തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയതെന്ന് പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനം. രാജ്യത്തിന്റെ ജനാധിപത്യ…
Read MoreDay: May 10, 2024
കെഎസ്ആർടിസി ഗാരേജ് ഓട്ടോ സ്റ്റാൻഡിൽ ഏറ്റുമുട്ടൽ; ഡ്രൈവർക്കു വെട്ടേറ്റു
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്കു വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു (കരാട്ടെ രാജു) വിനാണു വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാസിന്റെ സഹോദരന് ഷംനാദാണ് രാജുവിനെ വെട്ടിയതെന്നാണു സൂചന. തലയ്ക്കു വെട്ടേറ്റ രാജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാജു അടക്കമുള്ള ആളുകളെ ആക്രമിക്കുമെന്ന് ഷംനാദും സഹോദരനുമടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജുവിനെ ആക്രമിച്ചത്. കെഎസ്ആര്‍ടിസി ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ക്രിമിനൽ സംഘത്തിൽപ്പെട്ടവർ സര്‍വീസ് നടത്തുന്നതായും അമിത കൂലി ഈടാക്കുന്നതായും ആരോപണങ്ങളുണ്ട്. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്.
Read Moreയുവതിയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചയാളെയും അജ്ഞാതനേയും തേടി പോലീസ്
കാട്ടാക്കട : കാട്ടാക്കടയിൽ റബർ പുരയിടത്തിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചയാളിനേയും അജ്ഞാതനേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ പോലീസ് . പേരൂർക്കട സ്വദേശിയായ മായാമുരളിയാണ് മരിച്ചത്. പേരൂർകട ഹാർവിപുരം കോളനിയിൽ നിന്നും കാട്ടാക്കട മുതിയാവിളയിൽ രണ്ടുമാസം മുമ്പ് രജിത്ത് എന്നയാളുമൊത്ത് താമസത്തിനെത്തിയ മായാ മുരളി(37 ) യെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തര മണിയോടെ ഇവർ താമസിക്കുന്ന വീടിന്റെ സമീപത്ത് 100 മീറ്റർ മാറി റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി കേസുകളിലെ പ്രതിയാണ് രജിത്ത് എന്ന് പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മായയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി. രജിത്ത് തുടർച്ചയായി മർദ്ദിക്കാറുണ്ടെന്നും ഇവർ പറയുന്നു. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .അജ്ഞാതനായ ഒരാൾ…
Read Moreഅന്തിക്കാട് പോലീസിന്റെ “ആക്ഷൻ ഹീറോ ബിജു’ കളി; കസ്റ്റഡിയിലെടുക്കുന്നവരെ കരിക്ക് കൊണ്ടിടിക്കും; പോലീസിലും സിപിഎമ്മിലും അമർഷം
അന്തിക്കാട്: പോലീസ് സിഐയുടെ “ആക്ഷൻ ഹീറോ ബിജു’ കളി അതിര് വിടുന്നതിൽ പോലീസിലും സിപിഎമ്മിലും അമർഷം. കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദിച്ചതായുള്ള പരാതി തുടർച്ചയായി വരുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നതാണ്. കഴിഞ്ഞദിവസം രണ്ട് സിപിഎം പ്രവർത്തകർ അടക്കം ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരനും ആരോപിച്ചു. കഴിഞ്ഞയാഴ്ചയും സമാനമായ പരാതി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പോലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന് ചാഴൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നത്. ജനങ്ങളെ സർക്കാരിനെ എതിരാക്കുന്നുവെന്ന് മാത്രമല്ല, ഇടതുപക്ഷ പ്രവർത്തകരെ തെരഞ്ഞുപിടിച്ചു നടത്തുന്ന മർദനമുറ ആസൂത്രിതമാണെന്നും ആക്ഷേപമുണ്ട്. സ്വന്തം വകുപ്പ് ആയതിനാൽ സിപിഎം പരസ്യ…
Read Moreസുരേഷിന് സ്വപ്ന വീടൊരുക്കി യുകെയിലെ മലയാളി അസോസിയേഷൻ
പഴയന്നൂര്‍: കുമ്പളക്കോട് മേക്കോണത്ത് കുമാരിയുടെ മകന് സുരേഷിന് സ്വപ്ന വീടായി. കൈത്താങ്ങൊരുക്കിയത് യുകെയിലെ മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം. മണല്ത്തിട്ടയിടിഞ്ഞുവീണ് നട്ടെല്ലിന് തകരാര്‍ സംഭവിച്ച യുവാവാണ് സുരേഷ്. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും പട്ടികയില്‍ ക്രമമ്പര്‍ പിന്നിലായത് തിരിച്ചടിയായി. ഇതിനിടയിലാണ് മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം ഭാരവാഹികളായ ബെന്സന് തോമാസ്, ടിന്‍സി തോമാസ്, ഷിമ്മി ജോര്‍ജ്, ഡേവിസ് പുത്തൂര്‍ എന്നിവര്‍ സുരേഷിന്റെയും കുടുംബത്തിന്റെയും വിഷയത്തില്‍ ഇടപെടുകയും വീട് വച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തത്. 1050 സ്ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങിയത്. ഏകദേശം 10 ലക്ഷത്തോളം നിര്‍മാണച്ചെലവ് വന്നു. ജെസ്വിന് മാത്യു, നിക്സണ് പൗലോസ്, ഡെനിന് ദേവസി, ബെന്നി വര്‍ഗീസ്, അനു ചെറിയാന് എന്നിവര്‍ നേതൃത്വം വഹിച്ചു. ഇന്നലെ രാവിലെ റവന്യു മന്ത്രി കെ.രാജന് താക്കോല്‍ദാനം നിര്‍വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അധ്യക്ഷനായി. ജില്ലാ…
Read Moreരണ്ട് പേരെ വടികൊണ്ട് അടിച്ചുകൊന്നു, സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചു; ഒടുവിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തി
അലിഗഡ്: രണ്ടുപേരെ മർദിച്ച് കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ബുധനാഴ്ച അലിഗഡിലെ നൂർപൂർ ഗ്രാമത്തിൽ വച്ചാണ് ആൾക്കൂട്ടം 29കാരനെ മർദിച്ച് കൊന്നത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മാനസികാസ്വാസ്ഥ്യം നേരിടുന്ന അഫ്സൽ എന്ന യുവാവ് ലാലാറാം കുംഹാർ എന്നയാളെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയും ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് തീയിടുകയും ചെയ്തു. ഇതിനിടെ ലാലാറാമിന്റെ മൃതദേഹത്തിലും പൊള്ളലേറ്റു. പിന്നാലെയാണ് ജാഫർ ഇഖ്ബാൽ എന്നയാളെയും അഫ്സൽ വടികൊണ്ട് ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് ഇയാളും മരിക്കുകയായിരുന്നു. പിന്നാലെ യുവാവ് പാടത്ത് ജോലിയെടുത്തിരുന്ന സ്ത്രീകളെ ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാരെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അഫ്സൽ ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി
ഡകർ(സെനഗൽ): സെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി. സംഭവത്തിൽ 11 പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. സെനഗലിലെ പ്രധാന വിമാനത്താവളത്തിൽ ടേക്ക്ഓഫിന് മുമ്പാണു വിമാനം റൺവേയിൽനിന്നു തെന്നിമാറിയത്. ഉടൻതന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. വിമാനം പുല്ല് മൂടിയ പ്രദേശത്ത് പതിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നു ബ്ലെയ്സ് ഡയഗ്നെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreതൃശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; രണ്ടു ഡ്രൈവർമാരടക്കം നാലുപേരുടെ നില ഗുരുതരം; 15 പേർക്ക് പരിക്ക്
കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ് ഡ്രൈവറുടെയും ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം. ഗുരുവായൂരിൽനിന്നു കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ടോറസ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് ടോറസ് ഡ്രൈവറെ പുറത്തെടുത്തത്.…
Read Moreഅർബുദത്തിന് ഓരോരുത്തർക്കും പ്രത്യേക മരുന്ന്!
ലണ്ടൻ: ചർമ അർബുദമായ മെലനോമയ്ക്കെതിരേയുള്ള ആദ്യത്തെ വ്യക്തിഗത വാക്സിന് പരീക്ഷണം ആരംഭിച്ചു. ഓരോ വ്യക്തിക്കും പ്രത്യേകമായി വാക്സിൻ നിർമിച്ചാണു പരീക്ഷിക്കുന്നത്. രോഗിയിൽനിന്നു കാൻസർ കോശങ്ങളുടെ ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തശേഷം അതിന്റെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിന്റെ അടിസ്ഥാനത്തിലാകും ഓരോ വ്യക്തിക്കും വേണ്ടിയുള്ള വാക്സിൻ നിർമിക്കുക. ലോകമെമ്പാടുമുള്ള 1,100ഓളം ആളുകളാണ് പരീക്ഷണഘട്ടത്തിൽ പങ്കെടുക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ സാധാരണ ചികിത്സയേക്കാൾ 49 ശതമാനം കുറവ് ആവർത്തന സാധ്യതയും, മരണ സാധ്യതയും കണ്ടതായി പറയുന്നു. പരീക്ഷണം പൂർണവിജയമായാൽ രോഗികളിൽ മെലനോമ വീണ്ടും വരാതിരിക്കാൻ വ്യക്തിഗത വാക്സിൻ സഹായകരമാകും.
Read Moreബൈഡനു മറുപടിയുമായി നെതന്യാഹു; ഹമാസിനെതിരേ ഒറ്റയ്ക്കായാലും പൊരുതും”
ജറുസലേം: വേണ്ടിവന്നാൽ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ആയുധ കൈമാറ്റം നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. “ഏക ജൂത രാഷ്ട്രമായ ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കാൻ നിർബന്ധിതരായാൽ, ഒറ്റയ്ക്കുതന്നെ നിൽക്കുമെന്നു ഞാൻ ജറുസലേമിൽനിന്നു പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾക്കറിയാം. കാരണം ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളെ വംശഹത്യ ചെയ്യുന്ന ശത്രുക്കളെ ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു’ -നെതന്യാഹു പറഞ്ഞു.
Read More