നീതുവിന് നിറകണ്ണുകളോടെ വിട;  അമ്മൂമ്മയേയും അമ്മാവൻമാരേയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

തൃശൂർ: സുഹൃത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ചിയാരം സ്വദേശിനി നീതുവിന് നിറകണ്ണുകളോടെ നാടിന്‍റെ വിട. ഇന്നലെ കൊല്ലപ്പെട്ട നീതുവിന്‍റെ മൃതദേഹം ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. ചിയാരത്തെ വീട്ടിലേക്ക് പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുവരുന്പോഴേക്കും നാടാകെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ അമ്മൂമ്മയേയും അമ്മാവൻമാരേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഇന്നലെ രാവിലെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് നീതുവിനെ വടക്കേക്കാട് സ്വദേശി നിതീഷ് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലീസ് രേഖപ്പെടുത്തി. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അമ്മൂമ്മയേയും അമ്മാവൻമാരേയും തൃശൂർ: ചിയാരത്ത് ബിടെക് വിദ്യാർഥിനിയെ കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

എന്തിന് നീതുവിനെ കൊന്നു… നാട്ടിൽ പരക്കുന്ന കഥകളും അഭ്യൂഹങ്ങളും  ഇങ്ങനെയെക്കൊ…

തൃശൂർ: നീതുവിനെ എന്തിന് നിതീഷ് കൊന്നുവെന്ന ചോദ്യത്തിന് ഉത്തരങ്ങളും സംശയങ്ങളും പലതാണ്.വിവാഹാഭ്യർഥന നിരസിച്ചുവെന്നും പ്രണയാഭ്യർഥന തള്ളിക്കളഞ്ഞെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും പലതിലും അവ്യക്തതകൾ ബാക്കിയാണ്. കൊല്ലപ്പെട്ട നീതുവും പ്രതി നിതീഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ . മുന്നുവർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പറയുന്നു. വിവാഹത്തിലേക്ക് എത്താനിരുന്ന ബന്ധമാണ് ഇവരുടേതെന്നാണ് സൂചനകൾ. എന്നാൽ പൊടുന്നനെ ഇവരുടെ ബന്ധത്തിൽ എന്താണ് വിള്ളലുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. നീതു മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്താലാണ് നിതീഷ് കൃത്യം നടത്തിയതെന്നും അഭ്യൂഹമുണ്ട്. പഠിച്ച് നല്ല നിലയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്ന കുട്ടിയാണ് നീതുവെന്ന് അധ്യാപകർ പറയുന്നു. അമ്മയുടേയും അച്ഛന്‍റെയും ലാളനകിട്ടാതെ വളർന്ന നീതുവിന് എല്ലാം അമ്മാവൻമാരും അമ്മൂമ്മയുമായിരുന്നു. ഇതിനിടെയാണ് നീതു നിതീഷുമായി പരിചയത്തിലാകുന്നത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനാണ്. ഇന്നലെ പുലർച്ചെ നീതുവിന്‍റെ വീട്ടിലെത്തിയ ഇയാൾ നീതുവുമായി സംസാരിച്ചിരുന്നുവെന്നും തുടർന്നാണ് വാക്കേറ്റത്തിനൊടുവിൽ കൊലപാകതം…

Read More