അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കു പോകേണ്ടവരുടെ പട്ടികയിൽ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാൽ പത്തു മിനിറ്റ് വൈകിയതോടെ ഈ യുവതിയുടെ യാത്ര മുടങ്ങുകയും അതു ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായി ഭവിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് യുവതി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനോടകം വിമാനം നീങ്ങിത്തുടങ്ങിയിരുന്നു. വിമാനാപകട വാർത്തയറിഞ്ഞു താൻ വിറയ്ക്കുകയായിരുന്നുവെന്നും തനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നുവെന്നും ഭൂമി പറഞ്ഞു. തന്റെ ജീവൻ കാത്തുരക്ഷിച്ച ദൈവിക ഇടപെടലിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഭൂമി ചൗഹാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവധിക്കു നാട്ടിലെത്തിയതായിരുന്നു. തനിച്ചാണു നാട്ടിലേക്കു പോന്നത്. വിമാനം കൃത്യസമയത്താണെന്നും എന്നാൽ തനിക്കു കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ വിമാനം മിസായെന്നും അതിനാൽ വീട്ടിലേക്ക് മടങ്ങുകയാണെന്നും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
Read MoreCategory: Top News
വില്ലനായത് പക്ഷിയോ ? അഹമ്മദാബാദ് വിമാനദുരന്തത്തിന് പ്രധാനമായി പറയുന്നത് രണ്ട് കാരണങ്ങൾ; പക്ഷികൂട്ടമായി ഇടിച്ചതോ ഇന്ധനത്തിൽ വെള്ളം കലർന്നതോ ആകാമെന്ന് വിദഗ്ധർ
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഇൻസ്പെക്ടറും ബോയിംഗ് 777 വിമാനം 15 വർഷം പറത്തി പരിചയസന്പന്നനുമായ ക്യാപ്റ്റൻ സി.എസ്. രാൻധാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിലെ ഇന്ധനം വെള്ളവുമായി കൂടിക്കലർന്നു നിയന്ത്രണസംവിധാനം തടസപ്പെടാനിടയായതും ഒരു കാരണമാകാൻ സാധ്യതയുണ്ടെങ്കിലും പക്ഷി ഇടിച്ചെന്ന സംശയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാൽ വിമാന എൻജിനുകൾക്ക് പൂർണ തകരാർ സംഭവിച്ചേക്കാം. അഹമ്മദാബാദ്, ആഗ്ര വിമാനത്താവളങ്ങൾ പക്ഷിശല്യം ഏറെയുള്ള വിമാനത്താവളങ്ങളാണെന്നും പക്ഷി ഇടിച്ചുള്ള അപകടങ്ങൾ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും പലകുറി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ താഴ്ന്നു പ്റന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.…
Read Moreമൈത്രിയില്ലാതെ ജനമൈത്രി പോലീസ്… റോഡിലൂടെ നടന്നു വരുകയായിരുന്ന തന്നെ ക്രൂരമായി മർദിച്ചു; ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് മോചിപ്പിച്ചത്; പോലീസിനെതിരെ പരാതിയുമായി യുവാവ്
തൊമ്മൻകുത്ത്: യുവാവിനെ പോലീസ് അകാരണമായി മർദിച്ചതായി പരാതി. കരിമണ്ണൂർ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് തൊമ്മൻകുത്ത് മലന്പുറത്ത് എം.എസ്. റെജി മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി എസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്. കഴിഞ്ഞ എട്ടിന് തൊമ്മൻകുത്ത് മണിയൻസിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവം. ആനയാടിക്കുത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ തടയുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയത്. ഈ സമയം കടയിൽ പോകാനായി റെജി നടന്നുവരികയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ അഡ്രസ് പോലീസ് അന്വേഷിക്കുകയും എഴുതിയെടുക്കുകയും ചെയ്തു. റെജിയോടു പേരു ചോദിച്ചപ്പോൾ കടയിൽ പോകുകയാണെന്നും തന്റെ പേര് എഴുതേണ്ട ആവശ്യമില്ലെന്നും പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നാണ് റെജിയുടെ പരാതി.ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴാണ് റെജിയെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. റെജി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ആനയാടിക്കുത്തിലേക്കു പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read Moreവേലി തന്നെ വിളവ് തിന്നുമ്പോൾ…വനിതാ പോലീസുകാരുടെ വസ്ത്രംമാറുന്ന മുറിയിൽ ഒളികാമറ; പോലീസുകാരൻ സീൻ പിടിച്ചത് ഏഴ് മാസം; പിന്നീട് ബ്ലാക്ക് മെയിലിംഗിന് ശ്രമം; വൈശാഖിനെ അറസ്റ്റ് ചെയ്ത് പോലീസ്
വണ്ടിപ്പെരിയാർ: വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറാൻ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളികാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ പിടിയിൽ. ദൃശ്യങ്ങൾ സഹപ്രവർത്തകയ്ക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതായും പറയുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖിനെയാണ് ഇടുക്കി സൈബർ സെൽ പിടികൂടിയത്. ക്വാർട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകൾ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈൽ ഫോണിലേക്കു ലിങ്കുചെയ്തിരുന്നു. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തുതന്നെയാണ് കാമറ സ്ഥാപിച്ച ക്വാർട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാർട്ടേഴ്സിൽ എപ്പോഴും ആർക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണ് വൈശാഖ് മുറിക്കകത്ത് കയറി കാമറ സ്ഥാപിച്ചത്. ഏഴു മാസമായി ഇത്തരത്തിൽ ഒളികാമറയിലൂടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒളികാമറയിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ സഹപ്രവർത്തകയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തു ബ്ലാക്ക് മെയിലിംഗിന് ഇയാൾ ശ്രമിച്ചു. വൈശാഖിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാൻ…
Read Moreഅഹമ്മദാബാദ് എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി യുവതി മരിച്ചു; തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാണ് മരണപ്പെട്ടത്; നടുക്കം വിട്ടുമാറാതെ കുടുംബവും നാട്ടുകാരും
അഹമ്മദാബാദ്: എയർഇന്ത്യാ വിമാനാപകടത്തിൽപ്പെട്ട മലയാളി യുവതി മരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്നു രഞ്ജിത. രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഏറെ നാളുകളായി യുകെയിൽ നഴ്സായിരുന്ന രഞ്ജിത, സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ വരാൻ വേണ്ടിയാണ് യുകെയിലേക്ക് പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. അമ്മയും രണ്ടു മക്കളുമുണ്ട്. മൂത്ത മകൻ പത്തിലും രണ്ടാമത്തെ മകൾ ഏഴിലുമണ് പഠിക്കുന്നത്.
Read Moreപലിശ മുടങ്ങി; വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈഗംഗീകമായി പീഡിപ്പിച്ചു; കുടുംബം ഇല്ലാതാക്കുമെന്ന ഭീഷണിപ്പെടുത്തലും; പലിശക്കാരൻ അജീഷ് പോലീസ് പിടിയിൽ
പള്ളുരുത്തി: പലിശയ്ക്ക് പണം നൽകിയശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പി. ഗംഗാധരൻ റോഡിൽ അജീഷ് കുമാറാ(45)ണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 14 ന് യുവതി താമസിക്കുന്ന വീട്ടിലെത്തി കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി ഇവർ ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബ്ലേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന ഇയാൾ വീട്ടമ്മയ്ക്ക് 5000 രൂപ കടമായി നൽകിയിരുന്നു. എല്ലാ ദിവസവും 200 രൂപ തിരിച്ചടവിലേക്ക് വീട്ടമ്മ നൽകിയിരുന്നു. പണം മുടക്കം വരുത്തുന്ന ഘട്ടം മുതലെടുത്ത് ഇയാൾ വീട്ടമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രലോഭനങ്ങളുമായി വീട്ടമ്മയെ പലതവണ സമീപിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതിയെ പിന്തുടർന്ന് ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നൽകി. വഴങ്ങിയില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് തന്റെ കുട്ടിയെയും ഭർത്താവിനെയും വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിലുണ്ട്. ഇതിന്റെ ഫോൺ…
Read Moreനിങ്ങളുടെ കുട്ടിക്ക് ഇനിയും ഇവിടെ പഠിക്കേണ്ടതല്ലേ? ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ റാഗിംഗ്; എട്ടാം ക്ലാസ് വിദ്യാർഥി നേരിട്ടത് ക്രൂരമർദനം; പ്രിൻസിപ്പാളിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്
മാന്നാര്‍: ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഭരണിക്കാവ് സ്വദേശിയായ വിദ്യാര്‍ഥിയെ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷാകര്‍ത്താവ് മാന്നാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചുവെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി തന്നെ ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെത്തിയതോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും മര്ദിക്കുകയുമായിരുന്നവത്രേ. മുമ്പ് സമാനമായ റാഗിംഗ് സ്കൂളില്‍ നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ മര്‍ദനമേറ്റിട്ടുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു. മര്‍ദനമേറ്റ കുട്ടി ബോധരഹിതനായിട്ട് പോലും സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം കുട്ടിയെ കാണാന്‍ സ്കൂളിലെത്തിയപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്. ഉടന്‍തന്നെ…
Read Moreതടവറയ്ക്കുള്ളിലും കുഞ്ഞനന്തനു നീതി ലഭിച്ചില്ല; ജുഡീഷറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണു പി. കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയത്; കോടതിയെ വിമർശിച്ച് ഇ.പി. ജയരാജന്
പാനൂര്‍: ജുഡീഷറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണു പി. കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജന്. തടവറയ്ക്കുള്ളിലും കുഞ്ഞനന്തനു നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തന് ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം. വര്‍ഗീയ ശക്തികളും മറ്റു പിന്തിരിപ്പന് ശക്തികളും ചേര്‍ന്നാണ് കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം നീണ്ടകാലം ജയില്‍വാസം അനുഭവിച്ചു. നീതിപീഠത്തിനു മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. ജുഡീഷറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്തനെ ജയിലിനുള്ളില്‍ തടവുകാരനാക്കി. ഒരു ഇന്ത്യന്‍ പൗരനു ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ല. ഭരണകൂട ഭീകരത കുഞ്ഞനന്തനെ തടവറയ്ക്കുള്ളിലാക്കി- ഇ.പി. ജയരാജന് പറഞ്ഞു.
Read More‘ദേ ഇങ്ങോട്ട് നോക്കിയേ’… ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരേ തെളിവില്ല; സാക്ഷിയായ നടി മൊഴിമാറ്റി; നടിയുടെ ലൈംഗികാരോപണ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖര്ക്കെതിരേയെടുത്ത കേസുകളും അവസാനിപ്പിക്കാനൊരുങ്ങുന്നു. നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫിസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പോലീസ് പറയുന്നു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ…
Read Moreകാമുകൻമാരില്ലാതെ ചൈത്രയ്ക്ക് പറ്റില്ല; ആദ്യകാമുകനെ വീട്ടുകാർ ഇടപെട്ട് ഒഴിവാക്കി; രണ്ടാമത്തെ കാമുകനെയും ഒഴിവാക്കുമെന്ന ഭയത്താൽ ഭർത്താവിനും വീട്ടുകാർക്കും വിഷം നൽകി കൊല്ലാൻ ശ്രമം
ബംഗളൂരു: കാമുകനുമായുളള ബന്ധം തുടരാനായി ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍തൃമാതാവിനും ഭക്ഷണത്തില്‍ ഗുളിക കലര്‍ത്തി നല്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് സംഭവം. ബേലൂര്‍ താലൂക്കിലെ കെരളൂരു ഗ്രാമത്തില്‍ നിന്നുളള ചൈത്ര എന്ന യുവതിയാണ് അറസ്റ്റിലായത്. 11 വര്‍ഷം മുന്‍പാണ് ഗജേന്ദ്രയുമായി ചൈത്രയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും എട്ടും പത്തും വയസുളള രണ്ട് മക്കളുണ്ട്. ചൈത്രയ്ക്ക് നേരത്തെ ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. നാട്ടിലെ മുതിര്‍ന്നവരും ബന്ധുക്കളും ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ശിവു എന്ന മറ്റൊരു പുരുഷനുമായി ബന്ധത്തിലായി. തന്റെ ഈ പ്രണയബന്ധത്തിന് കുടുംബം തടസമാകുമെന്ന് ഭയന്നാണ് യുവതി അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും കുട്ടികളും കഴിച്ച ഭക്ഷണത്തിനും കാപ്പിയിലുമാണ് ഇവര്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച…
Read More