കോട്ടയം: ജില്ലയില്‍ ഇക്കൊല്ലം സെപ്റ്റംബര്‍ വരെ 18,000 പേര്‍ക്ക് പട്ടികടിയേറ്റു. ഇതില്‍ 1000 എണ്ണം ഒഴികെ തെരുവുനായകളില്‍ നിന്നാണു കടിയേറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 2000 പേര്‍ക്ക് അധികമായി നായയുടെ ആക്രണമുണ്ടായി. ജില്ലയില്‍ ആറ് നായകള്‍ ചത്തത് പേ വിഷബാധയിലാണെന്നും സ്ഥിരീകരിച്ചു. പൂച്ചകള്‍ക്കും പേ ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ട്.വെള്ളാവൂര്‍, നെടുമണ്ണി എന്നിവിടങ്ങളില്‍ കുറുനരിയുടെ കടിയേറ്റ് പശുക്കളും പേ ഇളകി ചത്തു. തെരുവുനായ വന്ധ്യംകരണം ഉള്‍പ്പെടെ പ്രതിരോധ പദ്ധതികളൊന്നും ജില്ലയില്‍ വിജയം കണ്ടില്ല. പേപ്പട്ടിയുടെ കടിയേറ്റ ലുക്കു നാടുവിട്ടു;തെരഞ്ഞു മടുത്ത് ആരോഗ്യവകുപ്പ് കോട്ടയം: കടിച്ചത് പേപ്പട്ടിയെന്നറിയാതെ എവിടെയോ പോയ ഇതര സംസ്ഥാനത്തൊഴിലാളിയെക്കുറിച്ച് വിവരമില്ല. കഴിഞ്ഞ മാസം 17ന് നാഗമ്പടത്ത് 11 പേരെ കടിച്ച നായ അന്നു രാത്രി ചാകുകയും പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കടിയേറ്റവരില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ ദിനേശ് കുമാര്‍, ലുക്കു എന്നിവരുമുണ്ടായിരുന്നു. ആദ്യ…
Read MoreCategory: Top News
പ്രഷറിനും ഷുഗറിനുമുള്ള മരുന്ന് കഴിക്കുന്നതിനുള്ള വെള്ളമാണ് ബസിലുണ്ടായിരുന്നത്; സ്ഥലമാറ്റ വിവരം അറിഞ്ഞ് കുഴഞ്ഞുവിണ് കെഎസ്ആർടിസി ഡ്രൈവർക്കും പറയാനുണ്ട്
കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫ് (44) ആണ് ബസിൽ കുഴഞ്ഞുവീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നുവെന്ന് ജയ്മോൻ പറഞ്ഞു. പ്രഷറിനും ഷുഗറിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിന് മുന്പിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലിക്കുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി ഗണേഷ്കുമാർ തന്നെ നേരിട്ട് ജയ്മോനടക്കം മൂന്നു പേർക്കെതിരേ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ഉത്തരവാദികളായ മൂന്നുപേരെയും സ്ഥലംമാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവർ തന്നെ പറയുന്നു. വീണ്ടും സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോന്…
Read Moreപമ്പയിൽ കുളിച്ചാലും മാറാത്ത പാപങ്ങൾ… “ബാക്കി സ്വര്‍ണം എന്റെ കൈയിലുണ്ട്’; വിവാഹത്തിന് ഉപയോഗിച്ചോട്ടെ; പത്മകുമാറിനും ഉണ്ണികൃഷ്ണനും കുരുക്കായി ഇ-മെയിൽ
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019ല്‍ ദ്വാരപാലക ശില്പങ്ങളിലും വാതിലിലും പൂശിയശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ട് എന്നും അത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന് പോറ്റി ഇ-മെയില്‍ സന്ദേശത്തിലൂടെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ അറിയിച്ചത്. സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന് പോറ്റി പത്മകുമാറിന് സന്ദേശമയച്ചിരിക്കുന്നത്. ഞാന്‍ ഉണ്ണികൃഷ്ണന് പോറ്റിയാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന മെയിലില്‍, താന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളും വാതിലും സ്വര്‍ണം പൂശിയെന്നും ബാക്കിവന്ന കുറച്ച് സ്വര്‍ണം തന്റെ കൈവശമുണ്ടെന്നും പറയുന്നു. ഈ സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണം വേണമെന്നുമാണ് ഉണ്ണികൃഷ്ണന് മെയിലില്‍ പറയുന്നത്.…
Read Moreചരിത്രങ്ങളെ വെട്ടിവീഴ്ത്തി ചരിത്രം സൃഷ്ടിച്ച് സ്വർണം; ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും വർധിച്ച് മിന്നിത്തിളങ്ങി തൊണ്ണൂറായിരത്തിന്റെ പടിക്കൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,930 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.75 ലും ആണ്. 24 കാരറ്റ് ഒരു കിലോ സ്വര്‍ണത്തിന് ബാങ്ക് നിരക്ക് 1 കോടി 30 ലക്ഷം രൂപയായിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 96,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,100 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,100 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,600 രൂപയുമാണ് വിപണി വില. ദീപാവലിക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4000…
Read Moreചാട്ടത്തിൽ ഇവർ ഗോവിന്ദച്ചാമിക്കും മേൽ; സീറ്റു മോഹിച്ചുള്ള നേതാക്കളുടെ ചാട്ടം തുടങ്ങി; കോട്ടയത്ത് കൂടുവിട്ട് കൂറുമാറുന്നവരുടെ എണ്ണം കൂടുമെന്ന് അണിയറ സംസാരം
കോട്ടയം; തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂടുവിട്ടുമാറ്റവും തുടങ്ങി. സീറ്റുകളും സ്ഥാനങ്ങളും മോഹിച്ചാണ് നേതാക്കളുടെ കൂടുമാറ്റം. ജനാധിപത്യകേരള കോണ്‍ഗ്രസിന്റെ ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കളായ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ് എന്നിവര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. രണ്ടു പേരും അതിരമ്പുഴ, തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നോട്ടമിട്ടാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നാണ് സൂചന. എന്‍സിപി നേതാവ് പി.കെ. ആനന്ദക്കുട്ടന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ്-എം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനവും ആനന്ദക്കുട്ടനു ലഭിച്ചു. ജനതാദള്‍ സെക്കുലര്‍ ദേശീയ സെക്രട്ടറിയായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം മെബര്‍ഷിപ്പ് എടുത്തു. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവ് ജില്ലാ പഞ്ചായത്ത് സീറ്റ് ലക്ഷ്യമാക്കി ഉടന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. സീറ്റു…
Read Moreതട്ടിപ്പിന്റെ പുതിയവേർഷൻ; ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറും; വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് ക്രൂരമായി മർദിച്ച് പണം കവരും; ഹരിപ്പാട് യുവാവ് നേരിട്ടത് ക്രൂരമർദനം
ഹരിപ്പാട്: യുവാവിനെ സൗഹൃദം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ച് മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടി. വിഷ്ണു എന്ന യുവാവാണ് മര്‍ദനത്തിനിരയായത്. കൊലക്കേസ് പ്രതിയായ യദുകൃഷ്ണന്, നിരവധി കൊലപാതക ശ്രമക്കേസിലെ പ്രതിയായ ഫാറൂഖ്, ഇവരോടൊപ്പം ഉണ്ടായിരുന്ന അശ്വിന് എന്നിവരെയാണ് ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ബൈക്കില്‍ വന്ന വിഷ്ണുവിനെ ഡാണാപ്പടിയില്‍ യദുകൃഷ്ണന് കൈകാണിക്കുകയും ലിഫ്റ്റ് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോള്‍ വിഷ്ണുവിനെ മറ്റ് രണ്ടുപേര്‍ എത്തി മുറിയില്‍ പൂട്ടിയിടുകയും ഇവര്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആ സമയം റൂമില്‍ 15 വയസ് പ്രായമുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പ്രതികള്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണും ബൈക്കിന്റെ താക്കോലും വാങ്ങി വസ്ത്രമെല്ലാം ഊരിപ്പിക്കുകയും ചെയ്തു. വിഷ്ണുവിന്റെ കഴുത്തില്‍…
Read Moreവിമാനടിക്കറ്റും ഒരുലക്ഷവും കാരിയർക്ക്; സിംഗപ്പുർവഴി കൊച്ചിയിലെത്തിയ യുവാവിന്റെ ബാഗിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ
നെടുമ്പാശേരി: വൻ മയക്കുമരുന്ന് ശേഖരവുമായി വിമാനയാത്രക്കാരൻ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീൽ ജസ്മാനാണു കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽനിന്നു സിംഗപ്പുർ വഴി ഇന്നലെ പുലർച്ചെയാണു ഫാഷൻ ഡിസൈനറായ ഇയാൾ നെടുമ്പാശേരിയിലെത്തിയത്. ബാഗേജിലെ പ്രത്യേക അറകളിലാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആറു കോടിയോളം രൂപ വില വരുന്ന ആറു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ബാഗേജിൽനിന്നു കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ജസ്മാനിൽനിന്നു കഞ്ചാവ് വാങ്ങാനായി ലഹരി മാഫിയാ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നതായും കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ പിടിയിലായ വിവരമറിഞ്ഞ് സംഘം കടന്നു കളയുകയായിരുന്നു. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് കാരിയർക്ക് ലഭിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പുർ വഴിയാണു ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ സിംഗപ്പുരില്‍നിന്ന് എത്തുന്ന യാത്രക്കാരെ കസ്റ്റംസ് കര്‍ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്.
Read Moreഅച്ഛന്റെ മൗനം സിദ്ധൻ മുതലാക്കി; ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് ഒന്നിലേറെ തവണ; സിദ്ധൻ മരിച്ചു, പിതാവിന് 31 വർഷം തടവിന് വിധിച്ച് കോടതി
വടക്കാഞ്ചേരി: ബാലികയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാം പ്രതിയായ കുട്ടിയുടെ പിതാവിന് 31 വർഷം തടവും ഒരുലക്ഷം പിഴയും. മലപ്പുറം ചെറുകര പാറമേൽ അദൃശേരി സിബഹത്തുള്ള(45)യ്ക്കാണു വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി വിചാരണയ്ക്കിടെ മരിച്ചു. ഇയാളുടെ ഭാര്യയായ മൂന്നാംപ്രതിയെ കോടതി വെറുതേവിട്ടു. പിതാവിനൊപ്പം പന്നിത്തടത്തുള്ള സിദ്ധനായ ഒന്നാംപ്രതിയെ കാണാനെത്തിയ ബാലികയെ ഒന്നിലേറെ തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് അറിഞ്ഞിട്ടും തുടർന്നും പ്രേരണ നൽകിയെന്നതാണു സിബഹത്തുള്ളയ്ക്കെതിരായ കുറ്റം. കുട്ടി അമ്മയെ വിവരമറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്സോ കോടതി ലെയ്സൻ ഓഫീസർ പി.ആർ. ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Read Moreസ്വർണപ്പാളിയിൽ സിബിഐ അന്വേഷണം വേണം: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴത്തെ സംവിധാനം മാറ്റി പുതിയ സംവിധാനം ക്ഷേത്ര ഭരണകാര്യങ്ങള്‍ക്കായി ഏര്‍പ്പെടുത്തണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിലും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാരിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്. വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സർക്കാരിന്റെയും ഇടത് ബോർഡുകളുടെയും കാലത്താണ്.
Read Moreകാമുകനൊപ്പം ഭാര്യ ഒളിച്ചോടി: മനം നൊന്ത് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി ഭർത്താവ് നദിയിൽ ചാടി
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്. 12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍. ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ…
Read More