ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ ഒളിവിൽ; പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ പോലീസിനു നൽകി യുവതി; പ്രശോഭിനെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്‍സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.

Read More

ഇരുപതാം വയസിൽ യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ പീഡനത്തെ തുടർന്ന്; വീട്ടിൽ നേരിട്ട ദുരിതം റിക്കാർഡ് ചെയ്ത് സുഹൃത്തിനയച്ചു; വീഡിയോയിൽ ഏഴുപേരുടെ പേരുകൾ

മുംബൈ: ജീവിതം മടുത്തു, ഇനി ഞാൻ ജീവിച്ചിരിക്കില്ല. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്. മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ചയാണ് സാദ് തന്‍റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ…

Read More

പ്രണയം എതിർത്ത പോലീസുകാരനായ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തി; പോലീസുകാരായ ദമ്പതികളുടെ ജീവിതം പാളി; കുറ്റം ഏറ്റുപറഞ്ഞ് മരുമകൻ സ്റ്റേഷനിൽ

മുംബൈ: പ്രണയം എതിർത്ത പോലീസുകാരനായ പിതാവിനെ വിഷം കൊടുത്തു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023 ഏപ്രിൽ 25നായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ ജയന്ത് ബല്ലാവർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആര്യ, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ പിതാവിന് ആര്യ വിഷം കലർത്തിയ മിൽക്ക് ഷേക്ക് നൽകുകയായിരുന്നു. ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ‍ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിച്ചു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു. ആര്യ ബല്ലാവർ 2022 മുതൽ പോലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു.…

Read More

യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനം; വി.ഡി.സതീശൻ വെറും ബഫൂൺ; കെ.സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി.ഡി.സതീശൻ വെറും ബഫൂണാണെന്നും വെള്ളാപ്പള്ളി.കേരളത്തിൽ തുടർ ഭരണമുണ്ടാകും. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണത്തിൽ തുടരാനാകും. കെ.സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്‍റി 20ക്ക് എൻഡിഎയിൽ അമിതപ്രാധാന്യം നൽകിയെന്നും എൻഡിഎയിലെ സീറ്റ് വിഭജനം പാളിയെന്നും വെള്ളാപ്പള്ളി. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ ഉൾപ്പടെയുള്ള സീറ്റ് ട്വന്‍റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എൻഎസ്എസ് എസ്എൻഡിപി ഐക്യം തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഐക്യത്തെ അനുകൂലിച്ചതും എതിർത്തതും സുകുമാരൻ നായരാണ്. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരട്ടെയെന്നും മകനെ പോലെയാണെന്ന് പറഞ്ഞതും സുകുമാരൻ…

Read More

എൽഡിഎഫ് സ്ഥാനാർഥിക്ക് പിആർഡി വാർത്താക്കുറിപ്പ്: ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർക്ക് സസ്പെന്‍‌ഷൻ

കണ്ണൂര്‍: എൽഡിഎഫ് സ്ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്‍റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു. അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റും…

Read More

‘കോൺഗ്രസുകാർക്ക് ഇപ്പോൾ എന്നോട് സ്നേഹമാണ്,ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹം’:പരിഹാസവുമായി എം.എം മണി

തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന് മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ജയിലിൽ അടച്ചപ്പോഴും ഒമ്പത് മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കോൺഗ്രസ്കാർക്ക് എന്നോട് ഇപ്പോൾ പെരുത്ത സ്നേഹമാണ്. എന്നെ ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹം. ഇടുക്കി ജില്ലയിലെ പൊതുശല്യത്തെ ഇടുക്കി ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചത് തന്നെ.😏 ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ്കാർ സമ്മതിച്ചത് തന്നെ വലിയ കാര്യം. (അല്ലെങ്കിലും വസ്തുതകളുടെ നേർക്കാഴ്ചകളെ നിഷേധിക്കാനാവില്ലല്ലോ). ഇവിടെ നടത്തിയ വികസനങ്ങൾ വ്യക്തിപരമായി അല്ല എടുക്കേണ്ടത്. എൽഡിഎഫ് നിർദ്ദേശിച്ച വികസന സ്വപ്നങ്ങളാണ് നമ്മൾ ഇവിടെ നടപ്പിലാക്കിയത്.…

Read More

മുഖ്യമന്ത്രിയും ജയരാജനും ശ്യാമളയുടെ വാഴ്ത്തുപാട്ടുകാർ: എം.വി. ഗോവിന്ദന് അധികാരത്തിന്‍റെ ഹുങ്ക്; റിയാസിന്‍റെയും ശ്യാമളയുടെയും സ്ഥാനാർഥിത്വം പരസ്പരം സഹായിക്കലെന്ന് ടി.കെ. ഗോവിന്ദൻ

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്പരം സഹായിക്കുന്നതിന്‍റെ ഭാഗമായാണ് പി.കെ. ശ്യാമളയുടെയും മുഹമ്മദ് റിയാസിന്‍റെയും സ്ഥാനാർഥിത്വമെന്ന് തളിപ്പറന്പ് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.കെ. ഗോവിന്ദൻ. പി.കെ. ശ്യാമളയുടെ വാഴ്ത്തുപാട്ടുകാരായി ജയരാജനും മുഖ്യമന്ത്രിയും മാറിയെന്നും എം.വി. ഗോവിന്ദന്‍റെ വീട് കേന്ദ്രീകരിച്ച് ഉപജാപകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ടി.കെ. ഗോവിന്ദൻ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി കോട്ടകളിലെ പ്രതികരണം എങ്ങനെ?മലപ്പട്ടം, മയ്യിൽ, ആന്തൂർ പ്രദേശത്തെ സിപിഎം പ്രവർത്തകർക്ക് ഞാൻ ഉയർത്തിയ ആശയത്തോട് യോജിപ്പുണ്ട്. അതിനെ ആരും എതിർക്കുന്നില്ല. ഞാൻ എന്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടയായതെന്ന ആശയം പാർട്ടിഗ്രാമങ്ങളിലെ പ്രവർത്തകർ സ്വീകരിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ ഗർവ്, അഹങ്കാരം, ധിക്കാരം ഇതിനൊക്കെ എതിരായിട്ടുള്ള ഒരു വികാരം പാർട്ടി അണികളിലുണ്ട്. നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിനു പരസ്യമായി പാർട്ടി ഗ്രാമങ്ങളിലുള്ളവർ രംഗത്തുവന്നില്ലെങ്കിലും അവരുടെ മനസിൽ പ്രതിഷേധമുണ്ട്. ഇവരുടെ പിന്തുണ…

Read More

ഇരുപത്തിരണ്ടാം വയസിൽ ഭാര്യയെ കൊന്നത് ഗ്യാസ് സിലണ്ടർ കൊണ്ടടിച്ച്; തലയ്ക്കും മുഖത്തും മാരകമായ മുറിവ്; കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് യുവാവ്

ചണ്ഡീഗഡ്: ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ടടിച്ചു കൊന്ന ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ബിഹാറിലെ സമസ്തിപൂർ സ്വദേശി ഗുഞ്ചനെ (22) യാണ് ഭർത്താവ് സുനിൽ കൊലപ്പെടുത്തിയത്. ബജ്‌ഗേരയിലെ വാടകവീട്ടിൽ കഴിയുന്ന ഇരുവരെയും വീടിന് പുറത്തേയ്ക്ക് കാണത്തത്തിനെ തുടർന്ന് വീട്ടുടമസ്ഥൻ നടത്തിയ അന്വേഷണത്തിലാണ് ഗുഞ്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും മാരകമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുനിലിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മാർച്ച് 23 ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇയാൾ ഗുഞ്ചനെ ഗ്യാസ് സിലിണ്ടർ കൊണ്ടടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് സുനിൽ പോലീസിനോട് പറഞ്ഞു. വീട്ടുടമസ്ഥന്‍റെ പരാതിയെ തുടർന്ന് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നറിയാനുള്ള അന്വേഷണം നടന്നുവരികയാണ്.

Read More

ഭർത്താവിന്‍റെ പരസ്ത്രി ബന്ധം; ചോദ്യം ചെയ്യാനെത്തിയ യുവതിയേയും സഹോദരനെയും 16കാരൻ കത്തിക്കൊന്നു; കാമുകിയുടെ മകൻ പോലീസ് പിടിയിൽ

ബംഗളൂരു: ഭർത്താവിന്‍റെ അവിഹിതബന്ധം ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെ ബംഗളൂരു പീനിയയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറി‌ഞ്ഞ് യമുനയുടെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു. പതിനാറുകാരന്‍റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്‍റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരൻ സുധീപും എത്തിയത്. ഇവർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർഥി ഇരുവരെയും കുത്തുകയായിരുന്നു. യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരൻ പോലീസ് ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയാറായില്ല. ഒടുവിൽ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാർഥി കത്തിയുമായി പുറത്തെത്തിയത്. ഇതിനിടെ അമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞ യമുനയുടെ…

Read More

കാണാതായ അമ്മയെ തിരഞ്ഞ് മക്കൾ; കൂടെത്തിരഞ്ഞ് പ്രതിയായ അയൽവാസിയും; സഹോദരനെപ്പോലെ കണ്ടയാൾ എന്തിനിതു ചെയ്തു; മക്കളുടെ ചോദ്യം വേദനയാകുന്നു

ജാംനഗർ: കാണാതായ യുവതി അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് അമ്മ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകി. പിന്നെ നാട്ടുകാരും ബന്ധുക്കളുടം ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് 2021ൽ ഭർത്താവിന്‍റെ മരണത്തെതുടർന്ന് ജാംനഗറിൽ തന്‍റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്‍റെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി സംശയിക്കാതിരിക്കാനായി അവരുടെ മക്കളോടൊപ്പം തെരച്ചിൽ നടത്തിയിരുന്നു. റിങ്കിദേവിയും പ്രതിയും സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കൾ പറഞ്ഞു. ജാംനഗർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Read More