മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ലെങ്കിലും ഇതൊരു വല്ലാത്ത സംഭവമായിപ്പോയെന്ന് സോഷ്യൽ മീഡയ. മുംബൈയിൽ കല്യാണിലുള്ള ബാറിലാണു ഞെട്ടിക്കുന്ന സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും…
Read MoreCategory: Top News
ഒരുകാരണവശാലും അവധി കൊടുക്കില്ല; എഴുന്നേറ്റ് നിന്നല്ല പറഞ്ഞത്, മുഖ്യമന്ത്രി സീറ്റിലിരുന്നശേഷം പറഞ്ഞത് ഓഫ് ദ റെക്കോർഡെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തൃപ്പൂണിത്തുറ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി അനുവദിക്കണമെന്ന റെജി ചെറിയാൻ എംഎൽഎയുടെ ആവശ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സീറ്റിലിരുന്നശേഷം അവധി അനുവദിക്കാനാകില്ലെന്ന് അടുത്തിരുന്നയാളോടു പറഞ്ഞത് നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതൊക്കെ ഓഫ് ദ റെക്കോർഡാണ്. അതൊന്നും റെക്കോർഡിനകത്തേ ഉണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ എഴുന്നേറ്റു നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉൾപ്പെടുത്തൂ. വിഷയത്തിൽ മുഖ്യമന്തി ഇപ്രകാരം സീറ്റിലിരുന്ന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സാധാരണ സ്വഭാവത്തിനനുസരിച്ച് ഒരുകാരണവശാലും ഒരു നെഗറ്റീവ് ആറ്റിറ്റ്യൂഡ് എടുക്കുമെന്ന് തോന്നുന്നില്ല-തിരുവഞ്ചൂർ പറഞ്ഞു. ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടിയായാണ് സ്പീക്കർ ഇപ്രകാരം പറഞ്ഞത്.
Read Moreസത്യം പറയുമ്പോൾ വീര്യം കൂടുമോ? പടിയിറങ്ങുന്നതിന് തൊട്ടു മുമ്പ് പിണറായി സർക്കാർ നൽകിയത് 22 ബാറുകൾ; സംസ്ഥാനത്ത് ഇപ്പോൾ 903 ബാറുകൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്. മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ…
Read Moreഇൻസ്റ്റഗ്രാം കാമുകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; രക്ഷപ്പെട്ട് വരുന്നതിനിടെ വീണ്ടും തട്ടിക്കൊണ്ടുപോകൽ;16കാരി നേരിട്ടത് ക്രൂരമായ പീഡനം
കോഴിക്കോട്: ചേവായൂരില്നിന്നു പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തടവിലാക്കിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൈല്‍, വസീം, ആത്മജു എന്നിവര്‍ക്കെതിരേ പോലീസ് കേസടുത്തു. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളി. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്‍. ഇവരെ ഉടന്‍ തന്നെ പിടികൂടുമെന്നു ചേവായൂര്‍ എസ്എച്ചഒ പറഞ്ഞു. സുഹൈല്‍ കണ്ണൂര്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് സ്വദേശികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങള്‍ക്കു പരസ്പരം ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 15നു രാത്രി 10.30ന് കാറില്‍ എത്തിയ…
Read Moreഞാൻ മാത്രമല്ല,അവരും ഉണ്ട് സാർ; എംഡിഎംഎയുമായി യുവാവ് പിടിയിൽ; തനിക്ക് സാധനം തരുന്നത് ജബ്ബാറെന്ന് യുവാവ്; ചെങ്ങളത്ത് നിന്ന് ദമ്പതികളെ പൊക്കി എക്സൈസ്
കോട്ടയം: ഓട്ടോറിക്ഷയില്‍നിന്നും വീട്ടില്‍നിന്നുമായി 13 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. കോട്ടയം പനച്ചിക്കാട് കുന്ന്പറമ്പില് കെ.ജി. മനു (30), ചെങ്ങളം മോറുകാട് കണിയാംപറമ്പില്‍ സുധി ജബ്ബാര്‍ (32), ഭാര്യ അല്‍ഫിയ (21) എന്നിവരെയാണ് ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ കുമരകം ചെങ്ങളം മോർകാട് ഭാഗത്താണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്ന് 1.092 ഗ്രാം എംഡിഎംഎയും 6.12 ഗ്രാം കഞ്ചാവും കണ്ടെത്തി.എക്സൈസ് സംഘത്തെ കണ്ട് ചെങ്ങളത്തെ ഒരു ഇടവഴിയിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തിയ എക്സൈസ് സംഘം ഓട്ടോറിക്ഷയില്‍നിന്ന് മനുവിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ലഹരി വസ്തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെയാണ് എക്സൈസ് സംഘം സുധി ജബ്ബാറിന്റെ ചെങ്ങളം മോര്‍കാട് ഭാഗത്തെ വീട്ടില്‍ പരിശോധന നടത്തി കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 12.1157…
Read Moreകുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്; അവർക്ക് നല്ല സാധനം കൊടുക്കണം; സമ്പൂർണ മദ്യനിരോധനം ഇപ്പോൾ സാധിക്കില്ലെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നതെന്ന് മുരളീധരൻ പ്രതികരിച്ചു സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം…
Read Moreവരവെല്ലാം അമ്മയുടെ അക്കൗണ്ടിലേക്ക്; പഞ്ചായത്തിൽ 30 ലക്ഷത്തിന്റെ തിരിമറി നടത്തിയ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്
കൊല്ലം: പഞ്ചായത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ശാസ്താംകോട്ട പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ എബിൻ കെ ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ള തെന്നാണ് പ്രാഥമിക നിഗമനം. ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം കണ്ടെത്തിയത്. എബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് എബിനെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിൽ കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടോ എന്ന് അടക്കം പരിശോധിക്കുകയാണ്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെയും നിലവിലെ ഭരണസമിതിയിലെയും ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന.
Read Moreപഹല്‍ഗാം ആക്രമണത്തിനു ശേഷം പാക്കിസ്ഥാനികളെ ഇഷ്ടപ്പെട്ടുതുടങ്ങി; ചാറ്റിംഗിലൂടെ ഇഷ്ടപ്പെട്ടത് നിരോധിത സംഘടനയുടെ തലവനെ; ഖദീജയുടെ വല്ലാത്തൊരു പ്രണയ കഥ
ജയ്പുര്‍: നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹായിയായ ഭീകരനെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകാന്‍ തയാറെടുക്കുകയായിരുന്ന യുവതി അറസ്റ്റില്‍. ജയ്പുര്‍ സ്വദേശിനിയായ ബബിത ധാക്കഡ് എന്ന ഖദീജയെയാണ് രാജസ്ഥാന് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 2025ലെ പഹല്‍ഗാം ആക്രമണത്തിനു ശേഷം യുവതി സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാന് ഭീകരരെ തെരയാന്‍ തുടങ്ങി. ക്രമേണ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള പലരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും ബബിത പറഞ്ഞു. ഇതിനിടെയാണ് അബു ഉബൈദ എന്നയാളുമായി ഇവര്‍ സൗഹൃദത്തിലാകുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്സ്ആപ്പ് എന്നിവ വഴി ഇവര്‍ നിരവധി പാക്കിസ്ഥാന് സ്വദേശികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Read Moreഡോക്ടറാകാനുള്ള മോഹം അവസാനിച്ചു, “അമ്മേ എന്നോട് ക്ഷമിക്കൂ’… പരീക്ഷയെഴുതിയതിന്റെ നാലാംനാൾ ജീവനൊടുക്കി വിദ്യാർഥി; നൊമ്പരമായി സുശീലിന്റെ അവസാന വാക്കുകൾ
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്.”അമ്മേ, എന്നോട് ക്ഷമിക്കൂ… എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു” എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന…
Read Moreറോബിൻ ബസുടമയ്ക്കെതിരേ വീണ്ടും മോട്ടോർ വാഹന വകുപ്പ്; കസ്റ്റഡിയിലെടുത്ത ബസ് ഓടിക്കാനറിയാതെ പോലീസുകാർ; കൂകിവിളിച്ച് നാട്ടുകാരുടെ കളിയാക്കൽ
ഈരാറ്റുപേട്ട: റോബിൻ ബസുടമയ്ക്കെതിരേ വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പെർമിറ്റ് നൽകാൻ കോടതി ഉത്തരവിട്ട ബസിനു പെർമിറ്റ് നൽകാതെ രാത്രി റോഡിൽ തടയുകയായിരുന്നുവെന്നു ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിലാണ് എംവിഡി തടഞ്ഞത്. പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസ് തടഞ്ഞത്. പെർമിറ്റ് അനുവദിക്കാനുള്ള കോടതി ഉത്തരവ് കാണിച്ചെങ്കിലും ഇത് പെർമിറ്റല്ലെന്ന നിലപാടിലായിരുന്നു എംവിഡി ഉദ്യോഗസ്ഥർ. പെർമിറ്റിന് കോടതിയുത്തരവ് സഹിതം അപേക്ഷിച്ചിട്ടുണ്ടെന്നും അത് അനുവദിച്ചുതരാത്തത് എംവിഡി ഉദ്യോസ്ഥരുടെ വീഴ്ചയാണെന്നും ബസുടമ ഗിരീഷ് ആരോപിച്ചു. കസ്റ്റഡിയിലെടുത്ത വാഹനം മാറ്റി പാർക്ക് ചെയ്യാൻ ഡ്രൈവറോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പാർക്ക് ചെയ്യേണ്ട ഉത്തരവാദിത്വം തന്റെ ഡ്രൈവർക്ക് ഇല്ലെന്നും എംവിഡി തന്നെ ബസ് പാർക്ക് ചെയ്യണമെന്നും റോബിൻ ഗിരീഷ് ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത വാഹനം ഓടിക്കാൻ ബസ് തടഞ്ഞ…
Read More