കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന വസ്തുവില്‍ ഉടമയ്ക്ക് പോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.വാടകക്കാരന്റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥന് എതിരെയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്റെ ഉത്തരവ്. കുറ്റാരോപിതന് മുറിയുടെ ഉടമയാണെന്നതുകൊണ്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്താല്‍ അയാള്‍ക്ക് ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് മുക്തി നേടാനാവില്ലെന്ന് കോടതി പറഞ്ഞു.വിചാരണ കോടതിയും അപ്പീല്‍ കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ എന്നയാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാടകക്കാരന്റെ വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് കേസ്. ഐപിസിയിലെ സെക്ഷന്‍ 454 (വീട്ടില്‍ അതിക്രമിച്ചു കടക്കല്‍). 427 (അമ്പത് രൂപ വരെ നാശനഷ്ടമുണ്ടാക്കുന്ന ദുഷ്പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരം ഉടമ കുറ്റക്കാരനാണെന്ന് കോടതികള്‍ കണ്ടെത്തി . സെക്ഷന്‍ 454 പ്രകാരമുള്ള കുറ്റത്തിന്…
Read MoreCategory: Top News
സൈബര്‍ ഇടങ്ങളില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നും വ്യക്തിഹത്യ നടത്തുന്നു: രാഷ്ട്രീയം പറഞ്ഞ് വിജയിക്കാന്‍ അവർക്ക് കഴിയില്ലെന്ന് വീണാ ജോര്‍ജ്
പത്തനംതിട്ട: രാഷ്ട്രീയം പറഞ്ഞ് വിജയിക്കാന്‍ കഴിയില്ലെന്നത് കൊണ്ട് മുഖം മൂടിയിട്ട് സോഷ്യല്‍മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. കഴിഞ്ഞ അഞ്ച് വര്‍ഷവും സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയവർ തന്നെയാണ് ഇതിനു പിന്നിൽ. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ആക്രമണം വര്‍ധിച്ചതായും അധിക്ഷേപങ്ങള്‍ കൊണ്ട് തന്റെ സോഷ്യല്‍മീഡിയ പേജുകള്‍ നിറയുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.കുളനട, മെഴുവേലി പഞ്ചായത്തുകളിലായിരുന്നു വീണാ ജോര്‍ജിന്റെ ഇന്നലത്തെ പര്യടനം. രാവിലെ കൈപ്പുഴ കൊട്ടാരത്തില്പ്പടിയില് നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ആർ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു 43 കേന്ദ്രങ്ങളിലെയും സ്വീകരണം. ഇലവുംതിട്ടയില്‍ സമാപിച്ചു. എം.വി. സഞ്ജു, ടി.വി സ്റ്റാലിൻ, കെ.സി. രാജഗോപാല്‍, സുനിത കുര്യൻ, ടി. പി. സതീഷ് കുമാർ, മാത്യു മരോട്ടില്മൂട്ടില്, ജോണ്‍ വി. തോമസ്, പി.ബി. സതീഷ്കുമാർ, രാജു കടകരപ്പള്ളി, വി.സി. അനില്‍കുമാർ, വി. പി. രാജേശ്വരന് നായർ, പോള്‍ രാജന്,…
Read Moreഎകെജി സെന്റർ പ്രമുഖ കോർപ്പറേറ്റ് ഭീമന്റെ കാണിക്ക; പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ സ്മാരകങ്ങളെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പത്തു വർഷത്തിനുള്ളിൽ തഴച്ചുവളർന്ന കേരളത്തിലെ ഏറ്റവും ആസ്തിയുള്ള ഒന്നാമത്തെ കോർപ്പറേറ്റ് ഹൗസ് സിപിഎം ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒരു പ്രസ്ഥാനമായിരുന്ന സിപിഎം ഇപ്പോൾ ഒരു സ്ഥാപനമാണ്. ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്. ശതകോടികൾ മുടക്കി സ്ഥാപിച്ച തിരുവനന്തപുരം നഗര മധ്യത്തിലെ പുതിയ എകെജി സെന്റർ എന്ന ബഹുനില പാർട്ടി ഓഫീസ് ഇന്ത്യയിലെ ഒരു പ്രമുഖ കോർപ്പറേറ്റ് ഭീമന്റെ കാണിക്കയാണ്. സംസ്ഥാന തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പാർട്ടി ഓഫീസുകൾ, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക വിഭാഗങ്ങളുടെ ബഹുനില മന്ദിരങ്ങൾ, പഠന കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്മാരക മന്ദിരങ്ങൾ എന്നിവയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ സിപിഎം കരസ്ഥമാക്കിയിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreകാരവാനിൽ വെച്ച് കയറിപ്പിടിച്ചു; യുവനടിയുടെ ലൈംഗീക പരാതിയിൽ അറസ്റ്റിലായ രഞ്ജിത്ത് ജയിലിലേക്ക്; രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് രക്ഷപ്പെടാൻ ശ്രമിക്കുന്നതനിടെ…
കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreപിണറായി അവസരവാദി; രക്തസാക്ഷി ഫണ്ട് മുക്കുന്ന പാർട്ടി; രക്തസാക്ഷി ഉണ്ടാവുന്നത് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെ: കടുത്ത പരിഹാസവുമായി വി.ഡി. സതീശന്
കൊച്ചി: രക്തസാക്ഷി ഉണ്ടാവുന്നത് സിപിഎമ്മിന് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. . ഫണ്ട് കട്ടെടുത്തവരെ പാര്‍ട്ടി സംരക്ഷിക്കുകയും ചോദ്യം ചെയ്തവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്യുകയാണ് . രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് സതീശന്. സിപിഎം എസ്ഡിപിഐയുമായി ചേരുമ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ അഭിമന്യുവിന്റെ വീട്ടിൽ പോയി അച്ഛന്റെയും അമ്മയുടെയും കാലു പിടിച്ച് മാപ്പ് ചോദിക്കണം. അഭിമന്യുവിനെ എസ്ഡിപിഐ കൊന്നതാണെന്ന് ദേശാഭിമാനിയിയില്‍ വാര്‍ത്ത വന്നതാണ്. രക്തസാക്ഷികളോട് പോലും നീതി കാണിച്ചില്ലല്ലോ. പണി പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയനാടിലെ കണക്ക് ഞങ്ങള്‍ കാണിക്കും. ഞങ്ങളോട് കണക്ക് ചോദിക്കാതെ അഭിമന്യുവിനെ വേണ്ടി പിരിച്ച ഫണ്ടും തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച ഫണ്ടും എവിടെ മുക്കിയെന്ന് അന്വേഷിക്ക്. രക്തസാക്ഷികള്‍ക്ക് വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വയനാട്ടിലെ കണക്ക് ചോദിച്ച്…
Read Moreകടം നൽകിയ പണം തിരികെ ചോദിച്ചപ്പോൾ പീഡന ആരോപണം; മനംനൊന്ത് എസ്. ബാബു ആത്മഹത്യ ചെയ്ത കേസ്; ഭാര്യയും ഭർത്താവുമടക്കം അഞ്ചുപേർ പ്രതികൾ
അമ്പലപ്പുഴ: ബിഎംഎസ് കൺവീനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുർത്തിയാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒരു വനിതയടക്കം അഞ്ചു പ്രതികളെന്ന് പോലീസ്.ബിഎംഎസ് കൺവീനർ വണ്ടാനം ബാബു നിവാസിൽ എസ്. ബാബു (62) തീവണ്ടിക്കു മുന്നിൽ ചാടി മരിച്ച സംഭവത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പുന്നപ്ര പോലീസ് അമ്പലപ്പുഴ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. 2024 നവംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ വണ്ടാനം കിഴക്കേ ഇളന്താശേരി വീട്ടിൽ കുഞ്ഞുമോൾക്ക് ബാബു പണം കടമായി നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞ് തന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഈ പണം തിരികെ ചോദിച്ചപ്പോൾ പണം തനിക്ക് നൽകിയത് ഭർത്താവ് രാജേഷ് അറിയരുതെന്നും സാവകാശം നൽകണമെന്നും കുഞ്ഞുമോൾ പറഞ്ഞു. എന്നാൽ, പണം അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുഞ്ഞുമോൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ…
Read Moreഒന്നാം ക്ലാസ് വിദ്യാർഥിയെ വഴക്കു പറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവും സുഹൃത്തുക്കളും; ആക്രമണം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട്
ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് കൂട്ടിയുടെ പിതാവ് മദ്യപിച്ചെത്തി അധ്യാപകനെ വീട്ടിൽ കയറി മർദിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശി കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് വീട്ടിൽ കയറി മർദിച്ചത്. ലിൻസിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നിൽ വച്ചാണ് ആക്രമിച്ചത്. ആക്രമണത്തിൽ ശരീരത്തിന് ക്ഷതമേറ്റ ലിൻസിനെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കു പറഞ്ഞെന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത്തും സുഹൃത്തും ചേർന്ന് മർദിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ബൈക്കിൽ ലിൻസിന്റെ വീട്ടിലെത്തി വീടിനുള്ളിൽനിന്നു വിളിച്ചിറക്കി മർദിക്കുകയായിരുന്നു. സംഭവത്തിൽ ശരത്തിനും സുഹൃത്തിനുമെതിരേ തങ്കമണി പോലീസ് കേസെടുത്തു.
Read Moreഡ്രൈവിംഗ് സ്കൂൾ ആശാനോട് പ്രണയം; വിവാഹ വാഗ്ദാനം നൽകി കാറിൽ കറങ്ങി പീഡിപ്പിച്ചത് മൂന്ന് വർഷം; സ്വകാര്യ നിമിഷങ്ങൾ ഭർത്താവിന് അയച്ചു നൽകുമെന്ന് ഭീഷണി
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read Moreപ്രണയ ബന്ധം ഭാര്യയോട് പറയുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; പലപ്പോഴായി ലക്ഷങ്ങൾ കൈക്കലാക്കി; നാവിക ഉദ്യോഗസ്ഥൻ കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി
വിശാഖപട്ടണം: ഭീഷണിപ്പെടുത്തി പണം തട്ടിയ കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന് അറസ്റ്റില്‍. നാവികസേനയിലെ ടെക്നീഷനും വിഴിയനഗരം ജില്ലയിലെ രാജാം സ്വദേശിയുമായ വീന്ദ്ര(30)യാണ് കാമുകി മൗനിക (28)യെ അരുംകൊല ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൃത്യം നടത്തിയശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിശാഖപട്ടണം നഗരത്തിലെ ഗാജുവാക പോലീസ് സ്റ്റേഷൻ പരിധിയിലെ എൽവി നഗറിലുള്ള വസതിയില്‍ ഒളിപ്പിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. റഫ്രിജറേറ്ററിൽനിന്നും ഒരു ബാഗില്‍നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങൾ പ്രതി കത്തിച്ചതായും പോലീസ് സംശയിക്കുന്നു. ഞായറാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്കു പോയ സമയം രവീന്ദ്ര കാമുകിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ഇവർ തമ്മിൽ ഉടലെടുത്ത ചില വാക്കുതർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2021ൽ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും നിരന്തരം…
Read Moreനൽപതാം വയസിൽ പ്രണയം 28 കാരനോട്; നാല് കുട്ടികളെ ഉപേക്ഷിച്ച് പോയത് ഇൻസ്റ്റഗ്രാം കാമുകനൊപ്പം; കുട്ടികളുടെ കരച്ചിൽ മനസ് മാറ്റി, വീട്ടമ്മ തിരികെ വീട്ടിലെത്തി
ലക്നോ: നാല് കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടിയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം.കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് വീട്ടമ്മ തിരിച്ചെത്തി. 10 ദിവസം മുന്‍പായിരുന്നു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28 വയസുകാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. പിന്നീട് യുവതിയുടെ കുടുംബം നടത്തിയ തിരച്ചിലിൽ പിപിഗഞ്ച് മേഖലയിൽ ഇരുവരും വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും വീട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വിസമ്മതിച്ചു. വിവരമറിഞ്ഞ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. രണ്ട് മണിക്കൂർ നീണ്ട ചർച്ചയും മക്കളുടെ കരച്ചിലും യുവതിയുടെ മനസ് മാറ്റി. കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പോലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്നം സമാധാമപരമായി പരിഹരിച്ചുവെന്ന് പോലീസ് പറഞ്ഞു.
Read More