പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Read MoreCategory: Top News
സ്ത്രീധനത്തിന്റെ പേരിൽ നിരന്തര മര്‍ദനം; കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ; സ്വർണം മുഴുവൻ വിറ്റു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി
കൊച്ചി: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. ഭര്‍തൃ പീഡനവും സ്ത്രീധന പീഡനവും ആരോപിച്ചാണ് വൈപ്പിന്‍ നായരമ്പലം കാട്ടിപ്പറമ്പില്‍ അനുരാജ് (30), ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിവാഹ സമയത്ത് സമ്മാനമായി ലഭിച്ച 21 പവൻ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചെയ്തു. ഇക്കാര്യം ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മുറിയില്‍ മൂന്നു ദിവസം പൂട്ടിയിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.
Read Moreജവാൻ വീണ്ടും വരുന്നു; തിരുച്ചുവരവിൽ വിലകൂടിയേക്കും; കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ നേരിട്ട് വാങ്ങും; മുഖ്യമന്ത്രിയുടെ അനുമതിക്കായ് കാത്ത് ബെവ്കോ
തിരുവനന്തപുരം: അഞ്ച് ദിവസത്തിനകം ജവാൻ റം ഉത്പാദനം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈമലർത്തിയതോടെ നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉത്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉത്പാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബെവ്കോ. തുടര്‍ന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്.
Read Moreഅൻസിബയുടെ പരാതിയില്‍ കഴമ്പില്ല; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല; ടിനി ടോമിനെതിരായ പരായിൽ കേസെടുക്കേണ്ടന്ന് പോലീസ്
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കടവന്ത്ര പോലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.
Read Moreലക്ഷ്യമിടുന്നത് പുതുയുഗ കേരളം; മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് കരുതൽ; പ്രിയദർശിനി പദ്ധതിക്കായി 600 കോടി; കിഫ്ബി പരിഷ്കരിക്കും
തിരുവനന്തപുരം: നിയമസഭയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം . ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്. പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമായവർക്ക് കൈത്താങ്ങായി വൺ കേരള കരുതൽ മിഷൻ പദ്ധതി. പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ, സന്നദ്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സുതാര്യമായ രീതിയിൽ അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ പ്രവർത്തന തത്വം. കായിക കേരളത്തിൽ ഫുട്ബോൾ…
Read Moreവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 10 ലക്ഷം തട്ടിയെടുത്തു
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.…
Read Moreഅവയവക്കച്ചവട റാക്കറ്റ്: നാലു ജില്ലകളിലെ ആശുപത്രികളിൽ ഇഡി റെയ്ഡ്; പരിശോധന കേന്ദ്രസേനയുടെ സാന്നിധ്യത്തിൽ
തിരുവനന്തപുരം/കൊച്ചി: അവയവ കച്ചവടത്തില്‍ കോടികണക്കിനു രൂപയുടെ ഇടപാടുകള്‍. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ അവയവങ്ങള്‍ പണം നല്കി വാങ്ങിയ ശേഷം വളരെ കുറച്ച് പണം മാത്രമാണ് ഇടനിലക്കാര്‍ നല്കി വന്നിരുന്നത്. വന്‍കിട ആശുപത്രികളും ഇടനിലക്കാരും അവയവം സ്വീകരിച്ചവരില്‍ നിന്നു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന. സ്വകാര്യ ആശുപത്രികള്‍ ഇടനിലക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷനായി നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് പല ഏജന്റുമാരും വസ്തു വകകള്‍ വാങ്ങിയതായി ഇഡി. കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ആശുപത്രികളിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇഡി നടപടി തുടങ്ങിയത്. നജീബ്,…
Read Moreയുവതിയെ കെട്ടിയിച്ച് ബലാത്സംഗം ചെയ്തു, മതം മാറ്റാൻ പ്രേരിപ്പിച്ചു, പ്രാർഥിച്ച് മുഖത്തേക്ക് ഊതി: നാഗ്പൂർ മതപരിവർത്തനക്കേസ്; ഒളിവിൽ കഴിഞ്ഞ മുസ്ലീം പണ്ഡിതൻ അറസ്റ്റിൽ
നാഗ്പൂർ: നിർബന്ധിത മതപരിവർത്തനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതൻ ഹസ്രത്ത് മൗലാന അറസ്റ്റിൽ. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മൗലാനയെക്കുറിച്ച് നാഗ്പൂർ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകൾക്കും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകൾ ഇയാൾ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കൽമയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടർച്ചയായി ഊതുന്നതും വീഡിയോയിൽ ദൃശ്യമാണ്.…
Read Moreനന്നായി ഗോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ കറണ്ട് പോകുന്നത് എന്ത് കഷ്ടമാണല്ലേ? ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; കെഎസ്ഇബി ഓഫീസിലെത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനിടെ കറണ്ട് പോയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസിലെത്തി കളി കണ്ട് യുവാക്കളുടെ പ്രതിഷേധം. ബുധനാഴ്ച എറണാകുളം കാഞ്ഞൂര്‍ പുതിയേടം കെഎസ്ഇബി ഓഫീസിലായിരുന്നു സംഭവം. പോര്‍ച്ചുഗല്‍ -കോംഗോ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവാക്കൾ മൊബൈൽ ഫോണുമായി കെഎസ്ഇബി ഓഫീസിൽ ഇരുന്ന് കളി കണ്ടത്. വീണ്ടും വൈദ്യുതി മുടങ്ങിയാല്‍ സമാന പ്രതിഷേധം തുടരുമെന്ന് യുവാക്കള്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വൈകിട്ട് 6 മുതല്‍ 12 മണിക്കിടയില്‍ വിവിധ സമയങ്ങളിലായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreഎകെജി സെന്ററിലെ ഡ്രൈവറെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം: എകെജി സെന്ററിലെ ഡ്രൈവറെ പോലീസ് മർദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്. ഡ്രൈവർ പി.കെ അനൂപിന് മർദ്ദനമേറ്റിട്ടില്ലെന്ന് റെയിൽവേ എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറും പോലീസും തമ്മിൽ ഉണ്ടായത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽവച്ച് പോലീസുകാർ ആക്രമിച്ചെന്നായിരുന്നു പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോൾ ആക്രമിച്ചെന്ന് കാട്ടിയാണ് അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പോലീസുകാർക്കെതിരെയായിരുന്നു പരാതി. . ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നായിരുന്നു പരാതി.
Read More