മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്.”അമ്മേ, എന്നോട് ക്ഷമിക്കൂ… എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു” എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന…
Read MoreCategory: Top News
റോബിൻ ബസുടമയ്ക്കെതിരേ വീണ്ടും മോട്ടോർ വാഹന വകുപ്പ്; കസ്റ്റഡിയിലെടുത്ത ബസ് ഓടിക്കാനറിയാതെ പോലീസുകാർ; കൂകിവിളിച്ച് നാട്ടുകാരുടെ കളിയാക്കൽ
ഈരാറ്റുപേട്ട: റോബിൻ ബസുടമയ്ക്കെതിരേ വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പെർമിറ്റ് നൽകാൻ കോടതി ഉത്തരവിട്ട ബസിനു പെർമിറ്റ് നൽകാതെ രാത്രി റോഡിൽ തടയുകയായിരുന്നുവെന്നു ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിലാണ് എംവിഡി തടഞ്ഞത്. പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസ് തടഞ്ഞത്. പെർമിറ്റ് അനുവദിക്കാനുള്ള കോടതി ഉത്തരവ് കാണിച്ചെങ്കിലും ഇത് പെർമിറ്റല്ലെന്ന നിലപാടിലായിരുന്നു എംവിഡി ഉദ്യോഗസ്ഥർ. പെർമിറ്റിന് കോടതിയുത്തരവ് സഹിതം അപേക്ഷിച്ചിട്ടുണ്ടെന്നും അത് അനുവദിച്ചുതരാത്തത് എംവിഡി ഉദ്യോസ്ഥരുടെ വീഴ്ചയാണെന്നും ബസുടമ ഗിരീഷ് ആരോപിച്ചു. കസ്റ്റഡിയിലെടുത്ത വാഹനം മാറ്റി പാർക്ക് ചെയ്യാൻ ഡ്രൈവറോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പാർക്ക് ചെയ്യേണ്ട ഉത്തരവാദിത്വം തന്റെ ഡ്രൈവർക്ക് ഇല്ലെന്നും എംവിഡി തന്നെ ബസ് പാർക്ക് ചെയ്യണമെന്നും റോബിൻ ഗിരീഷ് ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത വാഹനം ഓടിക്കാൻ ബസ് തടഞ്ഞ…
Read Moreഈച്ചശല്യത്തില്‍ പൊറുതിമുട്ടി ജനം; തുടർച്ചയായി പെയ്യുന്ന മഴമൂലം മാലിന്യം നിർമാർജ്ജനം ചെയ്യാൻ പറ്റാത്ത അവസ്ഥ; പകര്‍ച്ചവ്യാധികൾ പടരുംമുമ്പ് നടപടിവേണമെന്ന ആവശ്യം ശക്തം
കോട്ടയം: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നാട്ടിലെങ്ങും ഈച്ചകളുടെയും പ്രാണികളുടെയും ശല്യം വര്‍ധിച്ചതോടെ പൊതുറിമുട്ടി ജനം. നഗരങ്ങളില്‍ മാലിന്യം കുമിഞ്ഞതോടെയാണ് ഈച്ചകള്‍ പെറ്റുപെരുകിയത്. മലയോരത്തും നഗരത്തിലും ഒരുപോലെ ഈച്ചശല്യം രൂക്ഷമായിരിക്കുകയാണ്. ഹോട്ടലുകളും ബേക്കറികളും ഈച്ചശല്യത്തില്‍ വലയുകയാണ്. വീടുകളില്‍ അടുക്കളയിലാണ് ഏറ്റവുമധികം ഈച്ചശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. എസി കടകളില്‍ മാത്രമാണ് ഈച്ചശല്യമില്ലാത്തത്. നാട്ടിന്‍പുറങ്ങളില്‍ കൊതുകുശല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ ചില സ്ഥലങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യവും രൂക്ഷമായിരിക്കുകയാണ്. ഈച്ചശല്യത്തില്നിന്നു രക്ഷനേടുന്നതിനു വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം നിർബന്ധമായും അടച്ചുവയ്ക്കണം. ഒരുവശത്ത് പശയുള്ള പേപ്പറാണ് ഈച്ചക്കെണിയായി വിപണിയില്‍ ലഭിക്കുന്നത്. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചാലും ശല്യം കുറയ്ക്കാം. ബ്ലീച്ചിംഗ് പൗഡര്‍ ആവശ്യപ്പെട്ട് ആരോഗ്യവിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ ഇടപെട്ടു വിവിധ കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നും ഈച്ചകളെ ഉന്മൂലനം ചെയ്യണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreവെനസ്വേലയിലും ജപ്പാനിലും ശക്തമായ ഭൂകമ്പം; വെനസ്വേലയിൽ സുനാമി മുന്നറിയിപ്പ്; ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടം
ടോക്കിയോ: വെനസ്വേലയിലും ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂകമ്പങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. വടക്കൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ജപ്പാനിൽ സുനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തു. വെനസ്വേലയിൽ സുനാമി മുന്നറിയിപ്പുണ്ട്. വെനസ്വേലയിൽ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ…
Read Moreഒന്നിച്ചു താമസിച്ചു വരുന്നതിനിടെ പിണങ്ങിപിരിഞ്ഞു; ഒത്തുതീർപ്പിനായി വിളിച്ചുകൊണ്ടുവന്നു കൊലപ്പെടുത്താൻശ്രമം; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു. സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Read Moreസോഷ്യൽ മീഡിയയിലെ പെർഫെക്ട് കപ്പിൾ: വൈറലായ വിവാഹ നിശ്ചയം; ഒടുവിൽ കൊലപാതകം; കാമുകനുമായി ചേർന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തി യുവതി
പൂനെ: സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വിവാഹ നിശ്ചയമായിരുന്നു പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിന്റെയും പ്രതിശ്രുത വധു സിയ ഗോയലിന്റേയും. കേതന്റെ മരണ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിയയുടെ രഹസ്യ കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരിൽ കോടികൾ വിലമതിക്കുന്ന കൊട്ടാരം ബുക്ക് ചെയ്തും, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പെടുത്തിയും വൻ ആഡംബരത്തോടെ നവംബറിൽ നടത്താനിരുന്ന വിവാഹമായിരുന്നു ഇത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ കേതനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പുകളും പങ്കുവച്ച് ലോകത്തെ മുഴുവൻ വിശ്വസിപ്പിച്ച സിയയുടെ മനസിൽ മറ്റൊരു ക്രൂരമായ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ജൂൺ 18-നാണ് ട്രെക്കിംഗിനിടെ ശക്തമായ കാറ്റിൽ കേതൻ കാലുതെറ്റി മലയിടുക്കിലേക്ക് വീണതായി…
Read Moreഇനിയും ജീവിക്കും അവൻ അഞ്ചുപേരിലൂടെ; പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർഥി ഒടുവിൽ മരണത്തിന് കീഴടങ്ങി; അവയവങ്ങള്‍ ദാനം ചെയ്യാൻ സമ്മതമറിയിച്ച് കുടുംബം
കൊച്ചി: പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജുവിന് (16) ആണു മരിച്ചത്. ആനത്തടം സ്വദേശി തയ്യില്‍ പ്രദീപിന്റെ മകന് അനന്തകൃഷ്ണന് (16) ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 15ന് ഉച്ചയോടെ പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്കു സമീപമായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പോലീസ് ജീപ്പിടിച്ചാണ് അപകടമുണ്ടായത്. ജുവിന് രാജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കരള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. വിദേശത്തായിരുന്ന ജുവിന്റെ പിതാവ് രാജു സംഭവമറിഞ്ഞ് നാട്ടിലെത്തി. സംസ്കാരം നാളെ രാവിലെ പത്തിന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും. അമ്മ: ബീന. സഹോദരി: ജൂനിയ (പ്ലസ്ടു വിദ്യാര്‍ഥിനി).
Read Moreഅയ്യ യ്യേ നാണക്കേട്… വില്ലിംഗ്ടൺ ഐലൻഡിലെ റെയിൽവേ ട്രാക്ക് ആരോ മോഷ്ടിച്ചുകൊണ്ടുപോയി; മോഷണം നടന്നത് സിഐഎസ്എഫിന്റെ നിരീക്ഷണമുള്ള സ്ഥലത്ത് നിന്ന്
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ അരകിലോമീറ്ററോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായത്. ഇവ കടത്തിക്കൊണ്ട് പോയതാണെന്നാണു സംശയം. സിഐഎസ്എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയാണിത്. മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ മുറിച്ച് കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്.
Read Moreനിയമം പാലിക്കാനുള്ളത്… ഫുട്ബോൾ ആരാധകർക്ക് നിരാശവാർത്ത; പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്ററുകള്‍ മറയ്ക്കണം
ആലപ്പുഴ: ലോകകപ്പ് ഫുട്ബോള്‍ ബാനറുകളിൽ പ്രഖുഖ താരങ്ങൾ ചുരുട്ട് വലിക്കുന്ന ചിത്രം മറയ്ക്കണമെന്ന് ആരോഗ്യവകുപ്പ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ നിര്‍ദേശത്തെ തുടർന്ന് ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുന്ന തിരക്കിൽ ആരാധകർ അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ബാനറുകളിലായിരുന്നു ഇത്തരം ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ലോകകപ്പ് ഫുട്ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മുന്നറിയിപ്പിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു
Read Moreആരുടേയും കൈയിലെ പാവയല്ല ഞാൻ; ചില സ്വാർഥതാത്പര്യക്കാരുടെ ഇടപെടലിൽ ഒന്നും ചെയ്യാനായില്ല; താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ലന്ന് ശ്വേത മേനോൻ
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ. ആരുടേയും പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടന്നെന്നും ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി. ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Read More