ജനനായകന്‍ മുഖ്യൻ ബിഗിലേ… തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി വിജയ്. അദ്ദേഹത്തിനൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്‌നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.

Read More

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്; നഗരത്തിൽ അതീവ ജാഗ്രത നിർദേശം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതേതുടർന്ന് നഗരത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തീവ്രവാദികൾ ഡൽഹിയിലെ തിരക്കേറിയതും അതീവ സുരക്ഷ പ്രദേശങ്ങളെ ലക്ഷ്യമിടാമെന്ന വിവരത്തെതുടർന്ന് സുരക്ഷ ശക്തമാക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുടനീളം പരിശോധനയും നിരീക്ഷണവും കർശനമാക്കി. ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി. പ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയും ആക്രമണത്തിന് സാധ്യതയുള്ളതായി അറിയിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ഗുണ്ടാസംഘ-ഭീകര പ്രവർത്തകൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട ഒരു മൊഡ്യൂൾ ഡൽഹി പോലീസ് സ്‌പെഷൽ സെൽ പിടിച്ചെടുത്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

Read More

കണക്കുകൂട്ടൽ കൃത്യമായിരുന്നു അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞു: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; വി.ഡി. സതീശൻ

തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്‍റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്‍റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Read More

ബസ് തട്ടി വീണ പത്ത് വയസുകാരന്‍റെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കൊച്ചുമകന്‍റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ മുത്തച്ഛനും കുഴഞ്ഞ്‌വീണ് മരിച്ചു

മലപ്പുറം: കൊച്ചുമകന്‍റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുത്തച്ഛനും മരിച്ചു. തിരൂര്‍ മംഗലം എന്‍ഒസി പടിയില്‍ ബസ് അപകടത്തില്‍ മരിച്ച പത്ത് വയസുകാരൻ മുഹമ്മദ് റിഹാന്‍റെ മരണവാര്‍ത്തയറിഞ്ഞാണ് മുത്തച്ഛൻ ഹനീഫ(84) മരിച്ചത്. എന്‍ഒസി പടി പള്ളിക്ക് സമീപത്താണ് മുഹമ്മദ് റിഹാന് അപകടമുണ്ടായത്. പള്ളിയില്‍ നിന്നു പഠനം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലത്തിയൂര്‍ മലബാര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു റിഹാന്‍. അപകടവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചയാളാണ് ഹനീഫ.

Read More

‘ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം’: എറണാകുളത്ത് വിജയ് അനുകൂല ഫ്‌ലക്‌സ്

കൊച്ചി: കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നുള്ള ചര്‍ച്ചകളും പ്രകടനങ്ങളും ഫ്‌ലക്‌സ് യുദ്ധവും തുടരുന്നതിനിടെ എറണാകുളം മൂവാറ്റുപുഴയില്‍ വിജയ്ക്കായി ഫ്‌ലക്‌സ് സ്ഥാപിച്ച് ആരാധകര്‍.വിജയ്ക്ക് അഭിവാദ്യങ്ങളുമായാണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഫാന്‍സ് അസോസിയേഷന്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം എന്നെഴുതിയ വിജയ്‌യുടെ പോസ്റ്ററാണ് മൂവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ടിവികെ. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് വിജയ്‌യെ ഗവര്‍ണര്‍ മൂന്നാം തവണയും തിരിയച്ചത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിസികെ രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. വിസികെയുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവുകയുള്ളു.

Read More

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും? എംഎല്‍എ മാരുടെ പിന്തുണയിൽ കെ.സി, ജനവികാരവുമായി സതീശന്‍, സീനിയോറിറ്റി പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ ഇന്ന് ഹൈക്കമാന്‍ഡിന്‍റെ പ്രഖ്യാപനമുണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിയാലോചനകളും എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലുണ്ട്. ഇവരുമായി ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഒറ്റയ്‌ക്കൊറ്റക്ക് കൂടിക്കാഴ്ച നടത്തും. നേതാക്കളുമായി സമവായം ഉണ്ടാക്കിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹൈക്കമാന്‍ഡിന്‍റെ ഭാഗമായ കെ.സി. വേണുഗോപാല്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ പേരുകൂടി പരിഗണിക്കുന്നതിനാലാണ് ചര്‍ച്ചകളുടെ ഭാഗമാകാതെ ഒഴിഞ്ഞുനില്‍ക്കുന്നത്. അതേസമയം കേരളത്തിലെ തെരുവുകളില്‍ നടക്കുന്ന പരസ്യ പ്രകടനങ്ങളിലും അവകാശവാദങ്ങളിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തി കേരളത്തിലെ നേതാക്കളോട് കടുത്ത ഭാഷയില്‍ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. രമേശ്…

Read More

മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു; അധികാരത്തിന്‍റെ തലണലിൽ രക്ഷപെട്ടാലും ജനം ഒന്നും മറക്കില്ല; പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിനുപിന്നാലെ യു. പ്രതിഭയ്ക്കു നേരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിന്‍റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം വിമർശിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി തന്‍റെ പ്രതിഷേധം അറിയിച്ചു. മുസ്‌ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ കുഴൽനാടന്‍റെ ചിത്രം ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Read More

നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കർമം കൃത്യമായി കണക്കു ചോദിക്കും; വിനോദിനി കോടിയേരിയുടെ വൈറൽ കുറിപ്പ്

കണ്ണൂര്‍: പ്രത്യക്ഷത്തിൽ ഹൈന്ദവ ആത്മീയതയുടെ വഴിയെന്ന് തോന്നുന്ന വരികളിലൂടെ ചിലർക്കു നേരേ ഒളിയന്പെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി കോടിയേരി. കർമഫലങ്ങളും കർമയുടെ സവിശേഷതകളും ചൂണ്ടിക്കാട്ടിയുള്ള വരികളിലൂടെയാണ് വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പലർക്കു നേരെയും വിനോദിനിയുടെ വിമർശനം. കർമയ്ക്ക് ഒരിക്കലും വഴിതെറ്റില്ലെന്നും എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അതു കണക്ക് ചോദിക്കുമെന്നും നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമം കൃത്യമായി കണക്കു ചോദിക്കുകയെന്നും സ്റ്റാറ്റസിൽ പറയുന്നു. നീ ചെയ്ത മൗനവേദനകളും നിശബ്ദ ദ്രോഹങ്ങളും എല്ലാം “കര്‍മ’ക്ക് ഓര്‍മയുണ്ട്. “ഞാന്‍ ആരെയും ഒഴിവാക്കാറില്ല. എന്‍റെ സാന്നിധ്യത്തില്‍ യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്’’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം…

Read More

സ്ത്രീധന പീഡന മരണം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവ്; പിതാവിനെ വെറുതേവിട്ടു

പറവൂർ: സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃമാതാപിതാക്കളും നിരന്തരമായി പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. കളമശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25 ) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഭർത്താവ് യുസി കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാം പ്രതി അമ്മ ലൈല ബീവി (72) എന്നിവരെയാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിനു ശിക്ഷിച്ചത്. അജുവിന് എട്ടു വർഷവും ലൈല ബീവിക്ക് രണ്ടു വർഷവും കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്‍റെ അച്ഛനുമായ അബ്‌ദുൾ റഹിമാനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. 2018 സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101…

Read More

വി.ഡിയോ കെ.സിയോ… സതീശൻ മുഖ്യമന്ത്രിയാകണം, കെ.സി വേണുഗോപാലിന്‍റെ ഫ്ലക്സ് വലിച്ചുകീറി: സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാഥ. പരസ്യ പ്രകടനം കെപിസിസി വിലക്കിയതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടിയത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെയാണ് ജാഥ കടന്നുപോകുന്നത്. ഇതിനിടെ വി.ഡി സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സ് വലിച്ചുകീറി. നൂറുകണക്കിന് ആളുകൾ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ ജാഥ നടക്കുന്നു. അതേസമയം, മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനത്തിനായി വി.ഡി സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Read More