ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് യോഗം നടക്കും.അതേസമയം ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടത് തന്നെയാണ് നടപ്പാക്കിയതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ലക്ഷ്യമിട്ടത് നടപ്പാക്കി. എന്നാൽ സാധാരണക്കാരെ നമ്മൾ ആക്രമിച്ചിട്ടില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. This block has…
Read MoreCategory: Top News
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, പാക്കിസ്ഥാനെതിരേ ലക്ഷ്യമിട്ടത് നടപ്പാക്കി: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലന്നും പാക്കിസ്ഥാനെതിരേ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയത്. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്കി. പ്രതിരോധ സേനകൾ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Read Moreഭർത്താവുമായി പിണങ്ങി അകന്നുകഴിയുന്ന നിതു; മറ്റൊരു യുവാവുമായി അടുപ്പത്തിലാവുന്നു; കറുകച്ചാൽ റോഡിൽ വണ്ടിയിടിച്ച് മരിച്ച യുവതിയുടേത് കൊലപാതകം; സുഹൃത്തും സംഘവും പിടിയിൽ
ചങ്ങനാശേരി: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണനെ (36) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത് യുവതിയുടെ അടുപ്പക്കാരനായ സുഹൃത്തും സംഘവുമെന്ന് സൂചന. കാഞ്ഞിരപ്പള്ളിയില്‍നിന്നു കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. വാടകക്കെടുത്ത് കൃകൃത്യത്തിനുപയോഗിച്ച ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പ്രതികളുടെയുടെ പേരും വിലാസവും ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന നീതു നെടുംകുന്നം പൂവംപാറയിലുള്ള വാടകവീട്ടിലാണ് താമസം. ഇതിനുശേഷം നീതു മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇയാളുമായി നീതു അഭിപ്രായവ്യത്യാസങ്ങളുണ്ടായതായി പറയപ്പെടുന്നു. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ചങ്ങനാശേരിയിലെ ജൗളിക്കടയില് ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടില്‍ നിന്നു കറുകച്ചാലിലേക്കു നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍- പൂവന്‍പാറപ്പടി റോഡില്‍വച്ച് ഇന്നോവകാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവ സ്ഥലത്തുനിന്ന് ഒരു…
Read Moreയുദ്ധത്തിനു മുൻപ് എങ്ങനെ മുൻകരുതൽ എടുക്കാം… സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മോക് ഡ്രിൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശാനുസരണം രാജ്യം മുഴുവൻ നടക്കുന്ന മോഡ് ഡ്രില്ലിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മോക് ഡ്രിൽ നടത്തും. വൈകുന്നേരം നാല് മണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്ലിന് മുന്നോടിയായി സൈറണ്‍ മുഴക്കും. സിവിൽ ഡിഫൻസ് മോക്ക്ഡ്രില്ലാണ് നടത്തുന്നത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ദുരന്തനിവാരണ സേന ഉൾപ്പെടെ സംയുക്തമായിട്ടാണ് മോക്ഡ്രിൽ നടത്തുന്നത്. ഓരോ ജില്ലകളിലെയും മോക്ഡ്രിൽ ഏകോപനം ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരുമാണ് നിർവഹിക്കുന്നത്. പൊതുജനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഗാർഹികതല ഇടപെടലുകൾമോക്ക് ഡ്രിൽ സമയത്തു വീടുകളിൽ എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും(ബ്ലാക്ക് ഔട്ട്) അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ…
Read Moreകേരളത്തിന്റെ മണ്ണിൽ നിന്ന് തന്റെ മടക്കം ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ട്; എൽഡിഎഫ് ഭരണം കൊണ്ട് സംസ്ഥാനം കടക്കെണിയിലെന്ന് രാജീവ് ചന്ദ്രശേഖർ
കോട്ടയം: ബിജെപിയെ കേരളത്തില്‍ അധികാരത്തിലെത്തിച്ച ശേഷമേ താന്‍ മടങ്ങുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ 100 ശതമാനം അധ്വാനിച്ചാല്‍ താന്‍ 500 ശതമാനം അധ്വാനിക്കാന്‍ തയാറാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന വികസിത കേരളം കണ്‍വന്‍ഷന്റെ കോട്ടയം വെസ്റ്റ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. മൂന്നര കോടി മലയാളികളുടെ വികസനവും പുരോഗതിയും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. വാഗ്ദാനം കൊടുത്ത ശേഷം ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. വര്‍ഷങ്ങളോളം കേന്ദ്രം ഭരിച്ച് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിനാലാണ് കോണ്‍ഗ്രസിനെ ജനം കൈവിട്ടത്. കേരളത്തില്‍ കടം എടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാത്ത വിധം എല്‍ഡിഎഫ് എത്തിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍…
Read Moreധര്‍മടത്ത് പിണറായി വിജയന് ആ ഗതിയുണ്ടാകും; വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് വി.ഡി.സതീശൻ
കോഴിക്കോട്: മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രചരിപ്പിക്കുന്നവര്‍ “57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ലും ഇഎംഎസ്” എന്ന മുദ്രവാക്യം ഓര്‍ത്താല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അന്ന് സിപിഎം ഇങ്ങനെയൊരു മുദ്രവാക്യം വിളിച്ചതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ 140ല്‍ 111 സീറ്റും ഐക്യജനാധിപത്യമുന്നണി നേടി. ഇഎംഎസ് അന്ന് വി.എസ്. വിജയരാഘവനോടു കഷ്ടിച്ചാണ് ജയിച്ചത്. ആ ഗതിയാവും 2026ല്‍ ധര്‍മടത്ത് പിണറായി വിജയനുമുണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും. യുഡിഎഫ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ സാമ്പത്തിക, ആരോഗ്യമേഖല മെച്ചപ്പെടും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറി. മന്ത്രിസഭ കോര്‍പറേറ്റു മുതലാളിമാര്‍ക്കൊപ്പമാണ്. ടാറ്റയ്ക്കും ബിര്‍ളയ്ക്കും എതിരേ മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാര്‍ അദാനി പിണറായിയുടെ…
Read Moreപത്തുവയസുകാരന് പീഡനം: പ്രതിക്ക് 107 വര്‍ഷം തടവും നാലരലക്ഷം പിഴയും; അഞ്ച് വർഷത്തിന് ശേഷമാണ് കാത്തിരുന്ന വിധിയെത്തിയത്
കാസര്‍ഗോഡ്: പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധികതടവ് അനുഭവിക്കണം. കാസര്‍ഗോഡ് കൂഡ്ലു പെരിയടുക്കയിലെ ജഗന്നാഥനെ (41)യാണു കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണു പരാതി.
Read Moreപാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തു ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ മിഷന് ശേഷം സൈന്യം എക്സിൽ കുറിച്ചതിങ്ങനെ…
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreവിദ്യാര്‍ഥികള്‍ക്ക് പൊണ്ണത്തടി: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കും
കൊച്ചി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ദൈനംദിന ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കും. വിദ്യാര്‍ഥികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാനുമുള്ള കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഉപജില്ലാ തലത്തില്‍നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് പോഷക ഭക്ഷണമാണോ നല്‍കുന്നതെന്ന് നിരീക്ഷിക്കാന്‍ നുണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍മാര്‍, നൂണ് മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദര്‍ശിക്കും. പാചകത്തിന് എണ്ണ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫോര്‍ട്ടിഫൈഡ് അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ എണ്ണ(വിറ്റാമിന്‍ എ, ഡി. എന്നിവ അടങ്ങിയത്), ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് എന്നിവയും…
Read Moreമോദി കാശ്മീർ യാത്ര ഒഴിവാക്കിയത് ആക്രമണം മുൻകൂട്ടി അറിയാമായിരുന്നിട്ട്; ഇന്റലിജൻസ് റിപ്പോർട്ട് ഒളിപ്പിച്ചതെന്തിന്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാർഗെ
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്?. ജമ്മു കാഷ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാമില്‍ സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഖാര്‍ഗെ പറഞ്ഞു. ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രില്‍ 19-ലെ കാഷ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചെന്നാണ് ആരോപണം. അതേസമയം പ്രതികൂല…
Read More