തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മാധ്യമങ്ങൾക്കുമെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്. ശോഭാ സുരേന്ദ്രൻ ആരാണെന്നും ഇ.പി ചോദിച്ചു. 1001 വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ശോഭ. അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം. മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി സിപിഎമ്മിനെയും എൽഡിഎഫിനെയും തകർക്കാൻ ശ്രമിച്ചു. എന്നെ കൊത്തിവലിച്ചു കീറാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്താണ് കാട്ടിക്കൂട്ടിയതെന്നും മാധ്യമ പ്രവർത്തകരോട് ഇ.പി ചോദിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ എന്നും ജയരാജൻ ചോദിച്ചു.
Read MoreDay: April 29, 2024
കാറിൽ കടത്തിയ 15 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
ഹരിപ്പാട്: കാറിൽ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. മാന്നാർ കുരട്ടിശേരി ചാക്കേച്ചിൽ ഹൗസിൽ ഷിഹാസ് (34) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ രാമപുരം മാളിയേക്കൽ ജംഗ്ഷൻ സമീപം കരിയിലക്കുളങ്ങര എസ് ഐ ബി. ബജിത്ത് ലാലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ്പിടിയിലായത്. മാരുതി ഈക്കോ വാഹനത്തിൽ 30 ചാക്ക് ഹാൻസ്, 13 ചാക്ക് കൂൾ എന്നിവയാണ് കൊണ്ടുവന്നത്.ഇതിൽ 22,500 ചെറിയ പാക്കറ്റ് ഹാൻസും 5928 പാക്കറ്റ് കൂളും ഉൾപ്പെടെ 43 ചാക്കുകളായി 28428 ചെറിയ പാക്കറ്റുകളും 28,000 രൂപയുമാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് 6 ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റ് കഴിയുമ്പോൾ 15 ലക്ഷം രൂപയോളം ലഭിക്കുമെന്നും ഇത് കായംകുളം,കരുനാഗപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പരിശോധന സംഘത്തിൽ പോലീസ്…
Read Moreമാതാവ് ആഹാരം നല്‍കിയില്ല; വാക്കുതർക്കത്തിനിടെ മദ്യലഹരിയിലായ മകന് വീടിനു തീയിട്ടു
പേരൂര്‍ക്കട: മാതാവ് ആഹാരം നല്‍കിയില്ലെന്നാരോപിച്ച് മകന് സ്വന്തം വീടിന് തീയിട്ടു. തീ ഉയരുന്നതുകണ്ട് മാതാവ് വീട്ടില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്‍പതോടുകൂടി വട്ടിയൂര്‍ക്കാവ് വയലിക്കട ഹരിതനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ മകനെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഹരിതനഗറിലെ ഓടുപാകിയ വീട്ടില്‍ സംഭവദിവസം മദ്യപിച്ചെത്തിയ മകൻ തനിക്ക് ആഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് മാതാവുമായി വാക്കുതര്‍ക്കം തുടങ്ങി. ഒടുവില്‍ വീടിന് തീയിടുകയായിരുന്നു. വീട്ടിലെ തടിയുരുപ്പടികള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.തീ കണ്ട് മാതാവ് ഇറങ്ങിയോടുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.
Read Moreആർത്രോസ്കോപ്പി; സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി.ആര്‍ത്രോ‘ആര്‍ത്രോ’ എന്നത് സന്ധികളെയും, ‘സ്കോപ്പി’ എന്നത് ശരീരത്തിനുള്ളില്‍ കയറ്റാവുന്ന നേര്‍ത്ത കാമറ ഉപയോഗിച്ചുള്ള സര്‍ജറികളെയും സൂചിപ്പിക്കുന്നു. താക്കോല്‍ ദ്വാര ശസ്ത്രക്രിയആര്ത്രോസ്കോപ്പി മൂലമുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍ ഇവ താക്കോല്‍ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോള്‍ സര്‍ജറി എന്നും പൊതുവെ അറിയപ്പെടുന്നു.ആര്‍ത്രോസ്കോപ്പിയുടെ ഗുണങ്ങള്‍ ഒരു ബട്ടണ്‍ ഹോളിന്റെ വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള കാമറയും ഉപകരണങ്ങളും കയറ്റിവിടുന്നത്.വലുപ്പം കുറഞ്ഞ മുറിവ്* മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും താരതമ്യേന കുറവാണ്. * ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് ഈ ശസ്ത്രക്രിയാ രീതിയെ മികച്ചതാക്കുന്ന കാര്യം എന്തെന്നാല്‍, എത്തിപ്പെടാന്‍ പ്രയാസകരമായ പല ദിശകളിലേക്കും കാഴ്ച എത്തിക്കാനും ഉപകരണങ്ങള്‍ കടത്താനും അനായാസം സാധിക്കും എന്നതാണ്. സ്കാനിംഗിൽ വ്യക്തമാകാത്തതും* സ്കാനിംഗിലും…
Read Moreചൂട് കനത്തു: മത്സ്യക്ഷാമം രൂക്ഷം; ഉള്ളതിന് തീവില
ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്ക് ജീവന് ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് പോയതാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. 25-30 കിലോമീറ്റർ ദൂരം പോയാൽ മീൻ ലഭിക്കുമായിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടി ദൂരം പോയാലും മീൻ കിട്ടുന്നില്ല. ഓരോ വർഷം പിന്നിടുമ്പോഴും പല കാരണത്താൽ മീൻ ലഭ്യത കുറയുകയാണ്. ചൂട് കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് അകം വലിഞ്ഞത് കടൽ തൊഴിലാളികൾക്ക് ദുരിതമായി. പതിവായി ലഭിക്കുമായിരുന്ന ചെറുമീനുകളൊന്നും ഇപ്പോൾ വള്ളക്കാർക്ക് ലഭിക്കുന്നില്ല. എൻജിൻ ഘടിപ്പിച്ച് പോകുന്ന ചെറുതും വലുതുമായ വള്ളത്തിലെ തൊഴിലാളികളും ബോട്ടിലെ തൊഴിലാളികളും നിരാശയിലാണ്. ഉയർന്ന വിലയ്ക്ക് മണ്ണെണ്ണയും ഡീസലും വാങ്ങി കടൽപണിക്ക് പോയാൽ തിരിച്ച് വരുമ്പോൾ നഷ്ടത്തിന്റെ കണക്ക്. ദൂരെ പോയി മീൻ കിട്ടുമോയെന്ന അന്വേഷണത്തിന് വരുന്ന ഇന്ധനചെലവ് പുറമെ. കാലാവസ്ഥ…
Read Moreമരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം പ്രതിപ്പട്ടികയില്‍നിന്ന് മെംബറെ ഒഴിവാക്കിയേക്കും
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 144 – ാം നന്പര് ബൂത്ത് പരിധിയില്‍ മരിച്ചു പോയയാളുടെ വോട്ട് മാറിചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കുരുക്ക് മുറുകും. വാര്‍ഡ് മെംബറെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് വാര്‍ഡ് മെംബര്‍ സി.എസ്. ശുഭാനന്ദനില്നിന്ന് ഇന്നലെ ഇലവുംതിട്ട എസ്എച്ച്ഒ വിശദമായി മൊഴിയെടുത്തു. മെംബറെ പ്രതിസ്ഥാനത്തുള്പ്പെടുത്താന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിഗമനം. പരാതിക്കാരുടെ മൊഴി കൂടി ഇന്നു രേഖപ്പെടുത്തിയശേഷം ശുഭാനന്ദനെ ഒഴിവാക്കുന്നതു പരിഗണിക്കും. വ്യാജവോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ വാര്‍ഡ് മെംബറെ പ്രതിയാക്കാനാകില്ലെന്ന നിയമോപദേശമാണ് പോലീസിനും ലഭിച്ചിട്ടുള്ളതെന്നു പറയുന്നു. തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാര്‍ഡ് അംഗം ശുഭാനനന്ദന്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. പരാതിക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്ക് മെംബറെ പഴിചാരാനും ഗൂഢാലോചനക്കുറ്റം ചുമത്താനുമുള്ള നീക്കം ദുരുദ്ദേശപരമെന്ന ആരോപണം ഉയര്‍ന്നിരുന്നു.…
Read Moreവൈക്കം സത്യാഗ്രഹം നൽകിയ സമ്മാനം; ചപ്പാത്തിക്ക് വയസ് 100!
മാവേലിക്കര:ചപ്പാത്തി കേരളത്തിലെത്തിയതിന്റെ നൂറാം വാർഷികം മാവേലിക്കര കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തിൽ രാജ രവിവർമ കോളജിൽ ആഘോഷിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 8 കേരള ബറ്റാലിയൻ കമ്പനി ഹവിൽദാർ മേജർ, പഞ്ചാബിലെ ലുധിയാന സ്വദേശിയായ രാജ് വീന്ദർസിങ് മുഖ്യാതിഥിയായി. ചരിത്രകാരൻ ജോർജ് തഴക്കര മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.കെ. സുധാകരൻ അധ്യക്ഷനായി. ചിത്രകാരൻ പ്രസാദ് ദൊരെസ്വാമി വരച്ച കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ചരിത്ര പശ്ചാത്തലം പ്രകാശനം ചെയ്തു.റെജി പാറപ്പുറം, ഹവിൽദാർ നിലേഷ് റിൻഡേ, ഉഷാകുമാരി, സരോജിനി ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. അഡ്വ. ദേവി പ്രസാദ് സ്വാഗതം പറഞ്ഞു. ഇന്നാണ് വാർഷികദിനം. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാളിയുമായ സർദാർ കെ. എം. പണിക്കർ വഴി പട്യാല രാജാവും സിഖുകാരും സത്യഗ്രഹത്തെക്കുറിച്ചറിഞ്ഞു.…
Read More“തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ”; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ഥികളെന്ന തരത്തില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. വെണ്ണല സ്വദേശിയും നിലവില്‍ കാക്കനാട് തുതിയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന പൊട്ടപ്പറമ്പില്‍ പി.എ. മുഹമ്മദ് ഷാജിയെ (51) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പോസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എം.എം. വര്‍ഗീസ് ഇഡിക്കു മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വര്‍ഗീസ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ നല്കിയ നോട്ടീസുകളില്ന്മേല് ഹാജരാകാതിരുന്ന വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കരുവന്നൂരിലെ സിപിഎം ബാങ്ക് അക്കൗണ്ടുകളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ജില്ലയിലെ സിപിഎമ്മിന്റെ വരവ് ചെലവ് കണക്കുകള്‍ക്കൊപ്പം ആസ്ഥി വിവരങ്ങളും ബാങ്ക് രേഖകളും ഹാജരാക്കാന്‍ വര്‍ഗീസിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പലതവണ അക്കൗണ്ട് വിവരങ്ങളടക്കം വര്‍ഗീസിനോട് ഇഡി തേടിയെങ്കിലും ഹാജരാക്കാന്‍ തയാറായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞാണ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പണമിടപാട് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി വായ്പകള്‍ വഴി…
Read Moreകൊക്കെയിൻ എത്തിച്ചത് ആർക്കുവേണ്ടി? കെനിയൻ പൗരന്റെ വയറിനുള്ളിൽ നിന്നും കണ്ടെടുത്തത് കൊക്കെയിൻ്റെ 50 ക്യാപ്സൂളുകൾ; വിപണയിൽ ഏഴ് കോടിയുടെ മയക്കുമരുന്ന്
നെടുമ്പാശേരി: കെനിയൻ പൗരനിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയ ഏഴ് കോടി രൂപയുടെ കൊക്കെയ്ൻ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് രഹസ്യ വിവരത്തെതുടർന്ന് വിമാനത്താവളത്തിലെത്തി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയത്. കെനിയൻ പൗരനായ കരിഞ്ചാ മിഷാലാണ് ഡിആർഐയുടെ പിടിയിലായത്. പ്രത്യേക കവറിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കിയ കൊക്കെയിൻ ഇയാൾ വിഴുങ്ങിയിരിക്കുകയായിരുന്നു. 668 ഗ്രാം കൊക്കെയിൽ അടങ്ങിയ 50 ക്യാപ്സുളുകളാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. എത്യോപ്യയിൽനിന്നും മസ്ക്കറ്റ് വഴി എത്തിയ ഇയാൾ ഈ മാസം 19 നാണ് വിമാനത്താവളത്തിൽനിന്നു പിടിയിലായതെങ്കിലും ഒരാഴ്ച്ച നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുമരുന്ന് പൂർണമായും വയറ്റിൽനിന്നും പുറത്തെത്തിക്കാനായത്. കൊച്ചിയിൽ വിതരണം ചെയ്യാനാണ് വിദേശത്തുനിന്നും കൊക്കെയിൻ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നും ലഭ്യമാകുന്ന വിവരം. എന്നാൽ ഇത് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തിലെ…
Read More