ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ യു. പ്രതിഭയ്ക്കു നേരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിന്റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം വിമർശിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി തന്റെ പ്രതിഷേധം അറിയിച്ചു. മുസ്ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Read MoreCategory: Top News
നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കർമം കൃത്യമായി കണക്കു ചോദിക്കും; വിനോദിനി കോടിയേരിയുടെ വൈറൽ കുറിപ്പ്
കണ്ണൂര്‍: പ്രത്യക്ഷത്തിൽ ഹൈന്ദവ ആത്മീയതയുടെ വഴിയെന്ന് തോന്നുന്ന വരികളിലൂടെ ചിലർക്കു നേരേ ഒളിയന്പെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. കർമഫലങ്ങളും കർമയുടെ സവിശേഷതകളും ചൂണ്ടിക്കാട്ടിയുള്ള വരികളിലൂടെയാണ് വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പലർക്കു നേരെയും വിനോദിനിയുടെ വിമർശനം. കർമയ്ക്ക് ഒരിക്കലും വഴിതെറ്റില്ലെന്നും എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അതു കണക്ക് ചോദിക്കുമെന്നും നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമം കൃത്യമായി കണക്കു ചോദിക്കുകയെന്നും സ്റ്റാറ്റസിൽ പറയുന്നു. നീ ചെയ്ത മൗനവേദനകളും നിശബ്ദ ദ്രോഹങ്ങളും എല്ലാം “കര്‍മ’ക്ക് ഓര്‍മയുണ്ട്. “ഞാന്‍ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തില്‍ യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്’’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം…
Read Moreസ്ത്രീധന പീഡന മരണം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവ്; പിതാവിനെ വെറുതേവിട്ടു
പറവൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാപിതാക്കളും നിരന്തരമായി പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. കളമശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25 ) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഭർത്താവ് യുസി കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാം പ്രതി അമ്മ ലൈല ബീവി (72) എന്നിവരെയാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിനു ശിക്ഷിച്ചത്. അജുവിന് എട്ടു വർഷവും ലൈല ബീവിക്ക് രണ്ടു വർഷവും കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ അച്ഛനുമായ അബ്ദുൾ റഹിമാനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. 2018 സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101…
Read Moreവി.ഡിയോ കെ.സിയോ… സതീശൻ മുഖ്യമന്ത്രിയാകണം, കെ.സി വേണുഗോപാലിന്റെ ഫ്ലക്സ് വലിച്ചുകീറി: സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാഥ. പരസ്യ പ്രകടനം കെപിസിസി വിലക്കിയതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടിയത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെയാണ് ജാഥ കടന്നുപോകുന്നത്. ഇതിനിടെ വി.ഡി സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് വലിച്ചുകീറി. നൂറുകണക്കിന് ആളുകൾ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ ജാഥ നടക്കുന്നു. അതേസമയം, മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനത്തിനായി വി.ഡി സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read More‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം, പ്രിയപ്പെട്ട കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണം’: അഭ്യർഥനയുമായി വി. ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തകൃതിയായി നടക്കുന്നതിനിടയിൽ പല ഇടങ്ങളിലായി പൊന്തുന്ന ഫ്ളക്സുകളും പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിലുണ്ടാകുന്ന വഴക്കുകളിലും പ്രതികരിച്ച് വി. ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്നും സതീശൻ അഭ്യർഥിച്ചു. 102 സീറ്റുമായി കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Read Moreജ്യൂസിൽ മയക്ക്മരുന്ന് നൽകി 28 കാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.
Read Moreകെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി; സതീശനായി ആലുവയില്‍ അനൗണ്‍സ്മെന്റും പ്രകടനവും; കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് യുവാവ്
കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്‍സ്മെന്റും പ്രകടനവും. കെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര്‍ പതിച്ച വാഹനത്തില്‍ നിന്നാണ് അനൗണ്‍മെന്റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില്‍ പ്രകടനം നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്‍സ്മെന്റ് നടക്കുന്നത്. പടിഞ്ഞാക്കര ജംഗ്ഷന് മുതല്‍ മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര്‍ ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര്‍ അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള്‍ വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച തെരുവിലേക്ക് എത്തിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സതീശന് അനുകൂലമായി പ്രകടനം നടത്തിയതില്‍ ഇടുക്കിയില്‍…
Read Moreമുഖ്യമന്ത്രി ആര്; അഭിപ്രായസർവേ കഴിഞ്ഞതിന് പിന്നാലെ ലിസ്റ്റ് ചോർന്നത് വിവാദമാകുന്നു; എംഎൽഎമാർ കടുത്ത അതൃപ്തിയിൽ
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്. കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കെ. നീലകണ്ഠന്റെ പേരിനു നേരെ ഒന്നും…
Read Moreസ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ഇടിച്ചിട്ടശേഷം പീഡിപ്പിക്കാൻ ശ്രമം; കരച്ചിൽക്കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒരാളെ തല്ലിക്കൊന്നു; ഒരാൾക്ക് സാരമായ പരിക്ക്
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. രണ്ടാമനു ഗുരുതരമായി പരിക്കേറ്റു. സൗമ്യ രഞ്ജൻ സ്വെയിൻ ആണു കൊല്ലപ്പെട്ടത്. റെയിൽവേ പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു. ഓം പ്രകാശിനാണു ഗുരുതരമായി പരിക്കേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി അക്രമികളെ മർദിച്ചു.
Read Moreആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: കയ്യിൽ കടിച്ച് ഓടി രക്ഷപ്പെട്ട് യുവതി; കൊല്ലം സ്വദേശി രാഹുലും സുഹൃത്തും പിടിയില്‍
കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി. ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്…
Read More