കോട്ടയം: ഇടതുമുന്നണി ഭരണംകൊണ്ട് പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജയം യുഡിഎഫിന്റെ മിടുക്കല്ലെന്നും, ജനാധിപത്യത്തിന്റെ വിജയമാണ് സംസ്ഥാനത്ത് കണ്ടതെന്നും സുകുമാരൻ നായർ. വെറുതെ മത്സരിക്കാന്‍ വേണ്ടി മാത്രം നിന്ന ആളുകള്‍ പലരും ജയിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വിജയമാണെന്ന് ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് എന്നാൽ അങ്ങനെയൊന്നുമല്ല. പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ മറിച്ചു വോട്ടു ചെയ്യണമെങ്കില്‍ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിന് വിരോധമില്ലെന്നും പറഞ്ഞു. കഴിവുള്ളവരെയും പരിചയമുള്ളവരെയും പരിഗണിക്കണം. ഏതെങ്കിലും ഒരു വ്യക്തിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍എസ്എസ് ചൂണ്ടിക്കാണിക്കില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ. അതേസമയം, വി.ഡി.സതീശന്റെ ചില…
Read MoreCategory: Top News
ഒമ്പതിൽ ഒമ്പതും കൈപ്പിടിയിലാക്കിയ നേട്ടം; യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയത്തു നിന്ന് നാലു മന്ത്രിമാരോ; ആവേശത്തോടെ കോട്ടയംകാർ
കോട്ടയം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ കോട്ടയം ജില്ലയില്‍നിന്ന് നാലു മന്ത്രിമാര്‍ക്ക് സാധ്യത. യുഡിഎഫ് മുന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ധനം, ആഭ്യന്തരം, റവന്യു ഉള്‍പ്പെടെ സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ജില്ലയില്നിന്നുണ്ടായിട്ടുണ്ട്. കോട്ടയം എംഎല്‍എയും കോണ്‍ഗ്രസിലെ സീനിയര്‍ നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഒന്നാമന്. മുമ്പ് രണ്ടുതവണ മന്ത്രിയായി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇതിനിടയില്‍ സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന പരിഗണനയും ചാണ്ടി ഉമ്മന്‍ അനുകൂലമാണ്. ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് മന്ത്രി സ്ഥാനം ഉറപ്പിച്ചു. ഇന്നലെ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തെ കക്ഷി നേതാവായും തെരഞ്ഞെടുത്തു. രണ്ടു മന്ത്രിസ്ഥാനമാണു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.…
Read Moreഓണ്‍ലൈന്‍ വഴി ഉത്തേജകമരുന്ന് വില്പന: ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന മരുന്ന് വിറ്റിരുന്നത് വിദ്യാർഥികൾക്കിടയിൽ; പ്രതിക്കെതിരെ മുൻപും ഇത്തരം കേസുകൾ
തൊടുപുഴ: ഓണ്‍ലൈന്‍ വഴി ഉത്തേജകമരുന്ന് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി സുനീഷിനെയാണ് ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ തൊടുപുഴ നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ മരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ബോഡി ബിൽഡർമാർ ജിമ്മുകളിലും മറ്റും ഊര്ജത്തിനായും ഉപയോഗിക്കുന്നതും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന മെഫെന്റര്‍മൈന്‍ എന്ന ഇന്ജക്ഷന് മരുന്നാണ് ഇയാളില്‍നിന്നു പിടികൂടിയത്. പത്തു മില്ലിയുടെ 150 പായ്ക്കറ്റുകളാണ് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം വില്‍പ്പന നടത്താവുന്ന മരുന്നാണിത്. കൊറിയര്‍ വഴി ഇത്തരം മരുന്നുകള്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെയും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും നീക്കം. കൊറിയര്‍ സര്‍വീസ് ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതി നേരത്തേ പാലായിലും തൊടുപുഴയിലും മെഡിക്കല്‍ ഷോപ്പുകള്‍ നടത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ വഴി അനധികൃതമായി ഉത്തേജകമരുന്നുകള്‍ വില്‍പ്പന…
Read Moreഭാര്യയുടെ സ്വഭാവത്തിലുള്ള സംശയം; വനത്തിലെത്തിച്ച് ക്രൂരമായി കൊന്നു തള്ളി, രണ്ട് വയസുള്ള മകനെ കാട്ടിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് പോലീസ് പിടിയിലാത്. മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ കൊണ്ടുപോയത്. വനത്തിനുള്ളിൽ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു. ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസ് തിരച്ചിൽ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന്…
Read Moreഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി അവൾ പറന്നുയർന്നത് ചരിത്രത്തിലേക്ക്; പേരാമ്പ്രയില്‍ നിന്ന് ലീഗിലെ ആദ്യ വനിതാ എംഎല്‍എയായി ഫാത്തിമ തഹ്ലിയ
കോഴിക്കോട്: മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എ ആയി ഫാത്തിമ തഹ്ലിയ. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടയായ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തഹ്ലിയ തോല്‍പ്പിച്ചത്. 1999ൽ ഖമറുന്നിസ അൻവറിനും 2021ൽ നൂർബീന റഷീദിനും ശേഷം നിയമസഭയിലേക്ക് മത്സരിച്ച വനിതയാണ് ഫാത്തിമ തഹ്ലിയ. രണ്ടു വനിതകളാണ് ഇത്തവണ ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും. കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്ന് കൗൺസിലറായ ഫാത്തിമ തഹ്ലിയയെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.
Read Moreആ തെറ്റ് ഞങ്ങൾക്കിടയിലും… തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി; തോൽവി പിണായി വിജയനെതിരല്ലെന്ന് എം.എ ബേബി
ന്യൂഡൽഹി: കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സിപിഎം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനവിധി മാനിക്കുന്നുവെന്നും ആത്മപരിശോധന നടത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സാന്പത്തികമായി ഞെരുക്കിയപ്പോഴും ജനക്ഷേമത്തിനായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഏറ്റവും മികച്ച പ്രവൃത്തികൾ ചെയ്തെന്നും രാജ്യത്ത് അതിദാരിദ്യ്രനിർമാർജനം നടത്തിയ ഏക സംസ്ഥാനം കേരളമാണെന്നും എം.എ.ബേബി. സിപിഎം കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും വരുന്ന യോഗങ്ങൾ ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. കേരളത്തിലുണ്ടായ തിരിച്ചടി പിണറായി വിജയനെതിരായ തിരിച്ചടിയായി കരുതാൻ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്തുവർഷം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ നയിച്ച മുഖമായിരുന്നു പിണറായി വിജയന്റേത് എന്നുമാത്രം. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരാൾ സ്ഥാനാർഥിയാകുന്നത് അയാൾ പറയുന്പോഴല്ല, പാർട്ടി പറയുന്പോഴാണ്. ഒരാളുടെ താത്പര്യത്തിന് സീറ്റുകൾ ആവശ്യപ്പെടുന്നത് കമ്യൂണിസ്റ്റ് സ്വഭാവമല്ല. സിപിഎമ്മിനുള്ളിൽ ഇത്തരം മോഹങ്ങൾ വർധിച്ചുവരുന്നുണ്ടെന്നുള്ളത് ഒരു…
Read Moreമൊട്ടയ്ക്ക് ചേരുന്ന കമ്മൽ… ബേപ്പൂരിലെ തോൽവിക്ക് കാരണം ബിജെപി-സിപിഎം ധാരണ മൂലമെന്ന് പി.വി. അൻവർ
കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താന്‍ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു. റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനാണ് താന്‍ റിസ്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി.സതീശന്. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാന്‍ നില്ക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവര്‍ക്കായി പുതിയ പ്ലാറ്റ് ഫോം ഒരുക്കുമെന്നും അന്‍വര്‍.
Read Moreജനങ്ങൾക്ക് നന്ദി, ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടു; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreയുഡിഎഫിൽ പെൺപടയുടെ തേരോട്ടം; എൽഡിഎഫിന്റെ ഉരുക്കുകോട്ട പൊട്ടിച്ച് രമ്യാ ഹരിദാസ്, ഉമാതോമസിന് അമ്പതിനായിരത്തിന്റെ ഭൂരിപക്ഷം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച ഭൂരിഭാഗം വനിതകളും വിജയിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികൾ നടന്നത് കോങ്ങാട്, ചിറയൻകീഴ്, എലത്തൂർ മണ്ഡലങ്ങളിലാണ്. എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ ചിറയൻകീഴിയൽ രമ്യാഹരിദാസും കോങ്ങാട് കെ.എ.തുളസിയും വിജയിച്ചു. അതേസമയം എലത്തൂരിൽ വിദ്യാബാലകൃഷ്ണൻ 12162 വോട്ടിന് ലീഡു ചെയ്യുകയാണ്. കഴിഞ്ഞ തവണ മന്ത്രി എ.കെ.ശശീന്ദ്രൻ നാൽപ്പതിനായിരം വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് എലത്തൂർ. അതേസമയം കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ചെങ്കോട്ടയായ പേരാമ്പ്രയിൽ യുഡിഎഫിലെ ഫാത്തിമ തഹ്ലിയ മികച്ച മുന്നേറ്റം നടത്തുകയാണ്. നിലവിൽ ഫാത്തിമ തഹ്ലിയ 5972 വോട്ടുകൾക്ക് ലീഡു ചെയ്യുകയാണ്. തൃക്കാക്കരയിൽ യുഡിഎഫിലെ ഉമാതോമസ് 50211 വോട്ടിന്റെ ഭൂരിപക്ഷത്തിലും വടകരയിൽ കെ.കെ.രമ 14862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനും കൊല്ലത്ത് ബിന്ദു കൃഷ്ണവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കൊട്ടാരക്കരയിൽ ഐഷാ പോറ്റി കടുത്ത മത്സരം കാഴ്ചവയ്ക്കുകയാണ്. മാനന്തവാടിയിൽ…
Read Moreമന്ത്രി വി.എൻ വാസവന് ചെക്ക് വെച്ച് നാട്ടകം സുരേഷ്; കോട്ടയത്ത് എല്‍ഡിഎഫിന്റെ കനല് വൈക്കത്തു മാത്രം
കോട്ടയം: കോട്ടയം ജില്ലയില്‍ ഒമ്പതിടങ്ങളില്‍ എട്ടിടങ്ങളിലും യുഡിഎഫിനു വന്‍ മുന്നേറ്റം. വൈക്കത്ത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ ലീഡുള്ളത്. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ജില്ലയിലെ സിപിഎമ്മിന്റെ മന്ത്രി കൂടിയായ വി.എന്‍. വാസവനും പരാജയത്തിലേക്ക് നീങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് 17000 വോട്ടിന്റെ ലീഡ് ഇതു വരെ നേടികഴിഞ്ഞു. വലിയ അട്ടിമറി വിജയത്തിലേക്കാണ് യുഡിഎഫ് ഇവിടെ നീങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയ കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫിന് അടിപതറി.ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ. ബേബി നാലായിരത്തോളം വോട്ടിന്റെ ലീഡ് ഇതുവരെ നേടി കഴിഞ്ഞു. ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന ചങ്ങനാശേരിയിലും യുഡിഎഫിനു വലിയ മേല്‍കൈയുണ്ട്. പൂഞ്ഞാറില്‍ യുഡിഎഫ് അട്ടിമറി വിജയമാണ് നേടാനൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി മത്സരിച്ച പാലായില്‍ മാണി സി. കാപ്പനും വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. തുടക്കം…
Read More