എന്തിന് നീതുവിനെ കൊന്നു… നാട്ടിൽ പരക്കുന്ന കഥകളും അഭ്യൂഹങ്ങളും  ഇങ്ങനെയെക്കൊ…

തൃശൂർ: നീതുവിനെ എന്തിന് നിതീഷ് കൊന്നുവെന്ന ചോദ്യത്തിന് ഉത്തരങ്ങളും സംശയങ്ങളും പലതാണ്.വിവാഹാഭ്യർഥന നിരസിച്ചുവെന്നും പ്രണയാഭ്യർഥന തള്ളിക്കളഞ്ഞെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും പലതിലും അവ്യക്തതകൾ ബാക്കിയാണ്. കൊല്ലപ്പെട്ട നീതുവും പ്രതി നിതീഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ

. മുന്നുവർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പറയുന്നു. വിവാഹത്തിലേക്ക് എത്താനിരുന്ന ബന്ധമാണ് ഇവരുടേതെന്നാണ് സൂചനകൾ. എന്നാൽ പൊടുന്നനെ ഇവരുടെ ബന്ധത്തിൽ എന്താണ് വിള്ളലുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. നീതു മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്താലാണ് നിതീഷ് കൃത്യം നടത്തിയതെന്നും അഭ്യൂഹമുണ്ട്.

പഠിച്ച് നല്ല നിലയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്ന കുട്ടിയാണ് നീതുവെന്ന് അധ്യാപകർ പറയുന്നു. അമ്മയുടേയും അച്ഛന്‍റെയും ലാളനകിട്ടാതെ വളർന്ന നീതുവിന് എല്ലാം അമ്മാവൻമാരും അമ്മൂമ്മയുമായിരുന്നു. ഇതിനിടെയാണ് നീതു നിതീഷുമായി പരിചയത്തിലാകുന്നത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനാണ്.

ഇന്നലെ പുലർച്ചെ നീതുവിന്‍റെ വീട്ടിലെത്തിയ ഇയാൾ നീതുവുമായി സംസാരിച്ചിരുന്നുവെന്നും തുടർന്നാണ് വാക്കേറ്റത്തിനൊടുവിൽ കൊലപാകതം നടന്നതെന്നും പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി സൂചനയുണ്ട്. വിശദമായ വിവരങ്ങൾ പോലീസ് മാധ്യമങ്ങൾക്ക് നൽകാൻ മടിക്കുകയാണ്. അതിനിടെ നീതുവും നിതീഷും ഒരുമിച്ചുള്ള ചിത്രങ്ങളും ടിക് ടോക് വീഡിയോകളും വാട്സാപ്പ് വഴി പ്രചരിക്കുന്നുണ്ട്.

Related posts