സംസ്ഥാനത്ത് അതിശക്തമഴ തുടരുന്നു; അതിതീവ്ര മഴയ്ക്ക് സാധ്യത; കാറ്റിൽ വ്യാപകനാശനഷ്ടം; തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. . പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കരമനയാര്‍ ഉള്‍പ്പെടെ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ത്തിരമാലകളും ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ദേശീയപാതകളിലെ ഉള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിതിരുവനന്തപുരം: ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനുകളില്‍…

Read More

ഇഡിക്കെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നു; നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡി മാറിയെന്ന് ചിറ്റയം ഗോപകുമാര്‍

ചുങ്കപ്പാറ: എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിനെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നുവെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍. സിപിഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ അവസാന വാക്കായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്നതാണ് രാജ്യം കണ്ടുവരുന്നത്. രാജ്യത്ത് ഭരണകൂടത്തിന്‍റെ ദളിതര്‍ക്കെതിരായ വേട്ട എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ചിറ്റയം ചൂണ്ടിക്കാട്ടി. കെ.എ. തന്‍സീര്‍, ഏബ്രഹാം തോമസ്, സി.കെ. ജോമോന്‍, ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ഡി. സജി, മുണ്ടപ്പള്ളി തോമസ്, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ എക്‌സിക്യൂട്ടീവംഗം എം.പി. മണിയമ്മ, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി. സെക്രട്ടറി അനീഷ്…

Read More

യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; വിവാഹ ബന്ധം വേർപെടുത്തിയ യുവതി കാമുകനൊപ്പം താമസിച്ചു വരുകയായിരുന്നു; മക്കൾക്ക് നേരെയും ആക്രമണം

കൽപ്പറ്റ: മാനന്തവാടിയിൽ യുവതിയെ ആൺ‌സുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലുണ്ടായ സംഭവത്തിൽ ഇടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇവർ വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണം കണ്ട് പേടിച്ച് കുട്ടി എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 14 വയസുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

“നീ എന്തുകൊണ്ട് മരിക്കുന്നില്ലാ’; ഭര്‍ത്യകുടുംബത്തില്‍ നിന്നുള്ള മാനസിക പീഡനം; വീഡിയോ ചിത്രീകരിച്ച ശേഷം യുവതി ജീവനൊടുക്കി

ലക്നോ: അമ്മായിയമ്മയുടെയും നാത്തൂന്‍റെയും ചേർന്നുള്ള മാനസിക പീഡനം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടികാട്ടി യുവതി വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കി. നാല് മാസം മുന്‍പ് വിവാഹിതയായ യുവതിയാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ സമ്രീന്‍ ജവാന്‍(23) ആണ് മരിച്ചത്. ബംഗളൂരുവില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന തന്‍റെ ഭര്‍ത്താവും ഭര്‍ത്യപിതാവും ഭര്‍ത്യസഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് യുവതി വിഡിയോയില്‍ പറയുന്നു. ഗര്‍ഭം അലസിയതിന് ശേഷം താന്‍ ബുദ്ധിമുട്ടുകയാണെന്ന് സമ്രീന്‍ വിഡിയോയില്‍ പറയുന്നു. ഭക്ഷണശീലം ഉള്‍പ്പെടെയുള്ള നിസാരകാര്യങ്ങളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും തന്‍റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സമ്രീന്‍ വിഡിയോയില്‍ പറയുന്നു. “എന്‍റെ മരണത്തിന് എന്‍റെ ഭര്‍ത്താവിന്‍റെ ബന്ധുക്കളാണ് ഉത്തരവാദികള്‍. എന്‍റെ ഭര്‍ത്താവും ഭാഗികമായി ഉത്തരവാദിയാണ്. അയാള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എല്ലാം എന്‍റെ തെറ്റാണെന്നാണ് അയാള്‍ കരുതുന്നത്. അച്ഛനും സഹോദരിയും പറഞ്ഞു കൊടുക്കുന്നതാണ് അയാൾ…

Read More

ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടു വിട്ടു: 15 വർഷത്തിനു ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായർ (44) ആണ് അറസ്റ്റിലായത്. 2010ൽ നെടുമങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. 15 വർഷമായി കേരളത്തിന്‍റെ പല ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. അതിനിടയിൽ വീട്ടുകാരുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഈ വിവരം മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാൻ വഴി തെളിഞ്ഞത്. ഏറ്റവും ഒടുവിൽ പോലീസ് നിരീക്ഷണം നടത്തിയപ്പോൾ മണികണ്ഠൻ നായർ മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വേഷം മാറി കഴിയുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആ മേഖലയിൽ തെരച്ചിൽ നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.      

Read More

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു, കാമുകന്‍റെ ഔഡി കാർ കണ്ടപ്പോൾ ഫ്ലാറ്റ്; കാണാൻ വിളിച്ച് വരുത്തി കാറും പണവും സ്വർണാഭരണങ്ങളും കവർന്നു; പരാതിയുമായി യുവാവ്

തിരുവനന്തപുരം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും കവർന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ആസിഫ്, ആഷ്ന, ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ട് പേർ എന്നിവർക്കെതിരെ കേസെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ അനുരാജുമായി അടുപ്പത്തിലായ യുവതി ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. യുവതിയുടെ നിർദേശ പ്രകാരം അവിടെയെത്തിയ യുവാവിനൊപ്പം ഇവർ കാറിൽ കയറുകയും ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. അനുരാജിന്‍റെ കാർ പിന്തുടർന്ന തട്ടിപ്പ് സംഘം ബൈപാസ് ജംഗ്ഷനിലെത്തിയപ്പോൾ കാർ തടഞ്ഞ് നിർത്തുകയും തുടർന്ന് കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചെടുത്ത ശേഷം അനുരാജിനെ മർദ്ദിക്കുകയുമായിരുന്നു. മർദനം സഹിക്കാതെ വന്നപ്പോൾ കാർ ഉപേക്ഷിച്ച് അവിടെ നിന്നും അനുരാജ് ഓടി രക്ഷപെട്ടു. പിന്നീട് കഴക്കൂട്ടം പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു.

Read More

ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തു; പിണങ്ങി പോയ 10വയസുകാരി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ചു

മുംബൈ: ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തതിനെത്തുടർന്ന് പത്തുവയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്ര ഗഡ്ചിരോളി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, സഹോദരി സമ്മതിച്ചില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സഹോദരി റിമോട്ട് തട്ടിയെടുക്കുകയുംചെയ്തു. ഇതില്‍ പ്രകോപിതയായി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Read More

ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലാതെയെന്ന് വിമർശനം

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്‍റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. വാർത്തയ്ക്ക് പിന്നാലെ, തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. അതേസമയം, ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. രാമക്കല്‍മേട്ടിലെ തോവാളപടിയിൽ ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച്…

Read More

വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം; ദാമ്പത്യ ജീവിതം ഉപേക്ഷിച്ച് ഭാര്യ പിണങ്ങിപ്പോയി; ബന്ധുവായ വിവാഹ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മംഗളൂരു: എട്ടു മാസം മുൻപ് നടത്തിയ അറേഞ്ച്ഡ് വിവാഹം തകർന്നതിനെത്തുടർന്നു വിവാഹ ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു. മംഗളൂരു റൂറൽ പോലീസ് പരിധിയിലുള്ള വാളച്ചിലിലാണു സംഭവം. 50 വയസുള്ള സുലൈമാനാണു മരിച്ചത്. രാത്രി നടന്ന ആക്രമണത്തിനിടെ സുലൈമാന്‍റെ രണ്ട് ആൺമക്കൾക്കു ഗുരുതരമായി പരിക്കേറ്റു. സുലൈമാന്‍റെ ബന്ധുവായ മുസ്തഫയാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം എട്ടു മാസം മുൻപ് നടന്നിരുന്നു. ഈ വിവാഹത്തിന്‍റെ ബ്രോക്കർ സുലൈമാനായിരുന്നു. എന്നാൽ ദാമ്പത്യം തകർന്നതോടെ ഷഹീനാസ് രണ്ട് മാസം മുമ്പ് അവരുടെ വീട്ടിലേക്ക് മടങ്ങി. ഇതേച്ചൊല്ലി മുസ്തഫയും സുലൈമാനും തമ്മിലുണ്ടായ തർക്കമാണു കൊലയിലേക്കു നയിച്ചത്. മുസ്തഫയുടെ വീടിനു സമീപം വച്ചാണു സുലൈമാന് കുത്തേറ്റത്.

Read More

ഇടതടവില്ലാതെ ഇടവപ്പാതി… കേരളത്തിൽ കാലവർഷമെത്തി; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; കാലവർഷം നേരത്തെയെത്തുന്നത് 15 വർഷത്തിന് ശേഷം; മുൻകരുതൽ വേണമെന്ന് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ് . കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണിലാണ് കാലാവർഷം കേരളത്തിൽ എത്താറുള്ളത്. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്‍റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള…

Read More