തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി.
ഹൈടെക് റെക്കോർഡിംഗ് ഗാഡ്ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.