ആരുടേയും കൈയിലെ പാവയല്ല ഞാൻ; ചില സ്വാർഥതാത്പര്യക്കാരുടെ ഇടപെടലിൽ ഒന്നും ചെയ്യാനായില്ല; താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ലന്ന് ശ്വേത മേനോൻ

കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ. ആരുടേയും പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടന്നെന്നും ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്‍റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി. ബിജെപി സർക്കാരിന്‍റെയോ മുൻ എൽഡിഎഫ് സർക്കാരിന്‍റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

Read More

വെച്ചൂരുകാരുടെ വിശ്വംഭരൻ തനി തങ്കം… വഴിയിൽ കിടന്നുകിട്ടിയ സ്വർണം കണ്ട് കണ്ണ് മഞ്ഞളിച്ചില്ല; ഉടമയെ കണ്ടെത്തി സ്വർണം നൽകി മാതൃകയായി

വെച്ചൂർ: കളഞ്ഞുകിട്ടിയ സ്വർണ ചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി വെച്ചൂർ സ്വദേശി വിശ്വംഭരൻ മാതൃകയായി. കഴിഞ്ഞ ദിവസമാണ് വെച്ചൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വേണുവിന്‍റെ മകൾ കീർത്തിയുടെ അരപവൻ വരുന്ന സ്വർണ ചെയിൻ നഷ്ടമായത്. കല്ലറയിലെ ബാങ്കിൽ പോയി മടങ്ങുംവഴിയാണ് പെൺകുട്ടിക്ക് സ്വർണം നഷ്ടമായത്. പരിസരത്തെല്ലാം കുട്ടി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.പിന്നീടാണ് പുത്തൻപാലം-വല്യമംഗലം റോഡിൽനിന്നു വിശ്വംഭരന് സ്വർണ ചെയിൻ ലഭിക്കുന്നത്. സ്വർണം കളഞ്ഞുകിട്ടിയ വിവരം മകൻ വികാസിനോടാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇരുവരും ചേർന്ന് വാർഡ് മെംബറെ വിവരം അറിയിക്കുകയായിരുന്നു. മെംബറുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഉടമയെ കണ്ടെത്തി സ്വർണം തിരികെ നൽകിയത്.

Read More

ഇരകളെ കണ്ടെത്തുന്നത് മാട്രിമോണി സൈറ്റുകൾ വഴി; ചാറ്റിംഗിലൂടെ വിവാഹവാഗ്ദാനം നൽകി പണം കൈക്കലാക്കും; ഷംലയുടെ ചൂണ്ടയിൽ കുരുങ്ങിയ യുവാക്കളുടെ കണക്ക് ഞെട്ടിക്കുന്നത്

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പണം തട്ടിയ യുവതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ മൂന്ന് മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ…

Read More

ബാഡ് ടച്ചിനെക്കുറിച്ച് അമ്മ മകളെ പറഞ്ഞ് പഠിപ്പിച്ചു; അയൽവാസിയായ അപ്പൂപ്പൻ തന്നോട് ചെയ്ത ടച്ചിനെക്കുറിച്ച് കുട്ടിപറഞ്ഞു; അമ്പതുകാരനെ അകത്താക്കി പോലീസ്

ആലപ്പുഴ: പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 50 വയസുകാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്. ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസിലാക്കിയതോടെ രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

സുധീരൻ സർക്കാരിന്‍റെ കാലൻ; പിണറായിയും താനും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയ; മദ്യ നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സർക്കാരിന്‍റെ തീരുമാനത്തിനെതിരെ തുറന്ന കത്തുകളയക്കുന്ന വി.എം. സുധീരൻ സർക്കാരിന്‍റെ കാലനാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി ഓർമപ്പെടുത്തി. അയ്യപ്പസംഗമത്തിൽ ഇരുനൂറു മീറ്റർ ദൂരം പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ എന്താണ് തെറ്റ്?. പിണറായി തന്നെയും താൻ പിണറായിയേയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read More

ടിപ്പർ ഇറക്കമിറങ്ങിവന്നത് അമിത വേഗത്തിൽ; ബസ് കാത്തുനിന്ന കുട്ടികളുടെ ഇടയിലേക്ക് ഇടിച്ചു കയറി; കൊല്ലത്ത് ടിപ്പറിനും മണ്ണിനുമിടയിൽ ഞെരിഞ്ഞ് മരിച്ചത് 3 പേർ

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. മൂന്നുപേർ മരിച്ചു. ബസ് കാത്തിരുന്നവരുടെ മുകളിലേക്ക് മണ്ണും കെട്ടിടാവശിഷ്ടങ്ങളും പാറക്കഷണങ്ങളും വീണാണ് ദാരുണ മരണം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകാനായി മുക്കോളി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞത്. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ടിപ്പറിനടിയിലെ മണ്ണുമാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ ഹരിലാൽ. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല. ടിപ്പറിലെ മണ്ണിനു…

Read More

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം പ്രണയമായി: ഹൃദ്‌രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യയും കാമുകനും അറസ്‌റ്റിൽ

അമരാവതി: ഹൃദ്‌രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്‌റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപി സായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്‌രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു.…

Read More

ഇത് യുഡിഎഫ് സർക്കാർ… തെരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമ പെൻഷൻ 3000 രൂപയാക്കും; എൽഎഡിഎഫ് സർക്കാരിന്‍റെ വാഗ്ദാനം പോലെ നീളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുകയെന്ന യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.‌ ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്‍റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്‍റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ…

Read More

പൊതു കല്ലറയിൽ രണ്ട് മൃതദേഹം; 10വർഷംമുമ്പ് കാണാതായ യുവാവിന്‍റേതാണെന്ന സംശയവുമായി ബന്ധുക്കൾ; മറ്റൊരു കണ്ടെത്തലുമായി പോലീസും

കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കൾ. വാണിയപ്പാറ ഇൻഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ കാണപ്പെട്ട മൃതദേഹം സംബന്ധിച്ചാണ് ബന്ധുക്കൾ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുകല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പള്ളി വികാരിതന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്. 2014ൽ കുടുംബവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യക്കൊപ്പം അവരുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയതായിരുന്നു. പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ സിജോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തുടർന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. അന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകിയെങ്കിലും…

Read More

പനിമാറാൻ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം; കുടുംബത്തിന്‍റെ തീരാവേദനയായി ഒൻപതാംക്ലാസുകാരൻ എയ്ഞ്ചലോ

മണ്ണുത്തി: പനിയെത്തുടർന്ന് വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. പൊള്ളലേറ്റ കുട്ടിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണു സംഭവം. പാൽ തിളപ്പിക്കുന്ന പാത്രത്തിൽവച്ചാണ് വെള്ളം തിളപ്പിച്ചിരുന്നത്. കിടപ്പുരോഗിയായ അപ്പാപ്പനും ഇളയ സഹോദരങ്ങളുമാണു സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അപ്പനും അമ്മാമ്മയും റബർ പാൽ ശേഖരിക്കാൻ പോയിരിക്കുകയായിരുന്നു. അമ്മ വിദേശത്താണ്. പുതപ്പുമൂടി മുഖം പൊള്ളി കിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടനെല്ലൂർ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. അമ്മ: ഫേബ, സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.

Read More