ജനനി ജന്മരക്ഷാപദ്ധതി; 14 മാസത്തിനുള്ളില്‍ ചെലവഴിച്ചത് 15.98 കോടി

കൊച്ചി: പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ കഴിഞ്ഞ 14 മാസത്തിനുള്ളില്‍ ചെലവഴിച്ചത് 15.98 കോടി രൂപ. 2024 മുതല്‍ 2025 ഫെബ്രുവരിവരെ ചെലവഴിച്ച തുകയാണിത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 11.74 കോടി രൂപയും 2022- 23 വര്‍ഷത്തില്‍ 16.46 കോടി രൂപയും 2021-22 വര്‍ഷത്തില്‍ 26.50 കോടി രൂപയുമാണ് ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ ചെലവഴിച്ചത്. ഗര്‍ഭാവസ്ഥയുടെ മൂന്നു മാസം മുതല്‍ കുട്ടിക്ക് ഒരു വയസ് പൂര്‍ത്തിയാകുന്നതുവരെ 18 മാസത്തേക്ക് പ്രതിമാസം 2,000 രൂപ നിരക്കിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിനു പുറമേ ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിനായി ഊരിന്‍റെ താരാട്ട് എന്ന പദ്ധതി അട്ടപ്പാടി മേഖലയില്‍ നടപ്പാക്കിവരുന്നുണ്ട്.

2013ലാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. പോഷകാഹാരത്തിനും മറ്റുമായി ഓരോ മാസവുമാണ് തുക നല്‍കുന്നത്. 2018 വരെ പ്രതിമാസം 1000 രൂപയായിരുന്നു. തുക വര്‍ധിപ്പിച്ചപ്പോള്‍ പ്രതിമാസം 2000 രൂപയായി. കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ ഗുണഭോക്താക്കളുള്ളത്.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment