒക്ടോപസ് മുറുകെ പിടിച്ചു. കൈകളിലെ ആയിരക്കണക്കിന് സക്കറുകൾ (സക്ഷൻ കപ്പുകൾ) ഉപയോഗിച്ച് ഒക്ടോപസ് മുഖം മറച്ചതോടെ ശ്വാസമെടുക്കാൻ പോലും സാധിക്കാതെ അദ്ദേഹം ബുദ്ധിമുട്ടി. സെർവാന്റസ് ഒക്ടോപസിനെ മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവർ പകർത്തിയിരുന്നു. ഒടുവിൽ പടകിലുണ്ടായിരുന്ന ഒരു മുളങ്കഷ്ണം ഉപയോഗിച്ച് ഒക്ടോപസിന്റെ ശരീരത്തിൽ അടച്ചാണ് അദ്ദേഹം ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. പിടി അയഞ്ഞ ഉടൻ തന്നെ അദ്ദേഹം അതിനെ…
Read Moreവിമാനം റദ്ദാക്കി: വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാർക്ക് നേരെ യാത്രക്കാരിയുടെ അക്രോശം; ബാഗേജ് ബെൽറ്റിൽ കയറി പ്രതിഷേധം, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർപോർട്ട് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ലഗേജ് ബെൽറ്റിൽ കയറിനിന്ന് ബഹളം വെക്കുകയും ചെയ്ത യാത്രക്കാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഇൻഡിഗോ വിമാനം റദ്ദാക്കിയതാണ് യാത്രക്കാരിയെ പ്രകോപിപ്പിച്ചത്. നിയന്ത്രണം വിട്ട യാത്രക്കാരി ലഗേജ് ബെൽറ്റിൽ കയറി നിൽക്കുകയും ഇൻഡിഗോ ജീവനക്കാരുടെ മേശപ്പുറത്തിരുന്ന പേപ്പറുകളും രേഖകളും എടുത്തെറിയുകയും ചെയ്തു. ജീവനക്കാർ ഇവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. കുട്ടിക്ക് സുഖമില്ലാത്തതിനാലാണ് ഇവർ പ്രകോപിതയായതെന്ന് കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വിമാനത്താവളത്തിലെ സ്വത്തുക്കൾ നശിപ്പിക്കരുതെന്നും അങ്ങോട്ടേക്ക് വീണ്ടും പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരിയോട് നിർദ്ദേശിച്ചു. മണിക്കൂറുകളോളം വൈകിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം ഇൻഡിഗോ അധികൃതർ അറിയിച്ചതെന്നും യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ, വിമാനങ്ങൾ റദ്ദാക്കുന്നതിൽ…
Read Moreഒരു കോടി രൂപയുടെ ജോലി വെണ്ടെന്ന് വച്ച് യുവാവ്, ഇരുപത്തിയഞ്ചാം വയസിൽ നിരസിച്ചത് വമ്പൻ ഓഫർ; ഈ തീരുമാനത്തിനു പിന്നിലെ കാരണം തെരഞ്ഞ് നെറ്റിസൺസ്, ചർച്ചയായി പോസ്റ്റ്
തൊഴിലില്ലായ്മയും പിരിച്ചുവിടലുകളും വാർത്തയാകുന്ന നിറയുന്ന ഈ കാലഘട്ടത്തിൽ, ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ, തൊഴിലിടത്തിലെ വിഷമയമായ അന്തരീക്ഷം കാരണം 25 വയസുള്ള ഒരു യുവാവ് ഇത്തരമൊരു വൻ ഓഫർ നിരസിച്ച വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഐഐഎം ലഖ്നൗ പൂർവ്വവിദ്യാർഥിനിയും സീനിയർ പ്രൊഡക്ട് മാനേജരുമായ മുസ്കാൻ അത്താർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. “എന്റെ ഒരു സുഹൃത്ത് വിഷമയമായ തൊഴിൽ അന്തരീക്ഷം ഒഴിവാക്കാൻ 25-ാം വയസ്സിൽ ഒരു കോടി രൂപയുടെ ജോലി വാഗ്ദാനം നിരസിച്ചു. സമാനമായ അവസരങ്ങൾ ഞാൻ വേണ്ടെന്നുവെച്ചിട്ടുണ്ടെങ്കിലും, 25-ാം വയസിൽ ഇത്തരം പ്രയോറിറ്റി തെരഞ്ഞെടുക്കാനുള്ള വ്യക്തത എനിക്കുണ്ടായിരുന്നില്ല,” മുസ്കാൻ കുറിച്ചു. ഹ്രസ്വകാല ലാഭത്തേക്കാൾ സ്വന്തം മാനസികാരോഗ്യത്തിനും ദീർഘകാല ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്ന ഇന്നത്തെ യുവതലമുറയുടെ ചിന്താഗതി മാറ്റത്തെക്കുറിച്ചാണ്…
Read Moreഒരു കെവൈസി ദുരിതം, എപികാന്തിക് ഐലിഡ് ഫോൾഡ് കാരണം ഫേഷ്യൽ റെക്കഗ്നിഷൻ പരാജയപ്പെട്ടു: യുവാവിന്റെഅവസ്ഥ പങ്കുവെച്ച് നാഗാലാൻഡ് മന്ത്രി, വീഡിയോ വൈറൽ
സാങ്കേതികവിദ്യയുടെ പോരായ്മകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും തുറന്നുകാട്ടുന്ന സരസമായ വീഡിയോ പങ്കുവെച്ച് നാഗാലാൻഡ് വിനോദസഞ്ചാര-ഉന്നതവിദ്യാഭ്യാസ മന്ത്രി തെമ്ജെൻ ഇമ്ന അലോങ്. മൊബൈൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വഴി കെവൈസി പൂർത്തിയാക്കാൻ പാടുപെടുന്ന ഒരു വടക്കുകിഴക്കൻ യുവാവിന്റെ വീഡിയോ ആണ് മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. “സ്ട്രഗ്ൾ ഈസ് റിയൽ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ, കണ്ണ് തുറന്ന് പിടിച്ച് ഫോട്ടോ വ്യക്തമാക്കാൻ യുവാവിനെ ഗ്രാമവാസികൾ സഹായിക്കാൻ ശ്രമിക്കുന്നത് കാണാം. അപൂർവ്വ ജനിതക പ്രത്യേകതയായ ‘എപികാന്തിക് ഫ്രണ്ട്/ഫോൾഡ്’ (കണ്ണുകളുടെ മുകളിലത്തെ കണ്പോളകൾ ഉള്ളിലേക്ക് ഇറങ്ങിയിരിക്കുന്ന അവസ്ഥ) ഉള്ളവർക്ക് ഐറിസ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ വഴി ക്യാമറകളിൽ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇവിടുത്തെ പ്രശ്നം. വീഡിയോ വൈറലായതോടെ സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകളുടെയും ശാരീരിക സവിശേഷതകൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി…
Read Moreഷോറൂമിനുള്ളിൽ ലുങ്കി ഡാൻസ് പാട്ടിനൊപ്പം തകർപ്പൻ ഡാൻസും കുളിയും; 4ലക്ഷം രൂപയുടെ ബൈക്കുമായി കടന്ന കള്ളന്റെ ചെയ്തികൾ കണ്ട് ആശ്ചര്യത്തോടെ സോഷ്യൽ മീഡിയ
ബൈക്ക് മോഷ്ടിക്കുന്നതിന് മുൻപ് കാപ്പിയുണ്ടാക്കി കുടിച്ചു, കുളിച്ച് ഡാൻസും കളിച്ചു; വാരാണസിയിൽ കെടിഎം ബൈക്ക് മോഷണം പോയത് വ്യത്യസ്ത സംഭവങ്ങൾക്ക് ഒടുവിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ ഒരു മോട്ടോർസൈക്കിൾ ഷോറൂമിൽ നടന്ന വിചിത്രമായ മോഷണത്തിന്റെ ഞെട്ടലിൽ പൊലീസും പൊതുജനങ്ങളും. ഷോറൂം മാനേജരുടെ ഏകദേശം 4.71 ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്കുമായി കടന്നുകളയുന്നതിന് മുൻപ് പ്രതി ഷോറൂമിനുള്ളിൽ ചെലവഴിച്ചത് നാലര മണിക്കൂറിലധികം സമയമാണ്. മണ്ഡുവാദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യാതൊരു ടെൻഷനുമില്ലാതെ ഷോറൂമിൽ കഴിഞ്ഞ പ്രതിയുടെ പെരുമാറ്റം സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ മോഷണം നടത്തുന്നതിന് പകരം, ഷോറൂമിനുള്ളിൽ വെച്ച് കാപ്പിയുണ്ടാക്കിക്കുടിക്കുന്നതും കുളിച്ച് വസ്ത്രങ്ങൾ ഉണക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത് പ്രതി ഷോറൂമിനുള്ളിൽ വെച്ച് ‘ലുങ്കി ഡാൻസ്’ എന്ന ബോളിവുഡ് ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തതാണ്. മണിക്കൂറുകളോളം ഷോറൂമിൽ അടിച്ചുപൊളിച്ച് സമയം ചെലവഴിച്ച ശേഷമാണ്…
Read Moreഅച്ഛന് ഇതറിയുന്നില്ല, സംസ്കാര ചടങ്ങിൽ മകന്റെ ക്രൂരത, മൃതദേഹത്തിൽ നിന്ന് വിരലടയാളം പതിപ്പിച്ചു: വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഉത്തർപ്രദേശിലെ ലഖ്നൗവിൽ അന്തരിച്ച 75കാരന്റെ മൃതദേഹത്തിൽ നിന്ന് വെള്ളക്കടലാസുകളിൽ നിർബന്ധപൂർവ്വം വിരലടയാളം പതിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. റഹിമാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗൻഹ ഗ്രാമത്തിലാണ് സംഭവം. മരിച്ച ചത്രപാൽ എന്നയാളുടെ മൃതദേഹത്തിൽ നിന്നാണ് വിരലടയാളം എടുത്തത്. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വത്ത് തർക്കത്തെ തുടർന്ന് ചത്രപാലും ഭാര്യ ശിവദേവിയും മകൻ മഹേന്ദ്ര, മരുമകൾ ലക്ഷ്മി എന്നിവരുമായി അകൽച്ചയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 2023ൽ കുടുംബവീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് ഇരുവരും ബന്ധുവീടുകളിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന്, തന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് മകനെയും മരുമകളെയും ഒഴിവാക്കിക്കൊണ്ട് ചത്രപാൽ പത്രപ്പരസ്യം നൽകിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചു. ജൂലൈ 7ന് അസുഖബാധിതനായ ചത്രപാലിനെ ചികിത്സ വാഗ്ദാനം ചെയ്ത് മകൻ മഹേന്ദ്ര ഗ്രാമത്തിലേക്ക് കൊണ്ടുപോയി. എന്നാൽ രണ്ട് ദിവസത്തിന്…
Read More