തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണി, സിപിഎം പ്രവര്‍ത്തകരായ ഷൈജു, സലിം, സിദ്ധാര്‍ത്ഥ്, വിജയ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പ്രതികളെ നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന മൂന്നൂറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ്. വരുംദിവസങ്ങളിലും കുടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അതേ സമയം…
Read MoreCategory: Top News
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധനയെന്ന് ആർബിഐ റിപ്പോർട്ട്: നാല് വർഷത്തിനിടെ 2.6 മടങ്ങ് വർധന
പരവൂർ: രാജ്യത്തെ ധനകാര്യ മേഖലയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വലിയ വിപ്ലവത്തിന് വഴിമാറുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ (2021-2025) ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 2.6 മടങ്ങ് വർധനയുണ്ടായതായി ആർബിഐ വ്യക്തമാക്കുന്നു. അതേസമയം യുപിഐ , ഡിജിറ്റൽ വാലറ്റുകൾ എന്നിവയുടെ ജനപ്രീതി വർധിച്ചതോടെ പരമ്പരാഗത ഡെബിറ്റ് കാർഡുകളുടെ ഉപയോഗം രാജ്യത്ത് കുത്തനെ ഇടിഞ്ഞു. ആർബിഐയുടെ പേയ്മെന്റ് സിസ്റ്റം റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും അതിന്റെ ആകെ മൂല്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 216 കോടിയായിരുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2025 ആയപ്പോഴേക്കും 570 കോടി യായി ഉയർന്നു. ഇതേ കാലയളവിൽ കാർഡുകൾ വഴി ചെലവഴിച്ച തുക 8.9 ലക്ഷം കോടി രൂപയിൽ നിന്ന് 23.2 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. പ്രതിവർഷം ശരാശരി…
Read Moreറെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂടും: സെൻട്രൽ റെയിൽവേയിൽ ജൂൺ ഒന്നു മുതൽ തുടക്കം
പരവൂർ: ട്രെയിൻ യാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന പുതിയ തീരുമാനവുമായി റെയിൽവേ മന്ത്രാലയം. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിലെ ലഘുഭക്ഷണങ്ങളുടെ വില ജൂൺ ഒന്നു മുതൽ വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. ഇറാൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന-വാതക വിലയിലുണ്ടായ വർദ്ധനയാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മേയ് 25-ന് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന മുംബൈ, ഭുസാവൽ, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകളിലെ ചെറിയ കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ വിലവർധന തുടക്കത്തിൽ ബാധകമാകുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം സ്റ്റേഷനുകളിലെ ജനപ്രിയ വിഭവങ്ങളുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ താഴെ നൽകുന്നു: വടാപ്പാവ്: 13 രൂപയിൽ നിന്ന് 20 രൂപയായി ഉയരും.സമൂസ: 12 രൂപയിൽ നിന്ന് 20 രൂപയായി വർധിക്കും.രഗ്ഡാ പാവ്: 20 രൂപയിൽ…
Read Moreതോട്ടിൽ ഒഴുകിയെത്തിയ മൃതദേഹം തൊടാൻ മടിച്ചു നിന്നു: സധൈര്യം മുന്നോട്ടിറങ്ങിയത് പ്രതീഷ് മാത്രം
കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു. കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു. ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്. താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ്…
Read Moreപി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു
കാസർഗോഡ്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ച നടത്തുന്ന ചടങ്ങിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാക്കമ്മിറ്റി അംഗമാണ്. കാസര്‍ഗോഡ് സ്വദേശിയായ വിദ്യ അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതികൂടിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പിജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.
Read Moreകോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമം: വയോധികൻ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഗർഭിണിയാണെന്ന് അറിയില്ലായിരുന്നു; കുഞ്ഞിനെ എനിക്ക് വേണ്ട; ഇതരസംസ്ഥാന യുവാവുമായി പ്രണയത്തിലായിരുന്നെന്ന് പത്തൊമ്പതുകാരി പെൺകുട്ടി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിച്ചു. ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയായിരുന്നു യുവതി. അവിടെവച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവതിയെ അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്. വയറ്റിലെ അസുഖത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. യുവതി ആശുപത്രി വിടുന്നതോടെ…
Read Moreകല്ലുകെട്ടി താഴ്ത്തുമ്പോൾ തങ്കമ്മ ജീവന് വേണ്ടി പിടഞ്ഞു; വളയും കമ്മലും അടക്കം കവർന്നത് ആറര പവൻ; അയൽവാസിയായ ബന്ധു അറസ്റ്റിൽ
ആലപ്പുഴ: കായംകുളത്ത് എൺപതുകാരി തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്കമ്മയെ പ്രതി പ്രകാശൻ കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയായിരുന്നുവെന്ന് വ്യക്തമായി. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തങ്കമ്മ മരിച്ചുവെന്ന് കരുതിയാണ് പ്രതി സ്വർണം കവർന്നത്. തുടർന്ന് കൈകാലുകൾ ബന്ധിച്ച്, മൃതദേഹം പൊങ്ങിവരാതിരിക്കാൻ കല്ലുകൾ കെട്ടിവെച്ച് കായലിലേക്ക് തള്ളുകയായിരുന്നു. എന്നാൽ കായലിൽ വീഴുമ്പോഴും ജീവനുണ്ടായിരുന്ന തങ്കമ്മയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മത്സ്യത്തൊഴിലാളിയും തങ്കമ്മയുടെ അകന്ന ബന്ധുവും അയൽവാസിയുമായ പ്രകാശനാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയത്. സ്വർണവും പണവും കവരാൻ വേണ്ടിയായിരുന്നു ഇയാൾ വൃദ്ധയെ ലക്ഷ്യമിട്ടത്. വളയും കമ്മലും അടക്കം ആറര പവൻ സ്വർണമാണ് പ്രതി തങ്കമ്മയുടെ ശരീരത്തിൽ നിന്ന് കവർന്നത്. കഴിഞ്ഞ ദിവസം തങ്കമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിക്കുകയും, മകൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ…
Read Moreപിണറായിയുടെ നിർദേശം ഗോവിന്ദന് കിട്ടി; മൂന്നു വർഷത്തിനു ശേഷം ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കി നൽകിയത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് അംഗത്വം പുതുക്കിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് നീക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. ലഹരികേസിൽ അകപ്പെട്ടതോടെയാണ് ബിനീഷ് കോടിയേരിയെ അംഗത്വത്തിൽനിന്ന് പാർട്ടി നീക്കിയത്. 2023ൽ ബിനീഷ് കേസിൽനിന്ന് പൂർണമായും കുറ്റവിമുക്തനായിരുന്നു.
Read Moreസ്വന്തം വനിതാ തൊഴിലാളികളുടെ നഗ്നദൃശ്യം പകർത്താൻ ശ്രമം; ശുചിമുറിയിൽ ഒളികാമറ വച്ചായിരുന്നു വീഡിയോ പകർത്തൽ
തിരുവനന്തപുരം: യുവതിയുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി. അശോക് (38) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഉടമസ്ഥതയിലുളള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലുള്ള വേസ്റ്റ് ബിന്നില്‍ ഒളികാമറയും പവര്‍ ബാങ്കും വെച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Read More