ട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കാണാതായി; ജോലി കഴിഞ്ഞ് നാട്ടിലേക്ക്  മടങ്ങുന്നതിനിടെയാണ് വിനീതിനെ കാണാതാവുന്നത്; തിരിച്ചുവരവിനായി കാത്ത് സുഹൃത്തുക്കൾ

റാന്നി: ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയെ കാണാതായി.വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്‍റെ മകന്‍ വിനീതിനെയാണ് (32) കഴിഞ്ഞ ഏഴിന് പുലർച്ചെ 3.30നുശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും മധ്യേ ട്രെയിനിൽ നിന്നു കാണാതായത്.

മംഗലാപുരത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിനു പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചത്.

അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല.ഒരാൾ വാതിലിലൂടെ പുറത്തേക്കു വീണതായി യാത്രക്കാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിനേ തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി.

നാട്ടുകാരുടെ സംഘവും പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. വീണതായി സംശയം തോന്നിയ സ്ഥലത്ത് 300 മീറ്ററിനു മധ്യേ നദിയിൽ രണ്ട് പാലം ഉള്ളതായി പോലീസ് പറയുന്നു.

ബന്ധുക്കള്‍ നൽകിയ പരാതിയേ തുടർന്ന് വെച്ചൂച്ചിറ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണത്തിനു റെയിൽവേ പോലീസിനു കൈമാറി.

Related posts

Leave a Comment