കോട്ടയം: ജില്ലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 വരെ കി.മീ. വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇടിമിന്നല്‍ സാധ്യത മനസിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി ’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക തുറസായ സ്ഥലങ്ങളില്‍ തുടരരുത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത് ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം മഴക്കാര് കാണുമ്പോള്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത് ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കണം ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. പട്ടം പറത്തുന്നത് ഒഴിവാക്കുക. മൃഗങ്ങളെ തുറസായ…
Read MoreCategory: Top News
ലഹരിയിലായ ദമ്പതികൾക്കൊപ്പം അവശനിലയിൽ ഒന്നരവയസുകാരൻ; ഹോട്ടൽ മുറിയിലെ കാഴ്ച ഞെട്ടിക്കുന്നത്; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേസമിതി
കൊച്ചി: ഹോട്ടൽമുറിയിൽ യുവദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ. നടുക്കുന്ന കാഴ്ച നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽമുറിയിൽ. തിങ്കളാഴ്ച വൈകിട്ടോടെയാണ് കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്. ഹോട്ടലിലെ മറ്റ് താമസക്കാരും ജീവനക്കാരും വിവരമറിയിച്ചതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ശിശുക്ഷേസമിതി കുട്ടിയെ ഏറ്റെടുത്തു. ആദ്യം കാക്കനാടുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റിയ കുഞ്ഞിനെ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമ സമിതിക്ക് കൈമാറി. ദമ്പതിമാർ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസ് നിഗമനം. എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് രാവിലെ 24കാരനായ അച്ഛൻ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബഹളംവച്ചു. 21കാരി അമ്മയും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് പോലീസ് റിപ്പോർട്ടുള്ളതിനാൽ കുട്ടിയെ വിട്ടുനൽകിയില്ല. തുടർന്ന് അമ്മയുടെ നാടായ പാലക്കാട് സിഡബ്ല്യുസിയിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സിഡബ്ല്യുസി ചെയർപേഴ്സൺ ഉല്ലാസ് മധു വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ സിഡബ്ല്യുപിസി അധികൃതർ പാലക്കാടെത്തി കുട്ടിയെ കൈമാറി. കുട്ടിയുടെ മറ്റു ബന്ധുക്കളെക്കുറിച്ച്…
Read Moreനഗ്നചിത്രങ്ങൾ കാട്ടി പോലീസുകാരൻ തട്ടാൻ ശ്രമിച്ചത് 15 പവൻ; പരാതിക്കാരിയുടെ അമ്മയുടെ ഫോണിലെ ചിത്രങ്ങൾ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമം; സംഭവം കൊല്ലത്ത്
കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രായപൂർത്തിയാകും മുൻപ് പരാതിക്കാരി അമ്മയുടെ ഫോണിലെടുത്ത ചിത്രങ്ങൾ അവിനാഷ് സ്വന്തം ഫോണിലേക്ക് പകർത്തുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പെൺകുട്ടിക്കും മാതാവിനും അയച്ചു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുമായി താൻ ബന്ധപ്പെട്ടെന്നും 15 പവൻ സ്വർണം നൽകിയാൽ ഇത് തടയാമെന്നും പ്രതി കുടുംബത്തെ അറിയിച്ചു. പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവിനാഷ് പിടിയിലാകുന്നത്. ഇയാളെ സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Read Moreആയുർവേദ ഡോക്ടർമാർ ചമഞ്ഞ് പെൺവാണിഭമെന്ന് സംശയം; ബംഗ്ലാദേശ് യുവതികളും കൊല്ലം പുഷപയും പിടിയിൽ; ഇരുനിലവീട് വാടകയ്ക്ക് എടുത്തത് 35000 രൂപയ്ക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് പോലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. വാടകവീട്ടിൽനിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ…
Read Moreപെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; അഞ്ചു വയസുളള കുട്ടിയെയും വെറുതേവിട്ടില്ല; വിൽപനയ്ക്ക് വച്ച ചിത്രത്തിൽ ബന്ധുക്കളുടെ ചിത്രങ്ങളും
മലപ്പുറം: ബന്ധുക്കളായ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസ് ആണ് അറസ്റ്റിലായത്. അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ നിതിന്‍ മോര്‍ഫ് ചെയ്തെന്ന് പൊലീസ് പറയുന്നു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അടുപ്പക്കാരായ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി ഇവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ് പ്രായമുള്ളവരുടെ ചിത്രങ്ങള്‍ വരെ പ്രതി ദുരുപയോഗം ചെയ്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ടെലഗ്രാമിനോടും വിവരങ്ങള്‍ തേടിയിരുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; മോർഫ് ചെയ്ത ചിത്രത്തിൽ അഞ്ചു വയസുകാരിയുടെ ചിത്രങ്ങളും; വിൽപയ്ക്ക് വച്ച ചിത്രത്തിൽ ബന്ധുക്കളുടെ ചിത്രങ്ങളും…
Read Moreരഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്: തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം; അന്വേഷണം പൂര്‍ത്തിയായെന്ന് എസ്ഐടി
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. കേസിന് മുന്‍പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. കേസില്‍ നടന് ബോബി കുര്യനും സഹ സംവിധായിക ശാലിനിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് എസ്ഐടി. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നതിന് തെളിവില്ല. നടന് ബോബി കുര്യനെയും, സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം, ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്തു പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും.…
Read Moreയുഡിഎഫ് തരംഗ കാറ്റിൽ പിണറായി വീഴും… 89 സീറ്റുമായി അധികാരത്തിൽ എത്തും; മലമ്പുഴയില്‍ എസ്. സുരേഷ് ജയിക്കുമെന്നും പി.വി. അൻവൻ
മലപ്പുറം: യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോഡ്കാസ്റ്റിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു. മലമ്പുഴയില്‍ എസ്. സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അൻവറിന്റെ സര്‍വേയില്‍ കാണിക്കുന്നു. പേരാമ്പ്രയിലും ബാലുശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മലബാറില്‍ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അന്‍വര്‍ പറഞ്ഞു. ധര്‍മടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ…
Read Moreഭർത്താവിനെവേണ്ട, കാമുകനെ മതി… മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ പ്രതിഷേധം; യുവതിക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ്
ഹത്രാസ്: കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി വിവാഹിതയായ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സസ്നി പോലീസ് സ്റ്റേഷൻ പരിധിയിലെ ലുറ്റ്സൻ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയാണ് മൊബൈൽ ടവറിൽ കയറിയത്. തന്റെ കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായാണ് ഇവർ മൊബൈൽ ടവറിൽ കയറിയതെന്നാണ് പോലീസ് പറയുന്നത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവതിയെ ടവറിൽ നിന്ന് താഴെയിറക്കി. ഏകദേശം 100 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലായിരുന്നു യുവതിയുടെ പ്രതിഷേധം. ഹത്രാസിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയായിരുന്നു യുവതി. ഇന്ന് സ്വന്തം വീട്ടിലേക്ക് വരുംവഴിയാണ് യുവതി ലുറ്റ്സൻ റോഡ് പ്രദേശത്ത് ഇറങ്ങി നൂറടിയോളം ഉയരമുള്ള ടവറിൽ കയറിയത്. തന്റെ ദാമ്പത്യ ജീവിതത്തിൽ യുവതി ഒട്ടും സന്തോഷവതിയല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് പോലീസ് പറയുന്നു. യുവതിയെ താഴെയിറക്കിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.…
Read Moreനാളെ കണികണ്ടുണരുമ്പോൾ നൽകേണ്ടത് 60 രൂപ; സംസ്ഥാനത്ത് പാലിന് വില വർധിക്കും; സർക്കാർ അംഗീകാരത്തോടെയെന്ന് മിൽമ ഫെഡറേഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാനൊരുങ്ങി മിൽമ ഫെഡറേഷൻ. വില കൂട്ടണമെന്ന നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില കൂട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് പാലിന്റെ വില വർധിപ്പിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം വർധിപ്പിച്ച വില പ്രഖ്യാപിക്കും. ലിറ്ററിന് ആറ് രൂപ ഉയർത്തണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത്. സർക്കാർ നിർദേശത്തെ തുടർന്ന് നാല് രൂപയുടെ വർധന മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreകല്യാണം കഴിക്കണമെന്ന ആഗ്രഹം ചേട്ടന്റെ ഭീഷണി മൂലം നടക്കാതായി: ഇതെച്ചൊല്ലി തല്ലും ബഹളവും: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സജി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സജിയുടെ വിവാഹം നടന്നാൽ താൻ അമ്മയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിപ്പോകുമെന്ന് ജ്യേഷ്ഠൻ റെജി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ ദിവസേന തർക്കങ്ങൾ നടക്കാറുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നു. തന്റെ വിവാഹം നിശ്ചയിച്ചെന്നും എല്ലാവരും വരണമെന്നും പറഞ്ഞ് സജി നാട്ടുകാരെ ക്ഷണിച്ചിരുന്നു. 500 പേർക്ക് വിരുന്നൊരുക്കുന്നുണ്ടെന്നും സജി പറഞ്ഞു. എന്നാൽ ഒരു മരണം നടന്നതിനാൽ വിവാഹം മാറ്റിവച്ചതായി സജി നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ സംഗതിയുടെ സത്യാവസ്ഥ തിരക്കിനോക്കിയപ്പോൾ സജിയുടെ വിവാഹം ഒരിടത്തും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമായി. കൊലപാതക വിവരം മറച്ചുവെക്കാനാണോ ഈ ‘വിവാഹ നാടകം’ കളിച്ചതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. എട്ട് വർഷം മുൻപ് ഇവരുടെ പിതാവിന്റെ തിരോധാനത്തിലും നാട്ടുകാർ സംശയം ഉന്നയിച്ചു.
Read More