ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്നിന് മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയുമായിരുന്നെന്നാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് പോറലുകൾ കാണുകയും ചെയ്തു. ഉടൻ കുട്ടിയെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. കൗൺസിലിംഗിനിടെ താൻ ‘നാന’ എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ കൊച്ചുമകൾ ‘നാന’ എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ ‘നാന’ എന്നാണ് വിളിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Top News
ബിന്ദുവേ, പക്കത്തില് വാ….ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; വേണ്ടെന്ന് പറഞ്ഞ് പോയിട്ടും പിന്നെയും നിർബന്ധിച്ചു; വീഡിയോ വൈറൽ
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വെട്ടിലായി ചെറിയാന് ഫിലിപ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന് ഫിലിപ്പ് ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന് ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുകയും ചെയ്ത സമയത്ത് ബിന്ദു കൃഷ്ണ അവിടേക്ക് കടന്നു വരികയായിരുന്നു. അവരെ കണ്ടയുടൻതന്നെ ചെറിയാൻ ഫിലിപ് കെട്ടിപ്പിടിക്കാൻ ഓടിയെത്തി. എന്നാൽ അതിൽ അസ്വസ്തത പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ പിന്നിലേക്ക് മാറി നിന്നിട്ടും അദ്ദേഹം വിടാൻ ഉദ്ദേശിച്ചില്ല. വീണ്ടും ആലിംഗനം ചെയ്യാൻ മുന്നോട്ട് ആഞ്ഞതോടെ ബിന്ദു കൃഷ്ണ എതിർത്ത് പിന്നിലേക്ക് മാറി. ഇതും വീഡിയോയിൽ കാണാൻ സാധിക്കും.
Read Moreഇടതു വിരുദ്ധ വികാരത്തിന് പല കാരണങ്ങൾ; ഒരെണ്ണമായി ചൂണ്ടിക്കാട്ടാനാവില്ല; ഒന്നിച്ച് നിന്നാൽ തിരിച്ചുവരാമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ പിണറായി വിജയന്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും തിരിച്ചുവരാന്‍ കഴിയുമെന്നും പിണറായി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Read Moreമുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്; പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് തെരുവിലേക്ക്. പരസ്പരം അവകാശവാദങ്ങളുമായി നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നിരത്തി കോണ്‍ഗ്രസ് അണികള്‍. കെപിസിസി ആസ്ഥാനത്തിന് പുറത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അണികളുടെ ഈ നീക്കത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്ക്, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുളള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം തേടും. എംഎല്‍എമാരെ ഓരോരുത്തരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. എഐസിസി നിരീക്ഷകര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലില്‍ ഇന്ന് രാവിലെ വി.ഡി. സതീശന്…
Read Moreവിധിച്ചതാർക്ക്… മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പിച്ച് വേണുഗോപാൽ; എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് സതീശൻ, പിന്തുണ ഉറപ്പിച്ച് ചെന്നിത്തലയും: കെ സിക്കായി നിരീക്ഷകർക്ക് കത്ത് നൽകി കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ മുഖ്യമന്ത്രിപദത്തിനായി ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാനിധ്യത്തിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വ്യക്തമാക്കി. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ. സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വി. ഡി സതീശന്റെ വാദം. അതിനിടെ, കെ. സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ. സി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു.…
Read Moreഗണേഷ്കുമാറിന് ഷെറിനുമായി വഴിവിട്ട ബന്ധം; ജയിലിലെ വിഐപി തടവുകാരി; വീണ്ടും ചർച്ചയായി കൊല്ലപ്പെട്ട സുനിതയുടെ വെളിപ്പെടുത്തൽ
തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു. ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ. 2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ…
Read Moreരോഗിയായ വീട്ടമ്മയുടെ മരണത്തിൽ ആർക്കും സംശയം തോന്നിയില്ല; കഴുത്തിലെ അസ്വാഭാവിക പാടുകളിൽ ഡോക്ടർമാർക്ക് സംശയം; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാർ
ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ ജഗൻ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മേയ് 4-ാം തീയതി ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. രാമകൃഷ്ണനും ശാന്തിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ശാന്തിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ അസ്വാഭാവിക പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
Read Moreരമേശ് ചെന്നിത്തല, തിരുവാതിര നക്ഷത്രം; പ്രിയനേതാവ് മുഖ്യമന്ത്രിയാവാൻ സ്പെഷൽ ഗുരുതിപുഷ്പാഞ്ജലി നടത്തി ഐഎൻടിയുസി നേതാവ്
തൃശൂർ: ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച മുറുകുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. തൃശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.നാരായണൻ പൂജനടത്തിയത്. ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യം. അതേസമയം മുഖ്യമന്ത്രിയെ തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ഘടകകക്ഷി നേതാക്കളുമായും ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയ്ക്കുള്ളിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് സൂചന.
Read Moreസുഹൃത്തിനൊപ്പം രാത്രിയിൽ ഭർത്താവറിയാതെ ഭക്ഷണം കഴിക്കാൻ പോയി; വഴിയിൽ തടഞ്ഞ് നിർത്തി ഭർത്താവിന്റെ ക്രൂരമർദനം
പയ്യന്നൂര്‍: സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിരോധത്തിന് ഭര്‍ത്താവും മറ്റും ചേര്‍ന്ന് മര്‍ദിച്ചതായുള്ള ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മാടായി വാടിക്കലിലെ ജെഷ്മ ജെറോള്‍ഡിന്റെ (35) പരാതിയിലാണ് ഭര്‍ത്താവ് മനേഷ്, സുനില്‍കുമാര്‍, ഷഹീദ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30നും 10.30നും ഇടയിൽ പയ്യന്നൂര്‍ കേളോത്ത് ഷവര്‍മ റസ്റ്റോറന്റിന് സമീപമാണ് പരാതിക്കാസ്പദമായ സംഭവം. ഭര്‍ത്താവുള്‍പ്പെടെയുള്ള പ്രതികള്‍ തടഞ്ഞുനിര്‍ത്തി അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭര്‍ത്താവറിയാതെ സുഹൃത്തിനൊപ്പം പയ്യന്നൂരില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് കാരണമെന്നും പരാതിയിലുണ്ട്.
Read Moreമുഖ്യമന്ത്രി ആര്? ചരടുവലി മുറുകുന്നു; ഘടകകക്ഷിനേതാക്കളെ ഒപ്പംനിർത്തി വി.ഡി. സതീശൻപക്ഷം; സീനിയോറിറ്റി മുന്നോട്ടുവച്ച് ചെന്നിത്തല വിഭാഗം
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചകള്‍ക്കായി എഐസിസി നീരീക്ഷകര്‍ ഇന്ന് കേരളത്തിലെത്തും. എംഎല്‍എമാരോടും എംപിമാരോടും നിരീക്ഷകര്‍ അഭിപ്രായം തേടും. ഓരോരുത്തരെയും ഒറ്റയ്ക്കു കണ്ടാണ് മുഖ്യമന്ത്രിആരാകണമെന്ന് അഭിപ്രായം തേടുന്നത്. കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍നിന്നും എംപി മാരില്നിന്നുമാണ് അഭിപ്രായം തേടുന്നത്. അതിനുശേഷം ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളായി മുകുള്‍ വാസ്നിക്കും അജയ് മാക്കനുമാണ് കേരളത്തിലെത്തുന്നത്. അതേസമയം, മുഖ്യമന്ത്രി പദത്തിനായി നേതാക്കളും അനുകൂലികളും അണിയറയില്‍ പല വിധത്തിലുള്ള ചരട്വലികളും നടത്തുകയാണ്. ഘടകകക്ഷി നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് വി.ഡി. സതീശന് പക്ഷം മുന്നോട്ട് പോകുന്നത്. കുടുതല്‍ എംഎല്‍എ മാരുടെ പിന്തുണ അവകാശപ്പെട്ടാണ് കെ.സി. വേണുഗോപാല്‍ പക്ഷം നീങ്ങുന്നത്. സീനിയോറിറ്റിയും അനുഭവപരിചയവും മുന്നോട്ട് വച്ചാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. അതേ സമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപദത്തില്‍ നേതാക്കള്‍ തമ്മിലുള്ള അവകാശവാദങ്ങളില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും…
Read More