തൃശൂർ: വി.ഡി.സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും പ്രഖ്യാപിത്ത് രമേശ് ചെന്നിത്തല. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Read MoreCategory: Top News
കേരളത്തെ നയിക്കാൻ വി.ഡി. സതീശൻ; വിരാമമായത് പത്ത് ദിവസത്തോളം നീണ്ടുനിന്ന ആശങ്ക;ആവേശത്തോടെ അണികൾ…
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പത്ത് ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്. കെ.സിക്കൊപ്പം വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. ഇതിനിടെ പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, കെ.മുരളീധരന്, എം.എം.…
Read Moreവരില്ലേ നീ വരില്ലേ… വോട്ട് ചെയ്യാന്‍ പോയ ഭായിമാര്‍ മടങ്ങിവന്നില്ല; തൊഴിലാളിക്ഷാമം രൂക്ഷം; നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയില്‍
കോട്ടയം: ജില്ലയിൽ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. വോട്ടെടുപ്പിനായി കേരളത്തില്‍നിന്ന് സ്വദേശത്തേക്കു പോയ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുവരാത്ത സാഹചര്യത്തിലാണ് ജില്ലയിലുടനീളം തൊഴിലാളിക്ഷാമം. കെട്ടിടനിര്‍മാണ മേഖല, പ്ലൈവുഡ്, തടിമില്ല്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യ-മാംസ കടകള്‍, ക്വാറികള്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 12,000 തൊഴിലാളികളാണ് തിരിച്ചെത്താനുള്ളത്. ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികൾ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് മടങ്ങിയത്. എസ്ഐആര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെന്നും പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഒന്നടങ്കം നാട്ടിലേക്ക് പോയത്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാര്‍ ബംഗാളില്‍ ഉള്‍പ്പെടെ അധികാരത്തില്‍ എത്തിയെങ്കിലും ജില്ലയില്‍നിന്ന് സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. ഇതോടെ വിവിധ മേഖലകളില്‍ ഇതര സംസ്ഥാനക്കാരെ ആശ്രയിച്ചിരുന്നവരുടെ ജീവിതവും നിര്‍മാണ, തൊഴില്‍…
Read Moreതൊടുപുഴയെ ഞെട്ടിച്ച കൂട്ടബലാത്സംഗം; പ്രതിക്ക് 12 വർഷം കഠിന തടവ്; പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാൻ കോടതി വിധി
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍ഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് രജിസ്റ്റർ ചെയ്തത്.…
Read Moreസുകുമാരൻ നായർ തെറ്റായ സമീപനമെടുക്കില്ല; ഹൈക്കമാൻഡ് ആരുടെ പേര് മുന്നോട്ട് വച്ചാലും താൻ അംഗീകരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: സുകുമാരൻ നായർ തെറ്റായ സമീപനമെടുക്കില്ല. യുഡിഎഫ് ഘടകകക്ഷികൾക്കെതിരെയുള്ള പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കാര്യങ്ങൾ മനസിലാക്കാതെ സുകുമാരൻ നായർ ഒന്നും പറയില്ല. ഇക്കാര്യത്തിൽ താൻ വിവാദത്തിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ആരുടെ പേര് മുന്നോട്ട് വച്ചാലും താൻ അംഗീകരിക്കും. രാഹുൽഗാന്ധി നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് തീരുമാനം എടുത്തത്. അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreസസ്പെൻസ് തുടരുന്നു… നിയമസഭ കക്ഷി യോഗം കെപിസിസി ആസ്ഥാനത്ത് ഇന്ന് ചേരും; തീരുമാനം മുദ്രവച്ച കവറിൽ; ആകാംക്ഷയുടെ മുൾമുനയിൽ പ്രവർത്തകർ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേസമയം കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. ഇന്നുതന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.
Read Moreകുമരകത്ത് അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണം; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
കുമരകം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവതിക്ക് മസ്തിഷ്കജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. പനിയും ഛർദിയും തലവേദനയും മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏറെ ദിവസങ്ങളിലെ ചികിത്സയ്ക്കു ശേഷവും രോഗം കുറഞ്ഞിരുന്നില്ല. തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മലിന ജലത്തിൽ നിന്നുമാണ് രോഗാണു തലച്ചോറിൽ പ്രവേശിച്ചതെന്നും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കുമരകം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗി പാലിയേറ്റീവ് നഴ്സ് ആയതിനാൽ പല വീടുകളിലും യാത്ര ചെയ്തിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഏത് ജലസ്രോതസിൽനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗ ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധയ്ക്കു…
Read Moreവിവാഹവേദിയിൽ വെച്ച വെള്ളം കുടിച്ചു; ദളിത് യുവാക്കൾക്ക് ജാതി അധിക്ഷേപം; ഡിജെ പാർട്ടി നിയന്ത്രിക്കാനെത്തിയതായിരുന്നു സഹോദരങ്ങളായ യുവാക്കൾ
ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Read Moreകെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ… ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്, ജനം നിങ്ങളോട് പൊറുക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ കോഴിക്കോട്ട് പോസ്റ്റർ
വയനാട്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകള്‍. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന് പോസ്റ്ററിൽ പറയുന്നു. ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും പോസ്റ്ററിലുണ്ട്. കോഴിക്കോട്ട് കാരശേരിയിലാണ് ഇരുവർക്കുമെതിരേ പോസ്റ്റർ പ്രത്യക്ഷപെട്ടത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശേരി. ഹൈക്കമാൻഡിനും രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
Read Moreകുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും കുടുംബക്കാരെയും കൊല്ലാൻ ശ്രമം; അനന്ദു ഷാജി പണ്ടേ പ്രശ്നക്കാരൻ; ഇരുപത്തിമൂന്നു വയസിൽ എട്ടോളം കേസിൽ പ്രതി
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ യുവാവും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്. അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ…
Read More