പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ബേക്കറി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പ്രതിയെ പിടിക്കാന്‍ സഹ താമസക്കാരായ ബംഗാളികളുടെ സഹായം തേടി പോലീസ്.

ശ്രീനാരായണപുരം: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ബേക്കറി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സഹ താമസക്കാരായ ബംഗാളികളുടെ സഹായം തേടി പോലീസ്.
ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചാംപരത്തി മേഖലയിലുള്ള ഒരു പ്രമുഖ ബേക്കറി ഉൽപ്പന്ന നിർമാണ ശാലയിലെ ജോലിക്കാരനായ ബംഗാൾ സ്വദേശിയായ യുവാവാണ് (13) വയസായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുവാവിനെതിനെ മതിലകം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവിൽ പോയിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം സൈബർ വിംഗിന്‍റെ സഹായത്തോടെയാണ് മതിലകം പോലീസ് നടത്തുന്നത്. ഇയാൾ ചെന്നൈയിൽ എത്തിയ വിവരം കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ചിരുന്നു. എങ്കിലും ചെന്നൈയിൽ നിന്നും ഇയാൾ സിം മാറ്റിയതിനെ തുടർന്ന് യാതൊരു വിധത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതായി. ഇതേ തുടർന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടാൻ ബദൽ മാർഗം തേടിയത്.

പ്രതിയുടെ സഹജീവനക്കാരും ബംഗാൾ സ്വദേശികളുമായ യുവാക്കളുടെ സഹകരണം തേടിയാണ് കേസ് മുന്നോട്ടു കൊണ്ട ുപോകാൻ പോലീസ് ശ്രമിക്കുന്നത്. ഇതിനായി വരും ദിവസങ്ങളിൽ പോലീസ് നടപടിക്രമങ്ങൾ ആരംഭിക്കും.

Related posts