കോഹ്‌ലി പിന്നോട്ട്, ധോണി മുന്നോട്ട്

DHONI-Lദുബായ്: ക്യാപ്റ്റന്‍റെ അധിക സമ്മര്‍ദം കോഹ്‌ലിയുടെ റാങ്കിംഗില്‍ പ്രതിഫലിച്ചപ്പോള്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മികച്ച നേട്ടം. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോഹ്‌ലി ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാം സ്ഥാനത്തായി. അതേസമയം, ഇംഗ്ലണ്ട് പരമ്പരയിലെ മിന്നുന്ന പ്രകടനവുമായി മഹേന്ദ്ര സിംഗ് ധോണി 13-ാം സ്ഥാനത്തെത്തി. ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു പാക്കിസ്ഥാന്‍ പരമ്പരയിലെ ഫോം തുണച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ താരം രോഹിത് ശര്‍മ മൂന്നാം സ്ഥാനങ്ങള്‍ നഷ്ടമായി 12-ാം സ്ഥാനത്തായി. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറുമായി 14-ാം സ്ഥാനത്താണ്. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്ക്കും ഇന്ത്യയുടെ കേദാര്‍ ജാദവിനും വന്‍ നേട്ടമാണ് സമ്മാനിച്ചത്.
റോയ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തിയപ്പോള്‍ ഒറ്റയടിക്കു 57 പടികള്‍ കയറി ജാദവ് 47-ാം സ്ഥാനം സ്വന്തമാക്കി. ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇടം കണ്ടെത്താനായില്ല. അക്‌സര്‍ പട്ടേല്‍ 12-ാമതും അമിത് മിശ്ര 14-ാം സ്ഥാനത്തുമാണ്.

Related posts