കോട്ടയം: സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പല ഷാപ്പുകളും ഷാപ്പിലെ കറികളും. കഴിഞ്ഞ ദിവസം തലക്കറി കഴിച്ച് ഒരാള്‍ മരിച്ച കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പും സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു കള്ളിനേക്കാള്‍ ഭക്ഷണത്തിനാണ് ഇവിടെ പ്രശസ്തി. ഫുഡ് വ്ലോഗര്‍മാരുടെ ഇഷ്ടയിടം. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായ പല ഷാപ്പുകളും പക്ഷേ വൃത്തിയുടെ കാര്യത്തില്‍ അതിദയനീയം.പാടങ്ങളോടും മറ്റും ചേര്‍ന്നാണ് മിക്ക ഷാപ്പുകളും. ഒഴുക്കു നിലച്ച് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് പരിപ്പ് തൊള്ളായിരംചിറ ഷാപ്പില് പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതെന്ന് ഷാപ്പില് നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടതാണ്. മലിനജലം കെട്ടിക്കിടക്കുന്ന തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളുയും ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. ജിബിന്‍ കുര്യന്
Read MoreCategory: Top News
മകന്റെ ലഹരി കച്ചവടം ചോദ്യം ചെയ്ത പിതാവിന് ക്രൂരമർദനം; സാരമായി പരിക്കേറ്റ 77കാരൻ ആശുപത്രിയിൽ; പ്രതി സൈമണിന്റെ പേരിൽ എണ്ണിയാൽത്തീരാത്തത്ര കേസ്
തൃശൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ മകന് ക്രൂരമായി മര്‍ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കല്‍ വീട്ടില്‍ സൈമണാണ് (77) മകന് ജോബിയുടെ ക്രൂരമർദനത്തിനിരയായത്. കഴിഞ്ഞദിവസം 600 പാക്കറ്റ് ഹാന്‍സുമായി പോലീസ് പിടികൂടിയ ജോബി ജാമ്യത്തിലറങ്ങിയശേഷം വീണ്ടും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നത് കണ്ട സൈമണ്‍ ഇത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ജോബി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സൈമണിന്റെ നെഞ്ചില്‍ ചവിട്ടുകയും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ റീജ സലിലിന്റെ നേതൃത്വത്തില്‍ പരിക്കേറ്റ സൈമണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ജോബി. സംഭവത്തില്‍ സൈമണ്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് പ്രതിയായ ജോബിക്കായി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇത്തരത്തില്‍ മകന്…
Read Moreപ്രതിപക്ഷ നേതാവിന്റെ യാത്ര വൈകിയ സംഭവം: കേരള ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
ന്യൂഡൽഹി: പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനിരുന്ന പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടായേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. റെസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച ഗുരുതരമായ അനാസ്ഥ കാരണം നാല് മണിക്കൂറിലധികമാണ് പിണറായി വിജയന്റെ യാത്ര വൈകിയത്. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര തിരിക്കേണ്ടിയിരുന്നത്. ഇതിനായി പി.ബി യോഗം അവസാനിക്കുന്നതിന് മുൻപ് തന്നെ പാർട്ടി ആസ്ഥാനത്തുനിന്നിറങ്ങി കേരള ഹൗസിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ബോർഡിംഗ് ആരംഭിച്ച വിവരം കൃത്യസമയത്ത് ലഭിച്ചില്ല. പിണറായി വിജയൻ യാത്ര ചെയ്യുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം…
Read Moreആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ: യുവതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തി
തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്. അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വര്‍ക്കല സ്വദേശിനി ആരതിയെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഒന്നരവര്‍ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്‍പത് പവന് സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി…
Read Moreഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ല, അന്നു പ്രസംഗിച്ചതു നന്നായി അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി: സജി ചെറിയാൻ
കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Read Moreഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് അപകടം: സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്. അതേസമയം ഇതേ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Read Moreവിവാഹത്തിന് ആരതിക്ക് നൽകിയത് 50 പവൻ; പണയം വച്ചും വിറ്റും മുഴുവൻ സ്വർണവും തീർത്തു; പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തര ഉപദ്രവം; മകളുടെ മരണം ഭർതൃപീഡനം മൂലമെന്ന് കുടുംബം
തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഒന്നരവര്‍ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്‍പത് പവന് സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി അതുലും ആരതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.…
Read Moreഭാര്യയ്ക്കും മക്കൾക്കും നാരായണനെ വേണ്ട; ഹൈന്ദവ ആചാരപ്രകാരം ചിതയൊരുക്കി; അന്ത്യകർമങ്ങൾ നിർവഹിച്ച് ജില്ലാ പഞ്ചായത്തംഗം ഇര്‍ഫാന ഇക്ബാല്‍
മഞ്ചേശ്വരം: കാന്‍സര്‍ ബാധിച്ച് മരിച്ച ആദ്യകാല ബിജെപി പ്രവര്ത്തകന് മീഞ്ച ചിഗ്റുപദവ് സ്വദേശിയായ നാരായണന് (64) ചിതയൊരുക്കി ജില്ലാ പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ ഇര്‍ഫാന ഇക്ബാല്‍. ഒരുമാസം മുന്‍പാണ് നാട്ടിലെ കടവരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാര്‍ഡ് മെംബര്‍ ഷെരീഫ് ചിനാല ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാലിനെ അറിയിക്കുന്നത്. സ്ഥലത്ത് എത്തിയ അവര്‍ ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും കാര്യങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് സായിദ് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ നാരായണന് വ്യാഴാഴ്ചയാണു മരിച്ചത്. മരിച്ച വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും…
Read Moreഅടിച്ചു പൂസായി, പിന്നെ ഇരുന്നോടത്തിരുന്ന് യുവതി മൂത്രമൊഴിച്ചു; ബാറിൽ പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ജീവനക്കാർക്ക് ഭീഷണിയും
മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ലെങ്കിലും ഇതൊരു വല്ലാത്ത സംഭവമായിപ്പോയെന്ന് സോഷ്യൽ മീഡയ. മുംബൈയിൽ കല്യാണിലുള്ള ബാറിലാണു ഞെട്ടിക്കുന്ന സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും…
Read Moreഒരുകാരണവശാലും അവധി കൊടുക്കില്ല; എഴുന്നേറ്റ് നിന്നല്ല പറഞ്ഞത്, മുഖ്യമന്ത്രി സീറ്റിലിരുന്നശേഷം പറഞ്ഞത് ഓഫ് ദ റെക്കോർഡെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തൃപ്പൂണിത്തുറ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി അനുവദിക്കണമെന്ന റെജി ചെറിയാൻ എംഎൽഎയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സീറ്റിലിരുന്നശേഷം അവധി അനുവദിക്കാനാകില്ലെന്ന് അടുത്തിരുന്നയാളോടു പറഞ്ഞത് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതൊക്കെ ഓഫ് ദ റെക്കോർഡാണ്. അതൊന്നും റെക്കോർഡിനകത്തേ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ എഴുന്നേറ്റു നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തൂ. വിഷയത്തിൽ മുഖ്യമന്തി ഇപ്രകാരം സീറ്റിലിരുന്ന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സാധാരണ സ്വഭാവത്തിനനുസരിച്ച് ഒരുകാരണവശാലും ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് എടുക്കുമെന്ന് തോന്നുന്നില്ല-തിരുവഞ്ചൂർ പറഞ്ഞു. ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കർ ഇപ്രകാരം പറഞ്ഞത്.
Read More