മകളെ കാണാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ സമ്മതിച്ചില്ല; ഇരട്ടകുട്ടികൾ ജന്മം നൽകി മരണത്തിന കീഴടങ്ങി നിത്യ; വീട്ടുകാരുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്

എടത്വ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരിച്ചു. അസ്വാ ഭാവിക മരണത്തില്‍ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്‍റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനായി നിത്യയെ പ്രവേശിപ്പിച്ചിരുന്നു. 11ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.

പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, വൈകിട്ട് മൂന്നോടെ ഹൃദയതകരാര്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍, നിത്യയുടെ നിലഗുരുതരമാണെന്ന് ആശുപത്രിക്കാര്‍ അറിയിച്ചിട്ടും കാണാനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനോ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരേ പ്രതഷേധിച്ചു. തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം ജന്മവീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നലെ വെകിട്ട് ഭര്‍ത്താവ് വൈശാഖിന്‍റെ വീടായ കോട്ടയം കറുകച്ചാല്‍ ദൈവംപടി വൈഷ്ണവത്തില്‍ സംസ്‌കരിച്ചു.

Related posts

Leave a Comment