കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,015 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.75 ലുമാണ്. 2008 ല്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,000 ഡോളറും, 2011ല്‍ ട്രോയ് ഔണ്‍സിന് 2,000 ഡോളറും, 2021ല്‍ ട്രോയ് ഔണ്‍സിന് 3,000 ഡോളറും, മറികടന്നതിനുശേഷമാണ് ഇന്ന് ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ മറികടന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലി, അഞ്ച് ശതമാനം, മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണാഭരണം…
Read MoreCategory: Top News
പോലീസുകാരുടെ സോഷ്യൽ മീഡിയ; ഗൂഗിൾ ഫോമിൽ വിവരങ്ങൾ നല്‍കണം;ഡിവൈഎസ്പി റാങ്കിന് മുകളിലുള്ളവർക്ക് ബാധകമല്ല; സ്വകാര്യത ലംഘിക്കുന്നതെന്ന് പോലീസ്
കണ്ണൂർ: പോലീസുകാർ ഉപയോഗിക്കുന്നതും അംഗമായിട്ടുള്ളതുമായ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ വിവരങ്ങൾ ഈ മാസം പത്തിനുള്ളിൽ നല്‍കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവികളുടെ നിർദേശം. സിവിൽ പോലീസ് ഓഫീസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർവരെയുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഡിവൈഎസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്ന കാര്യം നിലവിൽ പറഞ്ഞിട്ടില്ല. പോലീസുകാർ ഗൂഗിൾ ഫോമിലൂടെയാണ് വിവരങ്ങൾ കൈമാറേണ്ടത്. ഇതിനായി, തയാറാക്കിയ ഗൂഗിൾ ഫോം പോലീസുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഏതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ഉപയോഗിക്കുന്നത്, ഏതൊക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാണ് എന്ന കാര്യം ഗൂഗിൾ ഫോമിൽ വ്യക്തമാക്കണം. നല്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഗൂഗിൾ ഫോമിലൂടെ സാക്ഷ്യപ്പെടുത്തുകയും വേണം. അതാത് പോലീസ് സ്റ്റേഷനുകളിൽ പോലീസുകാർ നല്കുന്ന വിവരങ്ങൾ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയും വേണം. നിലവിൽ നല്കുന്ന വിവരങ്ങൾ തെറ്റാണെങ്കിൽ പോലീസുകാർക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. എന്നാൽ,…
Read Moreഎന്റെ മകളെ കൊന്നില്ലേ, ആക്രോശിച്ച് ഡോക്ടറുടെ തലയ്ക്ക് വടിവാൾ കൊണ്ട് വെട്ടി; ഡോക്ടറുടെ നിലഗുരുതരം; ചികിത്സകിട്ടാതെ മകൾ മരിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം
താമരശേരി: കോഴിക്കോട് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ വെട്ടിപരിക്കേൽപ്പച്ചു. താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനാണ് തലയ്ക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്. അതേസമയം, തലയ്ക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം…
Read Moreഎല്ലാവർക്കും നന്ദി… കെഎസ്ആർടിസിക്ക് തിങ്കളാഴ്ച നല്ല ദിവസം; ടിക്കറ്റ് വരുമാനം 9.41 കോടി; ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ
ചാത്തന്നൂർ: തിങ്കളാഴ്ചകൾ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് നല്ല ദിവസമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടിക്കറ്റ് വരവിലൂടെ മാത്രം 9.41 കോടി നേടി.കെ എസ് ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാന നേട്ടമാണ് ഒക്ടോബർ 6 തിങ്കളാഴ്ച നേടിയത്. കഴിഞ്ഞസെപ്റ്റംബർ 8-ന് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആർടിസി നേടിയിരുന്നു.ഓണാവധി കഴിഞ്ഞ ആദ്യ തിങ്കളാഴ്ചയായിരുന്നു 10.19 കോടി നേടി ചരിത്രം സൃഷ്ടിച്ചത്. അന്ന് മറ്റ് വരുമാനങ്ങളിലൂടെ 85 ലക്ഷവും നേടി.1.57 കോടി രൂപയായിരുന്നു ഒറ്റ ദിവസത്തെ ലാഭം. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായതായി കെ എസ് ആർടി സി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ അഭിമാനകരമായ…
Read Moreസ്കൂട്ടർ യാത്രികനെ വളർത്തുനായ്ക്കൾ ആക്രമിച്ചു; പൊതുവഴിയിൽ നായ്ക്കളെ അഴിച്ചുവിട്ടതിനെ ചോദ്യം ചെയ്ത യുവാവിന് ഉടമസ്ഥരുടെ വക ക്രൂരമർദനം
കുറവിലങ്ങാട്: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ വളർത്തുനായ ആക്രമിച്ചു. വളർത്തുനായയെ അഴിച്ചുവിട്ടതു സംബന്ധിച്ച് ചോദ്യം ചെയ്തപ്പോൾ നായയുടെ ഉടമസ്ഥനും മകനും ചേർന്ന് മർദിച്ചതായി പരാതി. മണ്ണയ്ക്കനാട് കുന്നങ്കിൽ സുവർണാലയം ശ്രീജിത്തി (42)നാണ് നായയുടെ കടിയേറ്റത്. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരേ മരങ്ങാട്ടുപിള്ളി പോലീസിൽ പരാതി നൽകി. സ്കൂട്ടറിൽ പോകുകയായിരുന്ന ശ്രീജിത്ത് നായ്ക്കൾ ഓടിയെത്തുന്നത് കണ്ടപ്പോൾ സ്കൂട്ടർ നിര്‍ത്തിയെങ്കിലും നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊതുവഴിയിൽ നായ്ക്കളെ അഴിച്ചുവിടുന്നതിനെ ശ്രീജിത്ത് ചോദ്യം ചെയ്തതോടെയാണ് ഗൃഹനാഥനും മകനും ചേർന്ന് ആക്രമിച്ചതെന്ന് പറയുന്നു.
Read Moreബസ് ഡ്രൈവർ വിദ്യാർഥിനിയെ പ്രണയം നടിച്ചു വശത്താക്കി; കടത്തിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; യുവാവ് പിടിയിൽ
ചാരുംമൂട്: പതിനാലു വയസുകാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ. സുൽത്താൻ എന്ന സ്വകാര്യബസിലെ ഡ്രൈവർ നൂറനാട് പാറ്റൂർ മുറിയിൽ നിരഞ്ജനം വീട്ടിൽ രഞ്ജുമോൻ (35) ആണ് പിടിയിലായത്. വിദ്യാർഥിനിയെ ഇയാൾ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിൽ പോയ കുട്ടിയെ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രതി കടത്തിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ലൈംഗിക വൈകൃതമുള്ള പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കുമാർ, വിമൽ എന്നിവരടങ്ങിയ…
Read Moreഫെമ നിയമ ലംഘനം; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്; അഞ്ച് ജില്ലകളിലായി 17 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥരുടെ റെയ്ഡ്
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീട്ടിലടക്കം 17 ഇടങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. ദുല്‍ഖറിന്റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തി. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു. ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നുംഖോർ എന്നപേരിൽ കസ്റ്റംസും നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
Read Moreരാത്രിയായാൽ ഭാര്യ നാഗസ്ത്രീയായി മാറും; സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തും; അദാലത്തിൽ വിചിത്ര പരാതിയുമായി യുവാവ്
ലഖ്നോ: സന്ധ്യമയങ്ങിക്കഴിഞ്ഞാൽ നാഗസ്ത്രീയായി മാറി ഭാര്യ ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് മജിസ്ട്രേറ്റിനു മുന്നിൽ പരാതിയുമായി ഭർത്താവ്. യുപിയിലെ സീതാപുർ ജില്ലയിൽ മിറാജാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തിൽ പരാതിയുമായെത്തിയത്. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും അവർ ഇടപെടാൻ തയാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ കണ്ടതെന്നും ഇയാൾ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഒഴിവാക്കി ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇയാളുടെ ഭാര്യ നസിമുൻ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഇയാൾ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗർഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.
Read Moreട്വന്റി 20 വെടിക്കെട്ട് തുടരുന്നു… പി.വി. ശ്രീനിജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം: സീറ്റ് ചോദിച്ച് വന്നവരിൽ ആലുവയിലെ ഒരു സിപിഎം നേതാവും ഉണ്ടെന്ന് സാബു ജേക്കബ്
കൊച്ചി: പി.വി. ശ്രീനിജിന്‍ എംഎല്‍എയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്. ശ്രീനിജിന്‍ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് നുണ പറയുകയാണ്. ര ണ്ടു തവണ തന്റെ വീട്ടില്‍ വന്നത് വിവാഹം ക്ഷണിക്കാന്‍ അല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. നുണ പരിശോധന നടത്തിയാല്‍ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിപിഎം നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ട്. ഒന്നിനും രസീത് ഇല്ലായിരുന്നു. തന്റെ ഉത്പന്നങ്ങളെക്കുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജിന്‍. ശ്രീനിജിന്‍ തന്റെ സ്ഥാപനത്തില്‍ വന്നു സാധനങ്ങള്‍ വാങ്ങിയതുകൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്. ട്വന്റി 20 പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നിയമപ്രകാരം പരാതി നല്‍കലാണ് ശ്രീനിജിന്റെ ശീലം. നിലവില്‍ ഒരു മുന്നണിയുമായും കൈ കോര്ക്കുന്നില്ലെന്നും…
Read Moreസൈബർ തട്ടിപ്പിന്റെ പുതിയ കേന്ദ്രങ്ങളായി പബ്ലിക് മൊബൈൽ ചാർജിംഗ് പോയിന്റുകൾ; ‘ജ്യൂസ് ജാക്കിംഗ്’കബളിപ്പിക്കൽ രാജ്യവ്യാപകം; എന്താണ് ജ്യൂസ് ജാക്കിംഗ്?
പരവൂർ(കൊല്ലം): രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ കേന്ദ്രങ്ങളായി പബ്ലിക് ചാർജിംഗ് പോയിന്റുകൾ മാറുന്നു. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാളുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് പോയിന്റുകൾ സൈബർ കുറ്റവാളികളുടെ ഏറ്റവും വലിയ അക്ഷയഖനിയായി മാറിയെന്നാണ് പോലീസിന്റെയും ഇതര അന്വേഷണ ഏജൻസികളുടെയും വിലയിരുത്തൽ. ആൾക്കാരുടെ അശ്രദ്ധ മുതലെടുത്ത് തട്ടിപ്പുസംഘം രാജ്യത്താകമാനം പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ഇത്തരം കബളിപ്പിക്കലിലൂടെ കൈക്കലാക്കുന്നത്. “ജ്യൂസ് ജാക്കിംഗ് ‘ എന്നാണ് ഈ തട്ടിപ്പിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ അരങ്ങേറുന്നത് ബിഹാറിലെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ വർഷം മാത്രം ഇവിടെ 3, 34, 000 ആൾക്കാർ ഈ സൈബർ തട്ടിപ്പിന് വിധേയരായിട്ടുണ്ട്. ടെലികമ്യൂണികേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 മുതൽ രാജ്യത്താകമാനം ദശലക്ഷക്കണക്കിന് ആൾക്കാർ ജ്യൂസ് ജാക്കിംഗ് തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്. എന്താണ് ജ്യൂസ് ജാക്കിംഗ്?സൈബർ കുറ്റവാളികൾ…
Read More