റെനീഷ് മാത്യു കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിലെ അതൃപ്തി തുറന്നു പറഞ്ഞ് കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരേ തുറന്നടിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയാണ്.മാറ്റിയതിനു പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചർച്ചയും നടന്നുകാണും. മാറിയപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയമൊന്നും വന്നില്ല. എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാൻ പോയിട്ടില്ല. പറയാൻ അവർ വന്നിട്ടുമില്ല. തന്നെ മാറ്റാൻ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ മനസിലായി. തന്നെ മാറ്റിയത് പാർട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാർട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്. കെപിസിസി നേതൃസ്ഥാനത്തുനിന്ന് എന്നെ മാറ്റില്ല എന്നാണ് ധരിച്ചത്. അതുകൊണ്ടാണ്…
Read MoreCategory: Top News
പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട… രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനമുണ്ട്; എടിഎം അടച്ചിടില്ല; വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന് ഐഒസി
കൊച്ചി: രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നുമുള്ള അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ഐഒസി). ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഒസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് ഐഒസി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഐഒസി അറിയിച്ചു. എല്ലാ ഔട്ട്ലെറ്റിലും ഇന്ധനവും എല്‍പിജിയും ആവശ്യത്തിന് ലഭ്യമാകും. അനാവശ്യ പരിഭ്രാന്തി ഇല്ലാതെയും തിരക്ക് കൂട്ടാതെയും നിങ്ങളെ നല്ല രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ഐഒസി അഭ്യര്‍ഥിച്ചു. എടിഎമ്മുകളും വിമാനത്താവളങ്ങളും പെട്രോള്‍ പമ്പുകളും വരെ അടച്ചിട്ടേക്കുമെന്ന തരത്തില്‍ വാട്സ്ആപ്പില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീടെയിലറിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രംഗത്തെത്തിയത്.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ അതിക്രം; കൊലപാതകക്കേസിലെ പ്രതിയായ മാന്നാർ മാർട്ടിൻ പോലീസ് പിടിയിൽ
തിരുവല്ല: യുവതിയെ അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ചയില്‍ വീട്ടില്‍ മാര്‍ട്ടിനാണ് (51) പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയായ 29 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്പിക്കല് തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മാര്ട്ടിന്. മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തര്‍ (60 )എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് 2023 ല്‍ ഇയാള്‍ക്കെതിരേ കേസ് എടുത്തിരുന്നു. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ കെ. അജിത് കുമാര്‍, എസ്ഐമാരായ കെ. സുരേന്ദ്രന്, എസ്. സതീഷ് കുമാര്‍, സിപിഒമാരായ ശ്രീജ ഗോപിനാഥ്, സുദീപ്,…
Read Moreട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കാണാതായി; ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിനീതിനെ കാണാതാവുന്നത്; തിരിച്ചുവരവിനായി കാത്ത് സുഹൃത്തുക്കൾ
റാന്നി: ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയെ കാണാതായി.വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്റെ മകന് വിനീതിനെയാണ് (32) കഴിഞ്ഞ ഏഴിന് പുലർച്ചെ 3.30നുശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും മധ്യേ ട്രെയിനിൽ നിന്നു കാണാതായത്. മംഗലാപുരത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ടതിനു പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല.ഒരാൾ വാതിലിലൂടെ പുറത്തേക്കു വീണതായി യാത്രക്കാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിനേ തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി. നാട്ടുകാരുടെ സംഘവും പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. വീണതായി സംശയം തോന്നിയ സ്ഥലത്ത് 300 മീറ്ററിനു മധ്യേ നദിയിൽ രണ്ട്…
Read Moreവെറുതേ അങ്ങ് കൊണ്ടുപോകണ്ട… അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് കാരണം വ്യക്തമാക്കി നോട്ടീസ് നല്‍കണം; സർക്കുലർ പുറത്തിറക്കി ഡിജിപി
തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചിരുന്നു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47ന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സെക്ഷന്‍ 47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. ഇത്തരത്തില്‍ രേഖാമൂലം അറിയിപ്പ് നല്കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 35(1)(b)(ii)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്റെ നിശ്ചിത മാതൃകയും സർക്കുലറിനൊപ്പം…
Read Moreഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി യുവാവ് അറസ്റ്റിൽ; പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസ്
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച സംഭവത്തിൽ മലയാളി യുവാവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം.ഷീബയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. കൊച്ചിയിൽ നടത്തിയ കാഷ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്നും പോലീസ് പറഞ്ഞു.
Read Moreഫണ്ട് വിദ്യാവാഹിനി പദ്ധതിക്ക് വകമാറ്റിയെന്ന് ആക്ഷേപം: സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണമില്ല
കൊച്ചി: സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ചെറുകടി വാങ്ങുന്നതിനുള്ള ഫണ്ട് വിദ്യാവാഹിനി പദ്ധതിയിലേക്ക് വകമാറ്റിയതുമൂലം പല ജില്ലകളിലേയും ഫെസിലിറ്റേറ്റര്‍മാര്‍ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. അഞ്ചു മാസമായി കണ്ണൂര്‍ ജില്ലയിലും ആറു മാസമായി ഇടുക്കിയിലും ഫണ്ട് ലഭിച്ചിട്ടില്ല. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി വിദ്യാര്‍ഥികളെ ഉന്നതികളില്‍നിന്നും സ്കൂളുകളില്‍ എത്തിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഉന്നതികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണ് പട്ടിക വിഭാഗത്തില്‍പെട്ടവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെ എത്തിക്കുന്നത്. സാമൂഹിക പഠനമുറിയിലേക്ക് ലഭിക്കേണ്ട ഫണ്ട് ഇതിലേക്ക് വകമാറ്റിയിരിക്കുകയാണെന്നാണ് ഫെസിലിറ്റേറ്റര്‍മാര്‍ പറയുന്നത്. സാമൂഹിക പഠനമുറിയിലെ ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട്…
Read Moreഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട ബന്ധം; ഭർത്താവ് നീതുവിനെ ഉപേക്ഷിച്ചു; പഴയ കാമുകനെ തേച്ച് മറ്റൊരാളുമായി പ്രണയം; കറുകച്ചാലിലെ കൊലാപാതകത്തിന് പിന്നിലെ പിന്നാമ്പുകഥകളിങ്ങനെ
ചങ്ങനാശേരി: കറുകച്ചാലിനു സമീപം പൂവന്‍പാറയില്‍ വാടകത്താമസക്കാരിയായ കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണ (36)നെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍(37), കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഈ മാസം 22വരെ റിമാൻഡ് ചെയ്തു. വാടകവീട്ടില്‍നിന്നും ചങ്ങനാശേരിയിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറാന്‍ നടന്നുപോവുകയായിരുന്ന നീതുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം വൈകുന്നേരത്തോടെ ഇരുവരെയും കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി അടുത്തദിവസം പ്രതികളെ കറുകച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തെരച്ചിലിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്ന നീതുവും അന്‍ഷാദും തമ്മില്‍…
Read Moreഇന്ത്യ-പാക് സംഘര്‍ഷം; ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍; വിമാനത്താവളം അടച്ചതും റോഡ് ഗതാഗതും നിലച്ചതും യാത്രയ്ക്ക് തടസമായെന്ന് കുട്ടികൾ
ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. ഡിസൈനിംഗ് കോഴ്സ് ചെയ്യുന്ന അമ്പതോളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റെടുത്തെങ്കിലും വിമാനത്താവളങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി. റോഡ് മാര്‍ഗം ജമ്മുവിലെത്തി ട്രെയിൻ കയറി വരാന്‍ ശ്രമിച്ചെങ്കിലും ഇതിനും സാധിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ജമ്മു-ശ്രീനഗർ ഹൈവേയിലുള്ള യാത്ര തടസപ്പെട്ടത്. വിദ്യാർഥികൾ നിലവിൽ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. പുലർച്ചെയാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം. ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു.
Read Moreഎന്തൊരു ചേലാണ്..! റാന്പില്‍ കാടിന്റെ മക്കളുടെ സ്വപ്നം നിറവേറി; ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരോടൊപ്പം ചുവടുവച്ച് ഹൈബി ഈഡന് എംപിയും
കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാന്പില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി.ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയമായത് അടിമാലിയിലെ ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന് എംപിയും ഇവര്‍ക്കൊപ്പം ചുവടുവച്ചപ്പോള്‍ ആവേശം ഇരട്ടിയായി. സ്റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പമാണ് ഊരിന്റെ മക്കളും ചുവടു വച്ചത്. ഫാഷന്‍ ഷോയും റാന്പ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാന്പിലെത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്, കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം എന്നിവര്‍ കുട്ടികള്‍ക്കും ഊരു മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടര്‍ ഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു. ദിവസവും വൈകുന്നേരം 4.30ന് ഫാഷന്‍ ഷോ തുടങ്ങും. 11ന് സമാപിക്കും.
Read More