തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 102 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും പിന്നിലാണ്. അതേസമയം ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ നിൽക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ എൽഡിഎഫ് വൻ തകർച്ചയാണ് നേരിട്ടത്.
Read MoreCategory: Top News
വിഐപി മണ്ഡലങ്ങൾ ഓരോന്നായി വീണു, ഇനി നേമം മാത്രം…സംസ്ഥാനത്ത് ശോഭകെട്ട് എൻഡിഎ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുന്പോൾ നേമത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡുള്ളത്. തിരുവല്ല, ചാത്തന്നൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നിൽ പോയി.
Read Moreദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ ഇല്ലാതാക്കും; ബിസിനസ് വളർച്ചയ്ക്ക് പൂജചെയ്യാനെത്തിയ ജ്യോതിഷി യുവതിയെ പീഡിപ്പിച്ചു
ബംഗളൂരു: കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കർണാടകയിലെ കുമ്പല്‍ഗോഡു സ്വദേശി മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്. ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു. ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
Read Moreയുഡിഎഫ് തരംഗക്കാറ്റിൽ ക്യാപ്റ്റൻ ആടിയുലയുന്നു; ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു
കണ്ണൂർ: യുഡിഎഫ് തരംഗം ആഞ്ഞുവീശുമ്പോൾ ക്യാപ്റ്റനും കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. 733 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ പത്തു മന്ത്രിമാർ ഇപ്പോൾ പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി. എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. അമ്പലപ്പുഴയിൽ ജി.സുധാകരൻ ലീഡ് ചെയ്യുന്നു. തൃത്താലയിൽ ലീഡ് തുടർന്ന് വി.ടി.ബൽറാം. വട്ടിയൂർക്കാവിൽ കെ.മുരളീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.
Read Moreതരംഗം ആഞ്ഞുവീശുന്നു; യുഡിഎഫ് 77, എൽഡിഎഫ് 55, ബിജെപി 5; ആദ്യ മണിക്കൂറിൽ പിന്നിടുമ്പോൾ അഞ്ച് മന്ത്രിമാർ പിന്നിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് 77 സീറ്റിലും എൽഡിഎഫ് 57 സീറ്റിലും എൻഡിഎ അഞ്ച് സീറ്റിലും ലീഡു ചെയ്യുകയാണ്. പല മണ്ഡലങ്ങളിലും ഇവിഎം എണ്ണി തുടങ്ങി. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തുടക്കം മുതല്‍ ലീഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി രാജൻ പല്ലനാണ് മുന്നിൽ. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം. ജോണിനാണ് ലീഡ്. തൃത്താലയിൽ വി.ടി. ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഫല സൂചനകളിൽ പല മന്ത്രിമാരും പിന്നിലാണ്. ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി. രാജേഷും വീണാ ജോർജും പിന്നിലാണ്. പാലായിൽ…
Read More‘യുഡിഎഫ് മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ല’: സണ്ണി ജോസഫ്
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ലൊരു വിജയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. എത്ര സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ല. പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്നും മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പു സമയത്തായിരുന്നു. പ്രചാരണ സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Read Moreവീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 124 ലിറ്റര്‍ വിദേശമദ്യം: അനധികൃതമായി വിൽപന നടത്താൻവച്ച മദ്യവുമായി 52 -കാരി പിടിയില്‍
പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി 52 -കാരി പിടിയില്‍. പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി ശശികലയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നാണ് മദ്യ കുപ്പികൾ കണ്ടെടുത്തത്. വീട്ടിലെ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം വീട്ടില്‍ നടത്തിയ തെരച്ചിലിൽ രഹസ്യ അറ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയുമായിരുന്നു. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Moreകേരളത്തിന്റെ ഭരണചക്രം ആര് തിരിക്കും: ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം: പ്രതീക്ഷയിലും ആശങ്കയിലും മുന്നണികള്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതീക്ഷയിലും ആശങ്കയിലും മുന്നണികള്‍. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.വോട്ടെണ്ണൽ നടപടികൾക്കായി 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. എക്സിറ്റ് പോള്‍ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇത്തവണ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വലിയ മുന്നേറ്റം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലും കണക്ക് കൂട്ടലിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. യുഡിഎഫിലെ ഘടകകക്ഷികളും നല്ല വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ഭൂരിപക്ഷ ജനവിഭാഗവും ന്യൂനപക്ഷ വിഭാഗവും തങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. പിണറായി വിജയന്…
Read Moreസർവം സതീശൻ… ‘പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കെ മട്ടന്നൂരിലും വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിൽ “പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ’ എന്നാണ് എഴുതിയിരിക്കുന്നത്. ശനിയാഴ്ച ശ്രീകണ്ഠപുരത്തും തൊടുപുഴയിലും സതീശൻ അനുകൂല ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘പട നയിച്ചവർ നാട് നയിക്കും’ എന്നാണ് തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്.
Read Moreപെട്രോൾ ലിറ്ററിന് 10 മുതൽ 20 രൂപ വരെ: ഇന്ധനവില വർധന ഉടൻ? പാചകവാതക വില വര്‍ധന: സംസ്ഥാന വ്യാപകമായി ആറിന് ഹോട്ടലുകള്‍ അടച്ചിടും
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്. പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ്…
Read More