തലശേരി: ഫോണിൽനിന്നു വാട്സാപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്തത്. സ്റ്റെയർകേസിന്റെ പടിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ്-ധരണ്യ ദന്പതികളുടെ മകളാണ്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. മകളെ സ്ഥിരമായി ഓൺലൈനിൽ കണ്ടതോടെ വാട്സാപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദിക്ഷ.
Read MoreCategory: Top News
ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി. സഭയെ പന്ത്രണ്ട് വർഷം നയിച്ച അദ്ദേഹത്തിന്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. 2013 ഏപ്രിൽ 13നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്തത്. 2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതൽ ദോമൂസ് സാങ്തേ മാർത്തേ എന്ന ഹോസ്റ്റലിലാണ് മാർപാപ്പയുടെ താമസം. ഫ്രാൻസിസ് എന്ന…
Read Moreപ്രണയാഭ്യർഥന നിരസിച്ച് പത്താംക്ലാസുകാരി; വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയയ്ക്കാൻ ക്വട്ടേഷൻ കൊടുത്ത് പ്ലസ് വൺകാരൻ; അമ്മയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ
വെള്ളറട: വെള്ളറടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു മൊബെലിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന് വാങ്ങിയ രണ്ടുപേര്‍ പിടിയിലായി. അരുവിയോട് സ്വദേശിയായ സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്തു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. ഒരു മാസമായി വിദ്യാര്‍ഥിനിയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയ്ക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വിദ്യാര്‍ഥിനി രക്ഷിതാവിനെ വിവരം അറിയിക്കുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ടുപേര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു കണ്ടെത്തിയത്. പ്രതിയായ സജിന്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ശല്യ ചെയ്തതിനു കേസുണ്ട്. അനന്തുവിന്റെ കൈയില്‍നിന്നും കഞ്ചാവും കണ്ടെത്തി. രണ്ടുപ്രതികളെയും പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പോലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്,…
Read Moreവാടക കുടിശിക വരുത്തിയ മകളുമായി നിരന്തരം വഴക്ക്; ഭാര്യയെ ഉരുളിക്ക് അടിച്ച് വീഴ്ത്തി; വാഹനങ്ങൾ പെട്രോളൊഴിച്ച് കത്തിച്ചശേഷം ജീവനൊടുക്കി ഗൃഹനാഥൻ; നാട്ടുകാർ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത മകള്‍ സന്ധ്യ കടം വാങ്ങിയ തുക തിരികെ നല്കാന് വൈകിയതുമായി ബന്ധപ്പെട്ട് കുറച്ചുദിവസം മുന്‍പ് വീട്ടില്‍ വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ തന്നെ കൃഷ്ണന്‍കുട്ടി നിര്‍മിച്ച ഒരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നല്‍കിയിട്ടുമുണ്ട്. കൃഷ്ണന്‍കുട്ടി കഴിഞ്ഞയാഴ്ച ഭാര്യയെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത് തടയാനെത്തിയ മകളെയും ഉപദ്രവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെയായി. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ട് കന്നാസുകളിലായി…
Read Moreനായ വീട്ടിൽ കയറിയതിനെചൊല്ലി തർക്കം; 69കാരൻ അയൽവാസിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പക തീർത്തത് കൊടുവാളിന് കഴുത്തിനും തലയ്ക്കും വെട്ടി
ചാലക്കുടി: അയൽപക്കത്തെ വളർത്തുനായ കെട്ടഴിഞ്ഞു വീട്ടിലെത്തിയതിൽ പ്രകോപിതനായ വയോധികൻ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. മാരാങ്കോട് ചേര്യക്കര വീട്ടിൽ ശിശുപാലൻ എന്ന ഷിജു (40) ആണു വെട്ടേറ്റു മരിച്ചത്. ഷിജുവിനെ വെട്ടിയ അയൽവാസിയായ ഓട്ടോക്കാരൻ അന്തോണി (69)യെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ഷിജുവിന്റെ വീട്ടിലെ വളർത്തുനായ കെട്ടഴിഞ്ഞതിനെത്തുടർന്ന് അന്തോണിയുടെ വീട്ടിലെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അന്തോണി കൈവശം കരുതിയിരുന്ന കൊടുവാൾകൊണ്ട് ഷിജുവിന്റെ തലയ്ക്കും മുഖത്തും കഴുത്തിനും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്തോണിയുടെ വീടിനു പടിഞ്ഞാറുവശത്തുകൂടി ഷിജു വഴിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇവർ തമ്മിൽ ഏറെനാളായി തർക്കമുണ്ട്. വെള്ളിക്കുളങ്ങര പോലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, കെ.ടി. ജോഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ഒ. ഷാജു, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രജിത്ത്, അമൽരാജ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ്…
Read Moreഒളിയമ്പിൽ കവചകുണ്ഡലം തകരുമോ?ഒരിക്കൽ സത്യം പുറത്തുവരികതന്നെ ചെയ്യും; എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയുമെന്ന് പി.പി. ദിവ്യ
കണ്ണൂർ: ഒപ്പം അത്താഴം കഴിച്ചവർ ഒറ്റുകൊടുത്തു എന്നു പരാമർശിച്ച് ഈസ്റ്റർ ദിനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ പങ്കുവച്ച ആശംസാ വീഡിയോ പുതിയ വിവാദത്തിനു വഴിമരുന്നിട്ടു. കോളജ് കാലഘട്ടത്തിൽ മുന്നിൽനിന്നു സമരം നയിച്ച നേതാവായ താൻ ഇന്നു വേട്ടയാടപ്പെട്ട ഇരയാണ് എന്നു സൂചിപ്പിക്കുന്ന വൈകാരിക വീഡിയോ സന്ദേശവുമായിട്ടാണ് പി. പി. ദിവ്യ രംഗത്തെത്തിയത്. ഈസ്റ്റർ ആശംസ പങ്കുവച്ചുള്ള വീഡിയോയിൽ തന്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിക്കുന്ന പി.പി. ദിവ്യ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ താൻ നിരപരാധിയെന്നും ഒരിക്കൽ സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നും പരോക്ഷമായി സൂചിപ്പിക്കുകകൂടിയാണ് വീഡിയോയിലൂടെ. ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യമുയർത്തിയതിനാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടതെന്നു പി.പി. ദിവ്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ…
Read Moreഎഡിജിപി എം.ആർ. അജിത് കുമാറിന് ആറാം തവണയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശിപാർശ
തിരുവനന്തപുരം: എഡിജിപി എം. ആര്. അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശിപാര്‍ശ ചെയ്യുന്നത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാര്‍ശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.
Read Moreമയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ല: അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്; എം.ബി. രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരിക്കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി…
Read Moreഷഹബാസ് കൊലക്കേസ്: നിയമോപദേശം തേടാൻ പോലീസ്; ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി
താമരശേരി: ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്. കൂടുതൽ വിദ്യാർഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിലാണ് നിയമോപദേശം തേടുന്നത്. ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ മുതിർന്നവർക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മേയ് അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.
Read More2000 മുതൽ 5000 വരെ: ഷൈനിന്റെ ഇടപാടുകള്‍ പരിശോധിച്ച് പോലീസ്; കടംകൊടുത്ത പണമെന്ന് താരം
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് മൊഴികൾ വിശദമായി പരിശോധിച്ച് പോലീസ്. താരത്തിന്റെ ചില സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചില വ്യക്തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. താരത്തിന്റെ ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന്…
Read More