ടെൽഅവീവ്: ജമ്മു കാഷ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചതിൽ ഇന്ത്യയോടു ക്ഷമ ചോദിച്ച് ഇസ്രയേൽ.
അന്താരാഷ്ട്ര അതിർത്തികളെ കൃത്യമായി കാണിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആ മേഖലയുടെ ഒരു ചിത്രം കാണിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഭൂപടം പങ്കുവച്ച് 90 മിനിറ്റുകൾക്കുശേഷമാണ് ഇസ്രയേലിന്റെ ക്ഷമാപണം. ഇസ്രയേലിന്റെ പോസ്റ്റിൽ വൻ വിമർശനമുയർന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ചിലർ പോസ്റ്റ് ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല.